നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നപ്പോള്‍ ആദാമിന് അറിവുണ്ടായി; ഉടന്‍ അവന്‍ നഗ്നനെന്നു സ്വയമറിഞ്ഞു ! പക്ഷെ അവ്വാ ആദ്യം ഫലം തിന്നെങ്കിലും നഗ്നത ത...
കൂടുതല്‍ കാണുകMonday 31 December 2018
Wednesday 26 December 2018
മലയാളമനസാകെ ''അയ്യപ്പജ്യോതി''!
കോട്ടയത്തും പുത്തൻ കുരിശിലും കാച്ചുന്ന ''മൂറോന്റെ '' മൂപ്പിളമത്തർക്കം ഇന്നും തീരാതെയും , കൂദാശപ്പണത്തിന്റെ വിറ്റുവരവ് വീതംവയ്ക്കാതെയും , പള്ളികൾ പിടിച്ചെടുക്കാനും കൊടുക്കില്ലെന്ന് മസിലുപിടിക്കാനായും, സ്ഥിരം ഗുസ്തിക്കാരായ പരീശപ്രമാണിമാരും. കാപ്പിയാര് മൂത്ത കത്തനാരും, കത്തനാരുമൂത്ത കാതോലിക്കമാരും തമ്മിലടിയുടെ പുതിയ അങ്കം കുറിക്കുംമുമ്പേ ഇന്നലെ നാണിച്ചുനാണിച്ചു ഒരു ക്രിസ്തുമസ് രാത്രികൂടി കാലത്തിലലിഞ്ഞു!
അയൽക്കാരനെ ഇന്നും സ്നേഹിക്കാനാവാതെ, മതവിദ്വെഷം കാരണം തമ്മിൽ തമ്മിൽ കൊന്നൊടുക്കുന്ന, ''മതന്യൂനമർദ്ദങ്ങൾ'' കടലിനെ വെടിഞ്ഞു കരയിൽ കയറി, നാടാകെ കലാപഭൂമിയാക്കുന്ന ഒരു പകലിനു കൂടി കണ്ണിമയ്ക്കാതെ സാക്ഷിയായി നിന്ന സൂര്യൻ ഉൽ വ്യഥയോടെ മുഖമാകെ ചുവപ്പിച്ചു പടിഞ്ഞാറൻ ചക്രവാളത്തിൽ ആഴ്ന്നിറങ്ങാൻ പോകുമ്പോൾ , വിതുമ്പുന്ന സന്ധ്യയെ തെല്ലൊന്നാശ്വസിപ്പിക്കാൻ ജനലക്ഷങ്ങൾ കൈയ്യിൽ കരുതിയ നെയ്ത്തരി തെളിയിച്ചപ്പോൾ , അതിലൊരു തിരിയാകാൻ ഞാനും കൊതിച്ചു ! ഏനാത്തു പാലത്തിനു തൊട്ടടുത്തു "തമസോമാ ജ്യോതിർഗമയ'' എന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ടു ഞാനും നിലയുറപ്പിച്ചു! ധന്യനിമിഷങ്ങൾ !
പട്ടാളഭരണം കേരളത്തിൽ ഒരിക്കലും വരരുതേയെന്നും , പട്ടാളക്കാരന്റെ ലെഫ്റ്റ റൈറ്റ് മാർച്ചുപോലത്തെ ഈ നാടിനെ മുടിച്ച ദുര്ഭരണങ്ങളെ ഇല്ലാതാക്കണമേയെന്നും, സർക്കാർ ജീവനക്കാരാരുടെ മാതിരി പെൻഷൻപ്രായം രാഷ്ട്രീയക്കാർക്കും വരുത്തണമേയെന്നും, ഇലക്ഷൻ അടുക്കുമ്പോൾ [കുരങ്ങന്മാർ മരംചാടിക്കളിക്കുംപോലെ] കക്ഷിമാറുന്ന കടൽക്കിഴവന്മാരെ കലനെ അയച്ചു വരുതിയിലാക്കണമേയെന്നും മനസ്സിൽ മന്ത്രിച്ചു!
''ക്രിസ്തീയത'' മറന്നു ലോകമാകെ തമ്മിലടിക്കുന്ന അച്ചായസംഘടനകൾപോലെ ഭാരതത്തിന്റെ ഹിന്ദുമൈത്രി ജാതിമത കലഹമില്ലാതെ സ്നേഹത്തോടെ വാഴുവാൻ ഈ സനാതന മതത്തിന്റെ പൊന്നുമക്കളിൽ ''മാനവസ്നേഹം'' നിറയ്ക്കേണമേ എന്ന് അയ്യപ്പനോടും ക്രിസ്തുവിനോടും എന്മനം മന്ത്രിച്ചു! ''ഒരുജാതി ഒരുമതം ഒരുദൈവം ഒരു സെമിത്തേരി മനുഷ്യന്'' എന്നും മോഹിച്ചു!
ലോകമേ, നീ ഭഗവത്ഗീത പഠിച്ചു ആത്മജ്യോതി തെളിയിക്കൂ.. സ്വയം പ്രകാശമാകൂ .. കാലത്തിനു പ്രകാശമാകൂ! ഭാരതം ലോകത്തിനു മാതൃകയാകട്ടെ !..
samuelkoodal [26 dec 2018 ] 9447333494
ഒരു അയ്യപ്പ സ്തുതി കൂടി ..
ശരണം വിളി !
അയ്യപ്പാ, ശരണം ! ശരണമെന്റയ്യപ്പാ,
അയ്യനേ, എന്നെയും നീ അയ്യനാക്കി !
''തത്ത്വമസി'' എന്ന സത്യമോർപ്പിച്ചെന്നെ ,
ശബരിമലേശാ , നീ അയ്യനാക്കി !
അയ്യനെക്കാണുവാൻ സന്നിധേയെത്തുമാ
പുണ്യമനസുകൾ അയ്യപ്പനായ്!
പെൺമയില്ലപ്പെണ്ണിന് ഉള്ളഹങ്കാരത്തെ
എന്നും അതിര്പ്തിയായ് മാറ്റുവോൻ നീ !
കള്ളയുറക്കം നടിച്ച ജനത്തിന്റെ
ഉള്ളിന്നുണർവായി നീ മാറിയയ്യൻ! ;
ഏകത്വ ബോധത്തിൽ കോടാനുകോടികൾ
നാടാകെ നിൻ നാദബ്രഹ്മമാക്കി!
നിന്നെ സ്മരിക്കുവാൻ നിന്നെപുകഴ്ത്തുവാൻ
നീയെന്ന ഭാവത്തിൽ ഞാനലിയാൻ ,
ഞാനുംപിതാവും ഒന്നാകുമെന്നേശുവിന്
നേർവചനം മനമേറ്റുവാങ്ങി!
അയ്യപ്പനെ മനസാവരിച്ചുകൊണ്ടു ഇന്നലെ 2018 വൃശ്ചികം ഒന്നിന് എന്മനം പാടിയ ഈരടികൾ പുണ്യമാനസരായ എല്ലാ അയ്യപ്പന്മാർക്കും പാടുവാനായി ഇതാ സമർപ്പിക്കുന്നു! samuelkoodal 9447333494 കലഞ്ഞൂർ.
കോട്ടയത്തും പുത്തൻ കുരിശിലും കാച്ചുന്ന ''മൂറോന്റെ '' മൂപ്പിളമത്തർക്കം ഇന്നും തീരാതെയും , കൂദാശപ്പണത്തിന്റെ വിറ്റുവരവ് വീതംവയ്ക്കാതെയും , പള്ളികൾ പിടിച്ചെടുക്കാനും കൊടുക്കില്ലെന്ന് മസിലുപിടിക്കാനായും, സ്ഥിരം ഗുസ്തിക്കാരായ പരീശപ്രമാണിമാരും. കാപ്പിയാര് മൂത്ത കത്തനാരും, കത്തനാരുമൂത്ത കാതോലിക്കമാരും തമ്മിലടിയുടെ പുതിയ അങ്കം കുറിക്കുംമുമ്പേ ഇന്നലെ നാണിച്ചുനാണിച്ചു ഒരു ക്രിസ്തുമസ് രാത്രികൂടി കാലത്തിലലിഞ്ഞു!
അയൽക്കാരനെ ഇന്നും സ്നേഹിക്കാനാവാതെ, മതവിദ്വെഷം കാരണം തമ്മിൽ തമ്മിൽ കൊന്നൊടുക്കുന്ന, ''മതന്യൂനമർദ്ദങ്ങൾ'' കടലിനെ വെടിഞ്ഞു കരയിൽ കയറി, നാടാകെ കലാപഭൂമിയാക്കുന്ന ഒരു പകലിനു കൂടി കണ്ണിമയ്ക്കാതെ സാക്ഷിയായി നിന്ന സൂര്യൻ ഉൽ വ്യഥയോടെ മുഖമാകെ ചുവപ്പിച്ചു പടിഞ്ഞാറൻ ചക്രവാളത്തിൽ ആഴ്ന്നിറങ്ങാൻ പോകുമ്പോൾ , വിതുമ്പുന്ന സന്ധ്യയെ തെല്ലൊന്നാശ്വസിപ്പിക്കാൻ ജനലക്ഷങ്ങൾ കൈയ്യിൽ കരുതിയ നെയ്ത്തരി തെളിയിച്ചപ്പോൾ , അതിലൊരു തിരിയാകാൻ ഞാനും കൊതിച്ചു ! ഏനാത്തു പാലത്തിനു തൊട്ടടുത്തു "തമസോമാ ജ്യോതിർഗമയ'' എന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ടു ഞാനും നിലയുറപ്പിച്ചു! ധന്യനിമിഷങ്ങൾ !
പട്ടാളഭരണം കേരളത്തിൽ ഒരിക്കലും വരരുതേയെന്നും , പട്ടാളക്കാരന്റെ ലെഫ്റ്റ റൈറ്റ് മാർച്ചുപോലത്തെ ഈ നാടിനെ മുടിച്ച ദുര്ഭരണങ്ങളെ ഇല്ലാതാക്കണമേയെന്നും, സർക്കാർ ജീവനക്കാരാരുടെ മാതിരി പെൻഷൻപ്രായം രാഷ്ട്രീയക്കാർക്കും വരുത്തണമേയെന്നും, ഇലക്ഷൻ അടുക്കുമ്പോൾ [കുരങ്ങന്മാർ മരംചാടിക്കളിക്കുംപോലെ] കക്ഷിമാറുന്ന കടൽക്കിഴവന്മാരെ കലനെ അയച്ചു വരുതിയിലാക്കണമേയെന്നും മനസ്സിൽ മന്ത്രിച്ചു!
''ക്രിസ്തീയത'' മറന്നു ലോകമാകെ തമ്മിലടിക്കുന്ന അച്ചായസംഘടനകൾപോലെ ഭാരതത്തിന്റെ ഹിന്ദുമൈത്രി ജാതിമത കലഹമില്ലാതെ സ്നേഹത്തോടെ വാഴുവാൻ ഈ സനാതന മതത്തിന്റെ പൊന്നുമക്കളിൽ ''മാനവസ്നേഹം'' നിറയ്ക്കേണമേ എന്ന് അയ്യപ്പനോടും ക്രിസ്തുവിനോടും എന്മനം മന്ത്രിച്ചു! ''ഒരുജാതി ഒരുമതം ഒരുദൈവം ഒരു സെമിത്തേരി മനുഷ്യന്'' എന്നും മോഹിച്ചു!
ലോകമേ, നീ ഭഗവത്ഗീത പഠിച്ചു ആത്മജ്യോതി തെളിയിക്കൂ.. സ്വയം പ്രകാശമാകൂ .. കാലത്തിനു പ്രകാശമാകൂ! ഭാരതം ലോകത്തിനു മാതൃകയാകട്ടെ !..
samuelkoodal [26 dec 2018 ] 9447333494
ഒരു അയ്യപ്പ സ്തുതി കൂടി ..
ശരണം വിളി !
അയ്യപ്പാ, ശരണം ! ശരണമെന്റയ്യപ്പാ,
അയ്യനേ, എന്നെയും നീ അയ്യനാക്കി !
''തത്ത്വമസി'' എന്ന സത്യമോർപ്പിച്ചെന്നെ ,
ശബരിമലേശാ , നീ അയ്യനാക്കി !
അയ്യനെക്കാണുവാൻ സന്നിധേയെത്തുമാ
പുണ്യമനസുകൾ അയ്യപ്പനായ്!
പെൺമയില്ലപ്പെണ്ണിന് ഉള്ളഹങ്കാരത്തെ
എന്നും അതിര്പ്തിയായ് മാറ്റുവോൻ നീ !
കള്ളയുറക്കം നടിച്ച ജനത്തിന്റെ
ഉള്ളിന്നുണർവായി നീ മാറിയയ്യൻ! ;
ഏകത്വ ബോധത്തിൽ കോടാനുകോടികൾ
നാടാകെ നിൻ നാദബ്രഹ്മമാക്കി!
നിന്നെ സ്മരിക്കുവാൻ നിന്നെപുകഴ്ത്തുവാൻ
നീയെന്ന ഭാവത്തിൽ ഞാനലിയാൻ ,
ഞാനുംപിതാവും ഒന്നാകുമെന്നേശുവിന്
നേർവചനം മനമേറ്റുവാങ്ങി!
അയ്യപ്പനെ മനസാവരിച്ചുകൊണ്ടു ഇന്നലെ 2018 വൃശ്ചികം ഒന്നിന് എന്മനം പാടിയ ഈരടികൾ പുണ്യമാനസരായ എല്ലാ അയ്യപ്പന്മാർക്കും പാടുവാനായി ഇതാ സമർപ്പിക്കുന്നു! samuelkoodal 9447333494 കലഞ്ഞൂർ.
Monday 24 December 2018
''നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തരെപ്പോലെ ആകരുത്! അവർ മനുഷ്യർക്ക് വിളങ്ങേണ്ടുന്നതിനു പള്ളികളിലും പൊതുസ്ഥലങ്ങളിലും നിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നു!'' [വി.മത്തായി ആറിന്റെ അഞ്ചു]
ക്രിസ്തുവിന്റെ ഈ ഒരു കല്പനയെങ്കിലും അനുസരിക്കുന്നവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
''നീയോ പ്രാർത്ഥിക്കുമ്പോൾ മനസ്സാകുന്ന അറയിൽ കയറി പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു രഹസ്യത്തിലവിടെയുള്ള പിതാവിനോട് പ്രാർത്ഥിപ്പീന്'' {ധ്യാനം =മെഡിറ്റേഷൻ ] {വി മത്തായി ആറിന്റെയാറ് }
ക്രിസ്തുവിന്റെ ഈ ഒരു കല്പനയെങ്കിലും അനുസരിക്കുന്നവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
''നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ'' [വി.മത്തായി ആറിൻറെയെട്ടു]
ക്രിസ്തുവിന്റെ ഈ പ്രസ്താവനയിൽ വിശ്വസിച്ചു ''പ്രാര്ഥനയെന്ന നേരംപോക്ക്'' ഒഴിവാക്കിയവരേ. നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
പോഴൻ പാതിരിയുടെ കപടകൂദാശയുടെ പുറകെപോയി അവന്റെ ''ആടായി'' പള്ളിമുറ്റത്തു ''കുരുക്ഷേത്രം'' കളിക്കാത്തവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
നിത്യജീവൻ പ്രാപിക്കാൻ ''യാഗമല്ല'', ''ത്യാഗമാണ്'' വേണ്ടതെന്ന ക്രിസ്തുവിന്റെ [നല്ല ശമരായന്റെ] ഉപമ മനസ്സിൽ കരുതിയവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
കർത്താവ് സ്വപ്നേന അറിയാത്ത ''മൂറോൻ'' പൂശാത്തവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
പണ്ട് ഞാൻ പാടിയ ഒരു കാരോൾഗാനം നിങ്ങൾക്ക് ചിന്തനീയമാകാൻ ഇവിടെ കുറിക്കുന്നു!
''ക്രിസ്തു ജനിച്ചെന്നാരോതി?'' ''മേലെ മാലാഖമാരാധ്യമോതി.
ആ ദിവ്യ താരമാതോതി. പിന്നെ ശാസ്ത്രിമാർ മൂവരുമോതി!''
ആ രാത്രി ഇന്നുമോർത്തീടാൻ, കാലം ആ ജന്മമോർത്തുല്ലസിക്കാൻ,
ആഘോഷമായി നാം മേവും , രാവിലാനന്ദരായ് കുളിർ ചൂടി!
മാലാഖമാർ തൂകും സ്നേഹം , അവർ വാഴുന്ന വീടിന് വിശുദ്ധി,
താരകം പോലാത്മശോഭ കരൾക്കാമ്പിലുല്ലോര് കരോൾ പാടൂ
ദേവാധിദേവന്റെ താഴ്മ ഇങ്ങു കാലിത്തൊഴുത്തോളമല്ലൊ?തെമ്മാടികൾക്കെന്തു കാര്യം മന്നിൽ ഇമ്മാനുവേൽ വന്നതോർക്കാൻ? തെമ്മാടികൾക്കെന്തു കാര്യം മന്നിൽ ഇമ്മാനുവേൽ വന്നതോർക്കാൻ? തെമ്മാടികൾക്കെന്തു കാര്യം മന്നിൽ ഇമ്മാനുവേൽ വന്നതോർക്കാൻ?
25- 12- 2018 samuelkoodal 9447333494 samdale kalanjoor
ക്രിസ്തുവിന്റെ ഈ ഒരു കല്പനയെങ്കിലും അനുസരിക്കുന്നവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
''നീയോ പ്രാർത്ഥിക്കുമ്പോൾ മനസ്സാകുന്ന അറയിൽ കയറി പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു രഹസ്യത്തിലവിടെയുള്ള പിതാവിനോട് പ്രാർത്ഥിപ്പീന്'' {ധ്യാനം =മെഡിറ്റേഷൻ ] {വി മത്തായി ആറിന്റെയാറ് }
ക്രിസ്തുവിന്റെ ഈ ഒരു കല്പനയെങ്കിലും അനുസരിക്കുന്നവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
''നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ'' [വി.മത്തായി ആറിൻറെയെട്ടു]
ക്രിസ്തുവിന്റെ ഈ പ്രസ്താവനയിൽ വിശ്വസിച്ചു ''പ്രാര്ഥനയെന്ന നേരംപോക്ക്'' ഒഴിവാക്കിയവരേ. നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
പോഴൻ പാതിരിയുടെ കപടകൂദാശയുടെ പുറകെപോയി അവന്റെ ''ആടായി'' പള്ളിമുറ്റത്തു ''കുരുക്ഷേത്രം'' കളിക്കാത്തവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
നിത്യജീവൻ പ്രാപിക്കാൻ ''യാഗമല്ല'', ''ത്യാഗമാണ്'' വേണ്ടതെന്ന ക്രിസ്തുവിന്റെ [നല്ല ശമരായന്റെ] ഉപമ മനസ്സിൽ കരുതിയവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
കർത്താവ് സ്വപ്നേന അറിയാത്ത ''മൂറോൻ'' പൂശാത്തവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''!
പണ്ട് ഞാൻ പാടിയ ഒരു കാരോൾഗാനം നിങ്ങൾക്ക് ചിന്തനീയമാകാൻ ഇവിടെ കുറിക്കുന്നു!
''ക്രിസ്തു ജനിച്ചെന്നാരോതി?'' ''മേലെ മാലാഖമാരാധ്യമോതി.
ആ ദിവ്യ താരമാതോതി. പിന്നെ ശാസ്ത്രിമാർ മൂവരുമോതി!''
ആ രാത്രി ഇന്നുമോർത്തീടാൻ, കാലം ആ ജന്മമോർത്തുല്ലസിക്കാൻ,
ആഘോഷമായി നാം മേവും , രാവിലാനന്ദരായ് കുളിർ ചൂടി!
മാലാഖമാർ തൂകും സ്നേഹം , അവർ വാഴുന്ന വീടിന് വിശുദ്ധി,
താരകം പോലാത്മശോഭ കരൾക്കാമ്പിലുല്ലോര് കരോൾ പാടൂ
ദേവാധിദേവന്റെ താഴ്മ ഇങ്ങു കാലിത്തൊഴുത്തോളമല്ലൊ?തെമ്മാടികൾക്കെന്തു കാര്യം മന്നിൽ ഇമ്മാനുവേൽ വന്നതോർക്കാൻ? തെമ്മാടികൾക്കെന്തു കാര്യം മന്നിൽ ഇമ്മാനുവേൽ വന്നതോർക്കാൻ? തെമ്മാടികൾക്കെന്തു കാര്യം മന്നിൽ ഇമ്മാനുവേൽ വന്നതോർക്കാൻ?
25- 12- 2018 samuelkoodal 9447333494 samdale kalanjoor
Saturday 22 December 2018
ആസാഫിന്റെ എൺപതാം സങ്കീർത്തനത്തിലെ ''13 മുതൽ 16 '' വരെയുള്ള രോധനമാണിന്നെന്റെ മനമാകെ!
''വഴിപോകുന്നവരൊക്കെയും അതിനെ പറിക്കാൻ തക്കവണ്ണം, നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതെന്തു? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതിനെ തിന്നു കളയുന്നു!''
എന്നകണക്കെ, ഇന്ന് ക്രിസ്തീയ സഭകളെ നേരത്തോടുനേരം മീഡിയകളും, നാവുതോരാതെ നാനാതറി മാളോരും അപഹസിക്കുമ്പോൾ, ഈ സഭയിൽ പെറ്റുവീഴാൻ ഇടയായതിൽ ഞാൻ ക്രിസ്തുസത്യം ലഞ്ജിക്കുന്നു! കള്ളന്മാരുടെ ഗുഹകളിൽ കള്ളന്മാർ ചൊല്ലിയ കള്ളക്കൂദാശ ഏൽക്കാതിരുന്നുവെങ്കിൽ , എന്നാശിച്ചു പോകുന്നു! സത്തയില്ലാത്ത 'മൂറോൻ' പുരട്ടാതെ ആത്മജ്ഞാനസലിലത്തിൽ ''ജ്ഞാനസ്നാനം'' ചെയ്തിരുന്നെങ്കിൽ എന്നും ഞാൻ ആശിച്ചുപോകുന്നു!
''വൈദീകമെന്നത് കൈത്തൊഴിലാക്കിയ
ദൈവീകമില്ലാത്തോരേറി;
ളോഹതൻ കീശയിൽ കാണാ മനസാക്ഷി ,
ത്രോണോസിൽ വച്ചേച്ചു പോരും ''
എന്ന് പണ്ട് ഞാൻ പാടിയതോർത്തുപോകുന്നു!
ദൈവീകതയില്ലാത്ത പൗരോഹിത്യം ആത്മീകാന്ധതയിൽ നയിച്ച ഈ ആട്ടിക്കൂട്ടം ഒരുകാലത്തും ദൈവത്തെ അറിയുകയുമില്ല ! ഈയിടെയായി മീഡിയാകൾ കണ്ടെത്തിയ പൗരോഹിത്യത്തിലെ ''ആത്മജ്ഞാന ദാരിദ്ര്യം'' കാലത്തിനു മുൻപേ "സാമുവലിന്റെ സുവിശേഷം '' ഒന്നും രണ്ടും ഭാഗങ്ങളിൽ ഞാൻ ദൈവകാരുണ്യത്താല് വിവരിച്ചെഴുതിയിട്ടുണ്ട്! നേരത്തെ നേരറിയാൻ ഒരുകുറി വായിക്കൂ..
call me tel 9447333494 for books ..samuelkoodal
''വഴിപോകുന്നവരൊക്കെയും അതിനെ പറിക്കാൻ തക്കവണ്ണം, നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതെന്തു? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതിനെ തിന്നു കളയുന്നു!''
എന്നകണക്കെ, ഇന്ന് ക്രിസ്തീയ സഭകളെ നേരത്തോടുനേരം മീഡിയകളും, നാവുതോരാതെ നാനാതറി മാളോരും അപഹസിക്കുമ്പോൾ, ഈ സഭയിൽ പെറ്റുവീഴാൻ ഇടയായതിൽ ഞാൻ ക്രിസ്തുസത്യം ലഞ്ജിക്കുന്നു! കള്ളന്മാരുടെ ഗുഹകളിൽ കള്ളന്മാർ ചൊല്ലിയ കള്ളക്കൂദാശ ഏൽക്കാതിരുന്നുവെങ്കിൽ , എന്നാശിച്ചു പോകുന്നു! സത്തയില്ലാത്ത 'മൂറോൻ' പുരട്ടാതെ ആത്മജ്ഞാനസലിലത്തിൽ ''ജ്ഞാനസ്നാനം'' ചെയ്തിരുന്നെങ്കിൽ എന്നും ഞാൻ ആശിച്ചുപോകുന്നു!
''വൈദീകമെന്നത് കൈത്തൊഴിലാക്കിയ
ദൈവീകമില്ലാത്തോരേറി;
ളോഹതൻ കീശയിൽ കാണാ മനസാക്ഷി ,
ത്രോണോസിൽ വച്ചേച്ചു പോരും ''
എന്ന് പണ്ട് ഞാൻ പാടിയതോർത്തുപോകുന്നു!
ദൈവീകതയില്ലാത്ത പൗരോഹിത്യം ആത്മീകാന്ധതയിൽ നയിച്ച ഈ ആട്ടിക്കൂട്ടം ഒരുകാലത്തും ദൈവത്തെ അറിയുകയുമില്ല ! ഈയിടെയായി മീഡിയാകൾ കണ്ടെത്തിയ പൗരോഹിത്യത്തിലെ ''ആത്മജ്ഞാന ദാരിദ്ര്യം'' കാലത്തിനു മുൻപേ "സാമുവലിന്റെ സുവിശേഷം '' ഒന്നും രണ്ടും ഭാഗങ്ങളിൽ ഞാൻ ദൈവകാരുണ്യത്താല് വിവരിച്ചെഴുതിയിട്ടുണ്ട്! നേരത്തെ നേരറിയാൻ ഒരുകുറി വായിക്കൂ..
call me tel 9447333494 for books ..samuelkoodal
Monday 17 December 2018
പ്രിയാത്മരേ,
ആത്മാവിന് കാതിലൂടെ എന്നോടെന്നിലെ ബോധചൈതന്യമായ 'യൂണിവേഴ്സൽ കോൺസിയസ്‌നെസ്സ്' ഓതിത്തന്ന സത്യങ്ങൾ യാതൊരു ഭയവും ശങ്കയുമില്ലാതെ പകർത്തിക്കുറിച്ച രണ്ടു പുസ്തകങ്ങളാണ് "സാമുവലിന്റെ സുവിശേഷം - ഒന്നാം ഭാഗം' & 'സാമുവലിന്റെ സുവിശേഷം - രണ്ടാം ഭാഗം''
ഇതിൽ, എന്നെക്കൊണ്ട് കാലം പ്രതിപാദിപ്പിച്ച നഗ്നസത്യങ്ങളാണ് ഇന്ന് നാടായനാടൊക്കെ ''കള്ളന്മാരുട ഗുഹകളിൽ'' നാണമില്ലാതെ നടമാടുന്നതും! ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്ത പൗരോഹിത്യം, വീര്യംകൂട്ടി ഉണ്ടാക്കിയ കുർബാനവീഞ്ഞു മൂക്കുമുട്ടെ കുടിച്ച ലഹരിയിൽ, മൂറോൻ പുരട്ടിയ തീപ്പെട്ടിയുമായി, സഭയുടെ കൊടിക്കൂറ കഴുത്തിൽ കോണകം കെട്ടി, ആത്മഹൂതിചെയ്യാൻ വെമ്പുന്ന മുട്ടനാടിനെയും, കർത്താവിന്റെ കയറുകൊണ്ടുള്ള ചമ്മട്ടിക്കു പകരം, കയറുകൊണ്ട് ഉണ്ടാക്കിയ കുരുക്കു കഴുത്തിലഞ്ഞു, പള്ളിമേടയില്കയറി കലിതുള്ളി ആത്മഹത്യക്കു ഒരുങ്ങുന്ന പെണ്ണാടിനെയും നാം മനം കുളിർക്കെ കണ്ടു! ഹിന്ദുമൈത്രി കോരിത്തരിച്ചു ; മറ്റുസഭക്കാർ ഹല്ലേലുയ്യാ പാടി!
''കണ്ടു കണ്ടു കണ്ടില്ല, കേട്ടു കേട്ടു കേട്ടില്ല'' എന്ന സിനിമാഗാനം പോലെ, ''ഈ ജനം [നിങ്ങൾ] കണ്ണുണ്ടെങ്കിലും കാണുന്നില്ല, ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല " എന്ന മിശിഹായുടെ വിതുമ്പൽ പോലെ, എന്തെ ഇനിയും പൗരോഹിത്യം നയിച്ച ആത്മീകാന്ധതയിൽ കിടന്നു മരിച്ച തലമുറകളെ പിൻപറ്റാൻ ഇത്രയാവേശം ഈ തലമുറയ്ക്കും ?
മാറ്റുവിൻ ചട്ടങ്ങളെ, മാറ്റുവിൻ കിത്താബുകളെ, മാറ്റുവിൻ ദുരാചാരങ്ങളെ, മാറ്റുവിൻ അന്ധവിശ്വാസങ്ങളെ, മാറ്റുവിൻ ഈ ആത്മീകാന്ധതയെ ...മാറ്റുവിൻ മാറ്റമില്ലായ്മയെ!
ലോകമേ, 'ബൈബിളിനൊപ്പം' 'ഭഗവത് ഗീത' പഠിക്കൂ...ദാവീദിന്റെ [ക്രിസ്തുവിനു നിരക്കാത്ത ] സങ്കീർത്തനങ്ങൾക്കൊപ്പം രാമായണക്കിളിപ്പാട്ടും പാടിത്തുടങ്ങൂ! കാലമേ, സോളമന്റെ ഗീതികൾക്കൊപ്പം മഹാ ഭാഗവതം പാരായണം ചെയ്യൂ അകക്കാമ്പ് തെളിയാൻ! ക്രിസ്തുവിനെ [കത്തനാര് കാട്ടിത്തന്ന ക്രിസ്തുവിനെയല്ല] കാലത്തിനു വിശ്വസ്നേഹത്തിന്റെ വന്മതിൽ തീർത്ത നാസറായനെ നേരിൽ കണ്ടറിയാൻ! വേഗം വേഗം വേഗം! samuelkoodal 9447333494
ആത്മാവിന് കാതിലൂടെ എന്നോടെന്നിലെ ബോധചൈതന്യമായ 'യൂണിവേഴ്സൽ കോൺസിയസ്‌നെസ്സ്' ഓതിത്തന്ന സത്യങ്ങൾ യാതൊരു ഭയവും ശങ്കയുമില്ലാതെ പകർത്തിക്കുറിച്ച രണ്ടു പുസ്തകങ്ങളാണ് "സാമുവലിന്റെ സുവിശേഷം - ഒന്നാം ഭാഗം' & 'സാമുവലിന്റെ സുവിശേഷം - രണ്ടാം ഭാഗം''
ഇതിൽ, എന്നെക്കൊണ്ട് കാലം പ്രതിപാദിപ്പിച്ച നഗ്നസത്യങ്ങളാണ് ഇന്ന് നാടായനാടൊക്കെ ''കള്ളന്മാരുട ഗുഹകളിൽ'' നാണമില്ലാതെ നടമാടുന്നതും! ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്ത പൗരോഹിത്യം, വീര്യംകൂട്ടി ഉണ്ടാക്കിയ കുർബാനവീഞ്ഞു മൂക്കുമുട്ടെ കുടിച്ച ലഹരിയിൽ, മൂറോൻ പുരട്ടിയ തീപ്പെട്ടിയുമായി, സഭയുടെ കൊടിക്കൂറ കഴുത്തിൽ കോണകം കെട്ടി, ആത്മഹൂതിചെയ്യാൻ വെമ്പുന്ന മുട്ടനാടിനെയും, കർത്താവിന്റെ കയറുകൊണ്ടുള്ള ചമ്മട്ടിക്കു പകരം, കയറുകൊണ്ട് ഉണ്ടാക്കിയ കുരുക്കു കഴുത്തിലഞ്ഞു, പള്ളിമേടയില്കയറി കലിതുള്ളി ആത്മഹത്യക്കു ഒരുങ്ങുന്ന പെണ്ണാടിനെയും നാം മനം കുളിർക്കെ കണ്ടു! ഹിന്ദുമൈത്രി കോരിത്തരിച്ചു ; മറ്റുസഭക്കാർ ഹല്ലേലുയ്യാ പാടി!
''കണ്ടു കണ്ടു കണ്ടില്ല, കേട്ടു കേട്ടു കേട്ടില്ല'' എന്ന സിനിമാഗാനം പോലെ, ''ഈ ജനം [നിങ്ങൾ] കണ്ണുണ്ടെങ്കിലും കാണുന്നില്ല, ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല " എന്ന മിശിഹായുടെ വിതുമ്പൽ പോലെ, എന്തെ ഇനിയും പൗരോഹിത്യം നയിച്ച ആത്മീകാന്ധതയിൽ കിടന്നു മരിച്ച തലമുറകളെ പിൻപറ്റാൻ ഇത്രയാവേശം ഈ തലമുറയ്ക്കും ?
മാറ്റുവിൻ ചട്ടങ്ങളെ, മാറ്റുവിൻ കിത്താബുകളെ, മാറ്റുവിൻ ദുരാചാരങ്ങളെ, മാറ്റുവിൻ അന്ധവിശ്വാസങ്ങളെ, മാറ്റുവിൻ ഈ ആത്മീകാന്ധതയെ ...മാറ്റുവിൻ മാറ്റമില്ലായ്മയെ!
ലോകമേ, 'ബൈബിളിനൊപ്പം' 'ഭഗവത് ഗീത' പഠിക്കൂ...ദാവീദിന്റെ [ക്രിസ്തുവിനു നിരക്കാത്ത ] സങ്കീർത്തനങ്ങൾക്കൊപ്പം രാമായണക്കിളിപ്പാട്ടും പാടിത്തുടങ്ങൂ! കാലമേ, സോളമന്റെ ഗീതികൾക്കൊപ്പം മഹാ ഭാഗവതം പാരായണം ചെയ്യൂ അകക്കാമ്പ് തെളിയാൻ! ക്രിസ്തുവിനെ [കത്തനാര് കാട്ടിത്തന്ന ക്രിസ്തുവിനെയല്ല] കാലത്തിനു വിശ്വസ്നേഹത്തിന്റെ വന്മതിൽ തീർത്ത നാസറായനെ നേരിൽ കണ്ടറിയാൻ! വേഗം വേഗം വേഗം! samuelkoodal 9447333494
Monday 10 December 2018
പിറവം പള്ളിക്കും പിറക്കാത്തപള്ളിക്കും ഹാ കഷ്ടം!
ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്ത പൗരോഹിത്യ ക്രിമിനലുകളുടെ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ട ഇരുകാലിയാട്ടിന് കൂട്ടമേ , നാടിനും ക്രിസ്തുവിനും ശാപമാകാതെ വേഗം സാമുവേൽകൂടലിന്റെ "സാമുവലിന്റെ സുവിശേഷം '' ഒന്നും രണ്ടും ഭാഗങ്ങൾ വേഗം ഹൃദിസ്ഥമാക്കൂ ... ഒരുകിലോ പോത്തിറച്ചിയുടെ വിലപോലുമില്ലാത്ത ഈ പുസ്തകം കാളയെ തിന്നികളേ, നിങ്ങളുടെ ഉൽ കണ്ണ് തുറപ്പിക്കും ! ക്രിസ്തുവും കത്തനാരും തമ്മിലുള്ള അകലം ആകാശവും ഭൂമിയും പോലെയാണെന്ന് നിങ്ങള്ക്ക് നേരിൽ മനസിലാകും ! പള്ളികൾ കള്ളന്മാരുടെ ഉഹകളാണെന്നും നിങ്ങള്ക്ക് ഉള്ളിന്റെയുള്ളിൽ ബോധ്യമാകും!
അല്പവിശ്വാസികളേ, ഇതിലെ ഇതിലെ ...
ഇതാണ് നേർവഴി ! നിങ്ങളിലെ 'ഞാൻ'' എന്ന ബോധമാണീശ്വരൻ! ''ഞാനുംപിതാവും ഒന്നാകുന്നു'' എന്ന യേശുവിന്റെ കണ്ടെത്തലിലേയ്ക്ക് നിങ്ങളേയും കാലം നയിക്കും നിശ്ചയം ! 9447333494 എന്ന നമ്പറിൽ വിളിക്കൂ ,പുസ്തകം അയച്ചുതരാം ! വഹട്സപ്പ് സന്ദേശത്തിലൂടെ തപാൽ വിലാസമയയ്ക്കൂ ..വേഗം ...പള്ളിയേ, വിട ,കയ്യാപ്പാ കത്തനാരേ, വിട ,നിന്റെയൊക്കെ പറിഞ്ഞ കൂദാശയോട് എന്നേക്കും വിട... samuel koodal / mob 9447333494
ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്ത പൗരോഹിത്യ ക്രിമിനലുകളുടെ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ട ഇരുകാലിയാട്ടിന് കൂട്ടമേ , നാടിനും ക്രിസ്തുവിനും ശാപമാകാതെ വേഗം സാമുവേൽകൂടലിന്റെ "സാമുവലിന്റെ സുവിശേഷം '' ഒന്നും രണ്ടും ഭാഗങ്ങൾ വേഗം ഹൃദിസ്ഥമാക്കൂ ... ഒരുകിലോ പോത്തിറച്ചിയുടെ വിലപോലുമില്ലാത്ത ഈ പുസ്തകം കാളയെ തിന്നികളേ, നിങ്ങളുടെ ഉൽ കണ്ണ് തുറപ്പിക്കും ! ക്രിസ്തുവും കത്തനാരും തമ്മിലുള്ള അകലം ആകാശവും ഭൂമിയും പോലെയാണെന്ന് നിങ്ങള്ക്ക് നേരിൽ മനസിലാകും ! പള്ളികൾ കള്ളന്മാരുടെ ഉഹകളാണെന്നും നിങ്ങള്ക്ക് ഉള്ളിന്റെയുള്ളിൽ ബോധ്യമാകും!
അല്പവിശ്വാസികളേ, ഇതിലെ ഇതിലെ ...
ഇതാണ് നേർവഴി ! നിങ്ങളിലെ 'ഞാൻ'' എന്ന ബോധമാണീശ്വരൻ! ''ഞാനുംപിതാവും ഒന്നാകുന്നു'' എന്ന യേശുവിന്റെ കണ്ടെത്തലിലേയ്ക്ക് നിങ്ങളേയും കാലം നയിക്കും നിശ്ചയം ! 9447333494 എന്ന നമ്പറിൽ വിളിക്കൂ ,പുസ്തകം അയച്ചുതരാം ! വഹട്സപ്പ് സന്ദേശത്തിലൂടെ തപാൽ വിലാസമയയ്ക്കൂ ..വേഗം ...പള്ളിയേ, വിട ,കയ്യാപ്പാ കത്തനാരേ, വിട ,നിന്റെയൊക്കെ പറിഞ്ഞ കൂദാശയോട് എന്നേക്കും വിട... samuel koodal / mob 9447333494
Monday 3 December 2018
Samuel Koodal
malabar online ഇന്നലെ പുറത്തുവിട്ട ഒരു വാര്‍ത്തയാണിത് !
2018 ഡിസംബര് പതിമൂന്നാം തീയതി മുതല് ഭൂമിയുടെ ചലനം നിലയ്ക്കുംപോലും !
1995 ഏപ്രില്‍ ഏഴാം തീയതി അബുധബിയില്‍ ഇരുന്നുഞാന്‍ കരഞ്ഞ പ്രാര്‍ഥനയാണ് ഈ ആശയം !
"പല കല്പ കാലമായ് പതിവായി സൂര്യന്‍ നിന്‍
അമലാന്ജ കേട്ട് കിഴക്കുദിപ്പൂ;
ധര തന്റെ യാനത്തില്‍ ദിനവും ഭ്രമിപ്പതും
ഒരു ദിക്കിലേക്ക് നിന്‍ കല്പനയാല്‍ !
ഒരു വാക്ക് നീ ചൊന്നാല്‍ നിയതം അവനിതന്‍
ഭ്രമണം മറു ദിശയ്ക്കാകുമെന്നും'
വചനത്താല്‍ പശ്ചിമ ദിശയില്‍ ഉദിക്കുമാ
പകലോനും സംസയമില്ല തെല്ലും!
ഉഷസില്‍ നിന്നൊരു രാവങ്ങുടനെ പിറക്കുവാന്‍
ഒരുവട്ടം മാത്രം ഒന്നരുളൂ ദേവാ ;
ഉണരട്ടെ പുലര്‍കാലം സന്ധ്യയില്‍ നിന്നന്നു
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!!"
ഉരുകട്ടെ ധ്രുവദേശ ഹിമാമാകെ ഉടനടി
ഒഴുകട്ടെ കടലുകള്‍ കരകള്‍ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ,പ്രളയം വന്നലറട്ടെ
ഹരിതാഭ മരുഭൂവില്‍ നിറയട്ടെങ്ങും!
അമ്പരന്നലറട്ടെ രാപ്പാടി പകലാകെ
സിംഹങ്ങള്‍ കുയില്‍നാദം മൂളട്ടിനിയും;
കരകാണാക്കിളികള്‍ തന്‍ ചിരി ചക്രവാളത്തില്‍
അലയട്ടെ ചെവി തേടി കാലമെല്ലാം !
ഭൂമദ്ധ്യരേഖയ്ക്കരികില്‍ മേവും ജനം
നാളെ മുതല്‍ക്കു വെളുത്തിടട്ടെ !
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകള്‍
ഒരു നേരം തിരുനാമ ഉരുവിട്ടോട്ടെ ......
എന്നൊക്കെ മനപ്പായസം കുടിച്ച എന്നെ ഈ വാര്‍ത്ത ഞെട്ടിക്കുന്നു!
പെന്മയില്ലാ പെണ്ണിന്‍ ഉള്ളഹങ്കാരത്തെ എന്നും ശമിപ്പിക്കുന്ന അയ്യപ്പാ ശരണം ! അയ്യനെ നീനെയും നീ അയ്യനാക്കി ! എന്ന് പാടിക്കൊണ്ട്' സാമുവല്‍കൂടല്‍ കലഞ്ഞൂര്‍ 4 nov 2018
1995 ഏപ്രില്‍ ഏഴാം തീയതി അബുധബിയില്‍ ഇരുന്നുഞാന്‍ കരഞ്ഞ പ്രാര്‍ഥനയാണ് ഈ ആശയം !
"പല കല്പ കാലമായ് പതിവായി സൂര്യന്‍ നിന്‍
അമലാന്ജ കേട്ട് കിഴക്കുദിപ്പൂ;
ധര തന്റെ യാനത്തില്‍ ദിനവും ഭ്രമിപ്പതും
ഒരു ദിക്കിലേക്ക് നിന്‍ കല്പനയാല്‍ !
ഒരു വാക്ക് നീ ചൊന്നാല്‍ നിയതം അവനിതന്‍
ഭ്രമണം മറു ദിശയ്ക്കാകുമെന്നും'
വചനത്താല്‍ പശ്ചിമ ദിശയില്‍ ഉദിക്കുമാ
പകലോനും സംസയമില്ല തെല്ലും!
ഉഷസില്‍ നിന്നൊരു രാവങ്ങുടനെ പിറക്കുവാന്‍
ഒരുവട്ടം മാത്രം ഒന്നരുളൂ ദേവാ ;
ഉണരട്ടെ പുലര്‍കാലം സന്ധ്യയില്‍ നിന്നന്നു
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!!"
ഉരുകട്ടെ ധ്രുവദേശ ഹിമാമാകെ ഉടനടി
ഒഴുകട്ടെ കടലുകള്‍ കരകള്‍ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ,പ്രളയം വന്നലറട്ടെ
ഹരിതാഭ മരുഭൂവില്‍ നിറയട്ടെങ്ങും!
അമ്പരന്നലറട്ടെ രാപ്പാടി പകലാകെ
സിംഹങ്ങള്‍ കുയില്‍നാദം മൂളട്ടിനിയും;
കരകാണാക്കിളികള്‍ തന്‍ ചിരി ചക്രവാളത്തില്‍
അലയട്ടെ ചെവി തേടി കാലമെല്ലാം !
ഭൂമദ്ധ്യരേഖയ്ക്കരികില്‍ മേവും ജനം
നാളെ മുതല്‍ക്കു വെളുത്തിടട്ടെ !
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകള്‍
ഒരു നേരം തിരുനാമ ഉരുവിട്ടോട്ടെ ......
എന്നൊക്കെ മനപ്പായസം കുടിച്ച എന്നെ ഈ വാര്‍ത്ത ഞെട്ടിക്കുന്നു!
പെന്മയില്ലാ പെണ്ണിന്‍ ഉള്ളഹങ്കാരത്തെ എന്നും ശമിപ്പിക്കുന്ന അയ്യപ്പാ ശരണം ! അയ്യനെ നീനെയും നീ അയ്യനാക്കി ! എന്ന് പാടിക്കൊണ്ട്' സാമുവല്‍കൂടല്‍ കലഞ്ഞൂര്‍ 4 nov 2018
Sunday 25 November 2018
Saturday 29 September 2018
''പാപമില്ലാത്തവർ കല്ലെറിയട്ടെ''!
''നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ ആദ്യം കല്ലെറിയട്ടെ '' എന്ന മിശിഹായുടെ വിധിതീർപ്പു തൊടുകുറിയാക്കി തുടങ്ങട്ടെ ഞാൻ ഈ കുറിമാനം! ''പാപമാലിന്യങ്ങളിൽ നിന്നും പൂർണ്ണമായി സ്വാതന്ത്ര്യപ്പെട്ടവൻ തന്റെ ഏക ജാതനല്ലാതെ ഒരുവൻ പോലുമില്ല'' എന്ന വി. കുർബാനയിലെ സത്യവാങ് തൊട്ടു തുടങ്ങട്ടെ ഈ കുറിപ്പ് ഞാൻ !
ദൈവേശ്ചയാൽ കുറെ ആഴ്ചകളായി ദേശാടനം നടത്തുന്ന എന്റെ പിന്നാലെ ''മനസാവാചാകർമ്മണാ'' ഞാൻ ചെയ്തിട്ടില്ലാത്ത അതിക്രമങ്ങളുടെ വാറോലച്ചാർത്തുകൾ സോഷ്യൽ മീഡിയാകളിൽ പടരുന്നത് കണ്ടു തെല്ലൊന്നന്ധാളിച്ചു ഞാനിതു ബഹുജന മനസാക്ഷിക്ക് മുൻപാകെ സമർപ്പിക്കുന്നു!
''അവനെ കുരിശിക്ക'' എന്നാർത്തിടും നാദം
പരിസരമെങ്ങും മുഴങ്ങിടുമ്പോൾ ,
''അവനെ കുരിശിക്കരുതേ'' ഏന്നൊരു നാവും
കനിവാർന്നു ചൊന്നതില്ലാ ലാസറും!
''കുരിശിക്കുവാനെന്തു കാരണം'' എന്നൊന്നും
തിരയാതെ കുരിശിക്കാൻ ആർത്തിടുന്ന
ജനമേ, നിനക്കന്ത;ക്കരണമില്ലാതാകാൻ
അവനിൽ കാരണം കാണുകയില്ല !
അസുരജന്മങ്ങളേ, ;നന്മയെ കണ്ടിട്ടും
തിന്മയായ് തോന്നുന്നൊരന്ധർ നിങ്ങൾ ;
ശരിയെന്ന ബോധത്തിൽ തെറ്റുകൾ തലമുറ
മതിവരാതിന്നും തുടർന്നിടുന്നു!''
എന്ന് 18/ 10 / 1995 അബുധാബിയിൽ വച്ച് പണ്ട് ഞാൻ കുരിശിതനെ ഓർത്ത് കേണ വിലാപഗാനമറിയാതെ ഓർത്തുപോയി!
മഹാപാപികളായിരുന്നിട്ടും എന്നും പൗരോഹിത്യം മറവിതന്നിരുളിലായ് ഒളിപ്പിച്ചവരുടെ പാപങ്ങൾ ജനത്തിന്റെമേൽ ചാർത്തി കൂദാശയെന്ന പാപമോചനവ്യവസായത്തൊഴിൽ നടത്തി ചൂഴണം ചെയ്‌തെത് കണ്ടു കരുണതോന്നി കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കിയവനെ കുരിശു ചുമപ്പിച്ച പൗരോഹിതം ഇന്നും ആ തെറ്റ് വീണ്ടു തുടരുന്നതിൽ സങ്കടമുള്ളൊരു നർമ്മരസം ഞാൻ കാണുന്നു!
സാമുവേൽകൂടലാകുന്ന ഞാൻ ഇന്നയോളം ഒരു വ്യക്തിഹത്യയും സ്വപ്നേനപോലും ആരെയും നടത്തിയിട്ടില്ല ! പകരം പൗരോഹിത്യം തലമുറകളായി പടർത്തുന്ന ആത്മീകാന്ധത ചൂണ്ടിക്കാണിക്കാൻ എന്റെ മനസ്സിൽ കാലം തെളിച്ച ആത്മപ്രകാശം കാണിച്ചുവെന്നതു പാപമാണെങ്കിൽ നിങ്ങൾ എന്നെയും കുരിശിക്കൂ...'അവനെ കുരിശിക്ക'' എന്നോരായിരം നാവുകൾ ഇനിയും ഉയരട്ടെ ! ആമ്മേൻ !
samuelkoodal newyork 29 sep 2018 9447333494
''നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ ആദ്യം കല്ലെറിയട്ടെ '' എന്ന മിശിഹായുടെ വിധിതീർപ്പു തൊടുകുറിയാക്കി തുടങ്ങട്ടെ ഞാൻ ഈ കുറിമാനം! ''പാപമാലിന്യങ്ങളിൽ നിന്നും പൂർണ്ണമായി സ്വാതന്ത്ര്യപ്പെട്ടവൻ തന്റെ ഏക ജാതനല്ലാതെ ഒരുവൻ പോലുമില്ല'' എന്ന വി. കുർബാനയിലെ സത്യവാങ് തൊട്ടു തുടങ്ങട്ടെ ഈ കുറിപ്പ് ഞാൻ !
ദൈവേശ്ചയാൽ കുറെ ആഴ്ചകളായി ദേശാടനം നടത്തുന്ന എന്റെ പിന്നാലെ ''മനസാവാചാകർമ്മണാ'' ഞാൻ ചെയ്തിട്ടില്ലാത്ത അതിക്രമങ്ങളുടെ വാറോലച്ചാർത്തുകൾ സോഷ്യൽ മീഡിയാകളിൽ പടരുന്നത് കണ്ടു തെല്ലൊന്നന്ധാളിച്ചു ഞാനിതു ബഹുജന മനസാക്ഷിക്ക് മുൻപാകെ സമർപ്പിക്കുന്നു!
''അവനെ കുരിശിക്ക'' എന്നാർത്തിടും നാദം
പരിസരമെങ്ങും മുഴങ്ങിടുമ്പോൾ ,
''അവനെ കുരിശിക്കരുതേ'' ഏന്നൊരു നാവും
കനിവാർന്നു ചൊന്നതില്ലാ ലാസറും!
''കുരിശിക്കുവാനെന്തു കാരണം'' എന്നൊന്നും
തിരയാതെ കുരിശിക്കാൻ ആർത്തിടുന്ന
ജനമേ, നിനക്കന്ത;ക്കരണമില്ലാതാകാൻ
അവനിൽ കാരണം കാണുകയില്ല !
അസുരജന്മങ്ങളേ, ;നന്മയെ കണ്ടിട്ടും
തിന്മയായ് തോന്നുന്നൊരന്ധർ നിങ്ങൾ ;
ശരിയെന്ന ബോധത്തിൽ തെറ്റുകൾ തലമുറ
മതിവരാതിന്നും തുടർന്നിടുന്നു!''
എന്ന് 18/ 10 / 1995 അബുധാബിയിൽ വച്ച് പണ്ട് ഞാൻ കുരിശിതനെ ഓർത്ത് കേണ വിലാപഗാനമറിയാതെ ഓർത്തുപോയി!
മഹാപാപികളായിരുന്നിട്ടും എന്നും പൗരോഹിത്യം മറവിതന്നിരുളിലായ് ഒളിപ്പിച്ചവരുടെ പാപങ്ങൾ ജനത്തിന്റെമേൽ ചാർത്തി കൂദാശയെന്ന പാപമോചനവ്യവസായത്തൊഴിൽ നടത്തി ചൂഴണം ചെയ്‌തെത് കണ്ടു കരുണതോന്നി കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കിയവനെ കുരിശു ചുമപ്പിച്ച പൗരോഹിതം ഇന്നും ആ തെറ്റ് വീണ്ടു തുടരുന്നതിൽ സങ്കടമുള്ളൊരു നർമ്മരസം ഞാൻ കാണുന്നു!
സാമുവേൽകൂടലാകുന്ന ഞാൻ ഇന്നയോളം ഒരു വ്യക്തിഹത്യയും സ്വപ്നേനപോലും ആരെയും നടത്തിയിട്ടില്ല ! പകരം പൗരോഹിത്യം തലമുറകളായി പടർത്തുന്ന ആത്മീകാന്ധത ചൂണ്ടിക്കാണിക്കാൻ എന്റെ മനസ്സിൽ കാലം തെളിച്ച ആത്മപ്രകാശം കാണിച്ചുവെന്നതു പാപമാണെങ്കിൽ നിങ്ങൾ എന്നെയും കുരിശിക്കൂ...'അവനെ കുരിശിക്ക'' എന്നോരായിരം നാവുകൾ ഇനിയും ഉയരട്ടെ ! ആമ്മേൻ !
samuelkoodal newyork 29 sep 2018 9447333494
Thursday 13 September 2018
Wednesday 12 September 2018
''തിരുമേനി പീലാസായിൽ''!
''തിരുമേനി പീലാസായിൽ, തിരുരക്തമാ കാസായിൽ,
വചനമാം തിരുമേനി പിന്നേതു ളോഹയിൽ?
''തിരുമേനി" എന്ന് വിളിച്ചപമാനിക്കല്ലേ പാപം ,
സ്വയമറിയാത്ത മെത്രാൻ കുളിരണിയും!''
എന്ന് ഞാൻ വർഷങ്ങൾക്കു മുൻപേ എഴുതിയത് ഇതാ തിരുവല്ലയിൽ ഒരു പുരോഹിതൻ അതിയാന്റെ മെത്രാന്റെ മുഖത്തുനോക്കി പാടിയപോലെ, എന്നാക്കി! ആ സഭയുടെ ആഗോള ഉന്നതാധികാര യോഗത്തിൽ, ഒരു ചുണയൻ കത്തനാര് മെത്രാപ്പോലീത്തായെ "മെത്രാൻ'' എന്ന് വിളിച്ചപ്പോൾ, കലിമൂത്ത മെത്രാൻ ചാടിയെഴുന്നേറ്റു പാതിരിയോടാക്രോശിച്ചു , ''തിരുമേനീ'' എന്ന് വിളിക്കാൻ അരുളി ! പാതിരിയുടെനെ ആ അരുളിനെ ചുരുളിലാക്കി ''മെത്രാനെ 'മെത്രാനെന്നു' മാത്രമേ വിളിക്കാനാവൂ, ''തിരുമേനി'' കുരിശിൽ കിടന്നവൻ മാത്രമാണെന്ന്'' വെറും കത്തനാർമൂത്ത ആ മെത്രാനെ ബോധവൽക്കരിച്ചതു, ഇതര ക്രിസ്തീയ സഭകളിലെ പുങ്കൻ മെത്രാന്മാർ അറിഞ്ഞിരിക്കുന്നത് നന്ന്!
''ആയിരം കന്യാസ്ത്രീകൾ പ്രസവിച്ചാലും ഒരു കത്തനാരും ശിക്ഷിക്കപ്പെടരുത്'' എന്നൊരു വാട്സാപ്പ് സന്ദേശം ഇവിടെ കാനഡായിൽ ടോറോന്റോയിൽ ഇന്നെനിക്കു കിട്ടി! പിന്നെയാരെയാണാവോ ശിക്ഷിക്കേണ്ടത് ? പാവം കർത്താവിനെ തന്നെയോ? അറിവുള്ള മെത്രാന്മാർ ഉത്തരം പറഞ്ഞുതന്നാൽ കൊള്ളാം !
ചില സഭകൾ നവീകരണത്തിന്റെ ഭാഗമായി മഹിളകളെ ആരാധനാ സഹായികളായി (കപ്പിയരത്തി ) വി.മദ്ബഹായിൽ കയറ്റി കാണിക്കുന്നതായും ചിത്രങ്ങൾ കണ്ടു ! ''കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന'' നവീകരണക്കാരേ, ഈ സഭകളെ ആർക്കും നവീകരിക്കയുവാൻ ഒരുകാലത്തും ആവില്ല ! കാരണം, നാശം കാത്തിരിക്കുന്ന സഭയിലെ , സഭയുടെ നാശത്തിനായി അക്ഷീണം പരിശ്രമിക്കുന്ന പൗരോഹിത്യം നിന്ദിക്കപ്പെടാതെ, സഭ നവവീകരിക്കപ്പെടുകയില്ല! കാരണം സ്വർഗ്ഗസ്ഥനായ (ഹൃദയസ്തനായ) പിതാവിന്റെ സഭയിൽ, പുരോഹിതനും കപ്യാരും മെത്രാനും പോലീത്തായും പോപ്പുമില്ലതന്നെ! അവിടെ വിശുദ്ധിയുള്ള ഹൃദയങ്ങളും , പരോപകാരമെന്ന ആരാധനയും, ത്യാഗമെന്ന കുർബാനയും, സ്നേഹമെന്ന ലയനസംഗീതവും, ഹൃദയങ്ങളുടെ മൗനവും മാത്രമേയുള്ളൂ..വി മത്തായി 6 ഒന്ന് മനക്കണ്ണു തുറന്നു കണ്ണോടിക്കൂ ..samuelkoodal canada ,toronto 12 sep 2018
''തിരുമേനി പീലാസായിൽ, തിരുരക്തമാ കാസായിൽ,
വചനമാം തിരുമേനി പിന്നേതു ളോഹയിൽ?
''തിരുമേനി" എന്ന് വിളിച്ചപമാനിക്കല്ലേ പാപം ,
സ്വയമറിയാത്ത മെത്രാൻ കുളിരണിയും!''
എന്ന് ഞാൻ വർഷങ്ങൾക്കു മുൻപേ എഴുതിയത് ഇതാ തിരുവല്ലയിൽ ഒരു പുരോഹിതൻ അതിയാന്റെ മെത്രാന്റെ മുഖത്തുനോക്കി പാടിയപോലെ, എന്നാക്കി! ആ സഭയുടെ ആഗോള ഉന്നതാധികാര യോഗത്തിൽ, ഒരു ചുണയൻ കത്തനാര് മെത്രാപ്പോലീത്തായെ "മെത്രാൻ'' എന്ന് വിളിച്ചപ്പോൾ, കലിമൂത്ത മെത്രാൻ ചാടിയെഴുന്നേറ്റു പാതിരിയോടാക്രോശിച്ചു , ''തിരുമേനീ'' എന്ന് വിളിക്കാൻ അരുളി ! പാതിരിയുടെനെ ആ അരുളിനെ ചുരുളിലാക്കി ''മെത്രാനെ 'മെത്രാനെന്നു' മാത്രമേ വിളിക്കാനാവൂ, ''തിരുമേനി'' കുരിശിൽ കിടന്നവൻ മാത്രമാണെന്ന്'' വെറും കത്തനാർമൂത്ത ആ മെത്രാനെ ബോധവൽക്കരിച്ചതു, ഇതര ക്രിസ്തീയ സഭകളിലെ പുങ്കൻ മെത്രാന്മാർ അറിഞ്ഞിരിക്കുന്നത് നന്ന്!
''ആയിരം കന്യാസ്ത്രീകൾ പ്രസവിച്ചാലും ഒരു കത്തനാരും ശിക്ഷിക്കപ്പെടരുത്'' എന്നൊരു വാട്സാപ്പ് സന്ദേശം ഇവിടെ കാനഡായിൽ ടോറോന്റോയിൽ ഇന്നെനിക്കു കിട്ടി! പിന്നെയാരെയാണാവോ ശിക്ഷിക്കേണ്ടത് ? പാവം കർത്താവിനെ തന്നെയോ? അറിവുള്ള മെത്രാന്മാർ ഉത്തരം പറഞ്ഞുതന്നാൽ കൊള്ളാം !
ചില സഭകൾ നവീകരണത്തിന്റെ ഭാഗമായി മഹിളകളെ ആരാധനാ സഹായികളായി (കപ്പിയരത്തി ) വി.മദ്ബഹായിൽ കയറ്റി കാണിക്കുന്നതായും ചിത്രങ്ങൾ കണ്ടു ! ''കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന'' നവീകരണക്കാരേ, ഈ സഭകളെ ആർക്കും നവീകരിക്കയുവാൻ ഒരുകാലത്തും ആവില്ല ! കാരണം, നാശം കാത്തിരിക്കുന്ന സഭയിലെ , സഭയുടെ നാശത്തിനായി അക്ഷീണം പരിശ്രമിക്കുന്ന പൗരോഹിത്യം നിന്ദിക്കപ്പെടാതെ, സഭ നവവീകരിക്കപ്പെടുകയില്ല! കാരണം സ്വർഗ്ഗസ്ഥനായ (ഹൃദയസ്തനായ) പിതാവിന്റെ സഭയിൽ, പുരോഹിതനും കപ്യാരും മെത്രാനും പോലീത്തായും പോപ്പുമില്ലതന്നെ! അവിടെ വിശുദ്ധിയുള്ള ഹൃദയങ്ങളും , പരോപകാരമെന്ന ആരാധനയും, ത്യാഗമെന്ന കുർബാനയും, സ്നേഹമെന്ന ലയനസംഗീതവും, ഹൃദയങ്ങളുടെ മൗനവും മാത്രമേയുള്ളൂ..വി മത്തായി 6 ഒന്ന് മനക്കണ്ണു തുറന്നു കണ്ണോടിക്കൂ ..samuelkoodal canada ,toronto 12 sep 2018
Sunday 9 September 2018
പരമൻ പത്തനാപുരത്തിനും മൗനം !
കലികാലത്തിൽ കർത്താവിന്റെ മണവാട്ടിമാരെ കിണറ്റിൽ തള്ളുന്നത് കത്തനാന്മാരുടെ നിത്യവിനോദമായിരിക്കെ , അവരെ സഭകൾ ''ദേവദാസികളെപ്പോലെ ആഭാസവൽക്കരിക്കപ്പെടുമ്പോൾ'', കർത്താവ് മുല്ലപ്പെരിയാറിനെ പൊട്ടിക്കുമെന്ന കാലത്തിന്റെ മുന്നറിയിപ്പാണിന്നെന്റെ ദുഃഖം!
''പാലം കുലുങ്ങിയാലും പരമൻ പത്തനാപുരം കുലുങ്ങില്ല'' എന്നകണക്കെ താങ്കൾ മൗനത്തിലാഴുന്നതേ ഈയുള്ളവന് ഉല്കണ്ഠ ഉളവാക്കുന്നു! ഒന്നുരിയാടൂ എന്റെ പരമാ, താനുമൊരു എംപിയല്ലേ ? ഇന്നസെന്റായാലും ഇത്രയുമങ്ങു ഇന്നസെന്റാകരുതു കേട്ടോ!
കന്യാമറിയാമിന്റെ മരുമക്കളായ, കന്യകാത്വം നശിച്ച ''ചുമ്മാകന്യകകളെ'' ഒരു കൂസലുമില്ലാതെ കൊന്നൊടുക്കുന്ന കാമവെറിമൂത്ത കത്തനാരന്മാരെ ഒന്നില്ലായ്മ ചെയ്യാൻ, മുല്ലപ്പെരിയാറല്ല ''ഭക്ക്റാ നങ്കൽ'' അണക്കെട്ടു പൊട്ടിച്ചാലും വറ്റിച്ചാലും അവസാനപ്രളയത്തോളം നടപ്പില്ലെന്നറിയാമെങ്കിലും,
ഹിന്ദുമൈത്രിയ്ക്കു വല്ലായ്മ തോന്നി വല്ലതും പറയും മുൻപേ, വല്ലതും ചെയ്യാനാപുത്രനോടൊന്നു ചൊല്ലുകെന്റെയമ്മേ... കൊന്തചൊല്ലി ഞാൻ പ്രാർത്ഥിക്കുന്നു!
ലോകമാകെ അടിമത്വം ഇല്ലാതായപ്പോളും സഭകളുടെ ഇരുളു മൂടിയ ആത്‌മീക അകത്തളങ്ങളിൽ അടിമകളായി കഴിയേണ്ടിവന്ന ഭാരതത്തിന്റെ ഈ ''പൊന്നോമനപെൺമഹിമകളെ'' രക്ഷിക്കുവാൻ, ഇവിടുത്തെ ഹിന്ദുക്കൾ കൈകോർത്തു നാളെ ഇറങ്ങും മുൻപേ, ഈ പാതിരി കാളകളെ ഉഴുതിമാരിക്കാൻ കന്യകാത്വം നശിക്കാത്ത കന്യകകൾ ആകൂട്ടത്തിൽ ഇനിയും മിച്ചം ഉണ്ടെങ്കിൽ, നിങ്ങൾ മഠത്തിന്റെ മതിലുകളെ പൊളിച്ചു പുറത്തു വന്നു അട്ടഹസിക്കൂ.. ആ വചനശക്തിയാൽ ഇവറ്റകൾ താളടിയാകും നിശ്ചയം !
samuelkoodal , st .louis മിസ്സോറി USA 9 / 9 / 18
കലികാലത്തിൽ കർത്താവിന്റെ മണവാട്ടിമാരെ കിണറ്റിൽ തള്ളുന്നത് കത്തനാന്മാരുടെ നിത്യവിനോദമായിരിക്കെ , അവരെ സഭകൾ ''ദേവദാസികളെപ്പോലെ ആഭാസവൽക്കരിക്കപ്പെടുമ്പോൾ'', കർത്താവ് മുല്ലപ്പെരിയാറിനെ പൊട്ടിക്കുമെന്ന കാലത്തിന്റെ മുന്നറിയിപ്പാണിന്നെന്റെ ദുഃഖം!
''പാലം കുലുങ്ങിയാലും പരമൻ പത്തനാപുരം കുലുങ്ങില്ല'' എന്നകണക്കെ താങ്കൾ മൗനത്തിലാഴുന്നതേ ഈയുള്ളവന് ഉല്കണ്ഠ ഉളവാക്കുന്നു! ഒന്നുരിയാടൂ എന്റെ പരമാ, താനുമൊരു എംപിയല്ലേ ? ഇന്നസെന്റായാലും ഇത്രയുമങ്ങു ഇന്നസെന്റാകരുതു കേട്ടോ!
കന്യാമറിയാമിന്റെ മരുമക്കളായ, കന്യകാത്വം നശിച്ച ''ചുമ്മാകന്യകകളെ'' ഒരു കൂസലുമില്ലാതെ കൊന്നൊടുക്കുന്ന കാമവെറിമൂത്ത കത്തനാരന്മാരെ ഒന്നില്ലായ്മ ചെയ്യാൻ, മുല്ലപ്പെരിയാറല്ല ''ഭക്ക്റാ നങ്കൽ'' അണക്കെട്ടു പൊട്ടിച്ചാലും വറ്റിച്ചാലും അവസാനപ്രളയത്തോളം നടപ്പില്ലെന്നറിയാമെങ്കിലും,
ഹിന്ദുമൈത്രിയ്ക്കു വല്ലായ്മ തോന്നി വല്ലതും പറയും മുൻപേ, വല്ലതും ചെയ്യാനാപുത്രനോടൊന്നു ചൊല്ലുകെന്റെയമ്മേ... കൊന്തചൊല്ലി ഞാൻ പ്രാർത്ഥിക്കുന്നു!
ലോകമാകെ അടിമത്വം ഇല്ലാതായപ്പോളും സഭകളുടെ ഇരുളു മൂടിയ ആത്‌മീക അകത്തളങ്ങളിൽ അടിമകളായി കഴിയേണ്ടിവന്ന ഭാരതത്തിന്റെ ഈ ''പൊന്നോമനപെൺമഹിമകളെ'' രക്ഷിക്കുവാൻ, ഇവിടുത്തെ ഹിന്ദുക്കൾ കൈകോർത്തു നാളെ ഇറങ്ങും മുൻപേ, ഈ പാതിരി കാളകളെ ഉഴുതിമാരിക്കാൻ കന്യകാത്വം നശിക്കാത്ത കന്യകകൾ ആകൂട്ടത്തിൽ ഇനിയും മിച്ചം ഉണ്ടെങ്കിൽ, നിങ്ങൾ മഠത്തിന്റെ മതിലുകളെ പൊളിച്ചു പുറത്തു വന്നു അട്ടഹസിക്കൂ.. ആ വചനശക്തിയാൽ ഇവറ്റകൾ താളടിയാകും നിശ്ചയം !
samuelkoodal , st .louis മിസ്സോറി USA 9 / 9 / 18
Saturday 8 September 2018
Friday 31 August 2018
സഭകളേ, മനുഷ്യക്കുരുതി മതിയാകൂ !
''മോഹങ്ങൾ മുരടിച്ചു മോതിരക്കൈ മുരടിച്ചു, മനസുമാത്രം മനസുമാത്രം മുരടിച്ചില്ല!'' എന്ന പഴയ സിനിമാഗാനം പോലെ, വെറും മനഃസാക്ഷിക്കുത്തുമായി മരണത്തിനു ''പുലര്കാലവന്ദനം'' ചൊല്ലുന്ന ''കർത്താവിന്റെ വിധവമാരെ'' മനസിൽ ദുഖത്തോടെ ഓര്ത്തുകൊണ്ടാണിന്നു ഞാനീതു കുറിക്കുന്നത്!
'കർത്താവിനെ അനുസരിക്കാതെ പള്ളിയിൽ' പോയിയെന്ന ഏക കുറ്റത്തിന്, പള്ളിയിൽ അവളെ റാഞ്ചാൻ നിന്ന കുപ്പായക്കാരിയുടെ കാതിലോതലിൽ [ഏദനിലെ പാതിരിപ്പാമ്പിന്റെ പ്രലോഭനത്തിൽ എന്നതുപോലെ] വീണുപോയ ഒരുകൗമാരക്കാരിയായ നാടൻ പെണ്ണിന്റെ ദുഖമാവാഹിച്ചാണ് ഞാൻ ഇത് കുറിക്കുന്നത്!
പുതുതായി ശരീരം കൗമാരത്തിൽ അനുഭവിക്കുന്ന അസ്വസ്ഥതകളെ പാടെ ഇല്ലാതാക്കാൻ, കുപ്പായക്കാരി മൊഴിഞ്ഞ കുറുക്കുവഴി തേടി മഠത്തിൽ ചേർന്ന അവളെ, ഒന്നാം നാളിൽ തന്നെ മെത്രാന്റെ മണിയറയിലേക്ക് തള്ളിവിട്ട ആ കുപ്പായക്കാരിയെ മനസ്സാൽ എന്നും ശപിച്ചുകൊണ്ട് ഇന്നും ഉൾതേങ്ങലോടെ വിതുമ്പുന്ന മൗനങ്ങളെ മനക്കണ്ണുകൊണ്ടു കണ്ടുകൊണ്ടാണീ കുറിക്കുന്നത്, സത്യം !
'വിധവമാരെ വിഴുങ്ങുന്ന പൗരോഹിത്യപരീശരെ' കർത്താവ് വിരൽചൂണ്ടി അവതരിപ്പിച്ചതിതിനേയും കൂട്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു! വിശ്വാസികൾ കർത്താവിനുവേണ്ടി നേദിച്ച, [സഭ സ്വയം ഭുജിച്ചില്ലായ്മ ചെയ്ത] കന്യകത്വത്തെ ഓർത്തു കുറ്റബോധത്തോടെ മണ്മറഞ്ഞ ഇവരുടെ മാതാപിതാക്കളെ ഓർത്തിത് കുറിക്കുന്നു ഞാൻ!
കുടുംബസ്വത്തിലെ ഇവരുടെ ആളോഹരി ചുളുവിൽ നേടിയെടുത്തിട്ടും , ഇവരുടെയിന്നത്തെ ഈ ദയനീയതയിൽ ഇവരെ കാണരുമ്പോൾ പടിയടയ്ക്കുന്ന സഹോദരങ്ങളെ, ''ക്രിസ്തുവിന്റെ മനുഷ്യസ്നേഹം'' സാക്ഷി ഞാൻ ശപിച്ചുകൊണ്ടിതു കുറിക്കുന്നു! നിങ്ങളുടെ കുഞ്ഞുപെങ്ങന്മാരെ നശിപ്പിച്ച കത്തനാരന്മാരുടെ പാദസേവ ഇന്നും ചെയ്യുന്ന നാണംകെട്ട നസ്റാണികളെ ശാപത്തിന്റെ പ്രളയക്കെടുതിയിൽ ഇനിയും മുക്കിക്കൊല്ലാൻ കാലം നേരം
നോക്ക യിരിക്കുന്നു , സത്യം !
ഇവർക്കായി, ഈ അഭയകളുടെ എണ്ണമറ്റ കൂട്ടത്തിനായി, അഭയാർത്ഥി ക്യാംപുകൾ കരുണയുള്ള സർക്കാരും കേരളത്തിലെ അക്രൈസ്തവരായ മനുഷ്യസ്നേഹികളും ചേർന്ന് ഉണ്ടാക്കി, ഈ ഗതികിട്ടാ ജീവനുകൾക്കു പുതുജീവനം കൊടുക്കുവാൻ ദീനാനുകമ്പ, ആർദ്രത നിങ്ങളുടെ മനസുകളിൽ നിങ്ങളുടെ ദൈവങ്ങൾ നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ ഞാനിതു കുറിക്കുന്നു!
ദുഃഖിതരേ, പീഡിതരേ, നിങ്ങൾ കൂടെവരൂ, ക്രിസ്തുവിന്റെ ''സ്നേഹാലയം'' നിങ്ങൾക്കുള്ളതല്ലോ! സഭകളുടെ പീഡനത്തടവറകൾ നിങ്ങൾ വിട്ടു സീയോൻയാത്ര തുടരൂ.. പ്രകാശം അരികെ , നീതിയുടെ സൂര്യോദയം അരികെ! നാറിയ ളോഹകൾ നിങ്ങൾ ഉപേക്ഷിക്കൂ , നീതിയുടെ മോഹനവസ്ത്രങ്ങൾ കാലം നിങ്ങൾക്കായി നെയ്തിരിക്കുന്നു! ''ശുഭസ്യ ശീഘ്രാ '' വേഗമാകട്ടെ .. samuelkoodal newyork 30aug2018
''മോഹങ്ങൾ മുരടിച്ചു മോതിരക്കൈ മുരടിച്ചു, മനസുമാത്രം മനസുമാത്രം മുരടിച്ചില്ല!'' എന്ന പഴയ സിനിമാഗാനം പോലെ, വെറും മനഃസാക്ഷിക്കുത്തുമായി മരണത്തിനു ''പുലര്കാലവന്ദനം'' ചൊല്ലുന്ന ''കർത്താവിന്റെ വിധവമാരെ'' മനസിൽ ദുഖത്തോടെ ഓര്ത്തുകൊണ്ടാണിന്നു ഞാനീതു കുറിക്കുന്നത്!
'കർത്താവിനെ അനുസരിക്കാതെ പള്ളിയിൽ' പോയിയെന്ന ഏക കുറ്റത്തിന്, പള്ളിയിൽ അവളെ റാഞ്ചാൻ നിന്ന കുപ്പായക്കാരിയുടെ കാതിലോതലിൽ [ഏദനിലെ പാതിരിപ്പാമ്പിന്റെ പ്രലോഭനത്തിൽ എന്നതുപോലെ] വീണുപോയ ഒരുകൗമാരക്കാരിയായ നാടൻ പെണ്ണിന്റെ ദുഖമാവാഹിച്ചാണ് ഞാൻ ഇത് കുറിക്കുന്നത്!
പുതുതായി ശരീരം കൗമാരത്തിൽ അനുഭവിക്കുന്ന അസ്വസ്ഥതകളെ പാടെ ഇല്ലാതാക്കാൻ, കുപ്പായക്കാരി മൊഴിഞ്ഞ കുറുക്കുവഴി തേടി മഠത്തിൽ ചേർന്ന അവളെ, ഒന്നാം നാളിൽ തന്നെ മെത്രാന്റെ മണിയറയിലേക്ക് തള്ളിവിട്ട ആ കുപ്പായക്കാരിയെ മനസ്സാൽ എന്നും ശപിച്ചുകൊണ്ട് ഇന്നും ഉൾതേങ്ങലോടെ വിതുമ്പുന്ന മൗനങ്ങളെ മനക്കണ്ണുകൊണ്ടു കണ്ടുകൊണ്ടാണീ കുറിക്കുന്നത്, സത്യം !
'വിധവമാരെ വിഴുങ്ങുന്ന പൗരോഹിത്യപരീശരെ' കർത്താവ് വിരൽചൂണ്ടി അവതരിപ്പിച്ചതിതിനേയും കൂട്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു! വിശ്വാസികൾ കർത്താവിനുവേണ്ടി നേദിച്ച, [സഭ സ്വയം ഭുജിച്ചില്ലായ്മ ചെയ്ത] കന്യകത്വത്തെ ഓർത്തു കുറ്റബോധത്തോടെ മണ്മറഞ്ഞ ഇവരുടെ മാതാപിതാക്കളെ ഓർത്തിത് കുറിക്കുന്നു ഞാൻ!
കുടുംബസ്വത്തിലെ ഇവരുടെ ആളോഹരി ചുളുവിൽ നേടിയെടുത്തിട്ടും , ഇവരുടെയിന്നത്തെ ഈ ദയനീയതയിൽ ഇവരെ കാണരുമ്പോൾ പടിയടയ്ക്കുന്ന സഹോദരങ്ങളെ, ''ക്രിസ്തുവിന്റെ മനുഷ്യസ്നേഹം'' സാക്ഷി ഞാൻ ശപിച്ചുകൊണ്ടിതു കുറിക്കുന്നു! നിങ്ങളുടെ കുഞ്ഞുപെങ്ങന്മാരെ നശിപ്പിച്ച കത്തനാരന്മാരുടെ പാദസേവ ഇന്നും ചെയ്യുന്ന നാണംകെട്ട നസ്റാണികളെ ശാപത്തിന്റെ പ്രളയക്കെടുതിയിൽ ഇനിയും മുക്കിക്കൊല്ലാൻ കാലം നേരം
നോക്ക യിരിക്കുന്നു , സത്യം !
ഇവർക്കായി, ഈ അഭയകളുടെ എണ്ണമറ്റ കൂട്ടത്തിനായി, അഭയാർത്ഥി ക്യാംപുകൾ കരുണയുള്ള സർക്കാരും കേരളത്തിലെ അക്രൈസ്തവരായ മനുഷ്യസ്നേഹികളും ചേർന്ന് ഉണ്ടാക്കി, ഈ ഗതികിട്ടാ ജീവനുകൾക്കു പുതുജീവനം കൊടുക്കുവാൻ ദീനാനുകമ്പ, ആർദ്രത നിങ്ങളുടെ മനസുകളിൽ നിങ്ങളുടെ ദൈവങ്ങൾ നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ ഞാനിതു കുറിക്കുന്നു!
ദുഃഖിതരേ, പീഡിതരേ, നിങ്ങൾ കൂടെവരൂ, ക്രിസ്തുവിന്റെ ''സ്നേഹാലയം'' നിങ്ങൾക്കുള്ളതല്ലോ! സഭകളുടെ പീഡനത്തടവറകൾ നിങ്ങൾ വിട്ടു സീയോൻയാത്ര തുടരൂ.. പ്രകാശം അരികെ , നീതിയുടെ സൂര്യോദയം അരികെ! നാറിയ ളോഹകൾ നിങ്ങൾ ഉപേക്ഷിക്കൂ , നീതിയുടെ മോഹനവസ്ത്രങ്ങൾ കാലം നിങ്ങൾക്കായി നെയ്തിരിക്കുന്നു! ''ശുഭസ്യ ശീഘ്രാ '' വേഗമാകട്ടെ .. samuelkoodal newyork 30aug2018
Wednesday 29 August 2018
''സംഭവാമി യുഗേയുഗേ''!
''ഞാൻ യുഗങ്ങൾതോറും ജനിക്കുന്നു, അവതരിക്കുന്നു''! ''എന്നാത്തിനാ''? എന്ന ചോദ്യമുയരാതിരിക്കാൻ അഡ്‌വാൻസായി ഉത്തരം ! "ധർമ്മസ്ഥാപനാർത്ഥയാ " എന്ന് ഭഗവാൻ അരുളുകയുണ്ടായി!ആയതുപോലെ എന്റെ പൊന്നേശുവും വിടപറയുംമുന്പേ അരുളിയിരുന്നുപോൽ, "ഞാൻ വീണ്ടും വരും" എന്ന് ! ''എന്നാത്തിനാ'' ?എന്ന ചോദ്യമിവിടെയും ഉയരാതിരിക്കാൻ , ''അന്ത്യ ന്യായ വിധിക്കായി''!, എന്നൊരുത്തരവും മൊഴിഞ്ഞിട്ടും ഒരു കൂസലുപോലുമില്ലാതീ ആഭാസ പൗരോഹിത്യം വിലസി വാഴുന്നതു കാണുമ്പോൾ ദൈവജനമേ, മനനമുള്ള മനസുകളേ, ഉണരുവീൻ... ഇതാ മഹത്വത്തിന്റെ മണവാളൻ നിങ്ങളുടെ ഓരോ ഹൃദയങ്ങളിലും ഉയിർത്തെഴുനേൽക്കാറായി,[ ''വീണ്ടുംവരുന്നു''] എന്നാർത്തുല്ലസിച്ചു പാടുവാൻ എനിക്ക് മോഹം!
''ശാരോനിലെ പനിനീർപ്പൂക്കൾ ഞാനാകുന്നു, ഹെർമോനിലെ മഞ്ഞു ഞാനാകുന്നു, താഴ്വാരങ്ങളിലെ താമരപ്പൂക്കൾ ഞാനാകുന്നു, ഞാനാകുന്നവൻ ഞാനാകുന്നു '' എന്നൊക്കെ അരുളിയവൻ ഇന്ന് ''പെരുമഴ ഞാനാകുന്നു, കൊടുകാറ്റും ഞാനാകുന്നു, പ്രളയം ഞാനാകുന്നു, പ്രളയദുരിതവും ഞാനാകുന്നു, എന്നെ [നിന്റെ ദൈവത്തെ] അപമാനിക്കുന്ന പൗരോഹിത്യമേ, നിന്നെ കാലത്തോളം ഇല്ലാതാക്കുന്നവനും ഞാനാകുന്നു" എന്ന് അരുളിയിരിക്കുന്നു !
എന്റെ ദൈവജനമേ,കേൾക്ക, ''വീണ്ടുംവരു'' മെന്നുരച്ചവൻ ഇന്ന് നമ്മുടെ മനസുകളിൽ പിറക്കട്ടെ, വീണ്ടുംവരട്ടെ; നീതിയും ധർമ്മവും പുനസ്ഥാപിക്കുവാനായി ! ഒരുങ്ങൂ മനസുകളേ, അത് വിനയം കൊണ്ട് നിറയ്‌ക്കൂ ...
ഇന്നലെ അമേരിക്കയിലെ ഒരു ''എക്സ് മഠത്തിലമ്മ'' എന്നോട് വിതുമ്മി കരഞ്ഞു കൊണ്ട് ഉള്ളു തുറക്കുകയുണ്ടായി! അവരെപ്പോലെ അനേകരിന്നും അനവധി കന്യാമഠങ്ങളിൽ മൗനത്തിൽ തേങ്ങുന്നതായും പറഞ്ഞു! പെരുമഴക്കെടുതിയിലെ അഭയാർത്ഥി ക്യാംപുകൾ അവസാനിക്കുന്നിടത്ത്, [ഇനിയും കേരളത്തിൽ അഭയകളുണ്ടാകാതിരിക്കാൻ] ഒരു ''എക്സ് കന്യാസ്ത്രീ ക്യാമ്പ്'' തുറക്കേണ്ടിയിരിക്കുന്നു! പോലീസ് ഒന്ന് അറസ്റ്റുചെയ്യാൻ കൂടി ഭയക്കുന്ന കൊടുംഭീകരന്മാരായ മെത്രാങ്കക്ഷികളുടേയും കത്തനാര് കക്ഷികളുടെയും പീഡാനുഭവങ്ങളിൽനിന്നും ഒരു ശാശ്വതമോചനം മരണമെത്തുന്നതിനുമുന്പേ ഈ സാധുക്കളായ ''പെൺപെരുമയ്ക്കും'' നൽകേണ്ടതുണ്ടെന്നു കേരളത്തിലെ ക്രിസ്ത്യാനികളല്ലാത്ത ജനം ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു! രാജകീയ പൗരോഹിത്യത്തിന്റെ ''ഏറാൻ മൂളികളായ'' രാഷ്ട്രീയക്കാരെ നമുക്ക് വിരൽത്തുമ്പുകൊണ്ടു അടുത്ത തിരഞ്ഞെടുപ്പിൽ വകവരുത്തുകയും ചെയ്യാം! ''ശുഭശ്യശീക്റാ'' നല്ലകാര്യങ്ങൾ താമസിപ്പിക്കരുതേ.... എന്ന ചൊല്ലോടെ, നിങ്ങൾക്കെന്റെ സുപ്രഭാതം!
samuelkoodal newyork 29aug2018
''ഞാൻ യുഗങ്ങൾതോറും ജനിക്കുന്നു, അവതരിക്കുന്നു''! ''എന്നാത്തിനാ''? എന്ന ചോദ്യമുയരാതിരിക്കാൻ അഡ്‌വാൻസായി ഉത്തരം ! "ധർമ്മസ്ഥാപനാർത്ഥയാ " എന്ന് ഭഗവാൻ അരുളുകയുണ്ടായി!ആയതുപോലെ എന്റെ പൊന്നേശുവും വിടപറയുംമുന്പേ അരുളിയിരുന്നുപോൽ, "ഞാൻ വീണ്ടും വരും" എന്ന് ! ''എന്നാത്തിനാ'' ?എന്ന ചോദ്യമിവിടെയും ഉയരാതിരിക്കാൻ , ''അന്ത്യ ന്യായ വിധിക്കായി''!, എന്നൊരുത്തരവും മൊഴിഞ്ഞിട്ടും ഒരു കൂസലുപോലുമില്ലാതീ ആഭാസ പൗരോഹിത്യം വിലസി വാഴുന്നതു കാണുമ്പോൾ ദൈവജനമേ, മനനമുള്ള മനസുകളേ, ഉണരുവീൻ... ഇതാ മഹത്വത്തിന്റെ മണവാളൻ നിങ്ങളുടെ ഓരോ ഹൃദയങ്ങളിലും ഉയിർത്തെഴുനേൽക്കാറായി,[ ''വീണ്ടുംവരുന്നു''] എന്നാർത്തുല്ലസിച്ചു പാടുവാൻ എനിക്ക് മോഹം!
''ശാരോനിലെ പനിനീർപ്പൂക്കൾ ഞാനാകുന്നു, ഹെർമോനിലെ മഞ്ഞു ഞാനാകുന്നു, താഴ്വാരങ്ങളിലെ താമരപ്പൂക്കൾ ഞാനാകുന്നു, ഞാനാകുന്നവൻ ഞാനാകുന്നു '' എന്നൊക്കെ അരുളിയവൻ ഇന്ന് ''പെരുമഴ ഞാനാകുന്നു, കൊടുകാറ്റും ഞാനാകുന്നു, പ്രളയം ഞാനാകുന്നു, പ്രളയദുരിതവും ഞാനാകുന്നു, എന്നെ [നിന്റെ ദൈവത്തെ] അപമാനിക്കുന്ന പൗരോഹിത്യമേ, നിന്നെ കാലത്തോളം ഇല്ലാതാക്കുന്നവനും ഞാനാകുന്നു" എന്ന് അരുളിയിരിക്കുന്നു !
എന്റെ ദൈവജനമേ,കേൾക്ക, ''വീണ്ടുംവരു'' മെന്നുരച്ചവൻ ഇന്ന് നമ്മുടെ മനസുകളിൽ പിറക്കട്ടെ, വീണ്ടുംവരട്ടെ; നീതിയും ധർമ്മവും പുനസ്ഥാപിക്കുവാനായി ! ഒരുങ്ങൂ മനസുകളേ, അത് വിനയം കൊണ്ട് നിറയ്‌ക്കൂ ...
ഇന്നലെ അമേരിക്കയിലെ ഒരു ''എക്സ് മഠത്തിലമ്മ'' എന്നോട് വിതുമ്മി കരഞ്ഞു കൊണ്ട് ഉള്ളു തുറക്കുകയുണ്ടായി! അവരെപ്പോലെ അനേകരിന്നും അനവധി കന്യാമഠങ്ങളിൽ മൗനത്തിൽ തേങ്ങുന്നതായും പറഞ്ഞു! പെരുമഴക്കെടുതിയിലെ അഭയാർത്ഥി ക്യാംപുകൾ അവസാനിക്കുന്നിടത്ത്, [ഇനിയും കേരളത്തിൽ അഭയകളുണ്ടാകാതിരിക്കാൻ] ഒരു ''എക്സ് കന്യാസ്ത്രീ ക്യാമ്പ്'' തുറക്കേണ്ടിയിരിക്കുന്നു! പോലീസ് ഒന്ന് അറസ്റ്റുചെയ്യാൻ കൂടി ഭയക്കുന്ന കൊടുംഭീകരന്മാരായ മെത്രാങ്കക്ഷികളുടേയും കത്തനാര് കക്ഷികളുടെയും പീഡാനുഭവങ്ങളിൽനിന്നും ഒരു ശാശ്വതമോചനം മരണമെത്തുന്നതിനുമുന്പേ ഈ സാധുക്കളായ ''പെൺപെരുമയ്ക്കും'' നൽകേണ്ടതുണ്ടെന്നു കേരളത്തിലെ ക്രിസ്ത്യാനികളല്ലാത്ത ജനം ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു! രാജകീയ പൗരോഹിത്യത്തിന്റെ ''ഏറാൻ മൂളികളായ'' രാഷ്ട്രീയക്കാരെ നമുക്ക് വിരൽത്തുമ്പുകൊണ്ടു അടുത്ത തിരഞ്ഞെടുപ്പിൽ വകവരുത്തുകയും ചെയ്യാം! ''ശുഭശ്യശീക്റാ'' നല്ലകാര്യങ്ങൾ താമസിപ്പിക്കരുതേ.... എന്ന ചൊല്ലോടെ, നിങ്ങൾക്കെന്റെ സുപ്രഭാതം!
samuelkoodal newyork 29aug2018
Tuesday 28 August 2018
പറയാതെ വയ്യാ
''വെള്ളതേച്ച ശവക്കല്ലറകളേ, നിങ്ങൾ കള്ളന്മാരാണ് ; ദേവാലയങ്ങളെ നിങ്ങൾ കള്ളന്മാരുടെ ഗുഹകളുമാക്കി''! എന്ന് യെരുശലേം തെരുവീഥികളിൽ പാടിയ സത്യഗായകനെ കുരിശിലേറ്റിയിട്ടു; ഇത്തിരിപ്പോന്നപ്പോൾ അവനെത്തന്നെ കുര്ബാനയിലുമാക്കി നാട്ടാരുടെ നാവിൽ വിളമ്പി ജനത്തെ തലമുറകളായി കാബളിപ്പിച്ചു, രാജാവിന്റെ [രാഷ്ട്രീയക്കാരുടെ] പിണിയാളുകളായി മദിച്ചു വാഴുന്ന പൗരോഹിത്യമേ, നിന്നെ ''കാലം ചെയ്യാൻ'' കാലൻ ഇതാ വീണ്ടും വരുന്നു !
''റെയിവേ പാളത്തിൽ വീണു മരിച്ചെന്നു'' വരുത്തിക്കൂട്ടി, സഭ ലോകത്തെ വിശ്വസിപ്പിച്ച എന്റെ മെത്രാച്ചൻറെ ആത്മാവ് നിങ്ങളുടെ അരമനകളിലെ പള്ളിയുറക്കവും മേശതീറ്റിയും കന്യാസ്ത്രീ വേഴ്ചയും നിർത്തലാക്കും! അഭയമാരുടെ പ്രേതങ്ങൾ നിങ്ങളുടെ മനസിന്റെ വേവലാതിയായി വരുംനാളുകളിൽ മാറും! ഈ മെത്രാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നായിരങ്ങൾ പരസ്യമായി പറഞ്ഞിട്ടും ''പാളംകുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ലെന്ന'' ചൊല്ലുപോലെ ''അനങ്ങാപാറനയം'' ഈ സർക്കാർ സ്വീകരിച്ചാലത് നിങ്ങൾക്കും ശാപമോക്ഷമില്ലാത്ത ശാപമാകും നിശ്ചയം! ഈയിടെ വെള്ളത്തിലാഴ്ന്നുപോയ ''ചെങ്ങന്നൂരിനെ'' കൂദാശചെയ്തു നിങ്ങൾക്ക് വാഴ്ത്തിത്തന്ന മെത്രാനായിരുന്നു ഇന്നലെ റയില്വേട്രാക്കിൽ നിന്നും പൊക്കി കുന്തുരുക്കത്തിൽ താഴ്ത്തപ്പെട്ടതു! ''ക്രിനഗ്നനില്ലാ നിഷ്‌ക്രിതി'' എന്നൊരു ചൊല്ലുണ്ട് സാറന്മാരെ! എല്ലാ തെറ്റിനും പരിഹാരമുണ്ടെന്നാലും നന്ദികേടിനുമാത്രം പരിഹാരമില്ലപോലും! ഈ മരണത്തിന്റെ സത്യം കണ്ടെത്താൻ പതിവ് പ്രകസനങ്ങൾ വെടിഞ്ഞു, സത്യസന്ധമായി അന്വേഷിപ്പിക്കാൻ നിങ്ങള്ക്ക് മനസ്സായില്ലെങ്കിൽ, അടുത്ത ബാലറ്റുപേപ്പറിൽ വോട്ടുകുത്തുമ്പോൾ മന:സാക്ഷിയുള്ളവന്റെ കയ്യൊന്നു വിറയ്ക്കും നിശ്ചയം!
അന്ന് യഹൂദജനത്തെ ചിതറിപ്പിച്ച യേശുവിന്റെ ചുടുചോരയെന്നകണക്കെ നീതിമാന്മാരുടെ രക്തം നിങ്ങളെ കുറ്റംവിധിക്കും! നീതിക്കുവേണ്ടി നിലകൊള്ളുന്നവരെ , സത്യത്തിന്റെ നാവുകളെ ഇല്ലായതാക്കുന്ന പൗരോഹിത്യമേ , നീ ഇല്ലാതെയാകുവോളം ദുരിതശാപങ്ങൾ മാലോകരെ വിട്ടുമാറുകയില്ല! നീതിക്കായി വിശന്നു ദാഹിക്കാത്ത ഭരണകർത്താക്കളേ, നിങ്ങളും ശപിക്കപ്പെട്ടവർ! ഇന്നേക്ക് വെറും പതിനായിരം നാളുകൾക്കിപ്പുറം പകുതിയിലേറെ പള്ളികൾ മലങ്കരയിൽ പൂട്ടപ്പെടും; സത്യമറിഞ്ഞ ജനം ''ഞങ്ങൾ ആടുകളല്ലടാ കത്തനാരേ, ദൈവമക്കളാണെന്നു'' സ്വയമറിഞ്ഞു നിങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു അവർ നിങ്ങളെ ആട്ടിയോടിക്കുന്ന കാലം വരുന്നു!
അധർമ്മം ഭൂമിയിൽ പെരുകുമ്പോൾ അതില്ലാതെയാക്കാനും, പോയ് മറഞ്ഞ ധർമ്മത്തെ പുനഃസ്ഥാപിക്കാനുമായി, ഈശ്വരൻ മനുഷ്യനായി വീണ്ടുംവീണ്ടും അവതരിക്കുമെന്ന ഗീതയിലെ ''ദൈവവചനം'' കേട്ട അനേകം ആത്മാക്കൾ ഇവിടെ മനുഷ്യകുഞ്ഞുങ്ങളായി ഇനിയും അവതരിക്കും! ഞാൻ ''വീണ്ടുംവരു'' മെന്നരുളിയ ക്രിസ്തുവും വീണ്ടും അനേകായിരങ്ങളുടെ ആത്മാക്കളായി ഈ ഭൂവിൽ പിറന്നു വീഴുന്ന
നാളുകൾ ഇതാ അരികെയ!രികെയരികെ
samuelkoodal newyork 28aug2018
''വെള്ളതേച്ച ശവക്കല്ലറകളേ, നിങ്ങൾ കള്ളന്മാരാണ് ; ദേവാലയങ്ങളെ നിങ്ങൾ കള്ളന്മാരുടെ ഗുഹകളുമാക്കി''! എന്ന് യെരുശലേം തെരുവീഥികളിൽ പാടിയ സത്യഗായകനെ കുരിശിലേറ്റിയിട്ടു; ഇത്തിരിപ്പോന്നപ്പോൾ അവനെത്തന്നെ കുര്ബാനയിലുമാക്കി നാട്ടാരുടെ നാവിൽ വിളമ്പി ജനത്തെ തലമുറകളായി കാബളിപ്പിച്ചു, രാജാവിന്റെ [രാഷ്ട്രീയക്കാരുടെ] പിണിയാളുകളായി മദിച്ചു വാഴുന്ന പൗരോഹിത്യമേ, നിന്നെ ''കാലം ചെയ്യാൻ'' കാലൻ ഇതാ വീണ്ടും വരുന്നു !
''റെയിവേ പാളത്തിൽ വീണു മരിച്ചെന്നു'' വരുത്തിക്കൂട്ടി, സഭ ലോകത്തെ വിശ്വസിപ്പിച്ച എന്റെ മെത്രാച്ചൻറെ ആത്മാവ് നിങ്ങളുടെ അരമനകളിലെ പള്ളിയുറക്കവും മേശതീറ്റിയും കന്യാസ്ത്രീ വേഴ്ചയും നിർത്തലാക്കും! അഭയമാരുടെ പ്രേതങ്ങൾ നിങ്ങളുടെ മനസിന്റെ വേവലാതിയായി വരുംനാളുകളിൽ മാറും! ഈ മെത്രാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നായിരങ്ങൾ പരസ്യമായി പറഞ്ഞിട്ടും ''പാളംകുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ലെന്ന'' ചൊല്ലുപോലെ ''അനങ്ങാപാറനയം'' ഈ സർക്കാർ സ്വീകരിച്ചാലത് നിങ്ങൾക്കും ശാപമോക്ഷമില്ലാത്ത ശാപമാകും നിശ്ചയം! ഈയിടെ വെള്ളത്തിലാഴ്ന്നുപോയ ''ചെങ്ങന്നൂരിനെ'' കൂദാശചെയ്തു നിങ്ങൾക്ക് വാഴ്ത്തിത്തന്ന മെത്രാനായിരുന്നു ഇന്നലെ റയില്വേട്രാക്കിൽ നിന്നും പൊക്കി കുന്തുരുക്കത്തിൽ താഴ്ത്തപ്പെട്ടതു! ''ക്രിനഗ്നനില്ലാ നിഷ്‌ക്രിതി'' എന്നൊരു ചൊല്ലുണ്ട് സാറന്മാരെ! എല്ലാ തെറ്റിനും പരിഹാരമുണ്ടെന്നാലും നന്ദികേടിനുമാത്രം പരിഹാരമില്ലപോലും! ഈ മരണത്തിന്റെ സത്യം കണ്ടെത്താൻ പതിവ് പ്രകസനങ്ങൾ വെടിഞ്ഞു, സത്യസന്ധമായി അന്വേഷിപ്പിക്കാൻ നിങ്ങള്ക്ക് മനസ്സായില്ലെങ്കിൽ, അടുത്ത ബാലറ്റുപേപ്പറിൽ വോട്ടുകുത്തുമ്പോൾ മന:സാക്ഷിയുള്ളവന്റെ കയ്യൊന്നു വിറയ്ക്കും നിശ്ചയം!
അന്ന് യഹൂദജനത്തെ ചിതറിപ്പിച്ച യേശുവിന്റെ ചുടുചോരയെന്നകണക്കെ നീതിമാന്മാരുടെ രക്തം നിങ്ങളെ കുറ്റംവിധിക്കും! നീതിക്കുവേണ്ടി നിലകൊള്ളുന്നവരെ , സത്യത്തിന്റെ നാവുകളെ ഇല്ലായതാക്കുന്ന പൗരോഹിത്യമേ , നീ ഇല്ലാതെയാകുവോളം ദുരിതശാപങ്ങൾ മാലോകരെ വിട്ടുമാറുകയില്ല! നീതിക്കായി വിശന്നു ദാഹിക്കാത്ത ഭരണകർത്താക്കളേ, നിങ്ങളും ശപിക്കപ്പെട്ടവർ! ഇന്നേക്ക് വെറും പതിനായിരം നാളുകൾക്കിപ്പുറം പകുതിയിലേറെ പള്ളികൾ മലങ്കരയിൽ പൂട്ടപ്പെടും; സത്യമറിഞ്ഞ ജനം ''ഞങ്ങൾ ആടുകളല്ലടാ കത്തനാരേ, ദൈവമക്കളാണെന്നു'' സ്വയമറിഞ്ഞു നിങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു അവർ നിങ്ങളെ ആട്ടിയോടിക്കുന്ന കാലം വരുന്നു!
അധർമ്മം ഭൂമിയിൽ പെരുകുമ്പോൾ അതില്ലാതെയാക്കാനും, പോയ് മറഞ്ഞ ധർമ്മത്തെ പുനഃസ്ഥാപിക്കാനുമായി, ഈശ്വരൻ മനുഷ്യനായി വീണ്ടുംവീണ്ടും അവതരിക്കുമെന്ന ഗീതയിലെ ''ദൈവവചനം'' കേട്ട അനേകം ആത്മാക്കൾ ഇവിടെ മനുഷ്യകുഞ്ഞുങ്ങളായി ഇനിയും അവതരിക്കും! ഞാൻ ''വീണ്ടുംവരു'' മെന്നരുളിയ ക്രിസ്തുവും വീണ്ടും അനേകായിരങ്ങളുടെ ആത്മാക്കളായി ഈ ഭൂവിൽ പിറന്നു വീഴുന്ന
നാളുകൾ ഇതാ അരികെയ!രികെയരികെ
samuelkoodal newyork 28aug2018
Monday 27 August 2018
_________ അനുരോധനം ! _________________
വിറയ്ക്കും വിരൽകൂട്ടാൽ കുറിക്കുന്നീ രോദനം,
മരിച്ചും ജീവിക്കുമെൻ തോമസ് മാർ അതനേഷിയസ്,
ബന്ധുവാണതിലേറെ എന്നെ സ്നേഹിച്ചോരച്ചൻ,
അബുദാബിയിലെന്റെ വികാരി മൂന്നു കൊല്ലം!
ചുണക്കുട്ടനെന്റച്ഛൻ കർമ്മയോഗി സന്യാസി,
സഭയ്ക്കായ് പോരാടിയോൻ, നീതിക്കായ് വിശന്നവൻ;
ഇന്നലെ കണ്ണോടിക്കേ കണ്ടു ഞാൻ ''റെയിൽവേതൻ-
ട്രാക്കിലന്ത്യ വിശ്രമം'', ധീരനെൻ മെത്രാച്ചനെ !
ചിത്രം വിഭത്സമെന്നാലുമെൻ മെത്രാച്ചൻറെ
നിത്യമാം ഉറക്കത്തെ ഉണർത്താത്തവർ നീക്കി,
കുന്തുരുക്കത്തിൽ താഴ്ത്തി, അന്ത്യ കൂദാശ ചൊല്ലി
വിശ്രമസ്ഥാനം നാളെ കാശിടാൻ ചേലിലാക്കും!
''കാലം ചെയ്യെണ്ടന്നോനെ'' കാലൻ ചെയ്തെന്നായല്ലോ,
ദുർവാർത്ത കേൾക്കുമ്പോളെൻ ഉൾക്കാമ്പ് പിടയുന്നു!
ദുരൂഹതയേറുന്നു സഭയ്‌ക്കോ നാണക്കേടും ,
ആർ ചെയ്തു, നിയതിയോ കർമ്മഫല-വിധിയോ?,
ദൂരെയീ ഭൂഖണ്ഡത്തിൽ ഞാനിതാ വിലപിപ്പൂ,
സ്നേഹിച്ച മനസിന്റെ അകല വിയോഗത്തിൽ !
കുന്തുരുക്കമില്ലിന്നെൻ കൈകളിൽ നേദിക്കുവാൻ,
മിഴിനീർ മുത്തുകൾ ഞാൻ കാലമേ ,സമർപ്പിപ്പൂ... samuelkoodal newyork 26aug2018
വിറയ്ക്കും വിരൽകൂട്ടാൽ കുറിക്കുന്നീ രോദനം,
മരിച്ചും ജീവിക്കുമെൻ തോമസ് മാർ അതനേഷിയസ്,
ബന്ധുവാണതിലേറെ എന്നെ സ്നേഹിച്ചോരച്ചൻ,
അബുദാബിയിലെന്റെ വികാരി മൂന്നു കൊല്ലം!
ചുണക്കുട്ടനെന്റച്ഛൻ കർമ്മയോഗി സന്യാസി,
സഭയ്ക്കായ് പോരാടിയോൻ, നീതിക്കായ് വിശന്നവൻ;
ഇന്നലെ കണ്ണോടിക്കേ കണ്ടു ഞാൻ ''റെയിൽവേതൻ-
ട്രാക്കിലന്ത്യ വിശ്രമം'', ധീരനെൻ മെത്രാച്ചനെ !
ചിത്രം വിഭത്സമെന്നാലുമെൻ മെത്രാച്ചൻറെ
നിത്യമാം ഉറക്കത്തെ ഉണർത്താത്തവർ നീക്കി,
കുന്തുരുക്കത്തിൽ താഴ്ത്തി, അന്ത്യ കൂദാശ ചൊല്ലി
വിശ്രമസ്ഥാനം നാളെ കാശിടാൻ ചേലിലാക്കും!
''കാലം ചെയ്യെണ്ടന്നോനെ'' കാലൻ ചെയ്തെന്നായല്ലോ,
ദുർവാർത്ത കേൾക്കുമ്പോളെൻ ഉൾക്കാമ്പ് പിടയുന്നു!
ദുരൂഹതയേറുന്നു സഭയ്‌ക്കോ നാണക്കേടും ,
ആർ ചെയ്തു, നിയതിയോ കർമ്മഫല-വിധിയോ?,
ദൂരെയീ ഭൂഖണ്ഡത്തിൽ ഞാനിതാ വിലപിപ്പൂ,
സ്നേഹിച്ച മനസിന്റെ അകല വിയോഗത്തിൽ !
കുന്തുരുക്കമില്ലിന്നെൻ കൈകളിൽ നേദിക്കുവാൻ,
മിഴിനീർ മുത്തുകൾ ഞാൻ കാലമേ ,സമർപ്പിപ്പൂ... samuelkoodal newyork 26aug2018
Thursday 23 August 2018
അമേരിക്കൻ ബെസ്കിയാമ്മകൾ! പ്രസവമത്സരത്തിൽ !
അമേരിക്കയിൽ വരുന്ന പുരോഹിതർ, ഈ സ്ഥലം പുതിയ സന്താന പിറവിയുടെ ''ജന്മസ്ഥലമായി'' ഭവിക്കുവാൻ ആഞ്ഞു പരിശ്രമിക്കുന്നതായി അവര് കുമ്പസാരിപ്പിച്ച പള്ളിഭക്തകൾ പോലും അസൂയപ്പെടുന്നു!
''കത്തനാരന്മാർ പുതുമക്കളെ പുതുമണ്ണിലുണ്ടാക്കി പുതുമണ്ണിന്റെ പൗരന്മാരാക്കാൻ പുതിയതായി വിയർക്കുന്ന കാഴ്ച ഇവിടെ ഈ പരിശുദ്ധ പൗരോഹിത്യ സഭകളിലും അസൂയാലുക്കൾ കണ്ടെത്തുന്നു!
ഈ നാടുകളിൽ ദേശാടന പക്ഷി മുട്ടയിട്ടു വിരിയിച്ചാലും, വന്യ മൃഗങ്ങൾ അതിരുകടന്നു വന്നു കുടിയേറി പ്രസവിച്ചാലും നൽകാത്ത പൗരാവകാശമീ സർക്കാരുകൾ ഇവിടെ ജനിച്ച മനുഷ്യകുഞ്ഞിനു ''പൗരത്വം'' താനേ ആദരിക്കാൻ കൊടുക്കുന്നു ! കാലക്രമേണ ആ ശിശുവിന്റെ മാതാപിതാക്കൾക്കും സഹോദരണങ്ങൾക്കുമീനാട് പൗരത്വം കൊടുക്കുമത്രേ !
ശിശുവിനെ കാണാൻ വരുന്ന ഭക്തരുടെ സമ്മാനങ്ങൾ മാത്രം മതി, ഈ കത്തനാർക്കും ഇവിടെ അവനെ നിയമിച്ച മെത്രാനും 100 കാറ് വാങ്ങാൻ ! അമേരിക്കയിൽ കത്തനാരെ നിയമിക്കുന്ന മെത്രാനും പണിയെടുത്തില്ലെങ്കിലും കൂലിയുണ്ട് {ഈ പകൽകൊള്ളയുടെ ഓഹരി}!
ഈ നിയമം മുതലാക്കാൻ വെറും മൂന്നു കൊല്ലത്തേയ്ക്കിവിടെ വികാരം മൂത്തു വരുന്ന പള്ളിവികാരിമാർ / കത്തനാരന്മാർ രഹസ്യമായി ''അമേരിക്കൻ / കാനഡാ'' പൗരന്മാരെ പ്രസവിക്കാൻ കുർബാന / കൂദാശത്തൊഴിൽ കഴിഞ്ഞാൽ സദാ പണിപ്പുരയിലാണുപോലും! ജനത്തിന്റെയൊരു പരദൂഷണമേ !? ഈ ജനമെന്നു നന്നാകും ? അന്യന്റെയല്ല സ്വന്തം കത്തനാരുടെ ഭാര്യയുടെ പ്രസവോദ്ദേശംപോലും മണത്തറിഞ്ഞു പരസ്യപ്പെടുത്തുമാറ് ഈ ജനമീ പൗരോഹുത്വത്തെ അത്രമാത്രം വെറുത്തു എന്ന് നമുക്കാശ്വസിക്കാം !
samuelkoodal newyork 24 aug 2018
അമേരിക്കയിൽ വരുന്ന പുരോഹിതർ, ഈ സ്ഥലം പുതിയ സന്താന പിറവിയുടെ ''ജന്മസ്ഥലമായി'' ഭവിക്കുവാൻ ആഞ്ഞു പരിശ്രമിക്കുന്നതായി അവര് കുമ്പസാരിപ്പിച്ച പള്ളിഭക്തകൾ പോലും അസൂയപ്പെടുന്നു!
''കത്തനാരന്മാർ പുതുമക്കളെ പുതുമണ്ണിലുണ്ടാക്കി പുതുമണ്ണിന്റെ പൗരന്മാരാക്കാൻ പുതിയതായി വിയർക്കുന്ന കാഴ്ച ഇവിടെ ഈ പരിശുദ്ധ പൗരോഹിത്യ സഭകളിലും അസൂയാലുക്കൾ കണ്ടെത്തുന്നു!
ഈ നാടുകളിൽ ദേശാടന പക്ഷി മുട്ടയിട്ടു വിരിയിച്ചാലും, വന്യ മൃഗങ്ങൾ അതിരുകടന്നു വന്നു കുടിയേറി പ്രസവിച്ചാലും നൽകാത്ത പൗരാവകാശമീ സർക്കാരുകൾ ഇവിടെ ജനിച്ച മനുഷ്യകുഞ്ഞിനു ''പൗരത്വം'' താനേ ആദരിക്കാൻ കൊടുക്കുന്നു ! കാലക്രമേണ ആ ശിശുവിന്റെ മാതാപിതാക്കൾക്കും സഹോദരണങ്ങൾക്കുമീനാട് പൗരത്വം കൊടുക്കുമത്രേ !
ശിശുവിനെ കാണാൻ വരുന്ന ഭക്തരുടെ സമ്മാനങ്ങൾ മാത്രം മതി, ഈ കത്തനാർക്കും ഇവിടെ അവനെ നിയമിച്ച മെത്രാനും 100 കാറ് വാങ്ങാൻ ! അമേരിക്കയിൽ കത്തനാരെ നിയമിക്കുന്ന മെത്രാനും പണിയെടുത്തില്ലെങ്കിലും കൂലിയുണ്ട് {ഈ പകൽകൊള്ളയുടെ ഓഹരി}!
ഈ നിയമം മുതലാക്കാൻ വെറും മൂന്നു കൊല്ലത്തേയ്ക്കിവിടെ വികാരം മൂത്തു വരുന്ന പള്ളിവികാരിമാർ / കത്തനാരന്മാർ രഹസ്യമായി ''അമേരിക്കൻ / കാനഡാ'' പൗരന്മാരെ പ്രസവിക്കാൻ കുർബാന / കൂദാശത്തൊഴിൽ കഴിഞ്ഞാൽ സദാ പണിപ്പുരയിലാണുപോലും! ജനത്തിന്റെയൊരു പരദൂഷണമേ !? ഈ ജനമെന്നു നന്നാകും ? അന്യന്റെയല്ല സ്വന്തം കത്തനാരുടെ ഭാര്യയുടെ പ്രസവോദ്ദേശംപോലും മണത്തറിഞ്ഞു പരസ്യപ്പെടുത്തുമാറ് ഈ ജനമീ പൗരോഹുത്വത്തെ അത്രമാത്രം വെറുത്തു എന്ന് നമുക്കാശ്വസിക്കാം !
samuelkoodal newyork 24 aug 2018
Tuesday 21 August 2018
Sunday 19 August 2018
Wednesday 15 August 2018
പ്രാർത്ഥനാവീരന്മാരേ, ഉണരുവീൻ !
അരമനകളിലും പള്ളിമേടകളിലും പള്ളികൊള്ളുന്ന [കണ്ടവന്റെ കീശയിലെ കാശുകൊണ്ട് ഇന്നയോളം സുഖിച്ചുവാണ] സകല പ്രാർത്ഥനാ വീരന്മാരുമായുള്ളോരേ, കളയുറക്കം ഈ കപടതയിലെ പള്ളിയുറക്കം, ഇനിയെങ്കിലും വെടിയുവിൻ! മരണമെത്തുന്നതിനു മുൻപേ, "ഞങ്ങൾ അറിയാത്ത ദൈവത്തെയാണിതുവരെ നാവിനാൽ നിങ്ങള്ക്ക് വിളമ്പിയതെന്നു" ജനത്തോടു ഏറ്റുപറഞ്ഞനുതപിപ്പീന് ! ശേഷം കയ്യിലിരിക്കുന്ന മൂറോനും മലർത്തിമുക്കലും കമഴ്ത്തിമുക്കലും പാടെ കളഞ്ഞു, സത്യം മലവെള്ളത്തിൽ നിങ്ങൾ സ്നാനം ചെയ്യുവീൻ!
കൊടിവച്ച കാറുകളിൽ രാജാപ്പാർട് കളിക്കുന്ന മെത്രാൻ പുങ്കന്മാരേ, ഒന്നുകൂടിയാ കാറുകൾ ഒരു പാലത്തിലും കയറ്റരുതേ! കേരളത്തിലെ പാലങ്ങൾ [ദൈവത്തിലേക്കുള്ള പാലങ്ങളായ നിങ്ങളെ കാണുമ്പോൾ] താനെ ഭയന്ന് തകർന്നു പോകും നിശ്ചയം!
നിങ്ങളെ വിശ്വസിച്ചു ,നിങ്ങളുടെ ധൂർത്തിനായി വിയർപ്പൊഴുക്കിയ ജനം മലവെള്ളപ്പാച്ചിലിൽ മരിക്കുമ്പോൾ, വീണ്ടു ധൂപം വീശി കാശടിക്കാൻ, വീടുകളും ശവപ്പറമ്പുകളും ഇല്ലാതെയാകുന്ന കേരളത്തിൽ, ധൂപകുറ്റികളും പേറി അലയരുതേ! ധൂപകുറ്റികൾക്കൊപ്പം അത് വീശിയാളെപ്പറ്റിക്കുന്ന നിങ്ങളുടെ ഡോക്ടറേറ്റുകളും ഒഴുക്കിലേറിയുവിന് സമുദ്രത്തെ സദാ പരിപാലിക്കുന്നവൻ സന്തോഷിക്കട്ടെ!
നിങ്ങൾ പീഡിപ്പിച്ച കുഞ്ഞുങ്ങളുടെ നിലവിളി /കന്യകമാരുടെ രോദനം ദൈവം കേട്ടിരിക്കുന്നു! കുമ്പസാരിച്ചാൽ മാപ്പുകൊടുക്കുന്ന നിങ്ങൾ നിങ്ങളുടെ പാപപരിഹാരത്തിനായി മലവെള്ളപ്പാച്ചിലിൽ സ്നാനം ചെയ്തആത്മഹൂതി ചെയ്യുവീൻ !
samuelkoodal newyork 15 aug 2018
അരമനകളിലും പള്ളിമേടകളിലും പള്ളികൊള്ളുന്ന [കണ്ടവന്റെ കീശയിലെ കാശുകൊണ്ട് ഇന്നയോളം സുഖിച്ചുവാണ] സകല പ്രാർത്ഥനാ വീരന്മാരുമായുള്ളോരേ, കളയുറക്കം ഈ കപടതയിലെ പള്ളിയുറക്കം, ഇനിയെങ്കിലും വെടിയുവിൻ! മരണമെത്തുന്നതിനു മുൻപേ, "ഞങ്ങൾ അറിയാത്ത ദൈവത്തെയാണിതുവരെ നാവിനാൽ നിങ്ങള്ക്ക് വിളമ്പിയതെന്നു" ജനത്തോടു ഏറ്റുപറഞ്ഞനുതപിപ്പീന് ! ശേഷം കയ്യിലിരിക്കുന്ന മൂറോനും മലർത്തിമുക്കലും കമഴ്ത്തിമുക്കലും പാടെ കളഞ്ഞു, സത്യം മലവെള്ളത്തിൽ നിങ്ങൾ സ്നാനം ചെയ്യുവീൻ!
കൊടിവച്ച കാറുകളിൽ രാജാപ്പാർട് കളിക്കുന്ന മെത്രാൻ പുങ്കന്മാരേ, ഒന്നുകൂടിയാ കാറുകൾ ഒരു പാലത്തിലും കയറ്റരുതേ! കേരളത്തിലെ പാലങ്ങൾ [ദൈവത്തിലേക്കുള്ള പാലങ്ങളായ നിങ്ങളെ കാണുമ്പോൾ] താനെ ഭയന്ന് തകർന്നു പോകും നിശ്ചയം!
നിങ്ങളെ വിശ്വസിച്ചു ,നിങ്ങളുടെ ധൂർത്തിനായി വിയർപ്പൊഴുക്കിയ ജനം മലവെള്ളപ്പാച്ചിലിൽ മരിക്കുമ്പോൾ, വീണ്ടു ധൂപം വീശി കാശടിക്കാൻ, വീടുകളും ശവപ്പറമ്പുകളും ഇല്ലാതെയാകുന്ന കേരളത്തിൽ, ധൂപകുറ്റികളും പേറി അലയരുതേ! ധൂപകുറ്റികൾക്കൊപ്പം അത് വീശിയാളെപ്പറ്റിക്കുന്ന നിങ്ങളുടെ ഡോക്ടറേറ്റുകളും ഒഴുക്കിലേറിയുവിന് സമുദ്രത്തെ സദാ പരിപാലിക്കുന്നവൻ സന്തോഷിക്കട്ടെ!
നിങ്ങൾ പീഡിപ്പിച്ച കുഞ്ഞുങ്ങളുടെ നിലവിളി /കന്യകമാരുടെ രോദനം ദൈവം കേട്ടിരിക്കുന്നു! കുമ്പസാരിച്ചാൽ മാപ്പുകൊടുക്കുന്ന നിങ്ങൾ നിങ്ങളുടെ പാപപരിഹാരത്തിനായി മലവെള്ളപ്പാച്ചിലിൽ സ്നാനം ചെയ്തആത്മഹൂതി ചെയ്യുവീൻ !
samuelkoodal newyork 15 aug 2018
മഠത്തിലമ്മമാരേ, മൊഴിയൊഴുക്കുവീൻ !
മഠത്തിലമ്മമാരേ, മൊഴിയൊഴുക്കുവീൻ; അത് കേട്ട് ജനം മിഴിയൊഴുക്കട്ടെ! കണ്ണീരു കണ്ടു മനസ്സലിഞ്ഞു ദൈവം അവന്റെ മുഖത്തെ കോപം പുഞ്ചിരിയാക്കട്ടെ !
നിങ്ങളുടെ കന്യകാത്വം കവർന്നെടുത്തു , നിങ്ങളെ ''കർത്താവിന്റെ വിധവകളാക്കിയ'' കാമാര്ത്തിമൂത്ത കത്തനാർവർഗ്ഗത്തെ, [സദാ ക്രിസ്തുവിനെ നിന്ദിച്ചു പള്ളിയിൽ പോകുന്ന] കുഞ്ഞാടുകളും പെണ്ണാടുകളും വെറുത്താട്ടിയോടിക്കുവാൻ, ഇനിയെങ്കിലും സിസ്റ്റർ ജാസ്മിനെപ്പോലെ, അഭയെപ്പോലെ , വായ് തുറന്നു സത്യം പറയൂ!
മരണത്തോളം നിങ്ങളോടൊപ്പം കുഴിച്ചുമൂടുവാൻ നിങ്ങൾ മനസിന്റെ മണിയറയ്ക്കുള്ളിൽ സൂക്ഷിച്ചുവെച്ച ആ മൗനനൊമ്പരങ്ങൾ, ആ പീഡനപരമ്പരസത്യം ലോകമറിയട്ടെ ! ദൈവമില്ലാത്ത പൗരോഹിത്യ ളോഹകൾ , ഉടായിപ്പു വേഷംകെട്ടൽ കാലം വലിച്ചുകീറട്ടെ !
ക്രിസ്തുവിനെ ഈ കാപാലിക കത്തനാരന്മാരുടെ കസ്റ്റഡിയിൽ നിന്നും രക്ഷിക്കുവാൻ ആ സത്യങ്ങൾക്കു മാത്രമേ ഇനിയും കഴിയുകയുള്ളൂ !
നാൾക്കുനാൾ ഹർത്താൽ നടത്തി ജനത്തെ വലിക്കുന്ന, കൊല്ലാക്കൊല ചെയ്യുന്ന രാഷ്ട്രീയക്കാരെ, അവരുടെ പണിയായുധം ഹർത്താൽ ഒന്നോർമ്മപ്പെടുത്തുവാൻ, നിങ്ങൾ നാളെ മുതൽ ''പള്ളികൾക്കു ഹർത്താൽ'' പ്രഖ്യാപിക്കുവീൻ ! എന്നാൽ കത്തനാരുടെ കളിപ്പീര് നാടകം കണ്ടുമടുത്ത ദൈവം മാനത്തോട് മഴയെ വിലക്കും നിശ്ചയം!
ന്യൂ യോർക്ക് 15 aug 2018 samuelkoodal
മഠത്തിലമ്മമാരേ, മൊഴിയൊഴുക്കുവീൻ; അത് കേട്ട് ജനം മിഴിയൊഴുക്കട്ടെ! കണ്ണീരു കണ്ടു മനസ്സലിഞ്ഞു ദൈവം അവന്റെ മുഖത്തെ കോപം പുഞ്ചിരിയാക്കട്ടെ !
നിങ്ങളുടെ കന്യകാത്വം കവർന്നെടുത്തു , നിങ്ങളെ ''കർത്താവിന്റെ വിധവകളാക്കിയ'' കാമാര്ത്തിമൂത്ത കത്തനാർവർഗ്ഗത്തെ, [സദാ ക്രിസ്തുവിനെ നിന്ദിച്ചു പള്ളിയിൽ പോകുന്ന] കുഞ്ഞാടുകളും പെണ്ണാടുകളും വെറുത്താട്ടിയോടിക്കുവാൻ, ഇനിയെങ്കിലും സിസ്റ്റർ ജാസ്മിനെപ്പോലെ, അഭയെപ്പോലെ , വായ് തുറന്നു സത്യം പറയൂ!
മരണത്തോളം നിങ്ങളോടൊപ്പം കുഴിച്ചുമൂടുവാൻ നിങ്ങൾ മനസിന്റെ മണിയറയ്ക്കുള്ളിൽ സൂക്ഷിച്ചുവെച്ച ആ മൗനനൊമ്പരങ്ങൾ, ആ പീഡനപരമ്പരസത്യം ലോകമറിയട്ടെ ! ദൈവമില്ലാത്ത പൗരോഹിത്യ ളോഹകൾ , ഉടായിപ്പു വേഷംകെട്ടൽ കാലം വലിച്ചുകീറട്ടെ !
ക്രിസ്തുവിനെ ഈ കാപാലിക കത്തനാരന്മാരുടെ കസ്റ്റഡിയിൽ നിന്നും രക്ഷിക്കുവാൻ ആ സത്യങ്ങൾക്കു മാത്രമേ ഇനിയും കഴിയുകയുള്ളൂ !
നാൾക്കുനാൾ ഹർത്താൽ നടത്തി ജനത്തെ വലിക്കുന്ന, കൊല്ലാക്കൊല ചെയ്യുന്ന രാഷ്ട്രീയക്കാരെ, അവരുടെ പണിയായുധം ഹർത്താൽ ഒന്നോർമ്മപ്പെടുത്തുവാൻ, നിങ്ങൾ നാളെ മുതൽ ''പള്ളികൾക്കു ഹർത്താൽ'' പ്രഖ്യാപിക്കുവീൻ ! എന്നാൽ കത്തനാരുടെ കളിപ്പീര് നാടകം കണ്ടുമടുത്ത ദൈവം മാനത്തോട് മഴയെ വിലക്കും നിശ്ചയം!
ന്യൂ യോർക്ക് 15 aug 2018 samuelkoodal
''മെനേ മെനേ തെക്കേൽ, ഊഫർസീൻ.''
മെനേ = എന്നുവച്ചാൽ , ദൈവം നിന്റെ രാജ്യത്വം എണ്ണി, അതിനു അന്തം വരുത്തിയിരിക്കുന്നു!
തെക്കേൽ = എന്നുവച്ചാൽ, തുലാസിൽ നിന്നെ തൂക്കി, നീ കുറവുള്ളവനായി കണ്ടിരിക്കുന്നു!
പെറേസ് = എന്നുവച്ചാൽ, നിന്റെ രാജ്യം വിഭജിച്ചു മേദ്യർക്കും ഫയേഴ്സികൾക്കും കൊടുത്തിരിക്കുന്നു!
വി. ഡാനിയേൽ അഞ്ചു, തുടക്കം മുതൽ വായിക്കുമ്പിൾ, 'നെബുഖദ് നേസർ' രാജാവിന്റെ മകൻ 'ബേൽശസ്സർ' നോട് ഡാനിയേൽ പ്രവാചകൻ പറഞ്ഞ മുകളിലത്തെ പ്രവചന വക്കാണിന്നു ക്രിസ്ത്യൻ പൗരോഹിത്യത്തെക്കുറിച്ചെന്റെ മനസിൽ ഉണർന്നു വന്നത്!
സ്വർഗ്ഗസ്ഥനായ പിതാവിന്റെ ''പിതാവ്'' പദവി സ്വയം അടിച്ചുമാറ്റി ''അച്ചൻ / പിതാവ് / തിരുമേനി'' കളിക്കുന്ന സകല മോന്മാരുമാറിയാൻ, നിങ്ങളുടെ ദൈവത്തോടുള്ള കടന്നാക്രമണം കാരണം, ദൈവം കോപിച്ചിരിക്കുന്നു! കൂദാശപ്പണത്തിന്റെ കാശുകൊണ്ട് പൗരോഹിത്യ കൊടും കൊലപാതകങ്ങൾ പൂഴ്ത്തിച്ചുവയ്ക്കാൻ ശ്രമിക്കുന്ന നിങ്ങള്ക്ക് ഹാ കഷ്ടം! ഈ നീതികേടിനു കൂറുചേർന്ന നീതിയില്ലാത്ത ഭരണാധികാരികളെ ആ ഇരിപ്പടങ്ങളിൽ ദൈവം ഇനി അധികനാൾ വാഴിക്കുകയില്ല! ഈ നീതികേടിന്റെ ഭരണം അവസാനിക്കുവോളം ദൈവകോപം അവർക്കു വോട്ടുകൊടുത്ത ജനങ്ങളുടെമേൽ ദൈവം ചേരിയിച്ചവരെ നശിപ്പിക്കും! ദൈവനാമത്തിൽ ജനത്തെ തമ്മിലടിപ്പിക്കുന്ന ശപിക്കപ്പെട്ട പൗരോഹിത്യത്തെ ഈ ജനം വെറുക്കുവോളം, ദൈവത്തിന്റെ കോപം ഭൂമിയിൽ വാർഷിക്കപ്പെടും! വേനലായും പേമാരിയായും, ഭൂമി പിളരുന്നതിലൂടെയും കൊടുംകാറ്റിനാലും ദൈവം ജനത്തെ ഭയത്തിൽ മൂടും നിശ്ചയം !
ഇന്നലെ വന്ന കണക്കു, ഈ usa യിൽ ഫിലാഡെല്ഫിയായിൽ മാത്രം ആയിരം കുട്ടികളെ മുന്നൂറു പാതിരിമാർ വെറും കത്തോലിക്കാസഭയിൽ മാത്രം പീഡിപ്പിച്ചുപോലും ഹോ പൗരോഹിത്യമേ , ''മാ സലാമാ'' ബായ് ബൈ .. samuelkoodal new york 15 aug 2018
മെനേ = എന്നുവച്ചാൽ , ദൈവം നിന്റെ രാജ്യത്വം എണ്ണി, അതിനു അന്തം വരുത്തിയിരിക്കുന്നു!
തെക്കേൽ = എന്നുവച്ചാൽ, തുലാസിൽ നിന്നെ തൂക്കി, നീ കുറവുള്ളവനായി കണ്ടിരിക്കുന്നു!
പെറേസ് = എന്നുവച്ചാൽ, നിന്റെ രാജ്യം വിഭജിച്ചു മേദ്യർക്കും ഫയേഴ്സികൾക്കും കൊടുത്തിരിക്കുന്നു!
വി. ഡാനിയേൽ അഞ്ചു, തുടക്കം മുതൽ വായിക്കുമ്പിൾ, 'നെബുഖദ് നേസർ' രാജാവിന്റെ മകൻ 'ബേൽശസ്സർ' നോട് ഡാനിയേൽ പ്രവാചകൻ പറഞ്ഞ മുകളിലത്തെ പ്രവചന വക്കാണിന്നു ക്രിസ്ത്യൻ പൗരോഹിത്യത്തെക്കുറിച്ചെന്റെ മനസിൽ ഉണർന്നു വന്നത്!
സ്വർഗ്ഗസ്ഥനായ പിതാവിന്റെ ''പിതാവ്'' പദവി സ്വയം അടിച്ചുമാറ്റി ''അച്ചൻ / പിതാവ് / തിരുമേനി'' കളിക്കുന്ന സകല മോന്മാരുമാറിയാൻ, നിങ്ങളുടെ ദൈവത്തോടുള്ള കടന്നാക്രമണം കാരണം, ദൈവം കോപിച്ചിരിക്കുന്നു! കൂദാശപ്പണത്തിന്റെ കാശുകൊണ്ട് പൗരോഹിത്യ കൊടും കൊലപാതകങ്ങൾ പൂഴ്ത്തിച്ചുവയ്ക്കാൻ ശ്രമിക്കുന്ന നിങ്ങള്ക്ക് ഹാ കഷ്ടം! ഈ നീതികേടിനു കൂറുചേർന്ന നീതിയില്ലാത്ത ഭരണാധികാരികളെ ആ ഇരിപ്പടങ്ങളിൽ ദൈവം ഇനി അധികനാൾ വാഴിക്കുകയില്ല! ഈ നീതികേടിന്റെ ഭരണം അവസാനിക്കുവോളം ദൈവകോപം അവർക്കു വോട്ടുകൊടുത്ത ജനങ്ങളുടെമേൽ ദൈവം ചേരിയിച്ചവരെ നശിപ്പിക്കും! ദൈവനാമത്തിൽ ജനത്തെ തമ്മിലടിപ്പിക്കുന്ന ശപിക്കപ്പെട്ട പൗരോഹിത്യത്തെ ഈ ജനം വെറുക്കുവോളം, ദൈവത്തിന്റെ കോപം ഭൂമിയിൽ വാർഷിക്കപ്പെടും! വേനലായും പേമാരിയായും, ഭൂമി പിളരുന്നതിലൂടെയും കൊടുംകാറ്റിനാലും ദൈവം ജനത്തെ ഭയത്തിൽ മൂടും നിശ്ചയം !
ഇന്നലെ വന്ന കണക്കു, ഈ usa യിൽ ഫിലാഡെല്ഫിയായിൽ മാത്രം ആയിരം കുട്ടികളെ മുന്നൂറു പാതിരിമാർ വെറും കത്തോലിക്കാസഭയിൽ മാത്രം പീഡിപ്പിച്ചുപോലും ഹോ പൗരോഹിത്യമേ , ''മാ സലാമാ'' ബായ് ബൈ .. samuelkoodal new york 15 aug 2018
Tuesday 14 August 2018
ആഭാസപുരോഹിത വർഗ്ഗമേ,
നിങ്ങളുടെ കല്പനലംഘനം മൂലം, ദൈവനിഷേധമഹാപാപം കാരണം ഇന്ന് കേരളം വെള്ളത്തിലാഴുമ്പോൾ ,അരമനകളിലും പള്ളിമേടകളിലും വീഞ്ഞിൻലഹരിയിൽ സ്വയം മറന്നു പള്ളികൊള്ളുന്ന കപടഭക്തന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! വേഗം നിങ്ങൾ ആ നാറുന്ന ളോഹകളെ ഊരിക്കളഞ്ഞു തറയിൽ ചാരമണിഞ്ഞു ,ചണച്ഛക്കുടുത്തു വിലപിപ്പീന്! പാപബോധത്തിൽ കണ്ണുനീർ പുഴകളെ ഒഴുക്കുവീൻ ..ആകാശം ശാന്തമാകട്ടെ!
"ഞാൻ സേവിക്കുന്ന എന്റെ യഹോവയായ ദൈവത്താണെ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടികളിൽ മഞ്ഞും മഴയും ഇവിടെ ഉണ്ടാവുകയില്ല"" എന്ന [ഒന്ന് രാജാക്കന്മാർ പതിനേഴിലെ] ഏലിയാ പ്രവാചന്റെ ആഹാബുരാജാവിനോടുള്ള വചനക്കരുത്തു, ഇന്ന് സ്വയം പരിശുദ്ധൻ ചമയുന്ന മ്ലേച്ഛന്മാരേ, നിങ്ങൾക്ക് ഉണ്ടോ ? എങ്കിൽ മഴയെ വേഗം നിലയ്ക്ക് നിർത്തുവീൻ ! യഹോവാ കാതോർത്തിരിക്കുന്നു ......
samuelkoodal newyork 14 aug 2018
നിങ്ങളുടെ കല്പനലംഘനം മൂലം, ദൈവനിഷേധമഹാപാപം കാരണം ഇന്ന് കേരളം വെള്ളത്തിലാഴുമ്പോൾ ,അരമനകളിലും പള്ളിമേടകളിലും വീഞ്ഞിൻലഹരിയിൽ സ്വയം മറന്നു പള്ളികൊള്ളുന്ന കപടഭക്തന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! വേഗം നിങ്ങൾ ആ നാറുന്ന ളോഹകളെ ഊരിക്കളഞ്ഞു തറയിൽ ചാരമണിഞ്ഞു ,ചണച്ഛക്കുടുത്തു വിലപിപ്പീന്! പാപബോധത്തിൽ കണ്ണുനീർ പുഴകളെ ഒഴുക്കുവീൻ ..ആകാശം ശാന്തമാകട്ടെ!
"ഞാൻ സേവിക്കുന്ന എന്റെ യഹോവയായ ദൈവത്താണെ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടികളിൽ മഞ്ഞും മഴയും ഇവിടെ ഉണ്ടാവുകയില്ല"" എന്ന [ഒന്ന് രാജാക്കന്മാർ പതിനേഴിലെ] ഏലിയാ പ്രവാചന്റെ ആഹാബുരാജാവിനോടുള്ള വചനക്കരുത്തു, ഇന്ന് സ്വയം പരിശുദ്ധൻ ചമയുന്ന മ്ലേച്ഛന്മാരേ, നിങ്ങൾക്ക് ഉണ്ടോ ? എങ്കിൽ മഴയെ വേഗം നിലയ്ക്ക് നിർത്തുവീൻ ! യഹോവാ കാതോർത്തിരിക്കുന്നു ......
samuelkoodal newyork 14 aug 2018
'നിനെവേ' യാരോടുണ്ടായ കോപം!
'''നിനെവേ' യാരോടുണ്ടായ കോപം നിലവിളിയാൽ നീ നീക്കിയല്ലോ!'' എന്ന പള്ളിയിലെ ഈരടിപോലെ, പൗരോഹിത്യ / പാസ്റ്റർമോനോടുള്ള ദൈവകോപം, ജനത്തിന്റെ നിലവിളിയാൽ അവൻ മാറ്റിത്തരുമെന്നു ഞാൻ ആണയിട്ടു പറയുന്നു!
ഇന്ന് ഇന്ത്യൻയുടെ സ്വാതന്ത്ര്യ ദിനരാത്രിയാകുന്ന ഈ വേളയിൽ, നിങ്ങൾ ''നിങ്ങളിലെ ഞാൻ എന്ന ബോധമാണ് ദൈവമെന്ന'' സത്യം അറിഞ്ഞു, പൗരോഹിത്യ നീച വൃന്ദം തലമുറകളെ നയിച്ച ആത്മീകാന്ധതയിൽ നിന്നും സ്വാതന്ത്രരാകുവീൻ! സ്വന്ത്രരായ
എന്റെ ദൈവമക്കളേ, നിങ്ങൾ പള്ളികളെ ഉപേക്ഷിക്കുവീൻ, പൗരോഹത്യത്തെ വിട്ടോടിപ്പോകുവീൻ! 'നിങ്ങളുടെ മനസ്സാകുന്ന ദേവാലയങ്ങളിൽ മൗനമായി സദാ മരുവുന്ന ''ദൈവമെന്ന ബോധചൈതന്യത്തോടു'' രമിപ്പീന്! അപ്പോൾ നിങ്ങളുടെ ദുഖങ്ങളില്ലാതാകും! പേമാരിയോ പ്രളയമോ നിങ്ങളെ ഭയപ്പെടുത്തുകയില്ല ! നിങ്ങൾ പ്രാർത്ഥക്കാതെ തന്നെ ഈ പാതിരിപ്പടയുടെ മേലുള്ള ദൈവകോപം അവൻ ശമിപ്പിക്കും നിശ്ചയം! samuelkoodal newyork 14 aug 2018
'''നിനെവേ' യാരോടുണ്ടായ കോപം നിലവിളിയാൽ നീ നീക്കിയല്ലോ!'' എന്ന പള്ളിയിലെ ഈരടിപോലെ, പൗരോഹിത്യ / പാസ്റ്റർമോനോടുള്ള ദൈവകോപം, ജനത്തിന്റെ നിലവിളിയാൽ അവൻ മാറ്റിത്തരുമെന്നു ഞാൻ ആണയിട്ടു പറയുന്നു!
ഇന്ന് ഇന്ത്യൻയുടെ സ്വാതന്ത്ര്യ ദിനരാത്രിയാകുന്ന ഈ വേളയിൽ, നിങ്ങൾ ''നിങ്ങളിലെ ഞാൻ എന്ന ബോധമാണ് ദൈവമെന്ന'' സത്യം അറിഞ്ഞു, പൗരോഹിത്യ നീച വൃന്ദം തലമുറകളെ നയിച്ച ആത്മീകാന്ധതയിൽ നിന്നും സ്വാതന്ത്രരാകുവീൻ! സ്വന്ത്രരായ
എന്റെ ദൈവമക്കളേ, നിങ്ങൾ പള്ളികളെ ഉപേക്ഷിക്കുവീൻ, പൗരോഹത്യത്തെ വിട്ടോടിപ്പോകുവീൻ! 'നിങ്ങളുടെ മനസ്സാകുന്ന ദേവാലയങ്ങളിൽ മൗനമായി സദാ മരുവുന്ന ''ദൈവമെന്ന ബോധചൈതന്യത്തോടു'' രമിപ്പീന്! അപ്പോൾ നിങ്ങളുടെ ദുഖങ്ങളില്ലാതാകും! പേമാരിയോ പ്രളയമോ നിങ്ങളെ ഭയപ്പെടുത്തുകയില്ല ! നിങ്ങൾ പ്രാർത്ഥക്കാതെ തന്നെ ഈ പാതിരിപ്പടയുടെ മേലുള്ള ദൈവകോപം അവൻ ശമിപ്പിക്കും നിശ്ചയം! samuelkoodal newyork 14 aug 2018
പ്രാര്ഥനായജ്ഞക്കാരും കൂദാശത്തൊഴിലാളികളും കേൾക്കാൻ !
പ്രാര്ഥനായജ്ഞക്കാരും കൂദാശത്തൊഴിലാളികളും കേൾക്കാൻ,
പ്രാര്ഥനാപ്പിരിവും പതിവ് കൂദാശാപ്പിരിവും കഴിഞ്ഞിപ്പോൾ കാലത്തിന്റെ കാലക്കേടിനു വീണുകിട്ടിയ ഈ പ്രളയ
ദുരന്തത്തിന്റെപേരിൽ, പെരുവെള്ളാപ്പാച്ചിലിനെ ചൊല്ലി [നിങ്ങൾ പ്രാര്ഥനായജ്ഞവും കൂദാശകസർത്തും നിർത്തി] പിരിവിന്റെ നൂതനമാര്ഗങ്ങൾ ആരായുന്നതായി 'സ്വർഗസ്ഥൻ' അറിഞ്ഞിരിക്കുന്നു! ഈ പ്രളയദുരന്തം നിങ്ങളുടെ ദുർനടപ്പിന്റെ ഫലമാണെന്നറിയാതെ സ്വയം വിശുദ്ധീകരിക്കുന്ന മ്ലേച്ഛന്മാരേ, ഇക്കുറി പണപ്പിരിവ് നടത്തുന്നവരെ ദൈവം കുറ്റമില്ലാത്തവനായി വിടുകയില്ല! ആയതിനാൽ അരമനകളിലെ മേശതീറ്റിയും പള്ളികൊള്ളലും വെടിഞ്ഞു രട്ടുടുത്തു വെണ്ണീറിലിരുന്നു ദാവീദിന്റെ അന്പത്തയൊന്നാം സങ്കീർത്തനമത്രയും തവണ കൂദാശയ്ക്കു പകരം ചൊല്ലുവീൻ; "ദൈവമേ നിന്നോടുതന്നെ ഞാൻ പാപം ചെയ്തു , നിനക്ക് അനഷ്ടമായതു ഞാൻ ചെയ്തിരിക്കുന്നു " എന്ന് വിലപിപ്പീന് !
''എന്റെ ജനമേ , ഈ മോന്മാർക്കിനിയും വിധവയുടെ ചില്ലിക്കാശ് പോലും ഒരു പിരിവിനായും കൊടുക്കരുതേ'' എന്ന് സ്വർഗ്ഗത്തിലെ ദൈവം നിങ്ങളുടെ ഹൃദയസ്തനായി ഇതാ അരുളിച്ചെയ്യുന്നു! smauelkoodal newyork 14 aug 2018
പ്രാര്ഥനായജ്ഞക്കാരും കൂദാശത്തൊഴിലാളികളും കേൾക്കാൻ,
പ്രാര്ഥനാപ്പിരിവും പതിവ് കൂദാശാപ്പിരിവും കഴിഞ്ഞിപ്പോൾ കാലത്തിന്റെ കാലക്കേടിനു വീണുകിട്ടിയ ഈ പ്രളയ
ദുരന്തത്തിന്റെപേരിൽ, പെരുവെള്ളാപ്പാച്ചിലിനെ ചൊല്ലി [നിങ്ങൾ പ്രാര്ഥനായജ്ഞവും കൂദാശകസർത്തും നിർത്തി] പിരിവിന്റെ നൂതനമാര്ഗങ്ങൾ ആരായുന്നതായി 'സ്വർഗസ്ഥൻ' അറിഞ്ഞിരിക്കുന്നു! ഈ പ്രളയദുരന്തം നിങ്ങളുടെ ദുർനടപ്പിന്റെ ഫലമാണെന്നറിയാതെ സ്വയം വിശുദ്ധീകരിക്കുന്ന മ്ലേച്ഛന്മാരേ, ഇക്കുറി പണപ്പിരിവ് നടത്തുന്നവരെ ദൈവം കുറ്റമില്ലാത്തവനായി വിടുകയില്ല! ആയതിനാൽ അരമനകളിലെ മേശതീറ്റിയും പള്ളികൊള്ളലും വെടിഞ്ഞു രട്ടുടുത്തു വെണ്ണീറിലിരുന്നു ദാവീദിന്റെ അന്പത്തയൊന്നാം സങ്കീർത്തനമത്രയും തവണ കൂദാശയ്ക്കു പകരം ചൊല്ലുവീൻ; "ദൈവമേ നിന്നോടുതന്നെ ഞാൻ പാപം ചെയ്തു , നിനക്ക് അനഷ്ടമായതു ഞാൻ ചെയ്തിരിക്കുന്നു " എന്ന് വിലപിപ്പീന് !
''എന്റെ ജനമേ , ഈ മോന്മാർക്കിനിയും വിധവയുടെ ചില്ലിക്കാശ് പോലും ഒരു പിരിവിനായും കൊടുക്കരുതേ'' എന്ന് സ്വർഗ്ഗത്തിലെ ദൈവം നിങ്ങളുടെ ഹൃദയസ്തനായി ഇതാ അരുളിച്ചെയ്യുന്നു! smauelkoodal newyork 14 aug 2018
Monday 13 August 2018
Saturday 11 August 2018
samuelkoodal newyork , 11 aug 2018
''ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ
ഒരുനേരം തിരുനാമം ഉരുവിട്ടോട്ടേ.''
എന്ന നല്ല ഉദ്ദേശത്തോടെ പണ്ട് ഞാൻ പാടിയ ഒരുപാട്ടാണിന്നു എന്റെ നാടിന്റെ ഈ പ്രളയദുരിതം കാണുമ്പോൾ കേരളത്തിന്റെ മറുപുറത്തിരുന്നു ഞാൻ ഓർക്കുന്നത്!
പൗരോഹിത്യം നിക്രിഷ്ടമായപ്പോൾ, ദൈവദൂഷണം പെരുകിയപ്പോൾ ജനം അധർമ്മത്തിൽ നീന്തിക്കളിച്ചപ്പോൾ, ഫറവോന്റെ മനസിനെ കഠിനപ്പെടുത്തിയ ദൈവം ഭരണാധികാരികളെ സ്വാർത്ഥമതികളാക്കി രാജ്യദ്രോഹികളാക്കുന്നു! പൊറുതി മുട്ടിയ ജനനം മരണം കൊതിക്കുമ്പോൾ, ആകാശം കരളുരുകി തോരാതെ കണ്ണുനീർ വാർക്കുന്നു ! ആകാശത്തിന്റെ മിഴിനീർ ഭൂമിയിൽ നീർചാലുകളായി ഒഴുകിയൊഴുകി ജലസംഭരണികൾ നിറഞ്ഞു , അണക്കെട്ടുകൾ തകർന്നു പ്രളയം വന്നലറുന്നു! കത്തനാരുടെ പാഴ് വേലക്കൂദാസ കിട്ടാതെ പ്രളയത്തിൽ മരണം വരിച്ചവർ പൗരോഹിത്യമില്ലാത്ത നാട്ടിലേയ്ക്ക് പുനർജ്ജന്മം തേടിയലയുന്നു !
എന്നാൽ പ്രളയക്കെടുതിയുടെ മറവിൽ പുതിയ പിരിവിനായി കള്ളപ്പാതിരിമാർ/പാസ്റ്റർമോന്മാർ [പുതിയ മെഴ്‌സിഡീഴു വാങ്ങാൻ ] ശേഷം ജനത്തെ പിഴിയുന്നു! ജനമേ ഇവരുടെ കരങ്ങളിൽ നിങ്ങളുടെ കാശിനിയും പോകരുതേ..
_________ അരുതാത്ത മോഹം! ________ സാമാസംഗീതം _____________
പല കല്പ കാലമായ് പതിവായി സൂര്യൻ നിൻ
അമലാഞ്ജ കേട്ട് കിഴക്കുദിപ്പൂ ,
ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും
ഒരു ദിക്കിലേക്ക് നിൻ കല്പനയാൽ !
ഒരുവാക്ക് നീ ചൊന്നാൽ നിയതം അവനിതൻ
ഭ്രമണം മറുദിശയ്ക്കാകുമെന്നും,
വചനത്താൽ പശ്ചിമ ദിശയിലുദിക്കുമാ
പകലോനും സംശയമില്ല തെല്ലും!
ഉഷസിൽ നിന്നൊരു രാവങ്ങുടനെ പിറക്കുവാൻ
ഒരു വട്ടം മാത്രമൊന്നാരുളൂ ദേവാ;
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്ന്
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!
ഉരുക്കട്ടെ ധ്രുവദേശ ഹിമമാകെ, ഉടനടി
ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി;
പുഴ പിന്നോട്ടോടട്ടെ, പ്രളയം വന്നലറട്ടെ,
ഹരിതാഭ നിറയട്ടെ മരുവിലെങ്ങും!
അമ്പരന്നലറട്ടെ രാപ്പാടി പകലാകെ,
സിംഹങ്ങൾ കുയിൽ നാദം മൂളട്ടിനിയും
കരകണാക്കിളികൾതൻ ചിരി ചക്രവാളത്തിൽ
അലയട്ടെ ചെവി തേടി കാലമെല്ലാം!
ഭൂമദ്ധ്യരേഖയ്ക്കരികിൽ മേവും ജനം
നാളെ മുതൽക്കു വെളുത്തിടട്ടെ;
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ
ഒരുനേരം തിരുനാമം ഉരുവിട്ടോട്ടേ!
അമ്പിളിമാമനെ കയ്യിലാക്കാൻ പൈതൽ
അമ്മയോടെന്നും കരയുന്നപോൽ,
വെറുതെയെൻ മോഹങ്ങൾ അറിയാതുരച്ചതോർ- ത്തടിയാനോടരുതായ്മ തോന്നരുതേ.. ......
samuelkoodal , abudhabi , 7 april 1995
''ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ
ഒരുനേരം തിരുനാമം ഉരുവിട്ടോട്ടേ.''
എന്ന നല്ല ഉദ്ദേശത്തോടെ പണ്ട് ഞാൻ പാടിയ ഒരുപാട്ടാണിന്നു എന്റെ നാടിന്റെ ഈ പ്രളയദുരിതം കാണുമ്പോൾ കേരളത്തിന്റെ മറുപുറത്തിരുന്നു ഞാൻ ഓർക്കുന്നത്!
പൗരോഹിത്യം നിക്രിഷ്ടമായപ്പോൾ, ദൈവദൂഷണം പെരുകിയപ്പോൾ ജനം അധർമ്മത്തിൽ നീന്തിക്കളിച്ചപ്പോൾ, ഫറവോന്റെ മനസിനെ കഠിനപ്പെടുത്തിയ ദൈവം ഭരണാധികാരികളെ സ്വാർത്ഥമതികളാക്കി രാജ്യദ്രോഹികളാക്കുന്നു! പൊറുതി മുട്ടിയ ജനനം മരണം കൊതിക്കുമ്പോൾ, ആകാശം കരളുരുകി തോരാതെ കണ്ണുനീർ വാർക്കുന്നു ! ആകാശത്തിന്റെ മിഴിനീർ ഭൂമിയിൽ നീർചാലുകളായി ഒഴുകിയൊഴുകി ജലസംഭരണികൾ നിറഞ്ഞു , അണക്കെട്ടുകൾ തകർന്നു പ്രളയം വന്നലറുന്നു! കത്തനാരുടെ പാഴ് വേലക്കൂദാസ കിട്ടാതെ പ്രളയത്തിൽ മരണം വരിച്ചവർ പൗരോഹിത്യമില്ലാത്ത നാട്ടിലേയ്ക്ക് പുനർജ്ജന്മം തേടിയലയുന്നു !
എന്നാൽ പ്രളയക്കെടുതിയുടെ മറവിൽ പുതിയ പിരിവിനായി കള്ളപ്പാതിരിമാർ/പാസ്റ്റർമോന്മാർ [പുതിയ മെഴ്‌സിഡീഴു വാങ്ങാൻ ] ശേഷം ജനത്തെ പിഴിയുന്നു! ജനമേ ഇവരുടെ കരങ്ങളിൽ നിങ്ങളുടെ കാശിനിയും പോകരുതേ..
_________ അരുതാത്ത മോഹം! ________ സാമാസംഗീതം _____________
പല കല്പ കാലമായ് പതിവായി സൂര്യൻ നിൻ
അമലാഞ്ജ കേട്ട് കിഴക്കുദിപ്പൂ ,
ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും
ഒരു ദിക്കിലേക്ക് നിൻ കല്പനയാൽ !
ഒരുവാക്ക് നീ ചൊന്നാൽ നിയതം അവനിതൻ
ഭ്രമണം മറുദിശയ്ക്കാകുമെന്നും,
വചനത്താൽ പശ്ചിമ ദിശയിലുദിക്കുമാ
പകലോനും സംശയമില്ല തെല്ലും!
ഉഷസിൽ നിന്നൊരു രാവങ്ങുടനെ പിറക്കുവാൻ
ഒരു വട്ടം മാത്രമൊന്നാരുളൂ ദേവാ;
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്ന്
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!
ഉരുക്കട്ടെ ധ്രുവദേശ ഹിമമാകെ, ഉടനടി
ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി;
പുഴ പിന്നോട്ടോടട്ടെ, പ്രളയം വന്നലറട്ടെ,
ഹരിതാഭ നിറയട്ടെ മരുവിലെങ്ങും!
അമ്പരന്നലറട്ടെ രാപ്പാടി പകലാകെ,
സിംഹങ്ങൾ കുയിൽ നാദം മൂളട്ടിനിയും
കരകണാക്കിളികൾതൻ ചിരി ചക്രവാളത്തിൽ
അലയട്ടെ ചെവി തേടി കാലമെല്ലാം!
ഭൂമദ്ധ്യരേഖയ്ക്കരികിൽ മേവും ജനം
നാളെ മുതൽക്കു വെളുത്തിടട്ടെ;
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ
ഒരുനേരം തിരുനാമം ഉരുവിട്ടോട്ടേ!
അമ്പിളിമാമനെ കയ്യിലാക്കാൻ പൈതൽ
അമ്മയോടെന്നും കരയുന്നപോൽ,
വെറുതെയെൻ മോഹങ്ങൾ അറിയാതുരച്ചതോർ- ത്തടിയാനോടരുതായ്മ തോന്നരുതേ.. ......
samuelkoodal , abudhabi , 7 april 1995
Friday 10 August 2018
Samuel Koodal Koodal, പോസ്‌റ്റ് എന്നത് പങ്കിട്ടു.
Samuel Koodal Koodal, പോസ്‌റ്റ് എന്നത് പങ്കിട്ടു.
Samuel Koodal Koodal എന്നയാൾ Jacob Mathai, Rajamma Thomasഎന്നിവർക്കൊപ്പമാണ്.
Pustaka Prakashanam - "Samuelinta Suvishesham 2nd part" by Swami Udith Chaithanya at New York 5th Aug 2018
Subscribe to:
Posts (Atom)