Monday 21 January 2013


അപ്രിയ യാഗങ്ങള്‍

സ്നേഹിതാ..ആത്മീകാന്ഡത ബാധിച്ച പുരോഹിത/പാസ്റ്റരെ പിൻപറ്റി യേശുനാഥൻ മൊഴിഞ്ഞ അദൈ്യതവിചാരധാര കാണാതെപോയ ഹതഭാഗ്യരായ അച്ചായസമൂഹത്തോടു പറയൂ.സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയ യാഗങ്ങള്‍ " പ്രകാശനം ചെയ്യുന്നു എന്ന് . കോപ്പി ആവശ്യം ഉള്ളവര്‍ 09447333494 ഇല്‍ വിളിക്കു.  www.samuelkoodal@gmail.com വഴി ഫേസ്ബുക്കിലും http://www.samuelkoodal.com  വഴി വെബ്സൈറ്റിലും www .samuelkoodal .blogspot .in വഴി ബ്ലോഗിലിം  സന്ദർശിക്കുവാനും 33 കവതാവിചാരങ്ങൾ പഠിക്കുവാനും ,7 നുറുങ്ങു ചിന്തകള്‍ കാണുവാനും ,140 പുതുസുവിശേഷഗാന വീഡിയോ കാണുവാനും സ്വാഗതം ... ഈ സന്ദേശം മറ്റുളളവർക്കു പകരുന്നതിനും നന്ദി  പൊന്നേശുനാമത്തില്.(കവിതകൾ ഫേസ്ബുക്കുഫോട്ടോആൽബത്തിൽ)

1 comment:

  1. തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അവകാശം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാന്‍ തുടങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ സൃഷ്ടജാലവും സൃഷ്ടാവുമായി മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കും തോറും കൂടുതല്‍ അകല്‍ച്ച. പേരുള്ളതെല്ലാം മറ്റൊന്നാണ്. അവയെ തേടിപ്പോകണം എന്ന ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. മതങ്ങള്‍ ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരു നഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറക്കാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണു സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

    പ്രാര്‍ഥിക്കുക എന്നാല്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെ ഉണ്ടാക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചു.

    ഇതെല്ലാം സനാതനസത്യങ്ങളാണ്. ഇതെല്ലാം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇതൊരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് കവിഹൃദയം തുറന്നു വച്ചിരിക്കുന്നു, ഗദ്യഭാഷയില്‍. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
    പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

    ഇന്ന് വിശ്വാസി സമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം വിവരം കെട്ടുപോയ പൌരോഹിത്യമാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.
    Reply

No comments:

Post a Comment

Note: only a member of this blog may post a comment.