Friday 27 July 2018

samuelkoodal   അബുദാബി[ 24 ഫെബ് 1990 ] 

കുമ്പസാരം ദൈവത്തോട് നേരിട്ട് മതി!

''കുമ്പസാരിക്കുവാൻ കുമ്പിടുന്നെൻ മനം,
കന്മഷമെല്ലാം അകറ്റൂ നാഥാ ;
ശീമോന്റെ ഗേഹേയാ മേരിക്ക് മോചന - 
ശാന്തി നീ ദാനം കൊടുത്തപോലെ !

ഇന്നലെയോളം ഞാൻ ചെയ്‍തപരാധങ്ങൾ
ഇന്നു ബീഭത്സമെൻ മുന്നിൽ നിൽപ്പൂ;
കണ്ടറിഞ്ഞേ മനം തിന്മകളത്രയും ,
കൊണ്ടറിഞ്ഞേ ദിനം യാതനയും!

യോനതൻ യാത്രയെ നേർവഴിയ്ക്കാക്കിയ
യാഹന്നാ, നീയെൻ ഉടയനല്ലോ?; 
കാണാതെ പോകുന്നെരാടിനെ തേടുന്ന 
കാരുണ്യവാനാം ഇടയനല്ലോ?!  

ചിന്തകളാമ്മമ മുന്തിരിവള്ളിതൻ  
ചില്ലികൾതോറും നിൻ ഗീതി പൂത്താൽ, 
കിന്നരമോടെ ദാവീദു പാടിയപോൽ                  
കീർത്തനമാലകൾ കോർത്തിടാം ഞാൻ! "   

എന്ന എന്റെ മനസിന്റെ മൗനഗാനം, [ശ്രീ. കെ .ജി.മാർക്കോസ് പടിയതു] 'യൂട്യൂബിൽ' samuelkoodal  samasangeetham ൽ  ഉണ്ട്!  കേൾക്കൂ പ്ളീസ് ..

മനുഷ്യമനസ്സിന്റെ പാപബോധം അനുതാപം, പശ്ചാത്താപം നേരിട്ടേറ്റു വാങ്ങാൽ ''യൂണിവേഴ്സൽ കോൺഷ്യസ്സ്നെസ്സ്'' [ദൈവം] ബോധമായി നമ്മിൽത്തന്നെ സദാ ഇടനെഞ്ചിൽ കുടികൊള്ളുമ്പോൾ, നാമെന്തിന് ഈ പൗരോഹിത്യതട്ടിപ്പിന് പള്ളിയിൽ പോയി സ്വയം ഇരയാകണം? കത്തനാര് അയ്യാളെ ഈ പാഴ്‌വേലയ്ക്കു വിട്ട അവന്റെ മാതാപിതാക്കളെ കുമ്പസാരിപ്പിക്കട്ടെ ! ജനമേ,നമുക്ക് ഈ നാറ്റകേസുപാതിരിയെ ഇനിയും ദൈവത്തിന്റെ പ്രതിപുരുഷനായി  വേണ്ടേ വേണ്ടാ ! കാരണം ദൈവത്തിന്റെ സാദൃശ്യത്തിലല്ലോ അവൻ നമ്മെ മെനഞ്ഞത് ? പഠിക്കൂ വേദം പഠിക്കൂ ..അറിവ് നിങ്ങളെ ശക്തരാക്കും നിശ്ചയം ! samuelkoodal    [28july 2018 ] mob 9447333494   

No comments:

Post a Comment

Note: only a member of this blog may post a comment.