Monday 30 June 2014

അല്മായശബ്ദം: അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും

അല്മായശബ്ദം: അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും: എ കെ ആന്റണിക്ക് പത്തു വര്‍ഷമായി ഇല്ലാതിരുന്ന സംസാര ശേഷി അത്ഭുതകരമായി തിരിച്ചു കിട്ടിയെന്ന ഒരു പോസ്റ്റ്‌ ഫെയിസ് ബുക്കില്‍ കണ്ട് ചിരിച്ചു പോ...

dear  roshan ,മോന്റെ "ഞാന്‍ കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതെന്ന് കരുതുന്ന കൊഴിപ്പൂവനോട് നമുക്ക് അവജ്ഞയല്ലല്ലോ സഹതാപമല്ലേ തോന്നുന്നത് എന്ന് ഞാനോര്‍ത്തു"എന്ന വാചകം പുരോഹിത /പാസ്ടർ പുങ്കന്മാരോടുള്ള ക്ലാസ്സിക്‌ ഉപമയാണ് !             ഇതിനു സമാനമായി എന്റെ 'അപ്രിയ യാഗങ്ങളിലെ ' പ്രാര്ഥനായജ്ഞം എന്ന പാട്ടിനെ പല്ലവിയോടുപമിക്കാം!

(ഊരയാടിപക്ഷിക്കെന്തോരഹങ്കാര ജൽപ്പനങ്ങൾ ?

"ഭൂമിയെ കുലുക്കുന്നു ഞാൻ " സ്വയം ചിലച്ചു ;

അതുപോലെ സർവേശനെ വരുതിയിലാക്കാൻ സദാ

ജൽപ്പനങ്ങൾ പാതിരിയും പാസ്റ്റരും വൃഥാ !"



ഇന്നലത്തെ മഴയ്ക്കയ്യേ മുളച്ച തകര സമം

ഇത്തിരിപ്പോയ് കാണാതാകും പുല്ലിനു തുല്യം;

എന്നാകിലും "ഈശൻ എന്റെ  വരുതിയിൽ"എന്ന്  നാണം

തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ !



പ്രാർഥിച്ചു പ്രാർഥിച്ചു ദൈവത്തേം മനുഷ്യനെയും  ഒരേസമയത്തു പറ്റിക്കുന്ന മഹാതട്ടിപ്പ് വീരന്മാരാണീക്കൂട്ടർ ! ഗദ്സേമനയിലെ ക്രിസ്തുവിന്റെ "കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ "എന്ന പ്രാര്ത്ഥന ചീറ്റിപ്പോയതു  നാം കണ്ടതല്ലേ ? അതിനാലാണ്

"ഈശനോടു പ്രാർഥിക്കാതെ പ്രാപിക്കൂ നീ അവനെ

നിൻ ചേതസിനെ ഉണർത്തുമാ ഭോധചെതന ;

മുന്തിരിതൻ വള്ളിയോടു ചില്ലയോന്നും പ്രാർഥിക്കില്ല ,

പ്രാപിച്ചവർ പരസ്പ്പര പൂരകം, ഒന്നായ് !"    എന്ന് എനിക്കും പാടേണ്ടി വന്നതും ,,,,പ്രാർത്ഥനയല്ല ഹൃദയസ്തനായ ആ സത്യനിത്യ ചൈതന്യത്തെ  മനസിന്നുള്ളറയിലെ മൌനത്തിൽ പ്രാപിക്കുകയാണ് വേണ്ടത്! ഇത് പറഞ്ഞുതരുവാൻ ഈ കാളേത്തിന്നിക്കാളകൾക്കു, അവൻ വീണ്ടും  വരുമെങ്കിൽ അന്നാളുവരെ കഴിയുകയില്ല ! കാരണം, വിവരവും വിദ്യയും ഇവര്ക്കില്ല ഒട്ടുവേണ്ടാതാനും........                                            എഴുത്ത് മോനെ,എഴുത്ത് ..ജീവന്റെ അവസാനത്തുടിപ്പുവരെ എഴുത്ത് ..പക്ഷെ നന്നാവുകില്ലെന്നൊരുൾവാശിയുള്ള ജനം എന്നും  കത്തനാരുടെ വാലാട്ടികളായിരിക്കും ! "അടിമത്തം എനിക്ക് ഭൂഷണം"                              എന്നാമനസുകൾ സദാ "ആമ്മേൻ" കരയുമ്പോൾ നാം കേള്ക്കുന്നില്ലേ ?

സമയമുള്ളപ്പോൾ ,youtube ഇൽ 'samuelkoodal mughangal ' നാല് ഭാഗമായി ഞാൻ കൊടുത്തത് ഒന്ന് കേള്ക്കൂ..നന്ദി ! soundcloud .കോം ഇൽ  'samuelkoodal എന്റർ ചെയ്‌താൽ എന്റെ 'സാമസംഗീതം'  കേള്ക്കാം !!!

അല്മായശബ്ദം: അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും

അല്മായശബ്ദം: അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും: എ കെ ആന്റണിക്ക് പത്തു വര്‍ഷമായി ഇല്ലാതിരുന്ന സംസാര ശേഷി അത്ഭുതകരമായി തിരിച്ചു കിട്ടിയെന്ന ഒരു പോസ്റ്റ്‌ ഫെയിസ് ബുക്കില്‍ കണ്ട് ചിരിച്ചു dear  roshan ,മോന്റെ "ഞാന്‍ കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതെന്ന് കരുതുന്ന കൊഴിപ്പൂവനോട് നമുക്ക് അവജ്ഞയല്ലല്ലോ സഹതാപമല്ലേ തോന്നുന്നത് എന്ന് ഞാനോര്‍ത്തു"എന്ന വാചകം പുരോഹിത /പാസ്ടർ പുങ്കന്മാരോടുള്ള ക്ലാസ്സിക്‌ ഉപമയാണ് !             ഇതിനു സമാനമായി എന്റെ 'അപ്രിയ യാഗങ്ങളിലെ ' പ്രാര്ഥനായജ്ഞം എന്ന പാട്ടിനെ പല്ലവിയോടുപമിക്കാം!

(ഊരയാടിപക്ഷിക്കെന്തോരഹങ്കാര ജൽപ്പനങ്ങൾ ?

"ഭൂമിയെ കുലുക്കുന്നു ഞാൻ " സ്വയം ചിലച്ചു ;

അതുപോലെ സർവേശനെ വരുതിയിലാക്കാൻ സദാ

ജൽപ്പനങ്ങൾ പാതിരിയും പാസ്റ്റരും വൃഥാ !"



ഇന്നലത്തെ മഴയ്ക്കയ്യേ മുളച്ച തകര സമം

ഇത്തിരിപ്പോയ് കാണാതാകും പുല്ലിനു തുല്യം;

എന്നാകിലും "ഈശൻ എന്റെ  വരുതിയിൽ"എന്ന്  നാണം

തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ !



പ്രാർഥിച്ചു പ്രാർഥിച്ചു ദൈവത്തേം മനുഷ്യനെയും  ഒരേസമയത്തു പറ്റിക്കുന്ന മഹാതട്ടിപ്പ് വീരന്മാരാണീക്കൂട്ടർ ! ഗദ്സേമനയിലെ ക്രിസ്തുവിന്റെ "കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ "എന്ന പ്രാര്ത്ഥന ചീറ്റിപ്പോയതു  നാം കണ്ടതല്ലേ ? അതിനാലാണ്

"ഈശനോടു പ്രാർഥിക്കാതെ പ്രാപിക്കൂ നീ അവനെ

നിൻ ചേതസിനെ ഉണർത്തുമാ ഭോധചെതന ;

മുന്തിരിതൻ വള്ളിയോടു ചില്ലയോന്നും പ്രാർഥിക്കില്ല ,

പ്രാപിച്ചവർ പരസ്പ്പര പൂരകം, ഒന്നായ് !"    എന്ന് എനിക്കും പാടേണ്ടി വന്നതും ,,,,പ്രാർത്ഥനയല്ല ഹൃദയസ്തനായ ആ സത്യനിത്യ ചൈതന്യത്തെ  മനസിന്നുള്ളറയിലെ മൌനത്തിൽ പ്രാപിക്കുകയാണ് വേണ്ടത്! ഇത് പറഞ്ഞുതരുവാൻ ഈ കാളേത്തിന്നിക്കാളകൾക്കു, അവൻ വീണ്ടും  വരുമെങ്കിൽ അന്നാളുവരെ കഴിയുകയില്ല ! കാരണം, വിവരവും വിദ്യയും ഇവര്ക്കില്ല ഒട്ടുവേണ്ടാതാനും........                                            എഴുത്ത് മോനെ,എഴുത്ത് ..ജീവന്റെ അവസാനത്തുടിപ്പുവരെ എഴുത്ത് ..പക്ഷെ നന്നാവുകില്ലെന്നൊരുൾവാശിയുള്ള ജനം എന്നും  കത്തനാരുടെ വാലാട്ടികളായിരിക്കും ! "അടിമത്തം എനിക്ക് ഭൂഷണം"                              എന്നാമനസുകൾ സദാ "ആമ്മേൻ" കരയുമ്പോൾ നാം കേള്ക്കുന്നില്ലേ ?

സമയമുള്ളപ്പോൾ ,youtube ഇൽ 'samuelkoodal mughangal ' നാല് ഭാഗമായി ഞാൻ കൊടുത്തത് ഒന്ന് കേള്ക്കൂ..നന്ദി ! soundcloud .കോം ഇൽ  'samuelkoodal എന്റർ ചെയ്‌താൽ എന്റെ 'സാമസംഗീതം'  കേള്ക്കാം !!!പോ...

Thursday 26 June 2014

പ്രിയാത്മരേ,"കൂടലിന്റെ സ്തോത്രതരംഗിണി" ഇന്നിതാ youtube ലും soundcloud.com  ലും 'സാമസംഗീതമായി"  ഒഴുകുന്നു! കാണുവാനും കേൾക്കുവാനും മറക്കരുതേ ...samuel koodal .

Sunday 22 June 2014

ജലസ്നാനം ജ്ഞാനസ്നാനമാകുന്നില്ല!
"ജലസ്നാനം ഒരു പഠനം" എന്നൊരു പുസ്തകം എഴുതിയ Prof CC ജേക്കബ്‌ മരിച്ചുകഴിഞ്ഞും , അദ്ദേഹത്തിൻറെ മൃതശരീരത്തിനോടും ഒടുങ്ങാത്തപക വച്ചുപുലർത്തുന്ന തൊടുപുഴ csi സഭ കർത്താവിന്റെ മണവാട്ടിസഭകളിൽ ഉൾപ്പെടുന്നില്ല നിശ്ചയം... .പള്ളിസെമിത്തേരിയിൽ ശവസംസ്കാരംചെയ്യാൻ .ബിഷപ്പ് സമ്മതിചില്ലപോലും! ഒടുവിൽ പള്ളിപ്പറമ്പിൽ ശവമടക്കാൻ കഴിയാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു ആ ബഹുവന്യനെ! തനിക്കു ളോഹവാങ്ങാനും കാറിൽകയറി ചെത്തി ജീവിക്കാനും പണംതരുന്ന ജനത്തോടിത്ര നിക്രിഷ്ട ഭാവം ബിഷൊപ്പന്മാർക്കുള്ളതിനാലാകാം ഇവറ്റകളെ പിണറായി "നിക്രിഷ്ടജീവികൾ' എന്ന് അപമാനിച്ചു വിളിച്ചതും ! എന്നിട്ടും തൊടുപുഴയിലെ "കാളേത്തിന്നി"അചായന്മാര്ക്ക് സംഗതി പിടികിട്ടിയില്ല കഷ്ടം!
ആശ്വാസമായി !പണ്ടുപണ്ട് മാർത്തോമ്മ ഭാരതത്തിൽ വരുന്നതിനു മുൻപ് നമ്മുടെ ഈ ജക്കാബ് സാറിന്റെ മുതു മുത്തച്ചനെയും ഇതുപോലാണടക്കിയതു സ്വന്തം മണ്ണിൽ ! സ്വന്തമായിത്തിരി മണ്ണുള്ള മാളോർക്കു പള്ളിപ്പറമ്പിനീം വേണ്ടവേണ്ടാ... മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ പഴയ കണക്കെല്ലാം മാറി വരുന്നു , ശുഭലക്ഷനം തന്നെ!
ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച!
സവർണ്ണരുടെ മേല്കൊയിമ ഭയന്ന് മുത്തച്ഛന്മാർ പാതിരിപ്പുറകേ പോയി ,ദാ ഇപ്പോൾ വീണ്ടും അപമാനിതനായിരിക്കുന്നു തലമുറക്കാർ . കലികാലമേ ഗീതപാടൂ ,,ഈ അച്ചായന്മാരും ആത്മജ്ഞാനം ഉള്ളവരാകുവാൻ ...അവരും തമ്മിൽതമ്മിൽ സ്നേഹിക്കുവാൻ , ജലസ്നാനം പുരോഹിതത്തട്ടിപ്പാണെന്നും ആത്മാവിനെക്കുറിച്ചുള്ള അറിവിൽ ഓരോ മനസും സ്നാനം കഴച്ചു ജ്ഞാനസ്നാനം ചെയ്യുവാൻ എല്ലാ ഭാരതീയ ഭവനങ്ങളിലും ഭഗവത്ഗീതയും മഹാഭാഗവതവും ദിനവും പരായണശീലമാക്കിയാൽ ഭാരതമാല്ലാതെ മറ്റൊരു സ്വർഗവുമില്ല എന്നേവർക്കും മനസിലാകും ..

പ്രൊഫസര്‍ സി. സി ജേക്കബിന്റെ മൃതസംസ്‌കാരചടങ്ങ് സാംസ്‌കാരിക കേരളം ചര്‍ച്ച ചെയ്യണം - (KCRM) ഇടുക്കി ജില്ല


സമൂഹ്യ പരിഷ്‌ക്കര്‍ത്താവും സി. എസ്. ഐ മുന്‍ നേതാവുമായിരുന്ന പ്രൊഫസര്‍ സി. സി. ജേക്കബിന്റെ മൃതദേഹം വീട്ടു വളിപ്പില്‍ സംസ്‌ക്കരിക്കാനുണ്ടായ സാഹചര്യം സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിശ്വാസ സമൂഹങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യണം. ഈ സംഭം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയുമാണ്.
സി. എസ്. ഐ ഈസ്റ്റ് കേരള മഹാ ഇടവക രൂപീകരണത്തില്‍ മുഖ്യപങ്കു വഹിക്കുകയും രൂപീകരണ കമ്മറ്റി കണ്‍വീനറും പ്രഥമ അല്‍മായ സെക്രട്ടറി, രജിസ്ട്രാര്‍ , മധ്യകേരള മഹാ ഇടവകയുടെയും ഈസ്റ്റ് കേരള മഹാ ഇടവകയിലെയും കൗണ്‍സില്‍ അംഗം, സിനഡ് എക്‌സിക്യൂട്ടി കമ്മറ്റി അംഗം, ഹെന്‍ട്രി ബേക്കര്‍ കോളേജില്‍ ചരിത്ര വിഭാഗം മേധാവി, മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം, മുട്ടം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളില്‍ പ്രൊഫ. സി. സി ജേക്കബ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിഷപ്പ് കെ.ജി ദാനിയലിന്റെ എതിര്‍പക്ഷത്ത് സഭാ നേതൃത്വത്തിലേക്ക് മത്സരിച്ചതിന്റെ വ്യക്തിവൈരാഗ്യമാണ് ഈ സഹാചര്യത്തിന് കാരണമെന്നാണ് ബന്ധുക്കളും ഒരു വിഭാഗം വിശ്വാസികളും പറയുന്നത്. ജനിച്ച് 56-ാം ദിവസം ശിശുക്കളം സ്‌നാനം നടത്തി സഭയില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമല്ലെന്നും മുതിര്‍ന്ന സ്വയം തീരുമാനിക്കാറാകുമ്പോഴെ സ്‌നാനം ചെയ്യിക്കാവൂ എന്ന സ്വതന്ത്ര ചിന്ത 'ജലസ്‌നാനം'
എന്ന പുസ്തകത്തില്‍ എഴുതിയെന്നാരോപിച്ചാണ് സി.സി. ജേക്കബിനെ കെ.ജി ദാനിയല്‍ സഭയില്‍നിന്നും പുറത്താക്കിയത് എന്നാണ് വിശദീകരണം. സ്‌നാനം സംബന്ധിച്ച ഈ വിഷയം സഭയില്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതാണെന്നും ദൈവശാസ്ത്ര പരമായി അതില്‍ ഒരു തെറ്റുമില്ലെന്നാണ് ഒരു വിഭാഗം വൈദികര്‍ പറയുന്നത്. ബോധപൂര്‍വ്വം സ്‌നാനം സ്വീകരിച്ച് സഭയില്‍ അംഗമാകുന്നതാണ് നല്ലതെന്ന് പരിഷ്‌കൃത സമൂഹം വിലയിരുത്തുന്നു. യേശുദാഥന്റെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇത്തരം സഭാ നേതൃത്വമാണോ വേണ്ടെതെന്ന് സഭാസമൂഹം ചര്‍ച്ച ചെയ്യട്ടെ.
ഒരു കൂട്ടം വൈദികരുടെ നേതൃത്വത്തില്‍ ഒരു സഭാ വിശ്വാസിയുടെ സംസ്‌കാരചടങ്ങ് ആദരപൂര്‍വ്വം വീട്ടുവളപ്പില്‍ നടത്തുന്നത് ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യത്തേതായിരിക്കാം. സംസ്‌കാരികകേരളത്തിന് അത് തിളക്കവും സഭക്ക് ഒരു കറുത്ത ദിനവുമാണ്. ഇത് സമ്മാനിച്ച ബിഷപ്പ് കെ.ജി ദാനിയലിന് ചരിത്രത്തില്‍ ഇടം ലഭിച്ചു കഴിഞ്ഞു. 


സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പുരോഹിതര്‍ എന്തുകൊണ്ടും സമൂഹത്തിന്റെ ആദരവ് അര്‍ഹിക്കുന്നു. അന്ധവിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് സംസ്‌കാരം വീട്ടു വളപ്പില്‍ നടത്തുവാന്‍ തീരുമാനിച്ച ബന്ധുമിത്രാദികള്‍ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ വിഷയം ടെലിവിഷന്‍ , പ്രിന്റ് മീഡിയകള്‍ ഏറ്റെടുത്തത് വളരെ ഉചിതമായി.
കെ.സി.ആര്‍ .എം ജില്ലാ പ്രസിഡന്റ് റെജി ഞള്ളാനിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ജന. സെക്രട്ടറി സിസിലി തോമസ്, സെക്രട്ടറി ജോസഫ് കെ.വി, എം.എല്‍ അഗസ്തി തുടങ്ങിയവര്‍ സംസാരിച്ചു. 

4 comments:

  1. പറഞ്ഞതുപോലെ, ഈ സംഭവം ഒരു വഴിത്തിരിവാകണം - മരിച്ചടക്ക്‌ ഒരു വലിയ ചടങ്ങാക്കേണ്ട കാര്യമില്ല. അതിൽ പള്ളീലച്ചനും മെത്രാനുമൊന്നും ഒരു കാര്യവുമില്ല. ഒരാള് മരിക്കുന്നു എന്നത് അതുവരെ ഇല്ലാതിരുന്ന ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ഒരവസരമാക്കി മാറ്റേണ്ടതുണ്ടോ എന്ന് വിശ്വാസികൾ ചിന്തിച്ചുതുടങ്ങണം. നാട് മുഴുവൻ ഇളക്കാതെ, ഒരു കുടുംബത്തിന്റെ സ്വസ്ഥതയിൽ, ഉള്ള സ്ഥലത്ത് ശരീരം ബഹുമാനത്തോടെ മറവുചെയ്യുക എന്നതിൽ ഒതുങ്ങേണ്ടതാണ് അടക്ക്. പൊതുസ്ഥലത്ത് കൊണ്ടുപോയി 'ഒഴിവാക്കേണ്ട' ഒന്നല്ല കുടുംബത്തിലെ ഒരംഗത്തിന്റെ വേർപാട്. വീട്ടുവളപ്പിലാകുമ്പോൾ, മരിച്ചയാൾ ഒരു ശവമല്ല, മറിച്ച് ഒരു സാന്നിദ്ധ്യമായി തുടരും എന്ന ഒരു വലിയ വ്യത്യാസം ഉണ്ട്. ഞാനിതു പറയുമ്പോൾ കൂടുതൽ ആള്ക്കാരും നെറ്റി ചുളിക്കുമെന്നെനിക്കറിയാം. കാലാകാലങ്ങളായി നമ്മൾ ശീലിച്ചിട്ടുള്ളത് മറിച്ചായതുകൊണ്ടാണത്. മരണമെന്നത്‌ ഒരു മനുഷ്യജീവനും അയാളുടെ ദൈവവുമായുള്ള ഒരൊത്തുതീർപ്പാണ്, അല്ലാതെ പള്ളിക്കാരും പഞ്ചായത്തും പട്ടാളവുമൊക്കെ ഇടപെടേണ്ട എന്തോ വലിയ സംഭവമല്ല.

    ഇനി അതല്ല, മരിച്ചടക്ക്‌ പള്ളിയുടെ സിമിത്തേരിയിൽ വേണമെന്നുള്ളവരെ വിലക്കാനോ തടയാനോ ഒരു മെത്രാനും അച്ചനും അവകാശമില്ല എന്ന സ്ഥിതിഗതിയുണ്ടാവണം. കാരണം, അത്തരം അധികാരം അംഗീകരിക്കാനാവാത്തതാണ്. ശുശ്രൂഷാവരം മാത്രമേ അവർക്ക് സഭയിൽ ഉണ്ടായിരിക്കാവൂ. അതിൽ കൂടുതലായിട്ടുള്ള എല്ലാ അധികാരപ്രയോഗങ്ങളും അനാശാസ്യവും താന്തോന്നിത്തരവുമാണ്, വകവച്ചുകൊടുക്കരുത്. അതിനു തുനിയുന്നവരെ പിടലിക്ക് പിടിച്ച് ഇറക്കിവിടണം. ഭൂരിപക്ഷമായ വിശ്വാസികളുടെ കാര്യങ്ങളിൽ ഒറ്റയാനായ ഒരു വ്യക്തിക്കും തനതായ തീരുമാനങ്ങളെടുക്കാൻ ഒരു ന്യായവുമില്ല. യാതൊരു വിധ അധികാരത്തിനും ക്രിസ്തുവിന്റെ കാഴ്ചപ്പാടിൽ സ്ഥാനമില്ല. അതാണ്‌ സഭാശുശ്രൂഷികൾ ആദ്യം പഠിക്കേണ്ടത്.
    Reply
  2. കേരളത്തിൽ കൂണുപോലെ മെഡിക്കൽകോളെജ് ഉയർന്നുവരുന്ന കാലമാണ്. അന്യസംസ്ഥാനങ്ങളിൽനിന്ന് വിദ്യാർത്ഥികളുടെ പ്രവാഹവും ഉണ്ട്. അതുകൊണ്ട് വിദ്യാർഥികൾക്ക് പഠിക്കാനായി ശവശരീരങ്ങൾക്ക് മാർക്കറ്റും കാണും. മരിച്ചുകഴിഞ്ഞാൽ നിർജീവമായ ശരീരം മെഡിക്കൽ കോളേജുകൾക്ക് കൊടുത്താൽ. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. ഭാവിഗവേഷണങ്ങൾക്കും ഗുണപ്രദമാകും. ശവശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്യുന്നതിനായി മരിക്കുന്നതിനുമുമ്പ്‌ വില്ലെഴുതിവെച്ചാൽ പള്ളി കച്ചവടങ്ങൾക്കു ശമനം വരുത്താം. ജീവിക്കിരിക്കുമ്പോൾ ഒരുവന് മരിച്ചുകഴിഞ്ഞ് ശരീരം ദാനംചെയ്യുന്നവഴി മനുഷ്യശാസ്ത്രത്തിന് നല്കാവുന്ന ഒരു പുണ്യകർമ്മവുമാകും. പ്രാർഥിക്കാൻ പുരോഹിതൻ എന്തിന്? മരിച്ചുകഴിഞ്ഞ് പുരോഹിതൻ അല്ലെങ്കിൽ മെത്രാൻ എത്രമാത്രം ഓലിയാൻ കൂവിയാലും ആരെയും സ്വർഗത്തിലും നരകത്തിലും കയറ്റാൻ സാധിക്കില്ല. കുടുംബത്തിലെ പ്രായം കൂടിയ ആൾ കാർമ്മികനായി ചടങ്ങുകൾ വഹിച്ചാലും പുരോഹിതൻ നടത്തുന്ന ഫലങ്ങൾ തന്നെ ലഭിക്കും. മരിച്ചയാളുടെ ജീവിതകാലത്തെ കർമ്മഫലങ്ങളെ ഇല്ലാതാക്കാൻ ജീവിച്ചിരിക്കുന്ന ആർക്കും സാധിക്കില്ല.


    അമേരിക്കയിൽ പള്ളികളിൽ ശവക്കോട്ടകൾ ഇല്ല. ശ്മശാനങ്ങൾ പ്രൈവറ്റ്കമ്പനികളുടെ വകയാണ്. എല്ലാ ജാതിമതക്കാരെയും അടക്കം ചെയ്യുന്നത് ഒരു സ്ഥലത്തുതന്നെ. ആവശ്യമുള്ളവർക്ക് പള്ളികളിൽ അലങ്കരിച്ച ശവശരീരത്തിനുമുമ്പിൽ ആരാധന മാത്രമേ കാണുകയുള്ളൂ. മാമ്മോദീസാ മുങ്ങിയിട്ടുള്ളവർക്കെല്ലാം ശവസംക്കാരകർമ്മങ്ങൾ നടത്തികൊടുക്കണമെന്ന് റോമിലേ സഭകളുടെ കീഴിലുള്ളവർക്ക് നിയമങ്ങൾ ഉണ്ട്. മറ്റുള്ള സഭയിൽ അംഗത്വം എടുക്കരുതെന്ന് മാത്രം. അവസാന നിമിഷങ്ങളിൽ മരിക്കുന്നവർ ക്രിസ്തുവുമായി ആശയവിനിമയം ചെയ്ത് സഭയുടെ വിശ്വാസിയാകാമെന്നും പുരോഹിതൻ ചിന്തിക്കണം. ക്രിസ്തുവിന്റെ വലത്തുഭാഗത്തു കുരിശിലുണ്ടായിരുന്ന നല്ല കള്ളനും അവസാന നിമിഷത്തിൽ നിത്യരക്ഷ കിട്ടി. . കൊലയാളികൾക്കും വ്യപിചാരവും പിള്ളേരെ പീഡിപ്പിക്കുന്ന മെത്രാന്മാർക്കുവരെയും വി.ഐ.പി. സെമിത്തേരികൾ പള്ളികളിൽ ഉണ്ട്.


    ഹിന്ദുക്കൾ ചെയ്യുന്നതുപോലെ ശവം ദഹിപ്പിക്കുന്ന പ്രക്രീയ ചെയ്താലും പള്ളി ശവകോട്ടകളെ ഒഴിവാക്കാം. . ശവത്തിന് വില പറയുവാൻ ഈ ശവംതീനികൾ വരുകയുമില്ല. ശവത്തെ അപമാനിക്കുന്ന കഴുകർക്ക് തുല്യരാണ് പുരോഹിതരും. സഭയുടെ വിശ്വാസത്തിനെതിരായി മരിച്ചവർ ജീവിച്ചിരുന്നപ്പോൾ എഴുതിയതിന് ബന്ധുജനങ്ങൾക്ക്‌ മാനസിക സമ്മർദം കൊടുക്കണോ? ജലം തളിച്ചാലെ മാമ്മോദീസാ ആവുകയുള്ളൂവെന്നുള്ളത് ആരുടെയോ ഭാവനയിലുണ്ടായ പൊട്ടവിശ്വാസമാണ്. ചിലർക്ക് ശൈശവത്തിൽ മറ്റു ചിലർക്ക് മുതിർന്ന പ്രായത്തിൽ, പിന്നെ ആദ്യകുർബാന, അന്ത്യകൂദാശ ഇങ്ങനെയിങ്ങനെ കൂദാശകൾകൊണ്ട് സഭ പണം തട്ടിയെടുത്ത് സാമൂഹ്യദ്രോഹം തുടരുന്നു. ശവക്കോട്ടയിൽ അടക്കുന്നവർക്കേ സ്വർഗമുള്ളൂവെന്നുള്ള വിശ്വാസം ക്രിസ്ത്യാനിയുടെ തലയിൽ മതഭ്രാന്തന്മാർ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. മതഭ്രാന്ത് മൂത്ത് ഭീകരനായിത്തീർന്ന ബിൻലാഥൻറെ വാസസ്ഥലം കടലിനടിയിലായി. അത്തരം ഒരു മതഭീകരനാണ് ഒരു പ്രൊഫസറുടെ ശവത്തെ അപമാനിച്ച ബിഷപ്പെന്നതിലും സംശയമില്ല.

    സി.എസ്സ.ഐ. ബിഷപ്പിനെപ്പോലെ ശവശരീരത്തെ അവഹേളിച്ച ക്രൂരമാരായ മാർപാപ്പാമാർവരെ സഭാചരിത്രത്തിലുണ്ട്. ഒമ്പതാംനൂറ്റാണ്ടിലെ മാർപാപ്പാ സ്റ്റീഫൻഒമ്പതാമന്റെ കഥ അതിനുദാഹരണമാണ്. ഈ മാർപാപ്പായുടെ മുന്ഗാമി ഫൊർമോസാസിന്റെ ശവശരീരം മാന്തിയെടുത്ത് സുനഹദൊസ്കൂടി ശവത്തെ വിസ്തരിച്ച ചരിത്രവും സഭയുടെ കറുത്ത അദ്ധ്യായങ്ങളിൽ ഉറങ്ങിക്കിടപ്പുണ്ട്. ഈ ചരിത്രത്തെ 897 ലെ പ്രേതവിസ്താരമെന്നാണ് അറിയപ്പെടുന്നത്. പ്രേതം St ജോണ്‍ ബസലീക്കായുടെ മണ്ഡപത്തിൽ കിടത്തി. അതിനുശേഷം ശവശരീരത്തിലുള്ള മാർപാപ്പാവസ്ത്രങ്ങൾ അഴിച്ചുമാറ്റി വസ്ത്രരഹിതമാക്കി. മാർപാപ്പാ എന്ന നിലയിൽ അനുഗ്രഹിച്ചിരുന്ന മൂന്നു വിരലുകൾ മുറിച്ചുമാറ്റിക്കൊണ്ട് സ്റ്റീഫൻ മാർപാപ്പാ നേരിട്ട് ശവശരീരത്തിന്റെ മുമ്പിൽനിന്ന് കുറ്റാരോപണങ്ങൾ നടത്തി. ശവമായ മാർപാപ്പാ ജീവിച്ചിരുന്നപ്പോൾ ലഭിച്ച പൌരാഹിത്യവും മെത്രാൻ കർദിനാൾസ്ഥാനങ്ങളും ഇല്ലാതാക്കി വിളംബരം നടത്തി. പിന്നീട് ശവം തെരുവിൽ കെട്ടിത്തൂക്കി. അവിടെനിന്ന് ടൈബർ നദിയിലേക്ക് വലിച്ചെറിഞ്ഞു. കത്തോലിക്കാ സഭയ്ക്ക് ഇങ്ങനെയുള്ള അനേക ക്രൂരന്മാരടങ്ങിയ മാർപാപ്പാമാരുടെ ചരിത്രങ്ങൾ ഉണ്ട്.

    മഹാനായ എഴുത്തുകാരൻ എം.പി.പോളിനെ അപമാനിച്ച പാപഭാരവും താങ്ങിയാണ് സീറോമലബാര് പുരോഹിതർ അൾത്താരയിൽ കുർബാന ചൊല്ലുന്നത്. പോൾസാറിനോട് ചെയ്ത ക്രൂരകൃത്യങ്ങൾക്ക് നാളിതുവരെ ഒരു മെത്രാനും ക്ഷമപറയാൻ തയാറായിട്ടില്ല. പ്രൊഫ. സി. സി ജേക്കബ്ന്റെ ശവശരീരത്തെ അപമാനിച്ചവഴി ബിഷപ്പ് കെ.ജി ദാനിയലും ഒരു നികൃഷ്ട ജീവിതന്നെ. 
    Reply
  3. പ്രതികാരക്കലി കയറിയ സ്റ്റീഫൻ മാർപാപ്പായെ പോലുള്ള നികൃഷ്ട ജീവികൾ ഇന്നുമുണ്ട്, അവരുടെ 'ധീരക്രുത്യങ്ങൾക്ക്' സമൂഹം കൂട്ടുനിൽക്കുന്നില്ലാത്തതിനാൽ സഭയിൽ അടക്കു നിഷേധിക്കുക എന്ന ചെറിയതരം വൈരാഗ്യങ്ങൾ മാത്രമേ നാം നേരിട്ടനുഭവിക്കുന്നുള്ളൂ എന്ന് മാത്രം.

    എന്തുമേതും കച്ചവടമാക്കുന്ന കേരള കത്തോലിക്കാ സഭ പല പള്ളികളിലും ഇപ്പോൾ കുടുംബക്കല്ലറകളുടെ വില 3 ലക്ഷവും അതിന്‌ മുകളിലേയ്ക്കും ആക്കിയിട്ടുണ്ട്. ആ വിലയ്ക്ക് പോലും ആറടി മണ്ണ് വാങ്ങി, തങ്ങൾ ക്രിസ്ത്യാനികാളാണെന്നു തെളിയിക്കാൻ ക്യൂ നില്ക്കുന്ന വിശ്വാസികളും ഇഷ്ടംപോലെയുള്ളപ്പോൾ 'നികൃഷ്ട കത്തോലിക്കാ സഭ' അല്ലെങ്കിൽ 'ആർഭാട കത്തോലിക്കാ സഭ' എന്നൊരു പുതിയ പേരുപയോഗിക്കുന്നതിൽ എന്താണ് കുറവ്? ചീഞ്ഞ് മണ്ണിലലിയാൻ പോലും ലക്ഷങ്ങൾ മുടക്കുക എന്നത് ധൂർത്തും നികൃഷ്ടമായ ആര്ഭാടവുമല്ലെങ്കിൽ പിന്നെയെന്താണത്?
    Reply

  4. "ജലസ്നാനം ഒരു പഠനം" എന്നൊരു പുസ്തകം എഴുതിയ Prof CC ജേക്കബ്‌ മരിച്ചുകഴിഞ്ഞും , അദ്ദേഹത്തിൻറെ മൃതശരീരത്തിനോടും ഒടുങ്ങാത്തപക വച്ചുപുലർത്തുന്ന തൊടുപുഴ csi സഭ കർത്താവിന്റെ മണവാട്ടിസഭകളിൽ ഉൾപ്പെടുന്നില്ല നിശ്ചയം... .പള്ളിസെമിത്തേരിയിൽ ശവസംസ്കാരംചെയ്യാൻ .ബിഷപ്പ് സമ്മതിചില്ലപോലും! ഒടുവിൽ പള്ളിപ്പറമ്പിൽ ശവമടക്കാൻ കഴിയാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു ആ ബഹുവന്യനെ! തനിക്കു ളോഹവാങ്ങാനും കാറിൽകയറി ചെത്തി ജീവിക്കാനും പണംതരുന്ന ജനത്തോടിത്ര നിക്രിഷ്ട ഭാവം ബിഷൊപ്പന്മാർക്കുള്ളതിനാലാകാം ഇവറ്റകളെ പിണറായി "നിക്രിഷ്ടജീവികൾ' എന്ന് അപമാനിച്ചു വിളിച്ചതും ! എന്നിട്ടും തൊടുപുഴയിലെ "കാളേത്തിന്നി"അചായന്മാര്ക്ക് സംഗതി പിടികിട്ടിയില്ല കഷ്ടം!
    ആശ്വാസമായി !പണ്ടുപണ്ട് മാർത്തോമ്മ ഭാരതത്തിൽ വരുന്നതിനു മുൻപ് നമ്മുടെ ഈ ജക്കാബ് സാറിന്റെ മുതു മുത്തച്ചനെയും ഇതുപോലാണടക്കിയതു സ്വന്തം മണ്ണിൽ ! സ്വന്തമായിത്തിരി മണ്ണുള്ള മാളോർക്കു പള്ളിപ്പറമ്പിനീം വേണ്ടവേണ്ടാ... മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ പഴയ കണക്കെല്ലാം മാറി വരുന്നു , ശുഭലക്ഷനം തന്നെ!
    ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച!
    സവർണ്ണരുടെ മേല്കൊയിമ ഭയന്ന് മുത്തച്ഛന്മാർ പാതിരിപ്പുറകേ പോയി ,ദാ ഇപ്പോൾ വീണ്ടും അപമാനിതനായിരിക്കുന്നു തലമുറക്കാർ . കലികാലമേ ഗീതപാടൂ ,,ഈ അച്ചായന്മാരും ആത്മജ്ഞാനം ഉള്ളവരാകുവാൻ ...അവരും തമ്മിൽതമ്മിൽ സ്നേഹിക്കുവാൻ , ജലസ്നാനം പുരോഹിതത്തട്ടിപ്പാണെന്നും ആത്മാവിനെക്കുറിച്ചുള്ള അറിവിൽ ഓരോ മനസും സ്നാനം കഴച്ചു ജ്ഞാനസ്നാനം ചെയ്യുവാൻ എല്ലാ ഭാരതീയ ഭവനങ്ങളിലും ഭഗവത്ഗീതയും മഹാഭാഗവതവും ദിനവും പരായണശീലമാക്കിയാൽ ഭാരതമാല്ലാതെ മറ്റൊരു സ്വർഗവുമില്ല എന്നേവർക്കും മനസിലാകും ..
    ReplyDelete
Like ·  · Promote · 

Wednesday 18 June 2014

വേണമെങ്കിൽ വേണ്ടവർ വായിക്കൂ

 "സ്വര്ഗസ്തനായ പിതാവേ" എന്ന് വിളിക്കുന്ന ഏവരും ദൈവമക്കളാണ്! എന്ന സത്യം നിങ്ങൾ  അറിയാതിരിക്കുന്നതിനാൽ,  ഭാഗ്യവശാൽ ഞാൻ അറിഞ്ഞ സത്യം നിങ്ങളോട് പങ്കുവച്ചതുകാരണം, നിങ്ങൾ എന്നെ ഭ്രാന്തനായി മനസ്സിൽ കരുതി സ്വയം ആനന്ദിക്കുന്നു !  പക്ഷെ എനിക്ക് നിങ്ങളോട് സഹതാപം മാത്രമാണു മനസിലിപ്പോഴും . "സ്നേഹിച്ചു സ്നേഹിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും" ;  എന്നതുപോലെ വീണ്ടും എന്റെ സ്നേഹം ഈ അക്ഷരങ്ങളായി നിങ്ങളുടെ മനസുകളെ സത്യപ്രകാശിതരാക്കട്ടെ !  "അവനെ കുരിശിക്ക"എന്ന് അന്നാർത്തുവിളിച്ചവരുടെ പുനർജന്മങ്ങളാകാതെ ,അവന്റെ കുരിശിഞ്ചുവട്ടിലിരുന്നു വിലപിക്കുന്ന 'പാപിനി' മേരിയാകാൻ  ശ്രമിക്കൂ മനസുകളെ....                                                                                                                                       ഒരു കുഞ്ഞിനെ "നറ്തേനിനു പുളിരസമാണെന്നു" മനസ്സിൽ വിശ്വസിപ്പിച്ചു ഉറപ്പിക്കാൻ, മാതാപിതാകളൊ ഗുരുജനമോ പുരോഹിതനൊ ഒരുമ്പെട്ടാൽ ഒത്തതുതന്നെ! അവൻ 'തേൻ' നുകരുവോളം (കുറുക്കന് മുന്തിരിങ്ങാ എന്നപോലെയല്ല) "തേൻ പുളിക്കുന്ന വസ്തുതന്നെ", എന്നവൻ കണ്ണുമടച്ചു വിശ്വസിക്കും  ! ഒരിക്കലവൻ തേൻ  നുകർന്നാലോ, തന്നെ ഇത്രനാളും കള്ളം പറഞ്ഞു കബളിപ്പിച്ചവരോടു തോന്നുന്ന അതേ വികാരമാണ് /വെറുപ്പാണ് /അറപ്പാണ് പുരോഹിത വർഗത്തോടാകമാനം എന്റെ വികാരം !..ഇത് സത്യം !!!                                                                                                                   കാരണം, മനുഷ്യനെ ഏറ്റവും ക്രൂരമായി ചതിക്കുന്നവരും ഇവർ തന്നെ ! ദൈവത്തെ (സ്വയം ) അറിയാനുള്ള അവന്റെ ജന്മാവകാശം ഇവർ തിരശീലയിട്ടു ഉൾക്കണ്ണിനു  മറയ്ക്കുന്നത് കാരണം ,തലമുറകൾ ദൈവത്തെ ഉള്ളിൽ അറിയാതെ "വെറും വിശ്വാസി"കളായി കല്ലറ പൂകി !    അതുമൂലമാണ് 'ലോകരക്ഷകനെന്ന്' എന്നാളും അറിയപ്പെടുന്ന യേശുവിനും,  ഇവരെ വേശ്യകളേക്കാളധികം എന്നും വെറുകേണ്ടി വന്നതും ,പകരമായി അവർ അവനെ കുരിശിലേറ്റിയതും  ! 

കലികാലവൈഭവം ! ദേ ..ആ പുരോഹിതര്തന്നെ ഇന്നും അവനെ കൈകാര്യം ചെയ്തു സ്വര്ഗം (അവര്ക്കുമാത്രമായി ) ഭൂമിയിലാക്കി സുഖിച്ചു വാഴുന്നു ! ഇതാണു പുരോഹിതൻ! ( "ഇവൻ താൻടാ പോലീസെ;"ന്നതുപോലെയുമല്ല; ) മതങ്ങൾ മനുഷ്യന്റെ മനനശേഷി തീരെ ഇല്ലാതായതാണീതിനു കാരണം !  മതമെന്നാൽ അഭിപ്രായം എന്നല്ലേ അർത്ഥമാക്കുന്നത്? എന്തേ നിങ്ങളും അഭിപ്രായങ്ങൾ പറയുന്നില്ല ?കാരണം നിങ്ങൾ മനസിനെ "മടി"യെന്ന പഴംതുണിയിൽ പൊതിഞ്ഞു കത്തനാര്ക്ക് സ്വന്തം മനസിനെ സ്വയം  കാണിക്ക വച്ചു !
"കണ്ണിനു പകരം കണ്ണു! കാലിനു പകരാൻ കാലു!"എന്ന മോശയുടെ കാട്ടാള നിയമത്തെ തകിടം മറിച്ചിതാ മനുഷ്യപുത്രൻ അവതരിച്ചു! !"ശത്രുവിനെ സ്നേഹിക്കൂ " എന്നായി പുതിയനിയമം  ! "വിവരക്കേട് ,ഭ്രാന്തു, സാത്താന്റെ ബാധ " , എന്നൊക്കെയായി വചനം ജഡമായവനു ദേശീയ പുരസ്ക്കാരങ്ങൾ ,"പത്മശ്രീ /പത്മഭൂഷൻ" കണക്കെ ! 
ലോകമേ ,എന്തുതന്നെ നീ എനിക്ക് സമ്മാനിച്ചാലും ഈ താഴെ ചേർത്ത "ലിങ്കുകൾ"   ഒരുവട്ടം കേള്ക്കൂ..ഒന്നും മനസിലായില്ലായെങ്കിൽ എന്നെ കുറ്റപ്പെടുട്ടരുതെ...."അറിവിനെ അറിയാൻ ഒരറിവ്‌ വേണം "!
pls use these links and enjoy then share to many
http://youtu.be/8yNcKybF_mo 
http://youtu.be/NrB87n3xN-M 
http://youtu.be/IFbZAUZYaYs 
http://youtu.be/2-nsvk4J04A
http://youtu.be/6lfsnVGlRe0 
http://youtu.be/Se3HGYVpLzU
http://youtu.be/s53Mc67NWD4
http://youtu.be/05jEcnsqN_s
samuel koodal mughangal mtv ep 1,1
LikeLike · · Promote · ഷെയർ
വേണമെങ്കിൽ വേണ്ടവർ വായിക്കൂ ("കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ" എന്ന ക്രിസ്തുവിന്റെ മനസിന്റെ വിലാപമല്ല ഇത് !) 


Sunday, June 15, 2014

samuel koodal mughangal mtv ep 1,1

Posted by samuel koodal at 3:50 PM     
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest

2 comments:

Zach NedunkanalJune 15, 2014 at 8:26 PM
ശ്രീ സാമുവേൽ കൂടലിന്റെ ഈ അഭിമുഖസംഭാഷണങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നവർക്ക് ആയിരം പള്ളിപ്രസംഗങ്ങൾ കേൾക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്ന് തീർച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തിൽ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവർ വാസ്തവത്തിൽ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് ആദ്ധ്യാത്മികത തൊട്ടുതേച്ചിട്ടിലാത്ത വിശ്വാസിക്കൂട്ടായ്മകളെ യഥാർഥ ദൈവത്തിൽനിന്ന് അകറ്റുന്നത്. വാതോരാതെയവർ ബൈബിൾ ഉദ്ധരിക്കുന്നു. എന്നാൽ, ബൈബിളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവർക്കറിവില്ല എന്ന് കൂടൽ ഉദാഹരണസഹിതം സമർഥിക്കുന്നു. പുരോഹിതരുടെ അജ്ഞ്ഞതയെയെന്നതിനേക്കാൾ അവരുടെ കഠിന ഹൃദയങ്ങളുടെ കപടതമൂലമാണ് ഇന്നത്തെ സഭകളിത്രയധികം ലൗകികമായി വളർന്നതും ആദ്ധ്യാത്മികമായി തളർന്നതും എന്ന് ശ്രീ സാമുവേൽ കൂടൽ യുക്തിശക്തമായി ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാൻ ഇടം കൊടുക്കേണ്ടാവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കും വേണ്ടി തീരാത്ത കൊതിയുമായി വിലസുന്നവരല്ല നല്ല ഇടയന്മാർ എന്ന് കൂടൽജി ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ ഒരു പോട്ട-പ്രഭാഷകൻ കത്തിക്കയറിയത് കേൾക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: "നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്തോത്രങ്ങൾക്ക് ശക്തി കുറയുമ്പോൾ, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു, നമ്മൾ ഉറക്കെപ്പാടുമ്പോൾ, കൂട്ടമായി ആരാധിക്കുമ്പോൾ അവർ സന്തുഷ്ടരാകുന്നു!" എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടൽജി കൊട്ടിയുടക്കുന്നത്. സുവിശേഷങ്ങൾ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാർക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം ധാരണകൾ ഉണ്ടാവില്ല. താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സർവവ്യാപിയായ സ്നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടൽ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മിൽ തിരിച്ചറിയേണ്ടവർ, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർ, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്. 

അദ്ദേഹത്തിൻറെ ഗാനങ്ങൾ ശ്രദ്ധിക്കുക; അവയിൽ ആരാധനയും സ്തോത്രവുമില്ല, ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയില്ല, മറിച്ച്, മേല്പറഞ്ഞ ദൈവാവബോധത്തിന്റെ കതിർസ്ഫുരണങ്ങളാണ് അവയിലൂടെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓർമശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു.

Reply

samuel koodalJune 17, 2014 at 4:31 AM
ക്രിസ്തുവിൽ നിന്നും അവന്റെ മനനങ്ങളീൽ നിന്നും മനുഷ്യ മനസുകളെ "അതിവേഗം ബഹുദൂരം" അടിച്ചുമാറ്റിയ കത്തനാരുടെ കൈ മുത്തുന്നതിലും എത്രയോ നല്ലതാണ് ഈ വചനം മനസിലൂറിയ zach നെടുംകനാലിന്റെ കൈ മുത്തുന്നതെന്റെ കലികാലമെ ..( "താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം".) 

അറിവിനെ അറിയാനൊരറിവ് വേണം ! ഭാരതീയ വേദാന്തമതം പഠിച്ച ഒരുവനേ ക്രിസ്തുവിനെ മനസിലാകൂ ! നമ്മുടെ പുരോഹിത/പാസ്ടർ തൊഴിലാളികള്ക്ക് ഇതിനെവിടെ സമയം ? കുപ്പായവും ബൈബിളും കയ്യിൽകിട്ടിയാലന്നുമുതൽ വയട്ടിപ്പാടിനുള്ള നാവിന്റെ അഭ്യാസം തുടങ്ങും ! വിവരമുള്ളവർക്കിത് ചെവിയിലുടൻ ചൊരിച്ചിലാകുന്ന ആഭാസമാകും ! എങ്കിലും പിതാക്കന്മാരുടെ അസ്ഥികൾ ഇവറ്റകളുടെ കസ്റ്റടിയിലാകയാൽ ,മാളോരെ ഭയന്ന് ഈ വിപരീത വേദാന്തവും കേട്ടു പള്ളിയിൽത്തന്നെ മൂടാൻ മനസില്ലാമനസോടെ നിന്നുകൊടുക്കും ! ക്രിസ്ത്യാനിയുടെ ഒരു ഗതികേടേ !!!

Tuesday 17 June 2014

samuel koodal gaanolppathy pw tv part 2,2

samuel koodal gaanolppathy pw tv part 2,1

samuel koodal gaanolppathy pw tv part 2,1

samuel koodal gaanolppathy pw tv part 2,1

samuel koodal gaanolppathy pw tv part 2,1

samuel koodal mughangal mtv ep 1,4

samuel koodal mughangal mtv ep 1,4

samuel koodal mughangal mtv ep 1,3

Monday 16 June 2014

അല്മായശബ്ദം: മിശ്രവിവാഹം ഒഴിവാക്കാന്‍

അല്മായശബ്ദം: മിശ്രവിവാഹം ഒഴിവാക്കാന്‍: കത്തോലിക്കാസഭയ്ക്ക് കര്‍മ്മപദ്ധതി എ.ഡി. ഷാജു T-   T   T+ തൃശ്ശൂര്‍:  കത്തോലിക്കാ സഭാ അംഗങ്ങള്‍ മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്..."മിശ്രവിവാഹം ഒഴിവാക്കാന്‍

കത്തോലിക്കാസഭയ്ക്ക് കര്‍മ്മപദ്ധതി" എന്ന അറിയിപ്പ് കാലം കാറിത്തുപ്പും ! കാരണം പാതിരി പാസ്റ്റരുടെ കസ്ടടിമരണത്തിൽനിന്നും തലമുറയെ രക്ഷിക്കാൻ മിസ്രവിവാഹമല്ലാതെ മറ്റൊരുപോംവഴിയുമില്ലിന്നു ! ജനിച്ചുപോയതുതന്നെ "ജന്മപാപം" ചുമത്തി, ജന്മത്തെതന്നെ അവഹേളിക്കുന്ന വിവരദോഷികളുടെ നാവിന്റെ കാസര്ത്തും കല്പനകളും അനുസരിച്ചു 90 വയസുവരെ ജീവിച്ചാൽതന്നെ അതൊരു നരകതുല്യമല്ലേ ?

സിനിമാക്കാര് മനുഷ്യരാണ് ;മനുഷ്യരുടെ പ്രശ്നങ്ങൾ അറിഞ്ഞു അതിനോടു പ്രതികരിച്ചില്ലെങ്കിൽ അവരെ ജനം മനസിലേറ്റുമൊ? കത്തനാർ/പാസ്ടർ ഇടയന്മാരുടെ വിപരീതവേദാന്ത കൊലച്ഛതിയും പോഴത്തരങ്ങളും രതിവൈക്രിതങ്ങളും അവർ ജനനന്മൈക്കായി ഇനിയും വിഷയമാക്കും !ദൈവത്തെ സ്വയം ഉള്ളിലറിഞ്ഞവനു പിന്നെന്തിനിവറ്റകളെ?!"'പാമ്പര""
youtube il samuelkoodal mughangal ennu type cheythaal ithu kaanaam..
1 comment:
Zach NedunkanalJune 15, 2014 at 8:26 PM
ശ്രീ സാമുവേൽ കൂടലിന്റെ ഈ അഭിമുഖസംഭാഷണങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നവർക്ക് ആയിരം പള്ളിപ്രസംഗങ്ങൾ കേൾക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്ന് തീർച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തിൽ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവർ വാസ്തവത്തിൽ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് ആദ്ധ്യാത്മികത തൊട്ടുതേച്ചിട്ടിലാത്ത വിശ്വാസിക്കൂട്ടായ്മകളെ യഥാർഥ ദൈവത്തിൽനിന്ന് അകറ്റുന്നത്. വാതോരാതെയവർ ബൈബിൾ ഉദ്ധരിക്കുന്നു. എന്നാൽ, ബൈബിളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവർക്കറിവില്ല എന്ന് കൂടൽ ഉദാഹരണസഹിതം സമർഥിക്കുന്നു. പുരോഹിതരുടെ അജ്ഞ്ഞതയെയെന്നതിനേക്കാൾ അവരുടെ കഠിന ഹൃദയങ്ങളുടെ കപടതമൂലമാണ് ഇന്നത്തെ സഭകളിത്രയധികം ലൗകികമായി വളർന്നതും ആദ്ധ്യാത്മികമായി തളർന്നതും എന്ന് ശ്രീ സാമുവേൽ കൂടൽ യുക്തിശക്തമായി ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാൻ ഇടം കൊടുക്കേണ്ടാവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കും വേണ്ടി തീരാത്ത കൊതിയുമായി വിലസുന്നവരല്ല നല്ല ഇടയന്മാർ എന്ന് കൂടൽജി ചൂണ്ടിക്കാണിക്കുന്നു.
ഇന്നലെ ഒരു പോട്ട-പ്രഭാഷകൻ കത്തിക്കയറിയത് കേൾക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: "നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്തോത്രങ്ങൾക്ക് ശക്തി കുറയുമ്പോൾ, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു, നമ്മൾ ഉറക്കെപ്പാടുമ്പോൾ, കൂട്ടമായി ആരാധിക്കുമ്പോൾ അവർ സന്തുഷ്ടരാകുന്നു!" എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടൽജി കൊട്ടിയുടക്കുന്നത്. സുവിശേഷങ്ങൾ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാർക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം ധാരണകൾ ഉണ്ടാവില്ല. താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സർവവ്യാപിയായ സ്നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടൽ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മിൽ തിരിച്ചറിയേണ്ടവർ, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർ, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്.
അദ്ദേഹത്തിൻറെ ഗാനങ്ങൾ ശ്രദ്ധിക്കുക; അവയിൽ ആരാധനയും സ്തോത്രവുമില്ല, ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയില്ല, മറിച്ച്, മേല്പറഞ്ഞ ദൈവാവബോധത്തിന്റെ കതിർസ്ഫുരണങ്ങളാണ് അവയിലൂടെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓർമശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു.
LikeLike · · Promote
LikeLike ·  · 

അല്മായശബ്ദം: 'സത്യജ്വാലാ' മാസിക -'ജൂണ്‍' ലക്കം

അല്മായശബ്ദം: 'സത്യജ്വാലാ' മാസിക -'ജൂണ്‍' ലക്കം: 'സത്യജ്വാല' മാസിക - ഫാദർ എബ്രാഹം കൈപ്പൻപ്ളാക്കൽ  സ്പെഷൽ പതിപ്പ് - ജൂണ്‍-ലക്കം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ' സത്യജ്...

Sunday 15 June 2014

  1. ദൈവമേ, സത്യം പറയുന്ന ഒരു മെത്രാച്ചനെയെങ്കിലും നീ ഞങ്ങൾക്ക് തന്നല്ലോ മലയാളക്കരയിൽ ..നിനക്ക് സ്തുതി ! "കർത്താവിന്റെ കുരിശു കയ്യിലും, മോശയുടെ കാലത്തെ വേഷവും ,ദൈവത്തിന്റെ അളിയന്മാരെന്നെ ഭാവവും ഒന്നിക്കുന്ന ചൂഷകരാണു പുരോഹിതർ "എന്ന കലികാലസത്യം ഇതാ ഒരു പുരോഹിതാൻ തിരുത്തിയിരിക്കുന്നു !ഹല്ലേലുയ്യാ!!!
    With Anugraha Rinto and 9 others.
    LikeLike ·  · Promote · 

Samuel koodal gaanolppathy pw tv part 1,2

samuel koodal gaanolppathy pw tv part 1,1

samuel koodal mughangal mtv ep 1,1

samuel koodal mughangal mtv ep 1,2

Friday 13 June 2014

ഉഷ്ണം ഉഷ്ണേന ശാന്തി !

ഉഷ്ണം ഉഷ്ണേന ശാന്തി !  
                                                              
മാതാപിതാക്കളുടെ ജഡരാഗ്നിയിൽനിന്നും (അഗ്നിയിൽ നിന്നും) ഉരുവായ മനുഷ്യശരീരം ചേതനയറ്റു വീണ്ടും ജഡമാകുമ്പോൾ, അതിനെ അഗ്നിക്ക് തന്നെ തിരികെ കൊടുക്കുന്നതാണ് പഞ്ചഭൂത നിർമ്മിതമായ ഏതു ശരീരത്തോടും  കാണിക്കാവുന്ന ഏറ്റവും വലിയ ആദരവു ! ആകാശം വായൂ അഗ്നി ജലം  ഭൂമി  ,ഇവയിൽ മൂന്നാമത്തേതുമൂലം    ഉരുവായ നമ്മുടെ പരിണമിക്കുന്ന ദേഹം എന്തുകാരണത്താൽ നാം ഒടുവിലത്തെ ഭൂമ്ക്ക് കൊടുക്കണം ? അഗ്നിയില്നിന്നും ഉരുവായത് വീണ്ടും അഗ്നിക്കുതന്നെ നല്കുന്നതല്ലേ കൂടുതൽ നീതി / അഭികാമ്യം ?  ആയതിനാൽ "ഉഷ്ണം ഉഷ്ണേന ശാന്തി" !                              അതിനുപകരം , അത് കത്തനാര്ക്ക് കാശുണ്ടാക്കാൻ, ഇല്ലാത്തകാശിനു പള്ളിപ്പറമ്പു പൊന്നുംവിലയ്ക്ക് വാങ്ങി , അവിടെതന്നെ കല്ലറകെട്ടി ഒന്നാംകൂദാശയായി കക്ഷികൾതമ്മിൽ അടിപിടിയും അട്ടഹാസവും,കഴിഞ്ഞത് മൂടുന്നു ! പിന്നീടതിന്റെ പുറകെ  പോലീസ്,കേസ്സ് ,കോടതി ഇടപെടീലുകൾ! ,ഒടുവിൽ  "പണനഷ്ടം,മാനഹാനി "  ഫലം   !                                                          വാരഫലം /അല്ല ജന്മഫലം..................ഹോ കര്ത്താവിനും നാണക്കേടു !

 സെമിത്തേരിക്കച്ചവടം വൻപിച്ച ലഭക്കച്ചവടമാണു പള്ളിക്കും, പിന്നെ ആണ്ടിലാണ്ടിൽ കത്തനാര്ക്കും! "സെമിത്തേരീൽ പുകവീശി സുഖിച്ചു മേവാൻ"                                                                                                           കര്ത്താവിന്റെ രണ്ടാം വരവിൽ ഓരോ കല്ലറകളും താനേ പിളര്ന്നു മരിച്ചവർ ഉയർത്തെഴുനേൽക്കേണ്ടതിനു  പകരം, കോലെഞ്ചേരി പള്ളീസെമിത്തേരിയിലെ കല്ലറകൾ 'അക്രമിക്രിസ്ത്യാനികൾ' തല്ലിത്തകർത്തതു ഭയാനകം തന്നെ  !  എന്തായാലും "കത്തനാർ/മെത്രാൻ" ഗ്രൂപ്പ്‌ അറിയാതിത് നടപ്പില്ല,! കാരണം ഇത്രയും വലിയ അതിക്രമം ദൈവഭയമില്ലാത്ത "കത്തനാർ സെറ്റുപ്പിനല്ലാതെ" വെറും വിവരമില്ലാത്ത, (കത്തനാർക്കേറാം മൂളി മൂളി , തന്നിലെ "സത്ത" നശിച്ച ) ആടുകൾക്കിതിനു ധൈര്യം വരില്ലതന്നെ ! !   

                                                                                                                                                                   ഒരിക്കൽ കല്ലറകളിൽ കത്തനാർ കൂദാശചൊല്ലി അടക്കംചെയ്ത മരിച്ചവരുടെ  ആത്മാക്കൾ, (ചിലത് പ്രേതങ്ങളുമാകാം) പൊടുംനനവേ ,കല്ലറ ആരോ പൊളീപ്പിച്ചതുകാരണം പുറത്തു ചാടിയത്‌,  ഇരുസഭകൾക്കും കൂടുതൽ പ്രേതബാധ ഉണ്ടാകുവാൻ കാരണമായേക്കാം,  എപ്പോഴേ ഈ സഭകളെ (സാത്താൻ ബാധിച്ച പുരോഹിതർ മൂലം), പരിശുദ്ധാത്മാവു കൈവിട്ടത് കാരണം  !  ഇത്രയും നാൾ തങ്ങളെ കല്ലറകളിൽ "സീൽ" ചെയ്തു വച്ചതിനു ഇവറ്റകൾക്ക് ളോഹധാരികളോടു "പക" കൂടുതൽ തീര്ച്ചയായും ഉണ്ടായേക്കാം  ! പുരോഹിതന്മാർ മെത്രാന്മാർ പ്രത്യേകം സൂക്ഷിക്കുക !  
                                                                                                                                                    പള്ളിപ്പറമ്പിൽ ശവക്കല്ലറകൾക്കുപോലും  യാതൊരു സുരക്ഷിതത്വവും  ഇല്ലായെങ്കിൽ പിന്നെന്തിനു  നാം ഇത്രയും കാശുകളഞ്ഞു മാർബിളും ഗ്രനേറ്റും ഒക്കെ ഒട്ടിച്ചു സ്വയം  മടയരാകണം?                                                                                         നമ്മുടെ നല്ലവരായ അയൽവാസി ഹിന്ദുക്കളെ കണ്ടു നമുക്ക് പഠിക്കാം , അവർ മരിച്ചവരുടെ ദേഹം അഗ്നിക്ക് സമർപ്പിച്ചു, ദഹിപ്പിച്ചതുപോലെ നമുക്കും ആയിക്കൂടെ ? നമ്മുടെ വല്യവല്യപ്പച്ചൻ മാമോദീസാ മുങ്ങും മുൻപേ ആ തലമുറകളെ ആക്കാലത്തു ദഹിപ്പിക്കുകയായിരുന്നല്ലൊ!?  നമ്മൾ നമ്മുടെ  "റൂട്ട് സിസ്റ്റം" , പൂർവപിതാക്കന്മാരെ മറക്കുന്നു !ഏതു ജനതയ്ക്കും   ",വേരുകൾ " ഇല്ലാതെയാകുന്നതു വലിയതെറ്റു തന്നെ  ! 

എന്നാണീ ശവക്കല്ലറകൾ മലന്കരയിൽ പണിയാൻ തുടങ്ങിയത്  ? ആരുടെ സംസ്കാരമാണിതു ?  ആരുടെ കൽപ്പനപ്രകാരമാണു ? ദൈവത്തിന്റെതല്ല നമ്മുടേതുമല്ല  നിശ്ചയം !  നമ്മുടെ പിതാമഹന്മാരെ കാലാകാലമായി ,"വേദകാലം " മുതൽ അവരുടെ ജഡം അഗ്നിക്ക് കൊടുക്കുകയായിരുന്നില്ലെ ? അതായിരുന്നില്ലേ ശാസ്ത്രീയവും ശ്രേഷ്ടവും ,ഈശ്വരീയവും ! ?   കത്തനാര്ക്കും പള്ളിക്കും  നമ്മുടെ ശവങ്ങൾപോലും അവകാശപ്പെട്ടതാണെന്നു വരുത്തിത്തീർക്കാനല്ലേ  ഈ വിലകൂടിയ "പാഴ്ച്ചിലവു സമ്പ്രദായങ്ങൾ" കത്തനാർ നമ്മിൽ അടിച്ചേൽപ്പിച്ചു അനുഷ്ടാനമാക്കിയതു ,ആചാരമാക്കിയത്? ചിന്തിക്കൂ അച്ചായാ  ...                                                                                                 

ആയതിനാൽ നമുക്കിനിയും പള്ളീപ്പറമ്പും കത്തനാര്കക്ഷിവഴക്കും പാതിരിയുടെ  ഈക്കൊലച്ചതിയും കത്തനാരുടെ പിരിവും ധൂർത്തും ഒക്കെ മതിയാക്കാം ! മടുത്തില്ലേ ,മതിയാക്കരുതോ?  നമുക്ക് സമയമായി ഒന്ന് തിരിഞ്ഞു നോക്കാനും, തിരിഞ്ഞു ചിന്തിക്കാനും ! ഈ അനീതിയോടും അടിമത്തത്തോടും വിവരക്കേടിനോടും മുഖംതിരിക്കൂ...മനനമുള്ള ദൈവമക്കളെ.....എങ്കിലേ പള്ളിയിലന്നു ചമ്മട്ടി എടുത്ത  "ചുണക്കുട്ടൻ" മശീഹായുടെ  "അനുയായികൾ" എന്ന് നമുക്കഭിമാനിക്കാനാകൂ.. 

എന്റെ ഗ്രാമത്തിലെ പല പള്ളികളുടെയും സെമിത്തേരി നിറഞ്ഞു,കവിഞ്ഞു!  പുതിയവരെ "കൂട്ടക്കല്ലറയെന്ന നിത്യനരകത്തെലേക്കു" തള്ളാൻ കത്തനാർ ഓരോ പള്ളികളിലും കീശയും തുറന്നു കാത്തിരിക്കുന്നു  ! ഇതിനും പാവംതലമുറ ലക്ഷങ്ങൾ കൈക്കൂലി / വിലകൊടുക്കണം ! ഈ പക്കാത്തട്ടിപ്പിൽനിന്നും നമുക്ക് രക്ഷിക്കപ്പെടേണ്ടേ ? മാർഗ്ഗം ഒന്നേയുള്ളൂ, നാം നമ്മുടെ  പൂർവപിതാക്കന്മാരെ പിൻപറ്റുക ! 

മാമോദീസാ മുതൽ 'ശവക്കുഴിക്കേസുവരെ' ഒരു മനുഷ്യജന്മം ഏതെല്ലാം വകുപ്പിലായി എത്രായിരം രൂപാ "രൂപാ" താകൾക്കു കൊടുക്കണം എന്നറിയാമോ ? ഒടുവിൽ ,സർവവ്യാപിയായ തമ്പുരാനെന്ന നിത്യ ചൈതന്യത്തിന്റെ "വലതുഭാഗത്ത് നമ്മെ ഇരുത്തേണമേ" ,എന്നൊരു പാതിരിജലപാനവും! സർവവ്യാപിയുടെ ഇടതുഭാഗം മുഴുവൻ ഇനീ പാതിരിപ്പടയ്ക്കും എന്നാകാം വ്യഗ്യം !...മടയന്മാരായി മരിക്കരുതേ മനുഷ്യാ..ചിന്തിക്കൂ..പലവട്ടം ചിന്തിക്കൂ..     
                                                                                                                                                     'കുടുംബകല്ലറ' ഒരു പൊങ്ങച്ചപ്രതീകമാണു ! ഭൂമിദേവിയുടെ പൊന്നോമനക്കുഞ്ഞുങ്ങലാണീ സാരപ്രപഞ്ചം!.  "ലോക സമസ്താ സുഖിനോ ഭവന്തൂ" എന്ന ഭാരതീയ ദൈവീക ചിന്തയും , മറ്റുമതങ്ങളിലെ ദൈവത്തോടുള്ള ജല്പനചിന്തകളും (വൈദീക ചിന്തയും ) തമ്മിലുള്ള അന്തരമാണീ  കുടുംബകല്ലറയും "ഞങ്ങൾക്കുള്ള കർത്താവും"!   ഒരേ കുടുംബകല്ലറയിൽ  മൂടപ്പെടുന്ന രണ്ടുപേരിൽ  ഒരുവൻ സ്വര്ഗത്തിലും , മറ്റൊരുവൻ നരകത്തിലും അന്ത്യന്യായവിധിനാളിൽ പോകേണ്ടിവന്നാൽ ഈ പൊങ്ങച്ചകല്ലറയും  കുടുംബവും എവിടെപ്പോയി?         "മനുഷ്യാ നീ മണ്ണാകുന്നു" എന്ന ഭൌതീകതയും (വൈദീകം) ,  "മനുഷ്യാ നീ ആത്മാവാകുന്നു" എന്ന (ദൈവീക) ആത്മബോധവും തമ്മിൽ വലിയ അന്തരമുണ്ട് !  അതാണീ ഭാരതീയർ "ജഡം" തീയിളിടുന്നതും ഗംഗയിൽ ഒഴുക്കുന്നതും, കഴുകന്മാര്ക്ക് തീറ്റയായി കൊടുക്കുന്നതും ,  മറ്റുമതക്കാർ പുരോഹിതന്റെ പോക്കറ്റിൽ കിടന്നു (കല്ലറകളിൽ) നിത്യനരകത്തിലാകുന്നതും !  

വെറും ന്യൂനപക്ഷമായ ക്രിസ്ത്യാനിക്ക് നാടാകെ കൂണുപോലെ മുളയ്ക്കുന്ന സഭകളും, അവയുടെ പുണ്ണ്യാളക്കുരിശടികളും,                     ശവപ്പറമ്പുകളും വന്നാൽ, ബഹുഭൂരിപക്ഷക്കാരായ ഈ മണ്ണിന്റെ സനാതന്മാതക്കാർക്ക് കരളിൽ "കണ്ണുകടി" താനേ ഇന്നല്ലെങ്കിൽ നാളെ ഉണ്ടായാൽ, ,ചിന്തയില്ലാത്ത പാതിരീമാരുടെ ശവക്കോട്ടകളൂടെ ലാത്തിരിയാകും നാടാകെ !   ഇന്ത്യൻ രാഷ്ടീയം നോക്കിയാൽ, കത്തനാരുടെ "വോട്ടുബാങ്ക്" നോക്കി അവരെ പ്രീണിപ്പിക്കുന്ന പാർട്ടികളുടെ ശവക്കുഴിയും തോണ്ടാരായി! നാടുതോറും നനൂരുവീതം ഉണ്ടാകുന്ന ഈ ശവപ്പറമ്പുകൾക്കു  "വിലക്ക്" പറയുന്ന അയൽവാസികളും ഇവിടെ ഉണരാറായി ! ആയതിനാൽ കീശ വീര്പ്പിക്കാൻ ളോഹയിടുന്ന കൂദാശ / കുർബാനതൊഴിലാളികളേ ,പാസ്റ്റർവ്രിന്നമേ ,    മാറ്റുവീൻ ചട്ടങ്ങളെ//മാറ്റുവീൻ ദുരാചാരങ്ങളെ //മാറ്റുവീൻ മനസിന്റെ അടിമത്തത്തെ,ഈ ഇരുളിനെ ....                          ."തമസോമാ ജ്യോദിർഗമയാ"..