Friday 25 October 2013

മശിഹാ മഹത്വപ്പെടുന്ന ഹൈകോടതി വിധി ! മാലാഖമാർ ഹലേലുയ്യ പാടിആർത്തുല്ലസിക്കുന്ന വിധി ! സ്വർഗം സന്തോഷിക്കുന്ന വിധി ! 
വെറും വിശ്വാസത്തിന്റെ പേരിൽ തലമുറകളെ തമ്മിലടിപ്പിച്ചു ചോരകുടിക്കുന്ന ളോഹചെന്നായ്ക്കളൂടെ തൊലിയുരിക്കുന്ന വിധി! ഉള്ളി പൊളിച്ചപോലിവറ്റകളെ പൊളിച്ചുകാട്ടിയ വിധി ! കത്തനാരന്മാർ ,മെത്രാന്മാർ നേർക്കുനേർ തമ്മിലടിക്കട്ടെ ! ശേഷം പഴ്ജനം ടീവിയിലൂടെ തമ്മിലടി കണ്ടു ദൈവത്തെ സ്തുതിക്കട്ടെ !

പള്ളികളും പള്ളിക്കേസുകളും!

വി.മത്തായി ആറിന്റെ ആറിൽ "നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കയറി വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക " എന്ന മശിഹായുടെ വചനം കാറ്റിൽ പറത്തിയിട്ടു , ചൂഷകപുരോഹിത കളർളോഹകളിൽ ഭ്രമിച്ചുപോയ (ആത്മീകാന്ധതയിൽ മരിച്ചുവീഴുന്ന) പാഴ്ജന്മങ്ങളാണീ നസ്രാണികൾ എന്നാരെങ്കിലും പറഞ്ഞാൽ,എത്ര ശരി! പാതിരിയെ പേടിച്ചു പാസ്ടരെ കണ്ടപ്പോളോ, "പൂനയെ പേടിച്ചോടി പുലിക്കൂട്ടിലായ സ്ഥിതി" ! 
മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു, ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിലധിവസിക്കുന്ന ആനന്ദത്തിൽ, അനന്തമായ നിത്യസത്യചൈതന്യത്തിൽ അലിഞ്ഞു ചേരുവാൻ ശ്രമിക്കേണ്ട മനുഷ്യൻ ,പാതിരിപ്പുറകേ പോയി പള്ളിക്കേസിലകപ്പെട്ടു കിടക്കുന്നു !വിധിവൈഭവം...! 

പള്ളികൾകൊണ്ടും കൂദാശകൾകൊണ്ടും ധനവുംമഹിമയും സുഖഭോഗങ്ങളും പുരോഹിതന് മാത്രമുള്ളതായിരിക്കെ, "പള്ളിപണിയലും പള്ളിക്കേസുനടത്തലും ശേഷം ജനത്തിനും" എന്നുമായിരിക്കുന്നു. പള്ളി പുരോഹിതന്റെ വ്യവസായസ്ഥാപനമായിരിക്കുന്നു, മുതലുമുടക്ക് അയ്മേനികൾക്കും... ഭേഷ്!
"മാറ്റുവീൻചട്ടങ്ങളെ" ഇനിമേലിൽ ളോഹയ്ക്കുള്ളിലെ വലിയ തട്ടിപ്പുവീരന്മാർ നേരിട്ടു തമ്മിലടിക്കട്ടെ ; അല്മായർ മൂകസാക്ഷികളുമാകട്ടെ ! വയറ്റിപ്പാടുരാഷ്ട്രീയക്കാരെക്കാളും നീചമനസുകളാണേ ളോഹക്കുള്ളിൽ, വിശ്വസിക്കരുതേ ...വിശ്വാസത്തിന്റെ പേരിൽ ദൈവജനമേ, തമ്മിൽ തല്ലരുതേ .ഇവറ്റകൾ തമ്മിൽ നേർക്കുനേർ അടിക്കട്ടെ! ദൈവത്തെ അറിയാത്ത പുരോഹിതവർഗം പാവം വിശ്വാസികളിൽ അടിച്ചേൽപ്പിച്ച ഈ കീറാമുട്ടി 
prayer ! "പ്രാർത്ഥന" ഈ വാക്കിനേയും, ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന കർമ്മത്തേയും അപഹാസ്യമാക്കുന്ന സമരപ്രാർത്ഥനക്കാരേ ,പ്രാർഥനാസമരക്കാരേ, പ്രാർഥനായജ്ഞക്കാരേ, സ്രേയസെന്തെന്നും "ശ്രേഷ്ഠത" എന്തെന്നും അറിയാത്തവരേ , ഒരുവൻ ശ്രേഷ്ഠനാകുവാൻ എന്തുചെയ്യണം എന്ന് നസറായൻ അരുളിയത് ലോഹ ധരിക്കുംമുന്പേ നിങ്ങൾ അറിയേണ്ടതായിരുന്നു . സാമാന്യവിദ്യാഭ്യാസംപോലുമില്ലാത്ത, വിവരമില്ലാത്ത നിങ്ങളെ ളോഹയണിയിച്ച കാലമേ, നീ വിലപിക്കുക! ക്രിസ്ത്യാനിസമൂഹം ആകമാനം ഇതാ അപമാനിതരായിരിക്കുന്നു. അക്രൈസ്തവർ നമ്മെനോക്കി "ഇവനൊന്നും പ്രാർത്ഥന എന്തെന്നുകൂടി അറിയില്ലയോ" എന്നായി അപഹാസ്യം ! കലഹത്തേയും പ്രാർത്ഥനയേയും ഒരേസമയം മനസിലാവാഹിക്കാൻ കഴിവുള്ള വിക്രിതജന്മങ്ങളാണു ളോഹക്കുള്ളിലെ ജീവികളിലധികപേരും എന്ന് സാരം ! 

കലഹത്തിന്റെ കാഹളം സദാ മനസ്സിൽ മുഴക്കികൊണ്ട്,സമരപന്തലുകളിൽപോലും കുർബാനചൊല്ലി,പാവം കർത്താവിനെയും അവനെ അറിയാൻ വെമ്പുന്ന മനുഷ്യമനസുകളേയും കളിയാക്കുവാൻ പലതരം നിറളോഹകളിൽ കയറിക്കൂടിയ പുരോഹിതചെന്നായ്ക്കളേ , നിങ്ങൾക്കു ഹാ കഷ്ടം ! "നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു"എന്ന് ഉറക്കെ കരയുന്ന കാലം വരുന്നു !..
ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹം എന്താണെന്നു ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ,ദൈവം എന്തെന്നരിഞ്ഞിട്ടില്ലാത്ത ,എന്നാൽ ഒരു നാണവുമില്ലാത്തെ അവന്റെ നാമത്തിൽ ഭൂമിയിലും തങ്ങളുടെ രാജ്യസുഖഭോഗങ്ങൾക്കായി മനസാക്ഷിയെ ജീവിതത്തിൽനിന്നും പടിയിറക്കിയ "കുരുടന്മാരായ"പുരോഹിതവര്ഗം, ഇനിയെങ്കിലും ദയവായി തങ്ങളുടെ പൊട്ടമനസുകളിൽ കുരുക്ഷെത്രക്കെടുതികൽ സ്വപ്നം കാണാതെയിരിക്കുക .... 

TV ഇൽ, ഏഷ്യാനെറ്റിലെ ബിജുമോൻ ഇരുഭാഗത്തെകള്ളന്മാരുടെയും ളോഹകൾ, (അപഹാസ്യചോദ്യശരങ്ങൾകൊണ്ട്) അഴിച്ചുമാറ്റുന്നതു ഞാനും കണ്ടു നാണിച്ചുപോയി ! കുരിശിലെ നാഥനോ ഇതുകണ്ട് വേദനയാൽ ഇന്നും പിടയുന്നു! 
എത്ര കോടതികൾ (അവന്റെ രണ്ടാംവരവുവരെ) ഇവറ്റകൾ കയറിയാലും കത്തനാരും മെത്രാനും പള്ളികേസുകൾ മതിയാക്കുകയില്ല ! കാരണം കേസിനുള്ള കാശവരുടെ കീശയിൽനിന്നുമല്ല , ബുദ്ധി ഉപയോഗിക്കാത്ത അലസരായാ "ശേഷംജനം" കണ്ടെത്തിക്കൊള്ളും ..മിച്ചമുള്ള കാശുകൊണ്ട് പുതിയ കാറുകളും വാങ്ങാം ,അരമനകൾക്കു മോടിയും കൂട്ടാം ..

"കുർബാന ചൊല്ലാനല്ല,ചെയ്യുവീൻ നിങ്ങളെന്റെ ഓർമ്മയ്ക്കായ് കാലത്തോളം എന്നേശു വിതുമ്പുന്നു " (അപ്രിയ യാഗങ്ങൾ /samuelkoodal /കവിതാസമാഹാരം)നിങ്ങളും നിങ്ങൾ കാട്ടിക്കൂട്ടുന്ന കലഹക്കുർബാനകളു "കാൽവരിസ്നേഹത്തിനു" എന്നും എന്നാളും അപ്രിയമാണ് സത്യം .. 
പള്ളിക്കേസുകൾ തീര്ക്കാൻ ഇനിയും വഴി ഒന്നേയുള്ളൂ , "പഴയ അങ്കംക്കുറി"! മലങ്കരയിൽ പണ്ട് നാട്ടുരാജാക്കന്മാർ അങ്കം കുറിച്ചാണല്ലോ ഇമ്മാതിരി വഴക്കുകൾക്കു അന്തിമതീരുമാനങ്ങൾ എടുത്തിരുന്നത് ! ഇപ്പോൾ കേരളത്തിൽ "ഒതേനന്മാർ" "അരിങ്ങൊടന്മാർ" ഇല്ലാത്തതിനാൽ , ഇതിനായി അമേരിക്കയിൽനിന്നും ഭാരിച്ച ചെലവ് ചെയ്തു ഗുസ്തിക്കാരെ വിളിക്കുന്നതിലും കൂടുതൽ അഭികാമ്യം ,വിശ്വസനീയം , ദൈവീകം ഇരുവിഭാഗങ്ങളിലെയും ഓരോ മെത്രാന്മാരെ പരസ്പരം നറുക്കിട്ട് തെരഞ്ഞെടുക്കുക ,(പരിശുദ്ധാത്മാവിന്റെ കൈകൽ തിരഞ്ഞെടുക്കുമല്ലോ). ഈ മെത്രാന്മാർ തലസ്ഥാനത്തെ ഒരു പൊതുവേദിയിൽ ഭൂലോകവും സ്വർഗ്ഗവും കാണുമാറു, എല്ലാ മീഡിയ സന്നാഹങ്ങളുടെയും മുൻപിൽ, തങ്ങളുടെ ആയുധമായി കയ്യിലിരിക്കുന്ന (കാൽവരിയിലെ കള്ളന്മാരുടെ) കുരിശുകൾകൊണ്ടുതന്നെ തമ്മിൽ അടിക്കുക ! വീണ്ടു "കുരിശുയുദ്ധം" !ജയിക്കുന്ന കക്ഷിക്ക് വിധേയരായി തോറ്റകക്ഷി കഴിയേണ്ടതാണ് "അവൻ" വീണ്ടും വരുവോളം !പള്ളികളും മറ്റനർദ്ധങ്ങലും അർദ്ധങ്ങളും ജയിക്കുന്നവന്റെ ളോഹയുടെ കീശയിലും സൂക്ഷിക്കാം........ശുഭം ................ വായനക്കാരേ, ഇത് ഒരു നല്ല മാർഗമെന്നു തോന്നുന്നവർ ഈ വാർത്ത "ഷെയർ" ചെയ്യുവാൻ മടിക്കരുതേ..

Thursday 10 October 2013

ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം  മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച!  ക്രിസ്തുവിന്റെ സ്നേഹം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത കുരുടന്മാരായ കലികാലകയ്യാപ്പാകളേ ,ളോഹകളിൽ ആശ്രയം കാണുന്ന പുരോഹിതവർഗമേ, നിങ്ങൾക്കു ഹാ കഷ്ടം ! പ്രാർഥനയുടെ പൊരുളറിയാത്ത കുരുടൻ പ്രാർഥനായന്ജനാടകം ആടി "പ്രാർഥന" എന്ന വാക്കിനേക്കൂടി അപമാനിക്കുന്നു ! പ്രാർഥിക്കുവാൻ പള്ളിയിൽ പോകരുതെന്ന് വി.മത്തായി ആറിന്റെ അഞ്ചിൽ അരുളിയ മശിഹായെ പാടേമറന്ന വിവരമില്ലാത്ത അച്ചായസമൂഹത്തിന്റെ പള്ളിക്കേസുകൾ വാദിച്ചു വാദിച്ചു വക്കീലമ്മാരും കോടതികളും മടുത്തെന്റെ കലികാലമേ.. ഈ തലമുറയെ ഏതിനോട് ഉപമികേണ്ടൂ?

Wednesday 9 October 2013

ജലസ്നാനം ജ്ഞാനസ്നാനമാകുന്നില്ല!
"ജലസ്നാനം  ഒരു പഠനം" എന്നൊരു പുസ്തകം എഴുതിയ Prof CC ജേക്കബ്‌ മരിച്ചുകഴിഞ്ഞും , അദ്ദേഹത്തിൻറെ മൃതശരീരത്തിനോടും ഒടുങ്ങാത്തപക വച്ചുപുലർത്തുന്ന തൊടുപുഴ   csi സഭ കർത്താവിന്റെ മണവാട്ടിസഭകളിൽ ഉൾപ്പെടുന്നില്ല നിശ്ചയം... .പള്ളിസെമിത്തേരിയിൽ ശവസംസ്കാരംചെയ്യാൻ  .ബിഷപ്പ് സമ്മതിചില്ലപോലും! ഒടുവിൽ പള്ളിപ്പറമ്പിൽ ശവമടക്കാൻ കഴിയാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു ആ ബഹുവന്യനെ!    തനിക്കു ളോഹവാങ്ങാനും കാറിൽകയറി ചെത്തി ജീവിക്കാനും പണംതരുന്ന ജനത്തോടിത്ര നിക്രിഷ്ട ഭാവം ബിഷൊപ്പന്മാർക്കുള്ളതിനാലാകാം ഇവറ്റകളെ പിണറായി "നിക്രിഷ്ടജീവികൾ' എന്ന് അപമാനിച്ചു വിളിച്ചതും ! എന്നിട്ടും തൊടുപുഴയിലെ "കാളേത്തിന്നി"അചായന്മാര്ക്ക് സംഗതി പിടികിട്ടിയില്ല കഷ്ടം!
ആശ്വാസമായി !പണ്ടുപണ്ട് മാർത്തോമ്മ ഭാരതത്തിൽ വരുന്നതിനു മുൻപ് നമ്മുടെ ഈ ജക്കാബ് സാറിന്റെ മുതു മുത്തച്ചനെയും ഇതുപോലാണടക്കിയതു സ്വന്തം മണ്ണിൽ ! സ്വന്തമായിത്തിരി മണ്ണുള്ള മാളോർക്കു പള്ളിപ്പറമ്പിനീം വേണ്ടവേണ്ടാ... മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ പഴയ കണക്കെല്ലാം മാറി വരുന്നു , ശുഭലക്ഷനം തന്നെ! 
ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം  മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച! 
സവർണ്ണരുടെ മേല്കൊയിമ ഭയന്ന് മുത്തച്ഛന്മാർ പാതിരിപ്പുറകേ പോയി ,ദാ ഇപ്പോൾ വീണ്ടും അപമാനിതനായിരിക്കുന്നു തലമുറക്കാർ . കലികാലമേ ഗീതപാടൂ ,,ഈ അച്ചായന്മാരും ആത്മജ്ഞാനം ഉള്ളവരാകുവാൻ ...അവരും തമ്മിൽതമ്മിൽ സ്നേഹിക്കുവാൻ ,  ജലസ്നാനം പുരോഹിതത്തട്ടിപ്പാണെന്നും ആത്മാവിനെക്കുറിച്ചുള്ള അറിവിൽ ഓരോ മനസും സ്നാനം കഴച്ചു ജ്ഞാനസ്നാനം ചെയ്യുവാൻ എല്ലാ ഭാരതീയ ഭവനങ്ങളിലും ഭഗവത്ഗീതയും മഹാഭാഗവതവും ദിനവും പരായണശീലമാക്കിയാൽ ഭാരതമാല്ലാതെ മറ്റൊരു സ്വർഗവുമില്ല എന്നേവർക്കും മനസിലാകും ..          

Saturday 5 October 2013

ക്രിസ്തുവിന്റെ സ്നേഹം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത കുരുടന്മാരായ കലികാലകയ്യാപ്പാകളേ ,ളോഹകളിൽ ആശ്രയം കാണുന്ന പുരോഹിതവർഗമേ, നിങ്ങൾക്കു ഹാ കഷ്ടം !   പ്രാർഥിക്കുവാൻ പള്ളിയിൽ പോകരുതെന്ന് വി.മത്തായി ആറിന്റെ അഞ്ചിൽ അരുളിയ മശിഹായെ പാടേമറന്ന വിവരമില്ലാത്ത അചയസമൂഹത്തിന്റെ പള്ളിക്കേസുകൾ വാദിച്ചു വാദിച്ചു വക്കീലമ്മാരും കോടതികളും മടുത്തെന്റെ  കലികാലമേ..  ഈ തലമുറയെ ഏതിനോട് ഉപമികേണ്ടൂ?