Saturday 29 October 2016

പ്രിയാത്മരേ, ദൈവകൃപയാൽ എന്റെ പുതിയ രചന "സാമുവലിന്റെ സുവിശേഷം" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം  2016 നവംബർ ഏഴാം തീയതി തിങ്കളാഴ്ച  വൈകിട്ട് നാലു മണിക്ക്, തിരുപനന്തപുരം "പ്രസ് ക്ല്ബ് " ഹാളിൽ വച്ച്  നടത്തുവാൻ, എന്നെ അനുഗ്രഹിക്കുവാൻ, താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു..വിനയപൂർവം samuelkoodal     



Image may contain: 1 person , text


















Thursday 27 October 2016

അല്മായശബ്ദം: കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ...

അല്മായശബ്ദം: കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ...: ഇനി മുതൽ കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാംമെന്ന് വിശ്വാസകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന വത്തിക്കാന്റെ വിശ്വാസ തിരുസംഘം 25-10-2016-ൽ പു..."കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ."

ഇതൊരു സുവാര്‍ത്തയാണ് ,സുവിശേഷമാണ് ! പാവം ആട്ടിന്കൂട്ടത്തെ [ജനത്തെ] പള്ളിയുടെ പകല്ക്കൊള്ളയില്‍ നിന്നും വിടുവിക്കുവാന്‍ പോപ്പിന് മനസലിവ് തോന്നി! വത്തിക്കാന്‍ മനുഷ്യ നന്മയ്ക്കായി ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ പ്രത്യക്ഷ സാക്ഷ്യമാണീ വാര്‍ത്ത!  മാമോദീസാമൂലം കത്തനാരുടെ കയ്യിലകപ്പെട്ട ആടെന്ന ജന്തുവിനെ മരണ ശേഷവും വിലപേശി കാശാക്കുന്ന. ശവപ്പരംപില്‍ കുഴിക്കാണത്തിനായി വില പേശുന്ന , തല്ലുകൂടുന്ന പള്ളിയുടെ കാപാലിക മേല്കോയിമയെ ഒറ്റയടിക്ക് ഇല്ലാതെയാക്കുന്നതാണീ സുവാര്‍ത്ത!

മരിച്ചയാളുടെ ജഡത്തെ കൂദാശ  ചൊല്ലി  കൂട്ടക്കല്ലറ എന്ന ''നിത്യ നരകത്തിലെയ്ക്ക് ''  ഓരോരുത്തരെയും [അവര് പൊന്നും വിലയ്ക്ക് വാങ്ങിയ ] പള്ളിയുടെ നരകക്കുഴിയുടെ അല്ലറിലെയ്ക്ക് കയറ്റുമ്പോള്‍ പണ്ടുമുതല്‍ക്കേ "എന്റെ ദൈവമേ എനിക്കീ ഗതി വരുത്തരുതേ'' എന്ന്  ഞാന്‍ ഉള്ളുരുകി പ്രാര്ഥിച്ചിരുന്നു! ആശ്വാസമായി ! എന്റെ ഈ ശരീരം ഞാന്‍ ഉപേക്ഷിക്കുമ്പോള്‍ എന്റെ വീട്ടുവളപ്പില്‍ത്തന്നെ ദഹിപ്പിക്കുവാന്‍ മൂന്നു ആണ്‍മക്കളോടും ഭാര്യയോടും ചട്ടംകെട്ടിയിട്ടിരിക്കുന്ന എനിക്കീ വാര്‍ത്ത ഒരു  പുതിയനിയമത്തിന്റെ സുവിശേഷമായി  ഭാവിച്ചു!

പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന കര്‍ത്താവിന്റെ കല്പന ലംഘിച്ച നമുക്കിതും ഇതിന്ടപ്പുറവും വരുന്നതില്‍ എന്തതിശയമേ ..?!



ഹിന്ദുവിനോ മുസല്മാനോ ഇല്ലാത്ത ഒരു വലിയ ശാപമാണ് നാം ക്രിസ്ത്യാനികൾ പേറുന്ന ''പൗരോഹിത്യ / പാസ്റ്റർ ശാപം ''!  ഇവറ്റകൾ നമ്മുടെ വീടുകളിലും ചടങ്ങുകളിലും കയറി ''സാറ്'' കളിക്കുന്നത് കാണുമ്പോൾ അന്തസുള്ളവന് അരിശം വരും ! വിധവമാരുടെ /ഭർത്താവ്  സ്ഥലത്തില്ലാത്ത വീടുകളിൽ  കാര്യസ്ഥനും ഭരണാധികാരിയും പിന്നെ പാസ്റ്റർമോൻ തന്നെ ! ആർക്കും ചോദ്യം ചെയ്യാനാവാത്ത ഈ ''കടന്നുകയറ്റത്തെ'' ഹിന്ദുമൈത്രിക്കോ സദാചാരപ്പോലീസിനു പോലുമോ  നോക്കുകുത്തികളായി കാണാനേ സാധ്യമാവൂ എന്നതും ഒരു കലികാല അതിശയമേ.. ''എന്തതിശയമേ പാതിരീസ്‌നേഷം ,എത്രമനോഹരമേ'' എന്ന് പെൺകൊടികൾ ഉറക്കത്തിലും പാടിരമിക്കട്ടെ! samuelkoodal

Tuesday 25 October 2016

അല്മായശബ്ദം: ദൈവവിളിയെന്ന ആശയശൂന്യത!

അല്മായശബ്ദം: ദൈവവിളിയെന്ന ആശയശൂന്യത!: തന്റെയോ, തന്റെ കുഞ്ഞിന്റെയോ, ഭാര്യയുടെയോ, അമ്മയുടേയോ, പെങ്ങളുടെയോ നേർക്ക് ഒരത്യാഹിതം വന്നു ഭവിക്കുന്പോൾ മാത്രമാണ്, സംഭവത്തിന്റെ ഗ്രാവിറ്റ...നിത്യബ്രഹ്മചാരിയായി ജീവിക്കാമെന്ന മനസോടെ ജീവനമാർഗമായി പൗരോഹിത്യമേൽക്കാൻ വരുന്ന ഓരോ റെക്ടർ ജെയിംസ്    തെക്കേമുറിമാരെയും പട്ടംകൊടുക്കുന്നതിനു മുന്നേ അവരുടെ                         റ്റെസ്റ്റിക്കിൾസ്‌ / 'വരി' യെടുക്കുകയല്ലാതെ ഈ പ്രശ്നത്തിന് സഭയ്ക്ക് മറ്റൊരു പോംവഴിയുമില്ല !  പൗരോഹിത്യത്തിന് മുന്നേയുള്ള ഒന്നാം കൂദാശയായി ഈ ''വരിയെടുക്കൽകർമ്മത്തെ'' കാനോൺനിയമം മൂലം സഭയ്ക്ക് സാധൂകരിക്കുകയും ചെയ്യാമല്ലോ !  വരിയെടുക്കൽ കൂദാശയ്ക്കു വിധേയനാകുന്ന പുരോഹിത്യക്യാന്ഡിഡേറ്റും അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആ ദയനീയ സമയത്തു പ്രത്യേകമായി ചൊല്ലേണ്ട കൂദാശാപ്രാർത്ഥന ഉൾകൊള്ളുന്ന കൂദാശാക്രമങ്ങളും സഭ മുൻകരുതലായി ഉണ്ടാക്കേണ്ടിയിരിക്കുന്നു ! ഓപൊറേഷൻ കഴിഞ്ഞ യുവാവിന് പ്രത്യേകം കൊന്ത നമസ്കാരവും  രൂപകൽപന ചെയ്‌താലേറെ നന്ന് !  ഈ ദിവസങ്ങളിൽ അദ്ദേഹം മാതാവിനോടുള്ള കൊന്ത യാചന ഒഴിവാക്കുന്നതാനേറെ അഭികാമ്യം!

''അവൻ ഏകനായിരിക്കുന്നതു നന്നല്ല''  എന്ന ദൈവത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള ഒന്നാം കരുതൽ കാനോൺനിയമം കൊണ്ട് മൂടാമെന്നു കരുതിയ സഭ കുറെ നാണക്കേടും സഹിക്കേണ്ടിവരാമെന്നത് തികച്ചും ലോജിക്കലാണല്ലോ! സോദോമിനെ മറന്ന സഭയെ നിനക്ക് ഹാ കഷ്ടം! കർത്താവിനു മണവാട്ടിമാരെ ഉണ്ടാക്കി അവരെ വിഴുങ്ങുന്ന പൗരോഹിത്യമേ നിനക്ക്  ഹാ  കഷ്ടം!

''ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം'' എന്ന് ആ പാവം ഇരയോട് കരുണയില്ലാത്ത നാവുകൊണ്ട് പറഞ്ഞ ''രൂപാ താ''  മെത്രാനെ, തനിക്കു പ്രാര്ഥനയെന്തെന്നു കൂടി അറിയില്ലല്ലോ ! തന്നെ മെത്രാനാക്കിയത് സഭയുടെ കലികാലവൈഭവം തന്നെ ! samuelkoodal

അല്മായശബ്ദം: · ഈപുസ്തകത്തന്ടെ കോപ്പികള്‍ക്കു   ആവശ്യമുള്ളവര്‍...

അല്മായശബ്ദം: · 
ഈപുസ്തകത്തന്ടെ കോപ്പികള്‍ക്കു   
ആവശ്യമുള്ളവര്‍...
: ·  ഈപുസ്തകത്തന്ടെ കോപ്പികള്‍ക്കു     ആവശ്യമുള്ളവര്‍    ദയവായി ശ്രീ. സാമുവേല്‍ കൂടല്‍ ...ഈപുസ്തകത്തന്ടെ കോപ്പികള്‍ക്കു   

ആവശ്യമുള്ളവര്‍  ദയവായി ശ്രീ. സാമുവേല്‍ കൂടല്‍ ,samdale, കലഞ്ഞൂര്‍ പോസ്റ്റ്‌ ,പത്തനംതിട്ട ജില്ല, ഫോണ്‍ 9447333494 ഇല്‍ ബന്ധപ്പെടുവാന്‍  അപേക്ഷിക്കുന്നു   
പുസ്തകത്തന്ടെ കോപ്പികള്‍ക്കു   ആവശ്യമുള്ളവര്‍  ദയവായി ശ്രീ. സാമുവേല്‍ കൂടല്‍ ,samdale, കലഞ്ഞൂര്‍ പോസ്റ്റ്‌ ,പത്തനംതിട്ട ജില്ല, ഫോണ്‍ 9447333494 ഇല്‍ ബന്ധപ്പെടുവാന്‍  അപേക്ഷിക്കുന്നു   


Image may contain: 1 person , text




































പ്രിയാത്മരേ , ദൈവകൃപയാൽ എന്റെ പുതിയ രചന, "സാമുവലിന്റെ സുവിശേഷം" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം  2016 നവംബർ മാസം ഏഴാം തീയതി തിങ്കളാഴ്ച ,തിരുപനന്തപുരം  [സെക്രട്ടറിയേറ്റിനു കിഴക്കുവശം] "പ്രസ് ക്ല്ബ് " ഹാളിൽ വച്ച് വൈകിട്ട് നാലുമണിക്ക് നടത്തുവാൻ ,എന്നെ അനുഗ്രഹിക്കുവാൻ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു..വിനയപൂർവം samuelkoodal      

Sunday 23 October 2016

അല്മായശബ്ദം: സ്രാമ്പിക്കൽ മെത്രാനും അമ്മയുടെ മോതിരം മുത്തലും

ഒരു പയ്യൻ കത്തനാരാകാൻ ളോഹയണിഞ്ഞാലുടൻ അവൻ അവന്റെ അപ്പന്റെയും അപ്പനാകുന്ന പ്രകൃതിവിരുദ്ധ നടപടിയിലേക്കു കൂപ്പുകുത്തുന്ന ദൈവത്തെയറിയാത്ത സഭയും, "ബോധമാണ് ദൈവമെ"ന്നറിയാൻ പോലും ബോധമില്ലാത്ത ആടുകളും കൂടിയ ഒരു പ്രാക്രിത സമൂഹമാണ് ഇന്നത്തെ ക്രിസ്ത്യാനി കേരളത്തിൽ! അപ്പനെ "അപ്പനെന്നു" വിളിക്കാതെ , അപ്പൻ ഇവനെ [ളോഹയണിഞ്ഞ മകനെ] "പിതാവേ, അച്ഛാ" എന്ന് വിളിക്കാൻ കാനോൻ നിയമം പറയുമ്പോൾ മുൻപേയുണ്ടായ തന്തയുടെ മുൻപേയുണ്ടായി ഈ കത്തനാർ എന്ന് വ്യക്തമായി യുക്തയായി! "മുൻപേയുണ്ടായവൻ "എന്ന പ്രയോഗം തന്നെ ഈ കത്തനാരച്ചനും, മെത്രാൻ പിതാവിനും കാനോൻ കൊടുത്ത ഭൂഷണമാണെന്നിരിക്കെ നാമെന്തിന് വേവലാതിപ്പെടണം ഇവറ്റകളെ  കാണുമ്പോൾ? എന്നെ പല മുൻപേയുണ്ടായ കത്തനാരന്മാരും 'സാമുവേൽ ' എന്ന് കുറുകെ mr പോലും ചേർക്കാതെ വിളിച്ചാലാ മുൻപേയുണ്ടായവനോട് ഞാൻ ചോദിക്കും "ഇതിയാന്റെ അപ്പനെയും ളോഹകിട്ടിയതില്പിന്നെ തണ്ടപ്പേരാണോ താൻ വിളിക്കാറുള്ളത് "എന്ന്! 

ഇവിടെ മെത്രാന്റെ മോതിരം മുത്തുന്ന അമ്മയെ വേരുട്ടുന്നതു മകനണിഞ്ഞ കളർ ളോഹക്കൂട്ടാണ്‌ ; അല്ലാതെ കയ്യിലണിഞ്ഞ മോതിരമെന്ന ലോഹമല്ല! മനുഷ്യനെ വേരുട്ടാൻ കൂർത്ത തൊപ്പിയും ,കയ്യിൽ വടിയും ,വവ്വാലിനെ മാതിരി വിരിയുന്ന ളോഹയും, ഒന്നൂരിക്കളഞ്ഞിട്ടിവറ്റകളെ ഹിന്ദു സന്യാസിമാരുടെ കൂട്ട് സർവവും ത്യജിച്ചവരായി ഒന്ന് നിർത്തിക്കാട്ടു അപ്പോൾ കാണാം നല്ല ചേല്! നരേന്രമോടിജി അമ്മയെ കുനിഞ്ഞു വണങ്ങുന്നതേ അദ്ദേഹം ഒരു ഹിന്ദു ആയതിനാലാണ് ; അല്ലാതെ വെറും ഇരുകാലി ആടുകളായ ക്രിസ്ത്യാനി സംസ്‌കാരമല്ല!  samuelkoodalഅല്മായശബ്ദം: സ്രാമ്പിക്കൽ മെത്രാനും അമ്മയുടെ മോതിരം മുത്തലും: ചാക്കോ കളരിക്ക ൽ യു. കെ. - യി ൽ പുതിയതായി സ്ഥാപിച്ച പ്രെസ്റ്റൻ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ സ്രാമ്പിക്കലിൻറെ പട്ടാഭിഷേ...

Tuesday 18 October 2016



-2:37

1,239 Views
Krishna Kumar added a new video.
എല്ലാ മതവും നൻമ മാ (തം പഠിപ്പിക്കുന്നു എന്നാണ് അവകാശ പെടുന്നത്., But -ഈ (കൂരതക്ക് എന്ത് മോക്ഷമാണ് OR ഏത് സ്വർഗ്ഗമാണ് നൽകുനത്? ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ ദിനം ( പതി മരിക്കുന്നത് മതത്തിന്റെ പേരിൽ ഈ വിഡിയോ നിങ്ങൾക്ക് എന്തുപാOമാണ് നൽകുന്നത്
LikeShow more reactions
Comment
-2:43
1,245 Views

Sunday 16 October 2016

അല്മായശബ്ദം: എന്തും നമുക്ക് ആഘോഷിക്കാം !

അല്മായശബ്ദം: എന്തും നമുക്ക് ആഘോഷിക്കാം !: എന്തും നമുക്ക് ആഘോഷിക്കാം ! 'അയാൾ കഥ എഴുതുകയാണ് ' എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മദ്യപാനിയായ നോവലിസ്റ്റ് കോട്ടപ്പുറത്തിനെ ..എന്തും നമുക്ക് ആഘോഷിക്കാം !

'അയാൾ കഥ എഴുതുകയാണ് ' എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മദ്യപാനിയായ നോവലിസ്റ്റ് കോട്ടപ്പുറത്തിനെ കോപ്പിയടിച്ച സംസ്കാരമാണീയിടെ ക്രിസ്താനി സമൂഹത്തിനു ! മാമോദീസ കല്യാണം , ആദ്യകുർബാന, മനസമ്മതം, വിവാഹം, അന്ത്യകൂദാശ, പിന്നെ മരണം, ആണ്ടുതോറും ഓർമ്മ , ഇങ്ങിനെ ഒരുജന്മത്തിന്റെ  ആഘോഷദിനങ്ങൾ ആര്ഭാടത്തിൽ നടത്താൻ മത്സരബുദ്ധിയോടെ മുന്നേറുന്ന ജനമനസ്സുകളെ നോക്കി കേരളത്തിലെ മറ്റുമതക്കാർ അസൂയപെട്ടാൽ , ആ അസൂയ മൂത്തു ഒരിക്കൽ പകയായാൽ, ആർക്കു ആരെയും  കുറ്റംപറയാനാകില്ല!  



കഴഞ്ഞയാഴ്ച എന്റെ ഒരു സ്നേഹിതന്റെ പിതാവിന്റെ  മരണാനന്തര ചടങ്ങിൽ ഞാൻ പങ്കെടുത്തു ! മകൻ ഉയർന്ന പോലീസ് മേധാവിയാണെങ്കിലും, വേണ്ടുവോളം തറവാട്ടു സ്വത്തുണ്ടെങ്കിലും , അവിടെ ക്രിസ്താനിയുടെ മാതിരി നാടാകെ ബാനറുകളും,  ഉച്ചഭാഷിണിയും, മാറിമറിയുള്ള പാസ്റ്റർ/പാതിരി പ്രസംഗ കസർത്തുകളുമില്ല നാടിളക്കാൻ ! പകരം ശാന്തമായൊരു സ്ത്രീ മഹാഭാഗവതം വായിക്കുന്നു നിലവിളക്കിന്റെ മുന്നിൽ , ജഡത്തിന്റെ തലയ്ക്കലിരുന്നു ! വീട്ടുവളപ്പിൽ കൂടിയ ജനത്തിന്റെ മൗനം, മരണത്തിന്റെ മൗനം ഓരോമുഖത്തും ഞാൻ വായിച്ചു ! എന്നാൽ നാം മരണത്തെയും  ആഘോഷമാക്കുന്നത്  കലികാലക്കൂത്തായെ കാലം കാണുകയുള്ളൂ.! വീഡിയോ / സ്റ്റീൽസ് / ഉച്ചഭാഷിണി , ഒടുവിൽ ജഡത്തിന്റെ അരികിൽ ഗ്രൂഫോട്ടോ എടുക്കുന്നതിൽ ബന്ധുക്കളെ മാറിമാറി ചർച്ച നോക്കി നിർത്തി ഇനംതിരിക്കൽ ,വികാരിയെന്ന വികാരജീവിയുടെ ഉച്ചഭാഷിണിയിലൂടെയുള്ള  മേൽനോട്ടത്തിലും ഡയറക്ഷനിലും നടത്തുന്നതിന്റെ മേളക്കൊഴുപ്പ് ! വീഡിയോ ഉള്ളതിനാലും ക്യാമറ കൂടെക്കൂടെ കണ്ണ് ചിമ്മുന്നതിനാലും, അതുവരെ മുറ്റത്തു സൊറപറഞ്ഞിരുന്നവരുടെ  ഇല്ലാത്ത ദുഃഖം അലറിക്കരച്ചിലാക്കുന്ന [അപഹാസ്യമായ] കപടസ്നേഹിതരെയും അവിടെ കണ്ടില്ല! വീടിന്റെ തെക്കുവശത്തൊരു ചിതയിൽ ആ പെൻഷൻപറ്റിയ സർക്കാരുദ്ദ്യോഗസ്ഥനെ സമർപ്പിച്ച്ചു ! ആ സമയം ദയനീയം...വിതുമ്പുന്ന പോലീസ് സേന !                                                                              



നമുക്കാണെങ്കിൽ ,ശവം പള്ളിമുത്തു കയറ്റുമ്പോളും കല്ലറയിലേയ്ക്ക് എടുക്കുമ്പോളും , ആകാശക്യാമറകൾ പള്ളിമുറ്റത്ത് വലംവയ്ക്കുന്നതു കാണാൻ നല്ല ചേലാണ് ! മെത്രാനും / ഒത്താൽ പോപ്പും, കർദ്ദിനാളും , പിന്നെ നിരനിരയായി കൂദാശ / പ്രസംഗ   തൊഴിലാളികളും ഒക്കെയൊക്കെ അമ്പലത്തിലെ എഴുന്നെള്ളത്തിനു ആനയുടെ ഏണ്ണംപോലെ ഇനിയും നമുക്ക് കൂട്ടണോ ? "കാണം വിറ്റാലും ഓണമുണ്ണണം" എന്ന പണ്ടത്തെ നായമ്മാരുടെ ചൊല്ലുപോലെ , കടംവാങ്ങിയാണേലും കത്തനാരന്മാരുടെ കൈമുത്തു കുറയ്ക്കുകയുമില്ല! ചിലവോ ലക്ഷങ്ങൾ ! ഭിക്ഷക്കാരന്റെ നേരെ പട്ടിയെ അഴിച്ചു വിടുന്ന ക്രിസ്ത്യാനി,  മരണത്തെപ്പോലും ആഘോഷമാക്കുന്ന നിന്റെ ഈ പുങ്കത്തരം ഒന്ന് മതിയാക്കരുതോ?   samuelkoodal
എന്തും നമുക്ക് ആഘോഷിക്കാം !
'അയാൾ കഥ എഴുതുകയാണ് ' എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മദ്യപാനിയായ നോവലിസ്റ്റ് കോട്ടപ്പുറത്തിനെ കോപ്പിയടിച്ച സംസ്കാരമാണീയിടെ ക്രിസ്താനി സമൂഹത്തിനു ! മാമോദീസ കല്യാണം , ആദ്യകുർബാന, മനസമ്മതം, വിവാഹം, അന്ത്യകൂദാശ, പിന്നെ മരണം, ആണ്ടുതോറും ഓർമ്മ , ഇങ്ങിനെ ഒരുജന്മത്തിന്റെ  ആഘോഷദിനങ്ങൾ ആര്ഭാടത്തിൽ നടത്താൻ മത്സരബുദ്ധിയോടെ മുന്നേറുന്ന ജനമനസ്സുകളെ നോക്കി കേരളത്തിലെ മറ്റുമതക്കാർ അസൂയപെട്ടാൽ , ആ അസൂയ മൂത്തു ഒരിക്കൽ പകയായാൽ, ആർക്കു ആരെയും  കുറ്റംപറയാനാകില്ല!   

കഴഞ്ഞയാഴ്ച എന്റെ ഒരു സ്നേഹിതന്റെ പിതാവിന്റെ  മരണാനന്തര ചടങ്ങിൽ ഞാൻ പങ്കെടുത്തു ! മകൻ ഉയർന്ന പോലീസ് മേധാവിയാണെങ്കിലും, വേണ്ടുവോളം തറവാട്ടു സ്വത്തുണ്ടെങ്കിലും , അവിടെ ക്രിസ്താനിയുടെ മാതിരി നാടാകെ ബാനറുകളും,  ഉച്ചഭാഷിണിയും, മാറിമറിയുള്ള പാസ്റ്റർ/പാതിരി പ്രസംഗ കസർത്തുകളുമില്ല നാടിളക്കാൻ ! പകരം ശാന്തമായൊരു സ്ത്രീ മഹാഭാഗവതം വായിക്കുന്നു നിലവിളക്കിന്റെ മുന്നിൽ , ജഡത്തിന്റെ തലയ്ക്കലിരുന്നു ! വീട്ടുവളപ്പിൽ കൂടിയ ജനത്തിന്റെ മൗനം, മരണത്തിന്റെ മൗനം ഓരോമുഖത്തും ഞാൻ വായിച്ചു ! എന്നാൽ നാം മരണത്തെയും  ആഘോഷമാക്കുന്നത്  കലികാലക്കൂത്തായെ കാലം കാണുകയുള്ളൂ.! വീഡിയോ / സ്റ്റീൽസ് / ഉച്ചഭാഷിണി , ഒടുവിൽ ജഡത്തിന്റെ അരികിൽ ഗ്രൂഫോട്ടോ എടുക്കുന്നതിൽ ബന്ധുക്കളെ മാറിമാറി ചർച്ച നോക്കി നിർത്തി ഇനംതിരിക്കൽ ,വികാരിയെന്ന വികാരജീവിയുടെ ഉച്ചഭാഷിണിയിലൂടെയുള്ള  മേൽനോട്ടത്തിലും ഡയറക്ഷനിലും നടത്തുന്നതിന്റെ മേളക്കൊഴുപ്പ് ! വീഡിയോ ഉള്ളതിനാലും ക്യാമറ കൂടെക്കൂടെ കണ്ണ് ചിമ്മുന്നതിനാലും, അതുവരെ മുറ്റത്തു സൊറപറഞ്ഞിരുന്നവരുടെ  ഇല്ലാത്ത ദുഃഖം അലറിക്കരച്ചിലാക്കുന്ന [അപഹാസ്യമായ] കപടസ്നേഹിതരെയും അവിടെ കണ്ടില്ല! വീടിന്റെ തെക്കുവശത്തൊരു ചിതയിൽ ആ പെൻഷൻപറ്റിയ സർക്കാരുദ്ദ്യോഗസ്ഥനെ സമർപ്പിച്ച്ചു ! ആ സമയം ദയനീയം...വിതുമ്പുന്ന പോലീസ് സേന !                                                                                

നമുക്കാണെങ്കിൽ ,ശവം പള്ളിമുത്തു കയറ്റുമ്പോളും കല്ലറയിലേയ്ക്ക് എടുക്കുമ്പോളും , ആകാശക്യാമറകൾ പള്ളിമുറ്റത്ത് വലംവയ്ക്കുന്നതു കാണാൻ നല്ല ചേലാണ് ! മെത്രാനും / ഒത്താൽ പോപ്പും, കർദ്ദിനാളും , പിന്നെ നിരനിരയായി കൂദാശ / പ്രസംഗ   തൊഴിലാളികളും ഒക്കെയൊക്കെ അമ്പലത്തിലെ എഴുന്നെള്ളത്തിനു ആനയുടെ ഏണ്ണംപോലെ ഇനിയും നമുക്ക് കൂട്ടണോ ? "കാണം വിറ്റാലും ഓണമുണ്ണണം" എന്ന പണ്ടത്തെ നായമ്മാരുടെ ചൊല്ലുപോലെ , കടംവാങ്ങിയാണേലും കത്തനാരന്മാരുടെ കൈമുത്തു കുറയ്ക്കുകയുമില്ല! ചിലവോ ലക്ഷങ്ങൾ ! ഭിക്ഷക്കാരന്റെ നേരെ പട്ടിയെ അഴിച്ചു വിടുന്ന ക്രിസ്ത്യാനി,  മരണത്തെപ്പോലും ആഘോഷമാക്കുന്ന നിന്റെ ഈ പുങ്കത്തരം ഒന്ന് മതിയാക്കരുതോ?   samuelkoodal  

Saturday 15 October 2016

അല്മായശബ്ദം: "കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്!

അല്മായശബ്ദം: "കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്!: "കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്! ജനത്തെ മാനസികാടിമത്തത്തിൽ കുടുക്കി അവരുടെ കീശ സ്വന്തമാക്കാൻ, ദൈവമെന്തെന്നറിയാത്ത പൗരോഹിത്യം കണ..."കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്!



ജനത്തെ മാനസികാടിമത്തത്തിൽ കുടുക്കി അവരുടെ കീശ സ്വന്തമാക്കാൻ, ദൈവമെന്തെന്നറിയാത്ത പൗരോഹിത്യം കണ്ടെത്തിയ കുടുക്ക് തന്ത്രമാണീ കൂദാശ!  കത്തോലിക്കാ സഭയിലും, മറ്റിതര പൗരോഹിത്യ സഭകളിലും / മതങ്ങളിലും  മാത്രമല്ലീ കൂദാശ കൊടികുത്തി വാഴുന്നത്!  ഉദാഹരണമായി, ഇസ്ലാമിൽ  തീവ്രവാദികൾ ഒരുവൻ '' ക്രിസ്ത്യാനി" ആയിപ്പോയതിൽ കുറ്റം ചുമത്തി,  ആ മനുഷ്യന്റെ കഴുത്തറക്കുമ്പോൾ, ആ കൊലയാളി അലറിക്കൊണ്ട് ഉരുവിടുന്ന "അല്ലാഹു അക്ബർ" എന്ന ജൽപനം  പോലും മനുഷ്യനെ മനുഷ്യൻ പഠിപ്പിച്ച കൂദാശകളിൽ ഒന്നാണ്; അല്ലാതെ അല്ലാഹു മനസിൽപോലും കണ്ടതല്ല !  മൃഗങ്ങളെ / പക്ഷികളെ കൊല്ലുന്ന സമയത്തുപോലും ഇസ്ലാമിന് കൂദാശയുണ്ട് ! കൂദാശ ചൊല്ലിയിട്ടു ഇത്തിരി വെള്ളം ആ ജീവിയുടെ തലയിലൊഴിക്കും ! വെള്ളം തലയിൽ വീണ ഈർച്ചകാരണം ആ ജീവി തലയൊന്നു കുടയും ! ഈ 'തലകുടച്ചിൽ 'ആ ജീവിയുടെ മരിക്കാനുള്ള സമ്മതമായി വിശ്വാസി കരുതുന്നു; അതിന്റെ കഴുത്തിൽ അയ്യാൾ കത്തിക്കയറ്റുന്നു ! ഇവയെ കൂട്ടമായി കൊല്ലുന്ന യൂറോപ്പിലെ അറവുശാലകളിൽവരെ ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നവയ്ക്കായി  "അറബിക് മന്ത്രം" [കൂദാശ] സൗണ്ട് റെക്കോർഡ് ചെയ്തത് സദാസമയവും അവയെ കേൾപ്പിച്ചുകൊണ്ടാണ് അവയുടെ ജീവനെടുക്കുന്നതു! എന്ത് രസം /എന്ത് പുണ്യം!?



ഇന്ന് എന്റെ പള്ളിയിൽ പൊതുയോഗമാണ് ! പൊതുയോഗത്തിൽ കയറണമെങ്കിൽ ആ ചെറ്റക്കത്തനാരുടെ മുന്നിൽ മുട്ടുകുത്തി ഞാൻ കുമ്പസാരിക്കണം ! വയ്യാ ,വയ്യാ  പള്ളിയും വേണ്ടാ പൊതുയോഗവും എനിക്ക് വേണ്ടാ.....ഇന്ന് കുമ്പസാരക്കൂദാശ പള്ളിയിൽ കമ്മറ്റിയിൽ കൂടാനും, കൊള്ളയടിക്കാനും പള്ളിയിൽ വരുന്ന പരീശന്മാർക്കും അവരുടെ ശിങ്കിടികൾക്കും മാത്രം കൈമുതലായി മതി! പെണ്പടയിൽ ഗോപസ്ത്രീകൾക്കു മാത്രവുമായി കുമ്പസാരം ചുരുങ്ങി! വിവാഹത്തിന് തലേന്ന് ഒന്ന് കുമ്പസാരിച്ചാൽ  പിന്നെ മാനം മര്യാദയുള്ള ഒരുത്തിയും മരണം വരെ ഈ പറിഞ്ഞ പണിക്കു ഒരു കത്തനാരുടെ മുന്നിൽ മനസു മലക്കെ തുറക്കുകയില്ല! പാതിരിയെ  കയ്യടക്കാൻ കൊതിക്കുന്ന മോളുമാര് പക്ഷെ ചെയ്യും ;എല്ലാ ആഴ്ചയിലും കുമ്പസാരിക്കും /അതൊരു സുഖമാണ്..! കത്തനാരെ ഇവളുമാര് കാണുമ്പോളുള്ള ഇവറ്റകളുടെ ചിരിയും സന്തോഷവും കണ്ടാലറിയാം കുമ്പസാരിച്ചവളാണ്‌ ഈ ഗോപാംഗനയെന്നു ! പോരെ ? കാളക്കത്തനാർക്ക് "പാപമോചന" വരമുണ്ടെന്നു ജനത്തെ പറഞ്ഞു പറ്റിച്ച ഈ പൗരോഹിത്യ സഭകളെയാകെ കർത്താവുതന്നെ ഭൂമയിൽ നിന്നും തുടച്ചു മാറ്റും നിശ്ചയം! യൂറോപ്പിൽ അതിന്റെ തുടക്കം അമ്പതു കൊല്ലം മുൻപേ തുടങ്ങുകയും ചെയ്തു! ക്രിസ്തു മെനഞ്ഞ കഥയിലെ ചുങ്കക്കാരൻ "മഹാപാപിയായ എന്നോട് കരുണ തോന്നേണമേ "എന്ന മനസിന്റെ കുമ്പസാരമാണേറെ അഭികാമ്യം   കാനോനേ ...പക്ഷെ ആ കഥയിലെ  സ്വയം നീതിമാനാകുന്ന പരീശനു,   പൗരോഹിത്യത്തിനിതു ഒരിക്കലും തലയിൽ കയറുകയില്ലാതാനും!



പാതിരിക്കു യൂണിഫോം ളോഹ സഭ കൊടുക്കുമ്പോൾ അതിന്റെ കൂടെ പയ്യന് കൊടുക്കുന്ന കൂദാശയും ളോഹയൂരുമ്പോൾ തിരികെ വാങ്ങേണ്ടതാണ് ! എങ്കിലേ ഈ പൊട്ടകൂദാശയ്ക്കര് വിലയും നിലയുമുള്ളൂ കാനോൺനിയമമേ ! ളോഹയൂരുന്ന കത്തനാർക്കും മണവാട്ടിമാർക്കും ഒരേ നിയമമാകണം ! കാരണം ,ഇവർ രണ്ടും സഭയെന്ന കള്ളനാണയത്തിന്റെ ഇരുപുറങ്ങളാകുന്നു !  പൗരോഹിത്യത്തിന്റെ തട്ടിപ്പുമുഖങ്ങൾ മാറ്റിയാൽ ഈ സഭ മനനമില്ലാത്ത വിശ്വാസ ആട്ടിന്കൂട്ടം കുറെ നാളുകൂടി ചൂഷണത്തിന് സ്വയം മറന്നു നിന്നുതരും പള്ളികളിൽ;  അല്ലാഞ്ഞാലോ ആടുകളുടെ ഒരു കൂട്ട പലായനം പള്ളികൾക്കു പ്രതീക്ഷയ്ക്കാം ...samuelkoodal

അല്മായശബ്ദം: "കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്!

അല്മായശബ്ദം: "കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്!: "കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്! ജനത്തെ മാനസികാടിമത്തത്തിൽ കുടുക്കി അവരുടെ കീശ സ്വന്തമാക്കാൻ, ദൈവമെന്തെന്നറിയാത്ത പൗരോഹിത്യം കണ..."കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്!



ജനത്തെ മാനസികാടിമത്തത്തിൽ കുടുക്കി അവരുടെ കീശ സ്വന്തമാക്കാൻ, ദൈവമെന്തെന്നറിയാത്ത പൗരോഹിത്യം കണ്ടെത്തിയ കുടുക്ക് തന്ത്രമാണീ കൂദാശ!  കത്തോലിക്കാ സഭയിലും, മറ്റിതര പൗരോഹിത്യ സഭകളിലും / മതങ്ങളിലും  മാത്രമല്ലീ കൂദാശ കൊടികുത്തി വാഴുന്നത്!  ഉദാഹരണമായി, ഇസ്ലാമിൽ  തീവ്രവാദികൾ ഒരുവൻ '' ക്രിസ്ത്യാനി" ആയിപ്പോയതിൽ കുറ്റം ചുമത്തി,  ആ മനുഷ്യന്റെ കഴുത്തറക്കുമ്പോൾ, ആ കൊലയാളി അലറിക്കൊണ്ട് ഉരുവിടുന്ന "അല്ലാഹു അക്ബർ" എന്ന ജൽപനം  പോലും മനുഷ്യനെ മനുഷ്യൻ പഠിപ്പിച്ച കൂദാശകളിൽ ഒന്നാണ്; അല്ലാതെ അല്ലാഹു മനസിൽപോലും കണ്ടതല്ല !  മൃഗങ്ങളെ / പക്ഷികളെ കൊല്ലുന്ന സമയത്തുപോലും ഇസ്ലാമിന് കൂദാശയുണ്ട് ! കൂദാശ ചൊല്ലിയിട്ടു ഇത്തിരി വെള്ളം ആ ജീവിയുടെ തലയിലൊഴിക്കും ! വെള്ളം തലയിൽ വീണ ഈർച്ചകാരണം ആ ജീവി തലയൊന്നു കുടയും ! ഈ 'തലകുടച്ചിൽ 'ആ ജീവിയുടെ മരിക്കാനുള്ള സമ്മതമായി വിശ്വാസി കരുതുന്നു; അതിന്റെ കഴുത്തിൽ അയ്യാൾ കത്തിക്കയറ്റുന്നു ! ഇവയെ കൂട്ടമായി കൊല്ലുന്ന യൂറോപ്പിലെ അറവുശാലകളിൽവരെ ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നവയ്ക്കായി  "അറബിക് മന്ത്രം" [കൂദാശ] സൗണ്ട് റെക്കോർഡ് ചെയ്തത് സദാസമയവും അവയെ കേൾപ്പിച്ചുകൊണ്ടാണ് അവയുടെ ജീവനെടുക്കുന്നതു! എന്ത് രസം /എന്ത് പുണ്യം!?



ഇന്ന് എന്റെ പള്ളിയിൽ പൊതുയോഗമാണ് ! പൊതുയോഗത്തിൽ കയറണമെങ്കിൽ ആ ചെറ്റക്കത്തനാരുടെ മുന്നിൽ മുട്ടുകുത്തി ഞാൻ കുമ്പസാരിക്കണം ! വയ്യാ ,വയ്യാ  പള്ളിയും വേണ്ടാ പൊതുയോഗവും എനിക്ക് വേണ്ടാ.....ഇന്ന് കുമ്പസാരക്കൂദാശ പള്ളിയിൽ കമ്മറ്റിയിൽ കൂടാനും, കൊള്ളയടിക്കാനും പള്ളിയിൽ വരുന്ന പരീശന്മാർക്കും അവരുടെ ശിങ്കിടികൾക്കും മാത്രം കൈമുതലായി മതി! പെണ്പടയിൽ ഗോപസ്ത്രീകൾക്കു മാത്രവുമായി കുമ്പസാരം ചുരുങ്ങി! വിവാഹത്തിന് തലേന്ന് ഒന്ന് കുമ്പസാരിച്ചാൽ  പിന്നെ മാനം മര്യാദയുള്ള ഒരുത്തിയും മരണം വരെ ഈ പറിഞ്ഞ പണിക്കു ഒരു കത്തനാരുടെ മുന്നിൽ മനസു മലക്കെ തുറക്കുകയില്ല! പാതിരിയെ  കയ്യടക്കാൻ കൊതിക്കുന്ന മോളുമാര് പക്ഷെ ചെയ്യും ;എല്ലാ ആഴ്ചയിലും കുമ്പസാരിക്കും /അതൊരു സുഖമാണ്..! കത്തനാരെ ഇവളുമാര് കാണുമ്പോളുള്ള ഇവറ്റകളുടെ ചിരിയും സന്തോഷവും കണ്ടാലറിയാം കുമ്പസാരിച്ചവളാണ്‌ ഈ ഗോപാംഗനയെന്നു ! പോരെ ? കാളക്കത്തനാർക്ക് "പാപമോചന" വരമുണ്ടെന്നു ജനത്തെ പറഞ്ഞു പറ്റിച്ച ഈ പൗരോഹിത്യ സഭകളെയാകെ കർത്താവുതന്നെ ഭൂമയിൽ നിന്നും തുടച്ചു മാറ്റും നിശ്ചയം! യൂറോപ്പിൽ അതിന്റെ തുടക്കം അമ്പതു കൊല്ലം മുൻപേ തുടങ്ങുകയും ചെയ്തു! ക്രിസ്തു മെനഞ്ഞ കഥയിലെ ചുങ്കക്കാരൻ "മഹാപാപിയായ എന്നോട് കരുണ തോന്നേണമേ "എന്ന മനസിന്റെ കുമ്പസാരമാണേറെ അഭികാമ്യം   കാനോനേ ...പക്ഷെ ആ കഥയിലെ  സ്വയം നീതിമാനാകുന്ന പരീശനു,   പൗരോഹിത്യത്തിനിതു ഒരിക്കലും തലയിൽ കയറുകയില്ലാതാനും!



പാതിരിക്കു യൂണിഫോം ളോഹ സഭ കൊടുക്കുമ്പോൾ അതിന്റെ കൂടെ പയ്യന് കൊടുക്കുന്ന കൂദാശയും ളോഹയൂരുമ്പോൾ തിരികെ വാങ്ങേണ്ടതാണ് ! എങ്കിലേ ഈ പൊട്ടകൂദാശയ്ക്കര് വിലയും നിലയുമുള്ളൂ കാനോൺനിയമമേ ! ളോഹയൂരുന്ന കത്തനാർക്കും മണവാട്ടിമാർക്കും ഒരേ നിയമമാകണം ! കാരണം ,ഇവർ രണ്ടും സഭയെന്ന കള്ളനാണയത്തിന്റെ ഇരുപുറങ്ങളാകുന്നു !  പൗരോഹിത്യത്തിന്റെ തട്ടിപ്പുമുഖങ്ങൾ മാറ്റിയാൽ ഈ സഭ മനനമില്ലാത്ത വിശ്വാസ ആട്ടിന്കൂട്ടം കുറെ നാളുകൂടി ചൂഷണത്തിന് സ്വയം മറന്നു നിന്നുതരും പള്ളികളിൽ;  അല്ലാഞ്ഞാലോ ആടുകളുടെ ഒരു കൂട്ട പലായനം പള്ളികൾക്കു പ്രതീക്ഷയ്ക്കാം ...samuelkoodal
"കൂദാശ " യെന്ന വൈദീകത്തട്ടിപ്പ്!

ജനത്തെ മാനസികാടിമത്തത്തിൽ കുടുക്കി അവരുടെ കീശ സ്വന്തമാക്കാൻ, ദൈവമെന്തെന്നറിയാത്ത പൗരോഹിത്യം കണ്ടെത്തിയ കുടുക്ക് തന്ത്രമാണീ കൂദാശ!  കത്തോലിക്കാ സഭയിലും, മറ്റിതര പൗരോഹിത്യ സഭകളിലും / മതങ്ങളിലും  മാത്രമല്ലീ കൂദാശ കൊടികുത്തി വാഴുന്നത്!  ഉദാഹരണമായി, ഇസ്ലാമിൽ  തീവ്രവാദികൾ ഒരുവൻ '' ക്രിസ്ത്യാനി" ആയിപ്പോയതിൽ കുറ്റം ചുമത്തി,  ആ മനുഷ്യന്റെ കഴുത്തറക്കുമ്പോൾ, ആ കൊലയാളി അലറിക്കൊണ്ട് ഉരുവിടുന്ന "അല്ലാഹു അക്ബർ" എന്ന ജൽപനം  പോലും മനുഷ്യനെ മനുഷ്യൻ പഠിപ്പിച്ച കൂദാശകളിൽ ഒന്നാണ്; അല്ലാതെ അല്ലാഹു മനസിൽപോലും കണ്ടതല്ല !  മൃഗങ്ങളെ / പക്ഷികളെ കൊല്ലുന്ന സമയത്തുപോലും ഇസ്ലാമിന് കൂദാശയുണ്ട് ! കൂദാശ ചൊല്ലിയിട്ടു ഇത്തിരി വെള്ളം ആ ജീവിയുടെ തലയിലൊഴിക്കും ! വെള്ളം തലയിൽ വീണ ഈർച്ചകാരണം ആ ജീവി തലയൊന്നു കുടയും ! ഈ 'തലകുടച്ചിൽ 'ആ ജീവിയുടെ മരിക്കാനുള്ള സമ്മതമായി വിശ്വാസി കരുതുന്നു; അതിന്റെ കഴുത്തിൽ അയ്യാൾ കത്തിക്കയറ്റുന്നു ! ഇവയെ കൂട്ടമായി കൊല്ലുന്ന യൂറോപ്പിലെ അറവുശാലകളിൽവരെ ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നവയ്ക്കായി  "അറബിക് മന്ത്രം" [കൂദാശ] സൗണ്ട് റെക്കോർഡ് ചെയ്തത് സദാസമയവും അവയെ കേൾപ്പിച്ചുകൊണ്ടാണ് അവയുടെ ജീവനെടുക്കുന്നതു! എന്ത് രസം /എന്ത് പുണ്യം!?

ഇന്ന് എന്റെ പള്ളിയിൽ പൊതുയോഗമാണ് ! പൊതുയോഗത്തിൽ കയറണമെങ്കിൽ ആ ചെറ്റക്കത്തനാരുടെ മുന്നിൽ മുട്ടുകുത്തി ഞാൻ കുമ്പസാരിക്കണം ! വയ്യാ ,വയ്യാ  പള്ളിയും വേണ്ടാ പൊതുയോഗവും എനിക്ക് വേണ്ടാ.....ഇന്ന് കുമ്പസാരക്കൂദാശ പള്ളിയിൽ കമ്മറ്റിയിൽ കൂടാനും, കൊള്ളയടിക്കാനും പള്ളിയിൽ വരുന്ന പരീശന്മാർക്കും അവരുടെ ശിങ്കിടികൾക്കും മാത്രം കൈമുതലായി മതി! പെണ്പടയിൽ ഗോപസ്ത്രീകൾക്കു മാത്രവുമായി കുമ്പസാരം ചുരുങ്ങി! വിവാഹത്തിന് തലേന്ന് ഒന്ന് കുമ്പസാരിച്ചാൽ  പിന്നെ മാനം മര്യാദയുള്ള ഒരുത്തിയും മരണം വരെ ഈ പറിഞ്ഞ പണിക്കു ഒരു കത്തനാരുടെ മുന്നിൽ മനസു മലക്കെ തുറക്കുകയില്ല! പാതിരിയെ  കയ്യടക്കാൻ കൊതിക്കുന്ന മോളുമാര് പക്ഷെ ചെയ്യും ;എല്ലാ ആഴ്ചയിലും കുമ്പസാരിക്കും /അതൊരു സുഖമാണ്..! കത്തനാരെ ഇവളുമാര് കാണുമ്പോളുള്ള ഇവറ്റകളുടെ ചിരിയും സന്തോഷവും കണ്ടാലറിയാം കുമ്പസാരിച്ചവളാണ്‌ ഈ ഗോപാംഗനയെന്നു ! പോരെ ? കാളക്കത്തനാർക്ക് "പാപമോചന" വരമുണ്ടെന്നു ജനത്തെ പറഞ്ഞു പറ്റിച്ച ഈ പൗരോഹിത്യ സഭകളെയാകെ കർത്താവുതന്നെ ഭൂമയിൽ നിന്നും തുടച്ചു മാറ്റും നിശ്ചയം! യൂറോപ്പിൽ അതിന്റെ തുടക്കം അമ്പതു കൊല്ലം മുൻപേ തുടങ്ങുകയും ചെയ്തു! ക്രിസ്തു മെനഞ്ഞ കഥയിലെ ചുങ്കക്കാരൻ "മഹാപാപിയായ എന്നോട് കരുണ തോന്നേണമേ "എന്ന മനസിന്റെ കുമ്പസാരമാണേറെ അഭികാമ്യം   കാനോനേ ...പക്ഷെ ആ കഥയിലെ  സ്വയം നീതിമാനാകുന്ന പരീശനു,   പൗരോഹിത്യത്തിനിതു ഒരിക്കലും തലയിൽ കയറുകയില്ലാതാനും!

പാതിരിക്കു യൂണിഫോം ളോഹ സഭ കൊടുക്കുമ്പോൾ അതിന്റെ കൂടെ പയ്യന് കൊടുക്കുന്ന കൂദാശയും ളോഹയൂരുമ്പോൾ തിരികെ വാങ്ങേണ്ടതാണ് ! എങ്കിലേ ഈ പൊട്ടകൂദാശയ്ക്കര് വിലയും നിലയുമുള്ളൂ കാനോൺനിയമമേ ! ളോഹയൂരുന്ന കത്തനാർക്കും മണവാട്ടിമാർക്കും ഒരേ നിയമമാകണം ! കാരണം ,ഇവർ രണ്ടും സഭയെന്ന കള്ളനാണയത്തിന്റെ ഇരുപുറങ്ങളാകുന്നു !  പൗരോഹിത്യത്തിന്റെ തട്ടിപ്പുമുഖങ്ങൾ മാറ്റിയാൽ ഈ സഭ മനനമില്ലാത്ത വിശ്വാസ ആട്ടിന്കൂട്ടം കുറെ നാളുകൂടി ചൂഷണത്തിന് സ്വയം മറന്നു നിന്നുതരും പള്ളികളിൽ;  അല്ലാഞ്ഞാലോ ആടുകളുടെ ഒരു കൂട്ട പലായനം പള്ളികൾക്കു പ്രതീക്ഷയ്ക്കാം ...samuelkoodal

Tuesday 11 October 2016

അല്മായശബ്ദം: സാമുവലിന്റെ സുവിശേഷം - ഒരു പുതിയ വായനാനുഭവം

അല്മായശബ്ദം: സാമുവലിന്റെ സുവിശേഷം - ഒരു പുതിയ വായനാനുഭവം:   സക്കറിയാസ് നെടുങ്കനാൽ  ജീവിതം ഒരു സമരമാണ്. സമരം വളർച്ചയുടെ മുന്നോടിയാണ്. മതത്തിന്റെ കാര്യമായാലും യാഥാസ്ഥിതികർ നിർമിക്കുന്ന സമാധാനം അധ:...

Monday 10 October 2016

അല്മായശബ്ദം: സാമുവലിന്റെ സുവിശേഷം (പുസ്തക അഭിപ്രായം)

അല്മായശബ്ദം: സാമുവലിന്റെ സുവിശേഷം (പുസ്തക അഭിപ്രായം): ജോസഫ് പടന്നമാക്കൽ  ശ്രീ സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ കാണുന്നവർക്ക് ചരിത്രത്തില...

ആനന്ദാവതാരിക

സാമുവലിന്റെ സുവിശേഷം

ജോസഫ് പടന്നമാക്കൽ
ശ്രീ
സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ
കാണുന്നവർക്ക് ചരിത്രത്തിലെ നാലു സുവിശേഷകരെക്കൂടാതെ അഞ്ചാമതൊരു സുവിശേഷകൻ
ഉണ്ടായിരുന്നുവെന്നും കാലത്തിന്റെ ജൈത്രയാത്രയിൽ ആ സുവിശേഷം എവിടെയോ
ഒളിഞ്ഞിരുന്നതായും തോന്നിപ്പോവും.  ഈ പുസ്തകത്തിൽ പ്രേമമുണ്ട്. ചിരിയും
കളിയും തമാശകളുമുണ്ട്. അതോടൊപ്പം കാര്യങ്ങളും വിവരങ്ങളും വളരെ തന്മയത്വമായി
വിവരിച്ചിരിക്കുന്നു.  ത്യാഗത്തിന്റെ മഹനീയത ഉയർത്തി കാണിക്കുന്നു. യേശു
ഭഗവാനെ ഒരു പുതിയ കാഴ്ചപ്പാടിൽ ദർശിക്കാനും സാധിക്കും. മതാന്ധതയെയും
പൗരാഹിത്യത്തെയും ദയയില്ലാതെയാണ് വിമർശിച്ചിരിക്കുന്നത്. ഒരു
സത്യാന്വേഷിയ്ക്ക് സത്യത്തെ തിരിച്ചറിയാൻ ഈ സുവിശേഷകന്റെ പുസ്തകത്താളുകൾ
 ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അവിടെ സനാതന ധർമ്മങ്ങളുടെയും
ഉപനിഷത്തുക്കളുടെയും സത്തയുമുണ്ട്. ഗീതയും ബൈബിളും ഉൾക്കൊണ്ടുള്ളതായ ഭാരതീയ
കാഴ്ചപ്പാടുകളിൽക്കൂടിയാണ് ഗ്രന്ഥകാരൻ തന്റെ തൂലികകൊണ്ട് മഹനീയമായ ഈ
പുസ്തകം  നെയ്തുണ്ടാക്കിയിരിക്കുന്നത്.

അനുഗ്രഹീതനായ ഒരു കലാകാരനും
കവിയും സാഹിത്യകാരനുമാണ്‌ ശ്രീ കൂടൽ. അല്മായ ശബ്ദത്തിലെയും
സത്യജ്വാലയിലെയും പ്രിയങ്കരനായ ഒരു എഴുത്തുകാരനെന്ന നിലയിലാണ് ഞാൻ
അദ്ദേഹത്തെ കൂടുതലും അറിയുന്നത്. 'സാമുവലിന്റെ സുവിശേഷമെന്ന' കൃതിയിൽക്കൂടി
ഒരു കവിയുടെ സരള ഹൃദയവും സാഹിത്യകാരന്റെ വിശാലമനസും വിമർശകന്റെ അക്രോശവും
സഹൃദയരിൽ ആഴമായി ദൃശ്യമാവുന്നതും കാണാം. അദ്ദേഹം പാടുന്ന ഒരു
ഗായകനുംകൂടിയാണ്.  ഇമ്പമേറിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂറ്റ്യൂബിൽ
ശ്രവിക്കാം. സംഗീതപ്രേമിയും ഡോക്ടറുമായ തന്റെ മകനുമൊത്തുള്ള മനോഹരങ്ങളായ
പാട്ടുകളും റിക്കോർഡ് ചെയ്തിരിക്കുന്നതു  കേൾക്കാം.  

മോശയ്ക്ക്
പത്തു പ്രമാണങ്ങൾ ദൈവം സീനായ് മലയിൽ വെച്ച് നൽകിയെന്നാണ് കാൽപ്പിത മതങ്ങളായ
യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമികൾ വിശ്വസിക്കുന്നത്. എന്നാൽ സാമുവൽ പ്രവാചകന്
വെറും രണ്ടു പ്രമാണങ്ങളേയുള്ളൂ. ഒന്നാമത്തെ പ്രമാണം നീ പുരോഹിതന് പണവും
കാഴ്ചവസ്തുക്കളും നൽകിക്കൊണ്ട് പള്ളിയിൽ പോകരുത്. അവിടെ നീ തേടുന്ന
ക്രിസ്തുവിനെ കാണില്ല. രണ്ടാമത്തേത് ക്രിസ്തുവചനമായ 'ഞാൻ നിങ്ങളെ
സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ' എന്നതുമാണ്.

മനുഷ്യജാതിയുടെ
ക്ഷേമത്തിനും സത്യത്തിന്റെ നിലനിൽപ്പിനും ലോകത്തിന്റെ സ്ഥിരതയ്ക്കും
ധർമ്മം കൂടിയേ തീരൂ. കാലങ്ങൾ കടന്നുപോവുമ്പോൾ ധർമ്മം ക്ഷയിക്കും.
ധർമ്മത്തിനെതിരെ അധർമ്മം വാഴും. അനിയന്ത്രിതമായി അധർമ്മം ധർമത്തെ
നാശത്തിലേക്ക് നയിക്കുമ്പോൾ ഞാൻ വീണ്ടുമുണർന്ന് ധർമ്മത്തെ രക്ഷിക്കാനായി
വരുമെന്നാണ് ഗീതയിൽ പറഞ്ഞിരിക്കുന്നത്. നീതിയുടെ ത്രാസ് വഹിക്കുന്ന
നീതിമാന്മാർ അപ്രത്യക്ഷരാവുകയും അനീതിയുടെ പ്രവാചകർ ഉയർത്തെഴുന്നേൽക്കുകയും
ചെയ്യുമ്പോൾ ധർമ്മം നിലനിർത്താൻ ഞാൻ വീണ്ടും പുനരവതരിക്കും. കലിയുഗത്തിലും
അവതാര മൂർത്തിയുടെ സന്ദേശ മുന്നോടിയായിട്ടാണ് സാമുവൽ  തന്റെ പ്രവാചക
ദൗത്യം നിർവഹിക്കുന്നത്.

"യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം"

'ഹേ
അർജുനാ എവിടെ ധർമ്മാചരണത്തിന്‌ ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു
വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.' കൃഷ്ണനു ശേഷം ബുദ്ധൻ വന്നു,
ക്രിസ്തു വന്നു. അജ്ഞരായവരുടെ മീതെ കൊള്ളിമിന്നൽ പോലെ ദൈവികപ്രഭ
ആഞ്ഞടിച്ചുകൊണ്ട് അവർ അമര്‍ത്യതയിലെത്തി.  നാമിന്നു കടന്നുപോവുന്നതു
കലിയുഗത്തിന്റെ ഏറ്റവും പൈശാചികമായ കാലഘട്ടത്തിൽക്കൂടിയാണ്.
സനാതനത്തിൽക്കൂടി യുഗയുഗങ്ങൾകൊണ്ട് പരിവർത്തന വിധേയമായ  ഹിന്ദുമതം ഒരു
മതമല്ല. അത് ജീവിതത്തിലേക്കുള്ള വഴികളാണ് കാണിച്ചുതരുന്നത്. ധർമ്മ
തത്ത്വങ്ങൾ നിറഞ്ഞിരിക്കുന്ന ഭാരതമണ്ണിലേക്കാണ് പൗരാണികമായ ഒരു
സംസ്ക്കാരത്തെ പരിഹസിച്ചുകൊണ്ട് പുരോഹിത മതങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്.
വീണ്ടും സനാതനം പുണരാൻ സാമുവലെന്ന  തത്ത്വജ്ഞാനി തന്റെ സുവിശേഷത്തിൽക്കൂടി
ആഹ്വാനം ചെയ്യുന്നുണ്ട്.

ലോകത്തിന്റെ സർവ്വ നാശങ്ങൾക്കും കാരണം
പുരോഹിത മതങ്ങളാണ്. പൗരാഹിത്യത്തോട് സന്ധിയില്ലാസമരം ചെയ്തുകൊണ്ട് ഭാരതീയ
മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മഹത് വ്യക്തികൂടിയാണ് ശ്രീ
കൂടൽ. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ ഗീതയും ബൈബിളും ഹൃദയത്തോട്
അദ്ദേഹം അടുപ്പിച്ചിരിക്കുന്നു. മനസു നിറയെ നന്മ നിറഞ്ഞവർക്കേ ഞാനും
പിതാവും ഒന്നാണെന്നുള്ള സത്യത്തെ, ക്രിസ്തു വചനത്തെ തിരിച്ചറിയാൻ
സാധിക്കുള്ളൂ. സത്യവും ധർമ്മവും ഉൾപ്പെട്ട ഹൃദയമാണ് എന്റെ ദേവാലയമെന്ന്
സാമുവലിന്റെ സുവിശേഷവും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.

ജീവന്റെ
തുടിപ്പിൽ  ഈ പ്രപഞ്ചശക്തിയിൽ ജീവിക്കുന്നവരായ നാം ദൈവിക പ്രഭയേറിയ  
വെറുമൊരു പരമാണു മാത്രമാണ്. കഠിനമായ യാതനകളിൽക്കൂടിയും
അദ്ധ്വാനങ്ങളിൽക്കൂടിയും ആത്മത്തെ കണ്ടെത്തുമ്പോൾ  ഒരുവൻ 
ദൈവമാകുന്നുവെന്നാണ് ഈ തത്ത്വജ്ഞാനി വിശ്വസിക്കുന്നത്. സത്യം
കണ്ടുപിടിക്കുന്നവൻ ഒരു തീർത്ഥാടകനെപ്പോലെ പരമാത്മാവിൽ ലയിക്കാനലയുകയും
ചെയ്യണം. യേശു ആത്മത്തെ മനസിലാക്കിയ ദിവ്യപ്രഭയോടെയുള്ള ദൈവമായിരുന്നു.
നൂറു കണക്കിന് സനാതനികൾ ആ തീർത്ഥജലം പാനം ചെയ്തവരാണ്. ഇന്ന് പൗരാഹിത്യം
ആത്മീയ മേഖലകൾ മുഴുവൻ കയ്യടക്കി വിഷപ്പുക നിറച്ചിരിക്കുന്നു. അതിൽ കൂടലെന്ന
കവിയുടെ വിലാപവും ഈ സുവിശേഷ ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നുണ്ട്.

ദേവാലയങ്ങളിൽ
പോകരുതെന്നുള്ള കാരണങ്ങൾ ഈ പുസ്തകത്തിലുടനീളം ഗ്രന്ഥകാരൻ
വിവരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിപ്ലവകാരിയുടെ ആവേശത്തോടെയാണ്
അദ്ദേഹം തന്റെ പ്രവാചക ശബ്ദം പുറപ്പെടുവിച്ചിരിക്കുന്നത്. പടക്കളത്തിൽ
പൊരുതുന്ന ഒരു ആത്മീയ പടയാളിയുടെ വീര്യവും അദ്ദേഹത്തിൻറെ തൂലികയിൽ
ലയിച്ചിരിക്കുന്നു.  ഗീതയും ബൈബിളും മാറോടു വെച്ചുകൊണ്ട് യേശുവിന്റെ വഴിയും
സത്യവുമാണ് അദ്ദേഹം തേടുന്നതും. ദേവാലയം കച്ചവടസ്ഥലമാക്കരുതെന്നുള്ള യേശു
ക്രിസ്തുവിന്റെ വചനങ്ങൾ പുരോഹിത ലോകം ധിക്കരിക്കുന്നതും സാമുവൽ കൂടലിനെ
കുപിതനാക്കുന്നു. യേശു പറഞ്ഞതിനെ ഗൗനിക്കാതെ നാടു മുഴുവൻ ദേവാലയങ്ങൾ
വ്യവസായവൽക്കരിച്ചിരിക്കുന്നതും കാണാം. അവർക്കുനേരെ ചാട്ടവാറു
പിടിച്ചിരിക്കുന്ന യേശുവിന്റെ ധർമ്മവീര്യം പോലെ സാമുവലിന്റെ  രോഷം മുഴുവൻ
തന്റെ സുവിശേഷമൊന്നാകെ  പ്രകടിപ്പിച്ചിട്ടുണ്ട്. പൗരാഹിത്യമെന്നുള്ളത് യേശു
സ്ഥാപിച്ചതല്ല. പൗരാഹിത്യത്തിനെ കടിഞ്ഞാണിട്ടിരിക്കുന്നവർ സഭയുടെ
സ്വത്തുക്കൾ മുഴുവനായി കയ്യടക്കി വെച്ചിരിക്കുന്ന ദുരവസ്ഥയാണ് വർത്തമാന
ലോകത്തിൽ നാം കാണുന്നത്. അല്മായന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ സ്വത്തുക്കൾ
കൊള്ളമുതലുപോലെ പുരോഹിതന്റെ നിയന്ത്രണത്തിലാണ്. വീണ്ടും പണം കൊള്ളയടിച്ചും
വ്യപിചാരവും പ്രകൃതി വിരുദ്ധതയും ചെയ്തും സഭയാകെ പുരോഹിതവർഗം ദുഷിപ്പിച്ചു
കഴിഞ്ഞു. ഇനി സഭയെ കര കയറ്റുകയെന്നുള്ളത് ഒരു വിദൂര സ്വപ്നമായിരിക്കും.

ക്രിസ്ത്യൻ
സഭകളിലെ ഒരു കൂട്ടരെ ശുദ്ധരക്തവാദത്തിന്റെ പേരിൽ പള്ളികളിൽനിന്നും
 പുറത്താക്കുകയും മാതാപിതാക്കളെ മക്കൾക്കെതിരെയും മക്കൾ
മാതാപിതാക്കൾക്കെതിരെയും ചേരിതിരിപ്പിക്കുകയും തല്ലു പിടിപ്പിക്കുകയും
ചെയ്യുന്നു. സാമുവൽ  ഇവിടെ പറയുകയാണ്, "സഹോദരരേ, നിങ്ങൾ പള്ളിയിൽ
പോകരുതെന്ന് എത്രയോ പ്രാവിശ്യം ഞാൻ നിങ്ങളോടു പറഞ്ഞു.നിങ്ങൾ കേട്ടില്ല. 
എന്റെ ഒന്നാമത്തെ വചനമനുസരിക്കൂ"!!! പ്രവാചകനിവിടെ അദ്ദേഹത്തിൻറെ വാക്കുകളെ
ശ്രവിക്കാത്ത ജനത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. 'എന്റെ വാക്കുകൾക്ക്
വിലകല്പ്പിക്കാത്ത കാലത്തോളം സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും.
ലോകത്ത് അസമാധാനവുമുണ്ടാകും.'

സഭ മാറി വിവാഹം കഴിച്ചതിന്റെ പേരിൽ
സമൂഹം അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെ കൂടലെന്ന കവിയുടെ ഹൃദയം
വേദനിക്കുന്നത് കാണാം. സാമുവൽ പ്രവാചകന്റെ രണ്ടു പ്രമാണങ്ങൾ അവർ മറന്നതാണ് ഈ
ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. 'സ്നേഹമറ്റുപോയ ഭവനമേ നിങ്ങൾ
വെള്ളയടിച്ച കുഴിമാടങ്ങളായ കപട പുരോഹിതർ വസിക്കുന്ന പള്ളികളിൽ
പോവുരുതേയെന്നും അവർക്ക് കാണിക്കാ കൊടുക്കരുതേയെന്നും നിങ്ങളോടു പറയുകയും
ചെയ്തിരുന്നു. നിങ്ങൾ ശ്രവിച്ചില്ല. ഞാൻ നിങ്ങളോടു കൽപ്പിച്ച സ്നേഹമെവിടെ?
പരസ്പ്പരം സ്നേഹിക്കുന്നതിനുപകരം നിങ്ങൾ പുരോഹിതരുടെ വാക്കുകൾ വിശ്വസിച്ചു.
ഇത് കലിയുഗമെന്നും ദുഷിച്ച സമൂഹത്തെ പുനഃരുദ്ധരിക്കാൻ പ്രവാചകർ വീണ്ടും
വീണ്ടും ജനിക്കുമെന്നും' ഗീതയിൽ പറയുന്ന വചനങ്ങൾ ശ്രീ കുടലിൽ ഇവിടെ
യാഥാർഥ്യമാവുന്നുമുണ്ട്.

 വിജ്ഞാന തൃഷ്‌ണ ഉണർത്തുന്ന അനേക വിവരങ്ങൾ ഈ
പുസ്തകത്തിൽ സരളമായി വിവരിച്ചിട്ടുണ്ട്. സഭയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട്
സഭയിൽനിന്നു പിരിഞ്ഞുപോയ പുരോഹിതരുടെ സംഘടനകൾ,  ഫ്രാൻസീസ് മാർപ്പായുടെ
വിപ്ലവ മുന്നേറ്റങ്ങൾ, അനിത എന്ന യുവകന്യാസ്ത്രിയെ ഇറ്റലിയിൽ നിന്നും
പാതിരായ്ക്ക് ഇറക്കി വിട്ട കഥ, അവർക്കുള്ള നഷ്ടപരിഹാരം നേടിയെടുത്ത കെ.സി.
ആർ. എം.സംഘടനയുടെ  വിജയകരമായ  പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതും ഈ
പുസ്തകത്തിൽ നിന്നും വായിച്ചറിയാൻ സാധിക്കും. പുരോഹിതരും അഭിഷിക്തലോകവും
എത്രമാത്രം കാലഹരണപ്പെട്ട പഴഞ്ചനാശയങ്ങൾ അല്മെനികളിൽ
അടിച്ചേൽപ്പിക്കുന്നതറിയാൻ  ഒരാവർത്തിയെങ്കിലും ഈ പുസ്തകം വായിക്കണം.
സത്യത്തിന്റെ നിജസ്ഥിതികൾ വായനക്കാർക്കു മനസ്സിലാക്കാനും വിലയിരുത്താനും
സാധിക്കും.   അല്മായർ മാത്രമല്ല പുരോഹിതലോകമൊന്നടങ്കം ഈ സുവിശേഷ താളുകൾ
മറിച്ചുനോക്കാനും താത്പര്യപ്പെടുന്നു. എന്റെ പ്രിയ സുഹൃത്തായ ബഹുമാനപ്പെട്ട
സാമുവൽ കൂടലിനു എല്ലാവിധ ആശംസകളും നേരട്ടെ. അദ്ദേഹം പ്രകാശിപ്പിച്ച നവമായ ഈ
സുവിശേഷ വചനങ്ങൾ ലക്ഷോപലക്ഷം ജനങ്ങളിൽ ചൈതന്യമുണർത്തട്ടെ, തൂലിക
ശക്തമായിത്തന്നെ ഈ ജ്ഞാനിയിൽ എന്നുമെന്നും  ഉത്തേജിപ്പിക്കാൻ  ദീർഘായുസും
നേരുന്നു.  ആരെയും കൂസാക്കാതെ ഭീഷണികൾക്കൊന്നും വഴങ്ങാതെ ചങ്കുറപ്പോടെ
സഭയുടെ ഉച്ഛനീചത്വങ്ങൾക്കെതിരായി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന ഈ
സുവിശേഷകനിൽ അഭിമാനിക്കുകയും ചെയ്യുന്നു.

അല്മായശബ്ദം: ആനന്ദാവതാരിക

അല്മായശബ്ദം: ആനന്ദാവതാരിക: സാമുവലിന്റെ സുവിശേഷം ജോസഫ് പടന്നമാക്കൽ ശ്രീ സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ കാണുന...