Wednesday 30 July 2014

നാടാകെ "അരിപ്രാഞ്ചികള്‍"

നാടാകെ "അരിപ്രാഞ്ചികള്‍"

'അരിപ്രാഞ്ചി' എന്ന കഥാപാത്രത്തെ മലയാളസിനിമയില്‍ അവതരിപ്പിച്ച നമ്മുടെ ഭരത് മമ്മൂട്ടി സത്യം ഇന്ന് നാടാകെ ആ കഥാപാത്രത്തിന്റെ ഡ്യൂപ്ലിക്കേറ്റുകളെ നമുക്ക് കാണാം ! ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മതി, ഇത്തിരി 'പേരിനും പെരുമയ്ക്കും' വേണ്ടി ഏതു വേഷവും (തനിക്ക് ചേരുന്നതല്ലെങ്കിലും) കെട്ടുന്ന പണക്കാരപുങ്കന്മാരെ കാണാം.
ഞാന്‍ എന്റെ ഒരു അനുഭവം വിവരിക്കുമ്പോള്‍ ആര്‍ക്കാനും "ഇതു ഞാനാണ്","എന്നെക്കുറിച്ചാണ്"എന്ന് സ്വയം തോന്നുന്നുവെങ്കില്‍ ,വേഗം വഴിമാറി ചിന്തിക്കൂ ...അല്ലാഞ്ഞാല്‍ നാളെ ലോകം നിങ്ങളെ തിരിച്ചറിയും,നിശ്ചയം !

എങ്ങിനയോ ഒത്തിരിപ്പണം കൈവശം വന്നെങ്കിലും, ഇത്തിരി 'പേരില്ലാതെ'പോയതിനാല്‍ , ഏതു മാരത്തോണ്ചാട്ടവും ,ഏതു മരാമത്തും സ്വയം ഏറ്റെടുത്തു ; ലോകഗുരുക്കളെ വെല്ലുന്ന എളിമയും മൂല്യപ്രകടനങ്ങളും ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന "പാവംപുങ്കന്മാരെ" നമുക്കോരോ ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാം എന്നതൊരു കലികാലവൈഭവം തന്നെ !

എന്നാല്‍ 'ആത്മീയത' എന്തെന്നറിയാതെ ,അവരവരുടെ സഭകളുടെ പരമ്പരാഗത വഴികളിലൂടെ യാനം ചെയ്യുവാന്‍ ഏതോ കാരണങ്ങളാല്‍ മനം മടിക്കുന്ന പലരും ,ഇന്ന് ഒരു 'പേരുണ്ടാക്കുവാന്‍' തനിക്കൊരു പുട്ടും അറിയാത്ത "ആത്മീയതയില്‍" കയ്യാംകളി നടത്തുന്നത് അവര്‍ കാലത്തോട് ചെയ്യുന്ന വലിയ കുറ്റമാണ്,ക്രൂരതയാണ് ,സംശയമില്ല !  

ഇന്നത്തെ സഭകളുടെ പുരോഹിതന്റെ കുര്‍ബാന/കൂദാശ കളിപ്പീരുകളും, പാസ്ടരുടെ നാവിലെ വിവരക്കേടും കൊണ്ടും കേട്ടും മടുത്തു ,പലരും അവരുടെ  സഭകളുടെ വിശ്വാസ കൂടാരങ്ങള്‍ വിട്ടോടി ഈ അല്പ്പജ്ഞാനികളുടെ അജ്ഞാനതമസിന്റെ കൂടാരങ്ങളില്‍ മനസിനെ ഉറക്കുന്നത് ആപല്‍ക്കാരം തന്നെ ! 

എനിക്കിവരോട് ഒന്നേ ആമുഖമായി പറയുവാനുള്ളൂ .അല്ല അപേക്ഷിക്കുവാനുള്ളൂ "സ്നേഹിതരേ,ദയവായി ശ്രീമത് ഭഗവത്ഗീത മനസിലാകുംവരെ പലകുറി വായിച്ചു മനസ്സില്‍ ഇത്തിരിപോന്ന ആത്മീയജ്ഞാനം എങ്കിലും ഉണര്ത്തിയിട്ടെ ഈ കടുംകൈചെയ്യാന്‍ മിനക്കെടാവേ ..അല്ലാഞ്ഞാല്‍ ക്രിസ്തുവിന്റെ 'കുരുടന്മാരായ വഴികാട്ടികളുടെ" ലിസ്റ്റില്‍ കാലം നിങ്ങളെയും ഉല്പ്പെടുത്തും നിശ്ചയം !  ഭഗവത്ഗീത ഒരു മതഗ്രന്ഥം അല്ല ;മറിച്ചു മാനവരാശിയുടെ ജീവനശാസ്ത്രമാണ് സത്യം!         

വരുംതലമുറയ്ക്കായെങ്കിലും ഭാരതസര്‍ക്കാര്‍ ഈ മഹത്ഗ്രന്ഥം വിദ്യാഭ്യാസ രംഗത്ത് നിര്‍ബന്ധവിഷയമായി ചട്ടംമൂലം കൊണ്ടുവന്നിരുന്നെകില്‍ ഈ ഭാരതഭൂമി പഴയ ഋഷിഭൂമിയായെനേം ! അക്രമരാഷ്ട്രീയ/മതപ്രസരം ഇവിടെ ഇല്ലാതെ ആയേനേം! ഓരോ ഗ്രാമത്തിലും ഒരു ഗീതാപാരായണശാല ഉണ്ടായിരുന്നെകില്‍ പിന്നെയീ നാനൂറുതറി പള്ളികള്‍ പണിതു ക്രിസ്ത്യാനി വലയില്ലായിരുന്നു; തൊഴിലെടുക്കാന്‍ നാട്ടില്‍ ആളും കണ്ടെനേം (കുര്ബാനക്കൂദാശ/പ്രസംഗ തൊഴിലാളികള്‍ സ്വയം വയറ്റിപ്പാടിനായി ഭൂമിയില്‍ പാദങ്ങള്‍ ഉറപ്പിച്ചേനേം.....          (തുടരും)

No comments:

Post a Comment

Note: only a member of this blog may post a comment.