Sunday 12 November 2017

ചാട്ടവാർ മറന്ന നസ്രാണി!
കള്ളുഷാപ്പിന്റെ ഉപഷാപ്പുകൾപോലെ പള്ളികൾക്കും ഉപചാപ്പലുകൾ!

എന്റെ നാട്ടിൽ ''മഹായിടവക'' പണിതു കൈകുഴഞ്ഞ മാപ്പിളയെ ഉപചാപ്പലുകളുടെ പണിക്കായുള്ള പിരിവിൽനിന്നും രക്ഷിക്കാൻ, വികാരിയും        
പള്ളിപ്പരീശരുംകൂടി പള്ളിക്കൊരു ചിട്ടിക്കമ്പനി [തലയാൾ പാവം st മേരി] തുടങ്ങിയെന്നു വിജാതികൾ പരിഹസിക്കാൻ തുടങ്ങിയപ്പോൾ, എന്റെ സ്നേഹിതൻ പള്ളിട്രുസ്ടിയോട്  ''ചാട്ടവാറുമായി നസറായൻ  പള്ളിയിൽ വീണ്ടും വരാറായോ'' എന്ന് ഞാൻ ചോദിച്ചപ്പോൾ ഉത്തരമായി ''ചങ്ങനാശേരി രൂപതയിൽ പള്ളിയിൽ ഞായറാഴ്ച്ച തോറും  പോത്തിറിച്ചീ പാതിരി ആമ്മേൻവെള്ളം തളിച്ച്  പള്ളിയിൽ വിൽക്കാറുണ്ടല്ലോ'' എന്നായി ഉത്തരം! കാഞ്ഞിരപ്പള്ളിയിലെ ജോസിനോട് ഈ കഥ ഞാൻ പറഞ്ഞപ്പോൾ ""അച്ചാറും അച്ചപ്പവും വിറ്റു മർത്തമറിയം സമാജക്കാർ അവിടെ പള്ളിയിൽ ഇരുപതുലക്ഷം ഉണ്ടാക്കിയെന്നായി'' ഉത്തരം! ആകാം നമുക്കെന്തുമാകാം ...പള്ളിയിൽ എന്തുമാകാം .."പള്ളിയിൽ പോയി പറയുക" എന്ന ചൊല്ലില്ലാവചനമല്ലല്ലോ ! അവൻ ചാട്ടവാറുമായി വാന്നാൽ, അവനെ നമുക്ക് വീണ്ടും കുരിശിക്കാം ..തടിക്കാണോ കേരളത്തിൽ പഞ്ഞം!?വരാതിരുന്നാൽ അവൻ മിടുക്കൻ ! അതതന്നെ .. samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.