Tuesday, February 19, 2013
ഓട്ടപ്പാട്ട : വയസ് 65....
സാമുവല്‍ കൂടല്‍..........
'അപ്രിയ യാഗങ്ങളുടെ' കര്‍ത്താവ്..............
വയസ് 65....
നല്ല ഉദ്യോഗത്തിലിരുന്നയാള്‍.........
കണ്ടാല്‍ പരമയോഗ്യന്‍.................
മീശയുടെ വളവ് ക്രമീകരിച്ചാല്‍ ഡോ. ബാബുപോള്‍ IAS ന്റെ അപരന്‍.........
ഇപ്പോള്‍ കണ്ടാല്‍ ക്രിസോസ്‌തോം തിരുമേനിയുടെ അനുജന്‍.......
സംഗീതജ്ഞന്‍.................ഗാനരചയിതാവ്.............
നിരവധി പുരസ്‌കാരങ്ങള്‍................
അനുഗ്രഹീത സന്താനങ്ങള്‍......................
ശിഷ്ടകാലം മര്യാദക്ക് കഴിഞ്ഞാല്‍ ഷവലിയാര്‍ പദവിയോ സഭാരത്‌നം ബഹുമതിയോ കിട്ടാവുന്നയാള്‍..............
പക്ഷേ എന്തു ചെയ്യാം. തലേവര അമുക്കിച്ചെരച്ചാല്‍ മാറുമോ ?
ജോസഫ് പുലിക്കുന്നന്റെ ബാധയാണ് കേറിയിരിക്കുന്നത്.................
കത്തനാമ്മാരെ കണ്‍വെട്ടത്തു കണ്ടുകൂട.
സത്യജ്വാല മാസികയില്‍ ഇപ്പന്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോഴാ ചിരിച്ചു പോയത്.
'പലരുടേയും നോട്ടത്തില്‍ പരാജയപ്പെട്ട ജീവിതമാണെന്റേത്'
ഈ കഥ കേട്ടിരിക്കുന്നത് നല്ലതാണ്. ഒരു പ്രൊഫസറോട് പറയാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല. ഇത് ചുമ്മാ കഥയല്ലേ... അതുകൊണ്ടാ......
ഒരു രാജകൊട്ടാരത്തിലേക്ക് കുറച്ചകലെയുള്ള കിണറ്റില്‍ നിന്നും അയാള്‍ വെള്ളം കൊണ്ടുവന്നിരുന്നത് ഒരു കമ്പില്‍ കെട്ടി തോളില്‍ തൂക്കിയിരുന്ന രണ്ട് പാട്ടകളിലായിരുന്നു. അയാള്‍ കൊട്ടാരത്തിലെത്തുമ്പോഴേയ്ക്കും ഒരു പാട്ടയിലെ വെള്ളം പകുതിയോളം ചോര്‍ന്നു പോയിരിക്കും. ഇത് കണ്ട് മറ്റേ പാട്ട പുഛത്തോടെ പറയും 'എന്നെ നോക്ക് ഒരു തുള്ളി വെള്ളം വഴിയില്‍ കളയില്ല. നിന്നെപ്പോലുള്ള ഓട്ടപ്പാട്ടയെ എന്തിനുകൊള്ളാം ?'
തുടരെയുള്ള ഈ ആക്ഷേപം കേട്ട് മടുത്ത് ഓട്ടപ്പാട്ട അയാളോട് പറഞ്ഞു 'കണ്ടോ എന്റെ ജീവിതം പരാജയമല്ലേ. എന്നേ ഉപേക്ഷിച്ചേക്കൂ.'
അപ്പോള്‍ അയാള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
'എടാ പൊട്ടച്ചാരെ നീ ആ കൊട്ടാരത്തിനുള്ളിലേക്ക് നോക്ക്. എത്ര മനോഹരമായ പൂക്കളാല്‍ അലംകൃതമാണവിടം. ആ പൂക്കള്‍ എവിടെ നിന്നാണെന്ന് നിനക്കറിയാമോ? ആ പാതയുടെ ഇരുവശങ്ങളിലായി വളര്‍ന്നു നില്ക്കുന്ന പൂച്ചെടികള്‍ കണ്ടില്ലേ. എല്ലാദിവസവും അവയ്ക്ക് വെള്ളം ഒഴിച്ചിരുന്നത് നീയാണ്. നിന്നെപ്പോലുള്ള ഓട്ടപ്പാത്രങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.'
അടുത്ത ജന്മം കൂടലച്ചായന്റെ മകനായിരിക്കാമെന്ന്....ഇപ്പന്‍ എഴുതിക്കണ്ടു.
എന്നാലെന്റെ ആഗ്രഹം അതല്ല.അടുത്ത ജന്മം അച്ചായന്റെ ഭാര്യയായി ജനിക്കണം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു. അങ്ങേരെ മര്യാദയ്ക്കിരുത്തണമെങ്കില്‍ ഒരു മൂശേട്ട ഭാര്യ തന്നെ വേണം.
ആലീസ് ആന്റി ഒരു പാവമാ.
അല്ലെങ്കില്‍ നോക്ക് ....
പലര്‍ക്കും വീടിനു പുറത്തിറങ്ങുമ്പോഴേ വിപ്ളവമുള്ളു
കൂടലച്ചായന്‍ അങ്ങനെയല്ല. ഓരോ ശ്വാസത്തിലും വിപ്ലവമാ.
അതിന്റെ തെളിവാണ്
2013 ഫെബ്രുവരി 23 ന് പാലായില്‍ വെച്ച് പ്രകാശിതമാകുന്ന
'അപ്രിയയാഗങ്ങള്‍.
thonnika: വയസ് 65....:
'via Blog this'
ഇന്ന് എല്ലാവര്‍ക്കും കൂടലിനെ വേണം. കവിതകളും നര്‍മ്മരസങ്ങളും വരുന്നത് തുറന്ന വിശാല മനസുള്ളവര്‍ക്കാണ്. അങ്ങനെയായിരിക്കാം തോന്നികാക്ക് ഒരു ആത്മബന്ധം കൂടല്‍ കവിതകളോട് ഉണ്ടായതും. കൂടലിനെ സ്വന്തമാക്കണമെന്നു മോഹിക്കുന്നവരെല്ലാം കൂടലെന്ന കവിയെയും കവിതാസമാഹാരത്തെയും സ്നേഹിക്കുകുകയും ആരാധിക്കുകയും ചെയ്യുന്നു.
എങ്കിലും തോന്നികാ അല്‍പ്പം സ്വാര്‍ത്ഥനാണെന്നു തോന്നുന്നു. ആര്‍ക്കും കൂടലിനെ വിട്ടു കൊടുക്കുകയില്ലായെന്നും വീമ്പടിക്കുന്നു. കവിയെ മൂക്കുകയറിട്ടേ അടങ്ങുകയുള്ളൂ. വിപ്ലവഗാനങ്ങള്‍ പാടി നടക്കുന്ന കൂടലിനെ അടുക്കളയില്‍ തളച്ചിട്ടു കൊരണ്ടി പലകയില്‍ ഇരുത്തി പാട്ടുപാടിച്ചു കവിയെ തന്റെ ലോകത്തില്‍ സഞ്ചരിപ്പിക്കുമെന്ന തോന്നലുകളും തോന്നികയില്‍ ഉണ്ട്. പുരുഷസ്ത്രീ സമത്വം എന്ന ഭാവനയുടെ ലംഘനവുംകൂടിയാണ് തോന്നികയുടെ ഈ കടുംപിടുത്തവും.
കട്ടക്കയം മഹാകവിയാകുന്നത് പണ്ട് മാമ്മന്‍മാപ്പിളക്കു സഹിക്കുകയില്ലായിരുന്നു. പൊട്ടക്കയത്തില് പുളവന്‍ രാജാവ്, കാട്ടാളന്മാരില് കാപ്പിരി രാജാവ്, ക്രൈസ്തവരില്‍ കട്ടക്കയം കാളിദാസന്‍ എന്നൊക്കെയോ രസികതയോടെ കണ്ടത്തില്‍ മാമ്മന്‍മാപ്പിള എഴുതിയതും വായിച്ചിട്ടുണ്ട്. അല്‍മായശബ്ദത്തില് എവിടെയോ ആ പദ്യം പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഓര്‍മ്മ. കവിയായ തോന്നിക കവിയായ കൂടലിനെ അങ്ങനെ ഒപ്പം നിറുത്തുവാനെ ആഗ്രഹിക്കുകയുള്ളൂ.
കൂടലിന്റെ ചെറുപ്പംമാറാതുള്ള രഹസ്യം അദ്ദേഹത്തിന്റെ നര്‍മ്മബോധം തന്നെ. കടലാസില്‍ കാണുന്ന ആ ഫലിതപ്രിയന്‍ ജീവിതത്തിലും അങ്ങനെതന്നെയെന്നു തോന്നുന്നു. ഞാന്‍ ഒരിക്കല്‍ അദ്ദേഹമായി ടെലഫോണില് സംസാരിച്ചിട്ടുണ്ട്.ചില കവിതകള്‍ ചൊല്ലി കേള്‌പ്പിച്ചതും ഓര്‍ക്കുന്നു. സംസാരത്തില്‍ തണ്ണി അടിച്ചിട്ടുണ്ടെന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. കവിത തലയ്ക്കു പിടിച്ചു ലഹരിയില്‍ അലങ്കാരങ്ങള്‍ ഒപ്പിച്ചുകൊണ്ടുള്ള ഈണമിട്ട ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കും. കേള്‍വിക്കാര്‍ക്ക് മധുരമുള്ള പനംചക്കരകള്ളു നുകരുന്നതുപോലെ തോന്നും.
അദ്ദേഹത്തിന്റെ സരസചിന്താഗതികളും ശുദ്ധമായ കവിഹൃദയവും നിത്യഹരിതക കുമാരനായി യവ്വനത്തെ പിടിച്ചുനിര്‍ത്തുന്നു. പ്രകൃതി നീതികാണിക്കാതെ യുവത്വം സദാ ഒപ്പംപേറി അദ്ദേഹമെന്നും കവിതകളുടെ യാഗ തീര്‍ഥാടത്തിലാണ്. ചെറുപ്പമെന്നും കൂടലിന്റെ പാട്ടില്‍ ഉറങ്ങികിടക്കുകയാണെന്നും തോന്നുന്നുണ്ട്. ഒരു താപസ്സന്റെ സ്വയംബോധം ഉള്ളില്‍ പരിപോഷിപ്പിക്കുന്നതുകൊണ്ടാണ് കാലത്തിന്റെ ചുവരെഴുത്തുകളില്‍ ഈ അനുഗ്രഹീത കലാകാരനെ ഇരുപതുവര്‍ഷം കുറച്ചുകാണിക്കുന്നത്.
പുരോഹിതര്‍ക്ക് കൂടലെന്ന കവി രാവണനോ,പത്തു തലയുള്ള ഒരു ഭീകര സംഹാരമൂര്‍ത്തിയൊ ആണ്. ചിന്തിക്കുന്നവര്‍ക്ക് കൂടല്‍ എന്ന തറവാടിയായ ബ്രാഹ്മണന്‍ പത്തു ശിരസില്‍ ബ്രഹ്മജ്ഞാനം നിറച്ചവനും. ബ്രാഹ്മണന്‍ എന്നു പറഞ്ഞാല്‍ ജ്ഞാനിയെന്നാണ് അര്‍ഥമാക്കുന്നത്. കേരളത്തിലെ ബുദ്ധിജീവികളൊരേ സ്റ്റേജില്‍ ഒത്തുകൂടി അദ്ദേഹത്തെ ആദരിക്കുന്നതും അദ്ദേഹത്തിന്റെ അപ്രിയയാഗം സഹൃദയരായ ഏവര്‍ക്കും പ്രിയമുള്ളതാക്കുന്നതും ഇതിനു തെളിവാണ്. അതെ,സത്യം,ജ്ഞാനം അനന്തം ബ്രഹ്മം... പ്രപഞ്ചവും പ്രപഞ്ചത്തിന്റെ പ്രപഞ്ചവും ഉള്‍പ്പെട്ടത് ബ്രഹ്മന്‍. അറിവ് അറുതിയില്ലാത്തതാണ്. മനസ്സിന്റെ ഓളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഉത്തമനായ ഒരു കവിയുടെ ഹൃദയവും. അവന്‍ സത്യത്തെ തേടുന്നവനും. യേശു ആ സത്യം കണ്ടുമുട്ടിയെന്നും കൂടല്‍ വിശ്വസിക്കുന്നു.