Saturday 5 July 2014

"വായിൽ തോന്നിയതു,കോതയ്ക്ക് പാട്ട്" 

മൂല്യച്യുതി വന്ന പുരോഹിത മനസുകളിൽ ഉയരുന്ന കല്പ്പനകളും ഇടയലേഖനങ്ങളും കേട്ടു കേട്ട് ദേവമാനസത്തിന്റെ സ്നേഹസ്പന്ദനങ്ങൾ അറിയാനുള്ള "ഇന്ദ്രിയാനുഭവശേഷി" നഷ്ടപ്പെട്ട വെറും ആട്ടിന്പറ്റങ്ങളായി മാറിക്കഴിഞ്ഞു ആകമാനക്രിസ്തീയ  സഭാജനതയും എന്നതാണീന്നിന്റെ ദു:ഖം!   

"വായിൽ തോന്നിയതു കോതയ്ക്ക് പാട്ട്" എന്നപോലെ ഈ വിവരദോഷികൾ , നമ്മുടെ  മനസ്സിൽ /വയിൽ ഒരിക്കലും  "കയറ്റിക്കൂടാത്ത" ദാവീദിന്റെ ഈരടികൾ സദാപാടി ആട്ടിന്കൂട്ടത്തെ ക്രിസ്തീയ ചിന്തകളീൽ  നിന്നും അകലങ്ങളിലേയ്ക്കു അകറ്റുന്നതിൽ മിടുക്കന്മാരാകുന്നു !  "എന്റെ പ്രാര്ത്ഥന അവരുടെ (ശത്രുക്കളുടെ)) ദോഷത്തിനാകുന്നു" , "യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചിരുന്നെങ്കിൽ കൊള്ളായിരുന്നു "  എന്നൊക്കെയുള്ള ദാവീദിന്റെ ചവറീരടികൾ "ശത്രുവിനെ സ്നേഹിപ്പീൻ" എന്നരുളിയവനു സുഖിക്കുമോ?  ചിന്തിക്കൂ ചിന്തിക്കൂ ...ക്രിസ്ത്യാനീ ചിന്തിക്കൂ .... ക്രുശിലെ തന്റെ മരണമൊഴിയായിക്കൂടി "പിതാവേ ഇവർ ചെയ്യുന്നത് ഇന്നതെന്നു ഇവർ അറിയുന്നില്ല , ഇവരോട് പൊറുക്കേണമേ" എന്ന് അവൻ കേണതുപോലെ, നമുക്കുംപുരോഹിതരൊടാകാമെന്നൊ? ഒരുനാളുമരുതെൻ പ്രീയരെ ..ഇവരില്നിന്നും അകന്നുമാറുക; ഈ ഒറ്റ വഴിയേ ഉള്ളൂ!  ( വഴിയും സത്യവുമായ കര്ത്താവിന്റെ വഴി "പള്ളിയിൽ   പ്രാർഥിക്കാൻ പോകരുതെന്നു" വി.മത്തായി 6/5 വഴി !)            

ദു:ഖവെള്ളിയിലെ പാട്ടുകളാണിതിലും ഏറെ കഷ്ടം ! മുഴുനീളം  പ്രാക്കും പഴിപറച്ചിലും ...വർഷങ്ങൾക്കുമുന്പെന്റെ നെഞ്ചിനോടടുത്ത ഒരു                                                    കാതോലിക്കായോടീചിന്ത ഞാൻ കൈമാറി ..പക്ഷെ "പണം പണം ഹല്ലെലൂയ്യ ,സ്തുതിച്ചു പാടിടാം "എന്നദ്ദേഹം എന്നെ പാടി കേൾപ്പിച്ചു! എന്റെ പ്രിയരായ രണ്ടു മെത്രാന്മാരോടു പറഞ്ഞുനോക്കി ; ഫലമില്ല ! എന്നാൽ ഇതിലൊരു മെത്രാൻ പുള്ളിക്കാരന്റെ പുസ്തകത്തിൽ പ്രാക്കും പഴിയുമുള്ള  ഖണ്ണികകൾ വെട്ടിക്കളഞ്ഞതായി എന്നെ കാണിച്ചു .  അതുകൊണ്ടെന്തു ഫലം ; സഭയാകമാനം ഈ തിരുത്തലിനു വിധേയപ്പെടേന്ദെ? ഇവരുടെ theology  പറയുന്നതുപോലെ ക്രിസ്തുവിന്റെ മരണമാണ് ലോകരക്ഷയ്ക്ക് കാരണമെങ്കിൽ, കൊന്നവരെ എന്തിനു ആണ്ടിലോരുദിവസം തച്ചിനെടുത്തു നാം  തെറി വിളിക്കുന്നു പള്ളിയായപള്ളീയിലെല്ലാം ? അതിനാൽ നാം ക്രിസ്തുവിനു വിപരീതരാകുന്നു ! "അവരോടു പൊറുക്കേണമേ" എന്ന് കുരിശില്പിടഞ്ഞു മരിച്ചവന് അപേക്ഷിക്കുന്നു ! ;   വിവരദോഷിക്കത്തനാർ പറഞ്ഞതുകാരണം ഒരു വിചിന്തനവുമില്ലാതെ യഹൂദന്മാരെ നാം പ്രാകുന്നത് കൊണ്ടവരങ്ങു മുടിഞ്ഞുപോയോ? ഇല്ലല്ലോ !!

ദൈവസ്നേഹമറിയാത്ത കത്തനാരെ നമ്മുടെ ജീവിതത്തിൽനിന്നും goback ആക്കണം;  എങ്കിലെ നമുക്ക് ക്രിസ്തു വാഗ്ദാനം ചെയ്ത സ്വര്ഗീയ  സുഖം കിട്ടൂ ..(ദൈവരാജ്യം  നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ട് ) ഈ മഹാഭാഗ്യാനുഭൂതി നമുക്ക് തടഞ്ഞു വച്ചു മറവാക്കിയ ശാപതിരശീലകളാനു പുരോഹിത / പാസ്ടർ വർഗമാകമാനം !

ഊരിയാവിനെകൊന്നു,അവന്റെ ഭാര്യയെ (600 ഭാര്യമാരും,300 വെപ്പാട്ടിമാരും കൈവശമുള്ളപ്പോൾ ) പീഡിപ്പിച്ച ദാവീദിന്റെ ഈരടി ,"ഞാൻ അതിക്രമത്തിൽ ഉരുവായി, പാപത്തിൽ എന്നെ എന്റെ അമ്മ ഗർഭംധരിച്ചു" എന്നൊക്കെ ഒരു ഉളുപ്പുമില്ലാതെ പള്ളിയിൽ നാം ദിനവും ചൊല്ലുന്നതോർത്താൽ, ഹോ!കത്തനാരെ നിനക്ക് ഹാ കഷ്ടം !                           ഈ കത്തനാരും കർദ്ദിനാളും സോളമഞ്ചെകനെപ്പൊലെ അതിക്രമത്തിലാണു  ഉരുവായത് എന്നേ  തോന്നു ദാവീടിനോടുള്ള ഇവരുടെ പ്രേമം കണ്ടാൽ?

ഒന്നാമതായി, ദാവീദു വെറും യഹോവാപ്പാർറ്റിയും,                                          നാം ക്രിസ്തിയാനികളുമാണെന്ന  വലിയ അന്തരം കത്തനാര്ക്കറിയില്ല ! യഹൂദനും മുസല്മാനും എന്നും  യഹോവയുടെ കടുകട്ടി നിയമാവലിയിൽ കുടുങ്ങിക്കിടക്കുന്നു ! നമ്മെ "സ്നേഹമെന്ന മന്ത്രം" നമ്മുടെ ശ്വാസത്തിൽ കലര്ത്തി ക്രിസ്തു വേര്തിരിച്ചു  എന്നതാണു സത്യം  !   ഈ കാര്യം പാതിരിക്കിതുവരെ പിടികിട്ടിയില്ല !                                        ഇതാണ് കാലത്തിന്റെ ശാപം ..എന്ന തിരിച്ചറിവ് ആടുകളെ നമുക്കുണ്ടാകണം ...ഉണ്ടാകാൻ  ലോകഗുരുവായ കൃഷ്ണനെ (ഭഗവത് ഗീത ) മനസിലാക്കണം ...മതി മതി പാതിരിപ്പുറകെ പോയതെന്റെ ജനമേ ...ദാവീദിന്റെ "ശത്രുസംഹാരഗീത" ഉപേക്ഷിച്ചു, പകരം              ആത്മാവിനേക്കുറിച്ചുള്ള ശാസ്ത്രീയ പഠനാവലി "ഭഗവത്ഗീത" മാനസങ്ങളെ നിങ്ങളുടെ ഉണർത്തുപാട്ടാകട്ടെ ! "ശത്രു'"മറ്റാരുമല്ല കത്തനാർ നമ്മിൽ വളർത്തിയ "അജ്ഞത" ഒന്ന് മാത്രമാണു .. . 

നമ്മുടെ   കണ്‍വൻഷൻ പ്രസംഗകരായി ഇനിയും ഗീതാ പരിവ്രാതന്മാരെ ക്ഷണിക്കാം ..അവരുടെ വാമൊഴികൾ കേട്ടുകേട്ടു നമുക്കും ക്രിസ്തുവിനെ കണ്ടെത്താം ..ശുഭം !

No comments:

Post a Comment

Note: only a member of this blog may post a comment.