Tuesday 14 January 2014

2014 ജന 14,ഇന്ന് മകരവിളക്ക്‌! ഇന്നലെ ഞങ്ങളുടെ പള്ളിയിൽ കണ്‍വൻഷൻ പ്രസംഗത്തിനൊരു കത്തനാരു വന്നു ,എൻറെ facebookസ്നേഹിതൻ,സഭാമാസികയുടെ എഡിറ്റർ ,തിയൊലൊജികൽ സെമിനാരി പ്രൊഫസർ ! ഒന്നുപത്രൊസ് രണ്ടിന്റെ ഇരുപത്തിഒന്നാം വാക്യം വായിച്ചു. "ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവൻറെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചെച്ചു പോയിരിക്കുന്നു " ഒന്നാം മാതൃക ..കാലിത്തൊഴുത്തിലെ ജനനം (താഴാഴ്മ ) 2..പന്തിരുവരുടെ .കാലുകഴുകുന്നതിലൂടെ സേവനം 3.കാൽവരിയിലെ സഹനം 4.ഉയർപ്പിലൂടെ മോചനം ! പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ കത്തനാരുടെ അരികിലെത്തി "അഞ്ചാമതായി ദേവാലയത്തെക്കുറിച്ചുള്ള എരിവു, പള്ളിയിൽ കച്ചവടത്തിനെത്തിയ കള്ളന്മാരെ ചാട്ട ചുഴറ്റി ഓടിക്കുന്നത് എനിക്ക് കാണിച്ചുതന്ന മാതൃകയാണെന്ന് " ഞാൻ പറഞ്ഞു. പുരോഹിതൻറെ പച്ചച്ചിരി! (ഈ പ്രസംഗം അടുത്ത സഭാ സുന്നഹദൊസിലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു, വി.മത്തായി ആറിൻറെ അഞ്ചായിരുന്നു വേദഭാഗമെങ്കിൽ എത്ര ഏറെ നന്നായിരുന്നു എന്ന് ഞാൻ ഓർത്തുപോയി)! നടപ്പില്ല ! കത്തനാരു സുന്നഹദൊസിനൊടിതു മിണ്ടുകയില്ല ,കർത്താവിൻറെ പ്രാർഥനയെക്കുറിച്ചു ഇവറ്റകൽക്കൊരുചുക്കും അറിയില്ല,അറിഞ്ഞാൽ ഒട്ടു പറയുകയുമില്ല !, "വെള്ളതേച്ച Savaക്കല്ലരകളെ" എന്ന കർത്താവിൻറെ വിളി ഞാൻ ഓർത്തുപോയി vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

മകരവിളക്കു തെളിയാറായ്! 14 jan 14  സമയം 10pm! ഇന്നും ഞാൻ പള്ളിയിൽ പോയി ! സുവിശേഷ പ്രഘോഷണം നാലാം ദിവസം ! പതിവുപോലെ പ്രാസംഗികനായി ഇന്നും ഒരു വെറും കത്തനാർ !  ഞങ്ങളുടെ വികാരിയുടെ മുൻപരിചയക്കാരൻ ! പ്രസംഗം തുടങ്ങി! ആദ്യ പത്തു മിനിറ്റ്സ് ഇതിയാന്റെ സ്നേഹിതനായ ഞങ്ങളുടെ വികാരിയുടെ സ്തുതിഗീതം ! ക്ഷമയോടെ കേട്ടിരുന്നു .  പിന്നെ പരിപാടിയിലേക്ക് കടന്നപ്പോൾ ,  അന്ന് പീലാത്തോസിന്റെ അരമനയിലെ അടിച്ചുതളിക്കാരിയുടെ "ഇവനും അവൻറെ ശിഷ്യന്മാരിൽ ഒരുവൻ " എന്നപ്രസ്താവനക്ക് മറുപടിയായി, ശ്രീമാൻ പത്രോസ് "ഞാൻ അവൻറെ ശിഷ്യനല്ല " എന്ന കാലത്തോടുള്ള സത്യവാങ്ങ് ആണ് വിഷയം !     കത്തനാർ ചോദിച്ചു "പിന്നെ ആരാണ് ശിഷ്യൻ" ? ( തമ്മിൽതല്ലുന്ന മഹാപുരോഹിതന്മാരോ?അല്ല! ,   തമ്മിൽ തള്ളുന്ന വിശ്വാസങ്ങളോ ?അല്ല!,   തമ്മിൽ തെറ്റിദ്ധരിപ്പിക്കുന്ന ആചാരാനുഷ്റ്റനങ്ങളോ ? അല്ല!,  സഭമാറി                                    ഒരു വിവാഹത്തിനു പോലും കത്തനാർ സമ്മതിക്കാത്ത കന്നോനിയ നിയമങ്ങളോ ? അല്ല!,  ക്രിസ്തുവിന്റെ സ്നേഹഗീതാഞ്ജലി ഒരിക്കലും  കേൾക്കാത്ത മാടമ്പി സഭകളോ? അല്ല !,  പിന്നെ പത്രോച്ചന്റെ കത്തോലിക്ക സംഘടനയോ ?  അല്ലെ അല്ലല്ല ! എന്നൊക്കെ പറയുമെന്നോർത്തു ഞാനിരുന്നു. >> എൻറെ സ്വപ്നം)  പന്തലിൽനിന്നും  ഞാനുണർന്നു, ..വീട്ടിലേയ്ക്ക് മടങ്ങി..സത്യം !  ഗൾഫ്‌ നാടുകളിൽ ബാർബർ ഷോപ്പിൽ ഊഴംകാത്തിരിക്കുമ്പോൾ അവിടെ കാണാറുള്ള "ചന്ദ്രികപത്രം "വായിച്ചിട്ടുണ്ട് .നമ്മുടെ നല്ല മലയാളം മനസിൽനിന്നും മായാൻ എന്നും ചന്ദ്രികപത്രം വായിച്ചാൽ മതി എന്നുഞാൻ അന്നേ അറിഞ്ഞു .  അതുപോലെ ഓരോ വാചകത്തിനും ഇടയിൽ ""തക്കതിൻവണ്ണം /തക്കവണ്ണം"എന്ന് , ആശയത്തിനു വണ്ണം കൂട്ടാൻ ചേർക്കുന്ന തെക്കൻകേരള കത്തനാരന്മാരുടെ  നാലു പ്രസംഗം കേട്ടാൽ, വരുംതലമുറ ഭാഷാശുദ്ധിയില്ലാത്തതാകും എന്ന കാര്യത്തിൽ ഉറപ്പു ! ഇവറ്റകൾ ഭാഷയെ മാനഭംഗപ്പെടുത്തുന്നു !

Saturday 11 January 2014

ഓരോ ക്രിസ്തീയനും പാലിക്കേണ്ട അവശ്യപ്രമാണം . 1.യാതൊരു കാരണവശാലും ഒറ്റയ്ക്ക് വരുന്ന പുരോഹിതനെ വീട്ടിൽ കയറ്റാതിരിക്കുക . 2. കപ്പിയാരോ മറ്റു പള്ളിപ്പരീശന്മാരോ പുരോഹിതനു ഒപ്പമുണ്ടായിരിക്കണം 3.അത്യാവശ്യകൂദാശകൾക്കല്ലാതെ ഇവറ്റകളെ വീട്ടിൽ കയട്ടുന്നവന് അയ്യോകഷ്ടം! 4.അദ്ധ്വാനിച്ചുണ്ടാക്കിയ കാശു ഇവരുടെ കീശയിൽ പോകാതെ സ്വയം പിശുക്കനാവുക ,ആ പണം പാവങ്ങളെ നാം നേരിട്ടു സഹായിക്കാൻ ഉപയോഗിക്കുക . 5. ഗോപസ്ത്രീകളുടെ മാതിരി ഭക്തിപരവശകളായ സ്ത്രീകളെ ഇവർ വശീകരിക്കും എന്നതിനാൽ, കുംബസാരം എന്ന "ചീപ്പുപാപമോചനം" ഈ നാറികൾ മൂലം വേണ്ടെന്നു വയ്ക്കുക . 6.തന്നിൽത്തന്നെ സദാ നിറഞ്ഞു നില്ക്കുന്ന ജീവചൈതന്യമാണു ദൈവം എന്ന വലിയ സത്യത്തിലേക്കു ഓരോ മനസും ഉറയ്ക്കുക..അഹം ബ്രഹ്മാസ്മി (ഞാനും പിതാവും ഒന്നാകുന്നു).എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു = സ്വയം അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞിരിക്കുന്നു! 7. വി.മത്തായി 5/6/7 മൂന്നദ്ധ്യായങ്ങൾ നല്ലവണ്ണം മനസിലാക്കുക.. നീ ക്രിസ്തുവിലായി= നീ പുരോഹിതനിൽ നിന്ന് മോചിതനായി.! ശുഭം....
 "പകുതി  അടഞ്ഞ കതകു പകുതി" തുറന്നതാണ് എന്നത്  വെറും logic മാത്രമാണ്. അതുപോലെ എന്റെ 67 വയസിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞ കത്തനാരന്മാരിൽ ഒട്ടുമുക്കാലും വയറ്റിപ്പാട് കുപ്പായ തൊഴിലാളികളെന്ന് എന്റെ മനം അറിഞ്ഞത്  കാരണം , ഞാൻ കുറിക്കുന്ന  ഈ ഓരോ അക്ഷരങ്ങളും കാലാന്തികത്തോളം സത്യം തന്നെ !!            ഇവറ്റകളിൽ   ചിലതിന്റെ കുപ്പായത്തുണിയുടെ കളർ മാറി എന്നല്ലാതെ അകമേ "തിരുമേനീ" എന്നുവിളിക്കാൻ ഒരു പരിവര്ത്തനവും വന്നില്ല എന്നതിന്റെ തെളിഞ്ഞ ഉദാഹരണങ്ങളാണ് നൂറായിരം സഭകളും സഭാവഴക്കുകളും!   ക്രിസ്തുവിനെ ഒരിക്കൽപോലും നുകർന്നിട്ടില്ലാത്ത ഈ കൂട്ടരുടെ വചനകസർത്തുകളിൽ നിന്നും എത്രയോ അകലെയാണെന്റെ കർത്താവും അവന്റെ മാനവസ്നേഹഭാവനകളും എന്നറിയുക സഹോദരരെ..   കള്ളനും കവർച്ചക്കാരനും കൊലയാളിക്കും സുഗമമായി വിഹരിക്കാനുള്ള  സ്ഥലം  ഇന്ന് മതവും രാഷ്ട്രീയവും ആയതുകാരണം; മതത്തിൽ ഏതുകള്ളനും കുപ്പായം (ളോഹ)കിട്ടുന്നതുപോലെ, രാഷ്ട്രീയത്തിൽ ഏതു കുറ്റിച്ചൂലിനും തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടുമെന്നായീ ! ഏതാഭാസനും  ളോഹക്കൂട്ടണിഞ്ഞാൽ ബുദ്ധി കൈമോശംവന്ന പാവം അച്ചായസമൂഹത്തിനയാൾ പരിശുദ്ധ്നാകുന്നതുപോലെ , ഏതു "കുറ്റിച്ചൂലിനെ" നിർത്തിയാലും മനനമില്ലാത്ത ജനം വോട്ടുചെയ്യുമെന്നുമായിചവറു രാഷ്റ്റ്രീയപ്പാർട്ടിക്കും ചിന്ത  ! അതുകൊണ്ടുതന്നെയാകാം ആമാദ്മിപാർട്ടി "ചൂലു" തന്നെ ചിന്ഹവും ആക്കിയതും ! അതുപോലെ സഭാനവീകരണം സ്വപ്നം കാണുന്നജനം , (കത്തനാരുടെ socalled "കുഞ്ഞാടുകൾ") താൻ  ആരുടേയും ആടും പൂടയുമല്ലന്നും, സ്വർഗസ്ഥനായപിതാവിന്റെ പുത്രനാണെന്നും(സ്വര്ഗസ്തനായ പിതാവേ എന്ന് പ്രാർഥിക്കുന്ന ഏവനും) സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു . "സ്വയം അറിഞ്ഞാൽ അറിവായ്, അറിവുതാൻ ആത്മമോദം "!    
                             ചൂഷകനായ പുരോഹിതനെ മശീഹാ എപ്രകാരം വെറുത്തുവോ അതുപോലെ നാമോരോരുത്തരും ഇവറ്റകളെ (എതുകളർ ളോഹ ധരിച്ചാലും) മനസിന്റെ നാലയലത്തുനിന്നും അകറ്റെണ്ടതും ആകുന്നു !...പാസ്റെർ/പുരോഹിത മേൽക്കോയ്മയിൽനിന്നും മോചനം കൊതിക്കുന്നവർ, ആത്മാഭിമാനമുള്ള ദൈവമക്കൾ  ഒത്തുചേരേണ്ട കാലം ഇതാ വന്നണഞ്ഞിരിക്കുന്നു ! "ഹൃദയം ദേവാലയം " എന്ന ക്രിസ്തുവിന്റെ കണ്ടെത്തൽ നമുക്കും ഇനിയെങ്കിലും ഉൾവിളിയാകട്ടെ ! ഹൃദയമാകുന്ന ദേവാലയത്തിൽ സ്ഥിരവാസിയായ ദൈവത്തെ "അറയിൽ കയറി വാതിലുകൾ അടച്ചു രഹസ്യത്തിൽ നിന്റെ പിതാവിനോട് ഒന്നാവുക "എന്ന മശിഹായുടെ സാരോപദേശം(st mathew 6/5) സകല മനസുകളും ഇനിയെങ്കിലും ഏറ്റുവാങ്ങുവീൻ....ഹൃദയസ്ത്നാണ് ദൈവം, അല്ലാതെ കത്തനാരു പറയുന്ന സ്വർഗസ്തനല്ല !..ഇതാ അവൻ സകല  മനസുകളിലും "വീണ്ടും വരാറായി "! മനസാകുന്ന അറയിൽ അവനെ നമുക്ക് സ്വയം മൌനത്തിന്റെ ആഴങ്ങളിൽ, ധ്യാനത്തിന്റെ ശക്തിയാൽ കണ്ടെത്താം..ഇതാണെൻറെ കർത്താവും ലോകരക്ഷകനുമായക്രിസ്തുവിന്റെ സുവിശേഷം ! കേൾപ്പാൻ ചെവിയില്ലാത്തവരേ രണ്ടു ചെവികൾ കടമെടുക്കൂ...കേൾക്കൂ.. കടമെടുക്കൂ...കേൾക്കൂ...

Saturday 4 January 2014

അല്മായശബ്ദം: ആത്മീയാന്ധത

അല്മായശബ്ദം: ആത്മീയാന്ധത:             സാമുവല്‍ കൂടല്‍   വി.മത്തായി 23 ന്റെ,9' ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പ...

അല്മായശബ്ദം: കന്യാസ്ത്രീയും കന്യാചര്‍മ്മവും - പ്രതികരണം

അല്മായശബ്ദം: കന്യാസ്ത്രീയും കന്യാചര്‍മ്മവും - പ്രതികരണം: സാമുവല്‍ കൂടല്‍ ദൈ വമേ നിനക്കു സ്തുതി. 2012 ജൂലൈ 24- ാം തീയതി എനിക്ക് മറക്കാനാവാത്ത ദിവസമായി! കാരണം രാവിലെ ടി.വി തുറന്നപ്പോള്‍ മുതല്‍...