Saturday 22 December 2018

ആസാഫിന്റെ എൺപതാം സങ്കീർത്തനത്തിലെ ''13 മുതൽ 16 '' വരെയുള്ള രോധനമാണിന്നെന്റെ മനമാകെ! 

''വഴിപോകുന്നവരൊക്കെയും അതിനെ പറിക്കാൻ തക്കവണ്ണം, നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതെന്തു? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതിനെ തിന്നു കളയുന്നു!''
എന്നകണക്കെ, ഇന്ന് ക്രിസ്തീയ സഭകളെ നേരത്തോടുനേരം മീഡിയകളും, നാവുതോരാതെ നാനാതറി മാളോരും അപഹസിക്കുമ്പോൾ,  ഈ സഭയിൽ പെറ്റുവീഴാൻ ഇടയായതിൽ ഞാൻ ക്രിസ്തുസത്യം ലഞ്ജിക്കുന്നു!  കള്ളന്മാരുടെ ഗുഹകളിൽ കള്ളന്മാർ ചൊല്ലിയ കള്ളക്കൂദാശ  ഏൽക്കാതിരുന്നുവെങ്കിൽ , എന്നാശിച്ചു പോകുന്നു! സത്തയില്ലാത്ത  'മൂറോൻ' പുരട്ടാതെ ആത്മജ്ഞാനസലിലത്തിൽ ''ജ്ഞാനസ്നാനം'' ചെയ്തിരുന്നെങ്കിൽ എന്നും ഞാൻ ആശിച്ചുപോകുന്നു! 


''വൈദീകമെന്നത് കൈത്തൊഴിലാക്കിയ 
ദൈവീകമില്ലാത്തോരേറി; 
ളോഹതൻ കീശയിൽ കാണാ മനസാക്ഷി ,
ത്രോണോസിൽ   വച്ചേച്ചു പോരും ''  
എന്ന് പണ്ട് ഞാൻ പാടിയതോർത്തുപോകുന്നു!

ദൈവീകതയില്ലാത്ത പൗരോഹിത്യം ആത്മീകാന്ധതയിൽ നയിച്ച ഈ ആട്ടിക്കൂട്ടം ഒരുകാലത്തും ദൈവത്തെ അറിയുകയുമില്ല ! ഈയിടെയായി മീഡിയാകൾ കണ്ടെത്തിയ പൗരോഹിത്യത്തിലെ ''ആത്മജ്ഞാന ദാരിദ്ര്യം'' കാലത്തിനു മുൻപേ "സാമുവലിന്റെ സുവിശേഷം '' ഒന്നും രണ്ടും ഭാഗങ്ങളിൽ ഞാൻ ദൈവകാരുണ്യത്താല് വിവരിച്ചെഴുതിയിട്ടുണ്ട്! നേരത്തെ നേരറിയാൻ ഒരുകുറി വായിക്കൂ..
call  me tel  9447333494  for books ..samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.