സ്വര്ഗം മൂകമായി ...................................................... ഓരോ തമാശയേ ! കൊല്ലത്തു കത്തനാരുടെ സ്ഥലം മാറ്റം കാരണം ആടുകൾ മെത്രാനെതിരെ !തെരുവിലായി ലഹള ! ഹിന്ദുമൈത്രി സകലതും ക്ഷമയോടെ കണ്ടുകൊണ്ടു മൌനമായി ധ്യാനയോഗത്തിലും ! ploice ലാത്തിച്ചാർജും കല്ലേറും; ! ആരുടെയോ രക്ഷക്കായി പാവം ആടുകൾ നിണംചിന്തുന്നു ! എന്നാൽ കോട്ടയത്ത് കഥ നേരെ മറിച്ചു! "മെത്രാന്മാരുടെ സ്ഥലം മാറ്റം പറ്റില്ലെന്നും, തനിക്കു ഭദ്രമായ ഈ ആസനം മറ്റൊരു മെത്രാനും വിട്ടുകൊടുക്കില്ല" എന്ന് ഭദ്രാസനത്തിലിരുന്നു സുഖിക്കുന്ന മെത്രാനും! പരീശന്മാർ രണ്ടു ശരിയെന്നും വാദിക്കുന്നു ! ഇതിനിടെ 'മലങ്കര സഭാദീപം' മെയ് 15 te ലക്കത്തിൽ ഒരുവന്റെ രോദനം "ഒരോ മെത്രാനെയും (ളോഹയുടെ നിറം മാറൽ ചടങ്ങിൽ) അതാതു ഭദ്രാസന മണവാളന്മാരായി ആണുപോലും അന്നത്തെ കൂദാശയിൽ ചെല്ലുന്നത്" എന്ന്!
ഇപ്പോൾ എനിക്കൊരു സംശയം ഇന്നത്തെ ഈ കാക്കത്തൊള്ളായിരം നാറിയ സഭകൾ കര്ത്താവിന്റെ മണവാട്ടിയായും , ഭദ്രാസന/രൂപതകളെ മെത്രാന്റെ മണവാട്ടിയായും, വിവാഹം ഏതോ കാരണത്താൽ വെറുത്ത പെണ്ണാടുകളെ (പുരോഹിത സൌകര്യാർത്ഥം) വീണ്ടും, പാവം കര്ത്താവിന്റെതന്നെ മനവാട്ടിയായും ആര്/ എപ്പോൾ/എവിടെ/ എന്തിനായി /എങ്ങിനെ/ ഭാവന ചെയ്തു /കല്പിച്ചു !? ഇതിലെ നിഗൂഡ ഉദ്ദേശമെന്തു ? അവിവാഹിതരായ പുരോഹിതരോ, അവര്ക്കുവേണ്ടി ക്രിസ്തുവിനെ തുടക്കത്തിൽ നാറിച്ച പൌലോസോ ??!! പാവം കര്ത്താവ് കണ്ണു മിഴിക്കുന്നു ! " ഞാൻ മനസില്പോലും കാണാത്ത കാര്യങ്ങൾ എന്റെപേരിൽ ചെയ്തുകൂട്ടുന്ന മിടുക്കന്മാർ = പുരോഹിതമാർ ! ഞാനന്ന് പന്ത്രണ്ടുപേരെയും എന്റെ വേലക്കായി പറഞ്ഞയച്ചപ്പോൾ കൊടുത്ത കല്പ്പന, ആ പാവം മത്തായി തന്റെ പത്താം അദ്ധ്യായത്തിന്റെ അഞ്ചുമുതൽ എഴുതിയതാണല്ലോ ? പിന്നെന്തേ ഈ മേത്രാന്മാരിങ്ങനെ !? കാലിലെ പൊടിപോലും തട്ടിക്കളഞ്ഞിട്ടു വേഗം സ്ഥലം കാലിയാക്കി അടുത്ത പട്ടണമോ ഗ്രാമമോ വീടോ തേടി യാത്ര തുടരാനല്ലെ എന്റെ കല്പന ? പിന്നെങ്ങിനെ ഇവറ്റകൾ ഇങ്ങനെയായി ? ഹോ..'അവനെ കുരിശിക്ക' എന്നന്നു എന്നെ കുരിശിലേറ്റുവാൻ അലറിവിളിച്ചവർ ഇവരിലും ഭേദമോ?!" എന്നുള്ളിൽ കരഞ്ഞു ! "ഞാൻ ഇവരോട് പള്ളികൾ പണിയിക്കാനും ,അതിൽ എന്റെ കെയറോഫിൽ രൂപാ പിരിക്കാനായി രൂപാ താ കൾ /ഭദ്രമായ ആസനങ്ങൾ/ സിംഹാസനങ്ങൾ / അരമനകൾ /ഒന്നും ഒരിടത്തും ഒരിക്കലും ഉണ്ടാക്കുവാൻ പറഞ്ഞില്ലല്ലോ!? പിന്നെയെങ്ങിനെ ഇവറ്റകളീങ്ങനെയായി ? അങ്ങിനെ വല്ലതും ഞാൻ പറഞ്ഞതായി താൻ കേട്ടായിരുന്നൊ പത്രോച്ചാ "? എന്ന് അടുത്തുനിന്ന പത്രോസിനോടന്തംവിട്ടു കര്ത്താവ് ചോദിച്ചു ! "ഇല്ല ഇല്ലേയില്ല" എന്ന് പത്രോസും ! സ്വര്ഗം മൂകമായി .....
ഇപ്പോൾ എനിക്കൊരു സംശയം ഇന്നത്തെ ഈ കാക്കത്തൊള്ളായിരം നാറിയ സഭകൾ കര്ത്താവിന്റെ മണവാട്ടിയായും , ഭദ്രാസന/രൂപതകളെ മെത്രാന്റെ മണവാട്ടിയായും, വിവാഹം ഏതോ കാരണത്താൽ വെറുത്ത പെണ്ണാടുകളെ (പുരോഹിത സൌകര്യാർത്ഥം) വീണ്ടും, പാവം കര്ത്താവിന്റെതന്നെ മനവാട്ടിയായും ആര്/ എപ്പോൾ/എവിടെ/ എന്തിനായി /എങ്ങിനെ/ ഭാവന ചെയ്തു /കല്പിച്ചു !? ഇതിലെ നിഗൂഡ ഉദ്ദേശമെന്തു ? അവിവാഹിതരായ പുരോഹിതരോ, അവര്ക്കുവേണ്ടി ക്രിസ്തുവിനെ തുടക്കത്തിൽ നാറിച്ച പൌലോസോ ??!! പാവം കര്ത്താവ് കണ്ണു മിഴിക്കുന്നു ! " ഞാൻ മനസില്പോലും കാണാത്ത കാര്യങ്ങൾ എന്റെപേരിൽ ചെയ്തുകൂട്ടുന്ന മിടുക്കന്മാർ = പുരോഹിതമാർ ! ഞാനന്ന് പന്ത്രണ്ടുപേരെയും എന്റെ വേലക്കായി പറഞ്ഞയച്ചപ്പോൾ കൊടുത്ത കല്പ്പന, ആ പാവം മത്തായി തന്റെ പത്താം അദ്ധ്യായത്തിന്റെ അഞ്ചുമുതൽ എഴുതിയതാണല്ലോ ? പിന്നെന്തേ ഈ മേത്രാന്മാരിങ്ങനെ !? കാലിലെ പൊടിപോലും തട്ടിക്കളഞ്ഞിട്ടു വേഗം സ്ഥലം കാലിയാക്കി അടുത്ത പട്ടണമോ ഗ്രാമമോ വീടോ തേടി യാത്ര തുടരാനല്ലെ എന്റെ കല്പന ? പിന്നെങ്ങിനെ ഇവറ്റകൾ ഇങ്ങനെയായി ? ഹോ..'അവനെ കുരിശിക്ക' എന്നന്നു എന്നെ കുരിശിലേറ്റുവാൻ അലറിവിളിച്ചവർ ഇവരിലും ഭേദമോ?!" എന്നുള്ളിൽ കരഞ്ഞു ! "ഞാൻ ഇവരോട് പള്ളികൾ പണിയിക്കാനും ,അതിൽ എന്റെ കെയറോഫിൽ രൂപാ പിരിക്കാനായി രൂപാ താ കൾ /ഭദ്രമായ ആസനങ്ങൾ/ സിംഹാസനങ്ങൾ / അരമനകൾ /ഒന്നും ഒരിടത്തും ഒരിക്കലും ഉണ്ടാക്കുവാൻ പറഞ്ഞില്ലല്ലോ!? പിന്നെയെങ്ങിനെ ഇവറ്റകളീങ്ങനെയായി ? അങ്ങിനെ വല്ലതും ഞാൻ പറഞ്ഞതായി താൻ കേട്ടായിരുന്നൊ പത്രോച്ചാ "? എന്ന് അടുത്തുനിന്ന പത്രോസിനോടന്തംവിട്ടു കര്ത്താവ് ചോദിച്ചു ! "ഇല്ല ഇല്ലേയില്ല" എന്ന് പത്രോസും ! സ്വര്ഗം മൂകമായി .....
കൂടലിന്റെ കവിത പാടുന്നു, "എന്നെ സ്നേഹിക്കുന്ന / വെറുക്കാത്ത ലോകമേ എന്റെ ചിന്തകളാണ് നിങ്ങളുടെ സ്നേഹ വിദ്വേഷങ്ങൾക്ക് കാരണം." ഇത് തികച്ചും സത്യമായിട്ടുള്ള ഒരു ചിന്ത തന്നെയാണ്. സംശയമില്ല. ആയിരക്കണക്കിന് പുരോഹിതരും മെത്രാന്മാരും ഉൾപ്പെട്ട ഫേസ് ബുക്ക് സുഹൃത്തുക്കളുടെയിടയിലാണ് പുരോഹിതർക്കെതിരെ കൂരമ്പുകൾ ശ്രീ കൂടൽ എറിയാറുള്ളത്. തിരിച്ച് ചീമുട്ടകൾ ഘടിപ്പിച്ച അമ്പുകൾ വന്നാലും ദേഹത്തു കൊള്ളാറില്ല. അതേ കർണ്ണായുധം തന്നെ എറിയുന്നവന്റെയടുത്തെത്തും . പതിനായിരങ്ങളുടെ വിദ്വേഷത്തിലും ഒരാളിന്റെ സ്നേഹം കിട്ടിയാൽ അത് നേട്ടമായി കരുതുകയും ചെയ്യുന്നു. .
'ഞാനും പിതാവും ഒന്നാകുന്നു' ഇവിടെ അദ്വൈത വാദികൾ 'ഞാൻ ദൈവത്തെ' പ്രതിഷ്ടിക്കുകയാണ്. ക്രിസ്തു ദൈവമായിരുന്നു. പരമാത്മാവല്ല. ക്രിസ്തു ആ പരമ ജ്യോതിസിനെ തേടിയുള്ള യാത്രക്കാരനായിരുന്നു. യേശുവിനെ പുരോഹിതർ വെറും ആൾദൈവമായി തരം താഴ്ത്തി. യേശു ഒരിക്കലും 'ഞാൻ പിതാവെന്ന്' പറഞ്ഞിട്ടില്ല. യേശുവിനുപോലുമില്ലാത്ത സ്ഥാനമാണ് കാപട്യത്തിന്റെ കപട വേഷധാരികളായ പുരോഹിത പരിഷകൾ കവർച്ച ചെയ്തിരിക്കുന്നത്.
സത്യം പഠിക്കാതെ പഠിപ്പിക്കുന്ന പുരോഹിതരെ 'കൂടൽ' എന്ന കവി വെറുതെ വിടുകയില്ല. കുമ്പസാരക്കൂട്ടിൽ കിടന്ന് കിന്നാരം പറഞ്ഞാലോ, പിറുപിറുത്താലോ കത്തനാർക്ക് പാപിയുടെ പാപം പൊറുക്കാൻ സാധിക്കില്ല. പാപം സ്വയം അനുതപിച്ച് തെറ്റു ചെയ്തവരോട് മാപ്പിരന്നാൽ പാപ പോറുതിയെന്ന ദൈവശാസ്ത്രത്തിന് അർഥം കണ്ടെത്താമായിരുന്നു. സലോമിയുടെ മരണത്തിനുത്തരവാദികളായ പുരോഹിതരുടെ സമീപം കുമ്പസാരിച്ചാലും പാപപൊറുതി ലഭിക്കുമെന്ന് സഭ പഠിപ്പിക്കുന്നു. കള്ളനും കൊള്ളക്കാരനും കൊലപാതകിക്കും പാപം പൊറുക്കാൻ സാധിക്കുമെന്ന വാദത്തിൽ യുക്തിയെവിടെ? വിശുദ്ധ വസ്തുക്കൾ നായിന്റെ മക്കളെ എൽപ്പിക്കുന്നോ?
നല്ല കളളൻ കുരിശിൽ കിടന്ന് അനുതപിച്ചപ്പോഴായിരുന്നു കർത്താവ് 'നീ എന്നോടൊപ്പം പറുദീസയിൽ' ആയിരിക്കുമെന്ന് പറഞ്ഞത്. അവിടെ കുരിശിനുതാഴെ കുന്തത്താൽ കുത്താൻ തയ്യാറായി നിന്ന പുരോഹിതർ നല്ല കള്ളനെ കുമ്പസാരിപ്പിച്ചില്ല. അനുതപിക്കുന്നവൻ നല്ലവനാകാൻ ആഗ്രഹിക്കുമ്പോൾ കുമ്പസാരിക്കുന്നവന്റെ മനസാക്ഷിയെ പുരോഹിതൻ കുന്തംകൊണ്ടു കുത്തുകയാനെന്നും അറിയണം. ക്രിസ്തുവിനെ കുത്തിയവനും അനുതപിച്ച നല്ല കള്ളനെ കുത്തിയവനുമായ അതേ പുരോഹിതനാണ് നിങ്ങളെ വഴിതെറ്റിക്കാനായി കുമ്പസാരക്കൂട്ടിലിരിക്കുന്നത്.
നിന്റെ രാജ്യം വരണമേയെന്ന പ്രാർഥനയിൽ അർത്ഥമെവിടെ? ഈ ഭൂമി ദൈവം സൃഷ്ടിച്ചതെങ്കിൽ നാം വസിക്കുന്നത് ദൈവത്തിന്റെ രാജ്യത്തിൽ തന്നെയല്ലേ ? ദൈവത്തിന്റെ രാജ്യത്തിലെ രാജകുമാരന്മാരാണ് നാമെല്ലാമെന്ന സ്ഥിതിക്ക് 'നിന്റെ രാജ്യം വരണേ'യെന്ന പ്രാർത്ഥനയുടെ അർത്ഥം അവ്യക്തമാണ്. ദൈവത്തിന്റെ ഭൂമിയെ നശിപ്പിക്കുന്നവനെ പാപിയെന്നു വിളിക്കാം.
ശ്രീ കൂടൽ കൂടെ കൂടെ ഗീത വായിക്കാൻ ഉപദേശിക്കുന്നു. സത്യവും ധർമ്മവും കണ്ടുപിടിക്കാൻ യേശുവിന്റെ മലയിലെ പ്രസംഗം മതിയാകും. 'കക്കരുത്, കൊല്ലരുത്, വ്യപിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് എന്നീ മോസസിന്റെ പ്രമാണങ്ങളെ ലംഘിക്കുന്ന വില്ലന്മാരാണ് അഭിനവപുരോഹിതരെന്ന് സമീപകാലത്തെ സംഭവ വികാസങ്ങൾ തെളിയിച്ചുകഴിഞ്ഞു. പേരക്കുട്ടിയുടെ പ്രായമുള്ള കുഞ്ഞിന്റെ 'യോനിയുടെ' ഫോട്ടോപോലും ഇന്ന് പുരോഹിതന് കണ്ടാനന്ദിക്കണം. 'കലിയുഗമെയെന്നു' പറഞ്ഞുകൊണ്ട് മഹത്തുക്കൾ ശപിക്കും.
പാപമെന്ന സങ്കൽപ്പം ഹൈന്ദവർക്കില്ലെന്ന് വിശ്വസിക്കുന്നു. അത് ശരിയല്ല. പാപത്തെപ്പറ്റി സംസ്കൃതത്തിൽ ശ്ലോകങ്ങളുണ്ട്. ക്രിസ്ത്യാനികളെപ്പോലെ ആഴ്ചതോറും കുമ്പസാരിച്ചു പാപ പൊറുതി വരുത്തേണ്ടെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. എന്നാൽ എന്നും സന്ധ്യാവേളയിൽ സവർണ്ണർ പ്രാർത്ഥിക്കുന്നത് ഇങ്ങനെ " ഓ മഹാദേവ ശംഭോ, കാരുണ്യത്തിന്റെ സ്വർഗീയ ദേവ കരുണയുള്ളവനാകുക. മനസു കൊണ്ടും കർമ്മംകൊണ്ടും, കണ്ണുകൾകൊണ്ടും കൈകാലുകൾകൊണ്ടും നീതിയിലും അനീതിയിലും വന്നെത്തുന്ന പാപങ്ങൾ പൊറുക്കണമേ."