Thursday 10 October 2013

ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം  മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച!  ക്രിസ്തുവിന്റെ സ്നേഹം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത കുരുടന്മാരായ കലികാലകയ്യാപ്പാകളേ ,ളോഹകളിൽ ആശ്രയം കാണുന്ന പുരോഹിതവർഗമേ, നിങ്ങൾക്കു ഹാ കഷ്ടം ! പ്രാർഥനയുടെ പൊരുളറിയാത്ത കുരുടൻ പ്രാർഥനായന്ജനാടകം ആടി "പ്രാർഥന" എന്ന വാക്കിനേക്കൂടി അപമാനിക്കുന്നു ! പ്രാർഥിക്കുവാൻ പള്ളിയിൽ പോകരുതെന്ന് വി.മത്തായി ആറിന്റെ അഞ്ചിൽ അരുളിയ മശിഹായെ പാടേമറന്ന വിവരമില്ലാത്ത അച്ചായസമൂഹത്തിന്റെ പള്ളിക്കേസുകൾ വാദിച്ചു വാദിച്ചു വക്കീലമ്മാരും കോടതികളും മടുത്തെന്റെ കലികാലമേ.. ഈ തലമുറയെ ഏതിനോട് ഉപമികേണ്ടൂ?

No comments:

Post a Comment

Note: only a member of this blog may post a comment.