Tuesday 28 August 2018

പറയാതെ വയ്യാ 

''വെള്ളതേച്ച ശവക്കല്ലറകളേ, നിങ്ങൾ കള്ളന്മാരാണ് ; ദേവാലയങ്ങളെ നിങ്ങൾ കള്ളന്മാരുടെ ഗുഹകളുമാക്കി''! എന്ന് യെരുശലേം തെരുവീഥികളിൽ പാടിയ സത്യഗായകനെ കുരിശിലേറ്റിയിട്ടു; ഇത്തിരിപ്പോന്നപ്പോൾ അവനെത്തന്നെ കുര്ബാനയിലുമാക്കി നാട്ടാരുടെ നാവിൽ വിളമ്പി ജനത്തെ തലമുറകളായി കാബളിപ്പിച്ചു,  രാജാവിന്റെ [രാഷ്ട്രീയക്കാരുടെ] പിണിയാളുകളായി മദിച്ചു വാഴുന്ന പൗരോഹിത്യമേ, നിന്നെ ''കാലം ചെയ്യാൻ'' കാലൻ ഇതാ വീണ്ടും വരുന്നു !  

''റെയിവേ പാളത്തിൽ വീണു മരിച്ചെന്നു'' വരുത്തിക്കൂട്ടി,  സഭ ലോകത്തെ വിശ്വസിപ്പിച്ച എന്റെ മെത്രാച്ചൻറെ ആത്മാവ് നിങ്ങളുടെ അരമനകളിലെ പള്ളിയുറക്കവും മേശതീറ്റിയും കന്യാസ്ത്രീ വേഴ്ചയും നിർത്തലാക്കും! അഭയമാരുടെ പ്രേതങ്ങൾ നിങ്ങളുടെ മനസിന്റെ വേവലാതിയായി വരുംനാളുകളിൽ മാറും! ഈ മെത്രാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നായിരങ്ങൾ പരസ്യമായി പറഞ്ഞിട്ടും          ''പാളംകുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ലെന്ന'' ചൊല്ലുപോലെ ''അനങ്ങാപാറനയം'' ഈ സർക്കാർ സ്വീകരിച്ചാലത് നിങ്ങൾക്കും ശാപമോക്ഷമില്ലാത്ത ശാപമാകും നിശ്ചയം! ഈയിടെ വെള്ളത്തിലാഴ്ന്നുപോയ ''ചെങ്ങന്നൂരിനെ'' കൂദാശചെയ്തു നിങ്ങൾക്ക്‌ വാഴ്ത്തിത്തന്ന മെത്രാനായിരുന്നു ഇന്നലെ റയില്വേട്രാക്കിൽ നിന്നും പൊക്കി കുന്തുരുക്കത്തിൽ താഴ്ത്തപ്പെട്ടതു! ''ക്രിനഗ്നനില്ലാ നിഷ്‌ക്രിതി'' എന്നൊരു ചൊല്ലുണ്ട് സാറന്മാരെ! എല്ലാ തെറ്റിനും പരിഹാരമുണ്ടെന്നാലും നന്ദികേടിനുമാത്രം പരിഹാരമില്ലപോലും! ഈ മരണത്തിന്റെ സത്യം കണ്ടെത്താൻ പതിവ് പ്രകസനങ്ങൾ വെടിഞ്ഞു, സത്യസന്ധമായി അന്വേഷിപ്പിക്കാൻ നിങ്ങള്ക്ക് മനസ്സായില്ലെങ്കിൽ, അടുത്ത ബാലറ്റുപേപ്പറിൽ വോട്ടുകുത്തുമ്പോൾ മന:സാക്ഷിയുള്ളവന്റെ കയ്യൊന്നു വിറയ്ക്കും നിശ്ചയം!
  
അന്ന് യഹൂദജനത്തെ ചിതറിപ്പിച്ച യേശുവിന്റെ ചുടുചോരയെന്നകണക്കെ നീതിമാന്മാരുടെ രക്തം നിങ്ങളെ കുറ്റംവിധിക്കും! നീതിക്കുവേണ്ടി നിലകൊള്ളുന്നവരെ , സത്യത്തിന്റെ നാവുകളെ ഇല്ലായതാക്കുന്ന പൗരോഹിത്യമേ , നീ ഇല്ലാതെയാകുവോളം ദുരിതശാപങ്ങൾ മാലോകരെ വിട്ടുമാറുകയില്ല! നീതിക്കായി വിശന്നു ദാഹിക്കാത്ത ഭരണകർത്താക്കളേ, നിങ്ങളും ശപിക്കപ്പെട്ടവർ! ഇന്നേക്ക് വെറും പതിനായിരം നാളുകൾക്കിപ്പുറം പകുതിയിലേറെ പള്ളികൾ മലങ്കരയിൽ പൂട്ടപ്പെടും; സത്യമറിഞ്ഞ ജനം ''ഞങ്ങൾ ആടുകളല്ലടാ കത്തനാരേ, ദൈവമക്കളാണെന്നു'' സ്വയമറിഞ്ഞു നിങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു അവർ നിങ്ങളെ ആട്ടിയോടിക്കുന്ന കാലം വരുന്നു!  

അധർമ്മം ഭൂമിയിൽ പെരുകുമ്പോൾ അതില്ലാതെയാക്കാനും, പോയ് മറഞ്ഞ ധർമ്മത്തെ പുനഃസ്ഥാപിക്കാനുമായി, ഈശ്വരൻ മനുഷ്യനായി വീണ്ടുംവീണ്ടും അവതരിക്കുമെന്ന ഗീതയിലെ ''ദൈവവചനം'' കേട്ട അനേകം ആത്മാക്കൾ ഇവിടെ മനുഷ്യകുഞ്ഞുങ്ങളായി ഇനിയും അവതരിക്കും! ഞാൻ ''വീണ്ടുംവരു'' മെന്നരുളിയ ക്രിസ്തുവും വീണ്ടും അനേകായിരങ്ങളുടെ ആത്മാക്കളായി ഈ ഭൂവിൽ പിറന്നു വീഴുന്ന               
നാളുകൾ  ഇതാ അരികെയ!രികെയരികെ   
samuelkoodal   newyork    28aug2018

No comments:

Post a Comment

Note: only a member of this blog may post a comment.