അല്മായശബ്ദം: അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ: അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ .മാതാപിതാക്കൾ മക്കളെ മഠങ്ങളിലേയ്ക്കും സെമിനാരികളിലേയ്ക്കും പറഞ്ഞയക്കണമോയെന്ന് പലവട്ടം ആലോചിക്കണമെന...
പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുന്നു..ഇന്നെന്‍ ചുണ്ടിലൂറുന്നു...
" അമലേ ,കൃപാലൂ , മാ, മേരി, അഴലിന്റെ തീരംതോറും
അലയുന്ന മണമാണ് ഞാന്‍; അലിവാര്‍ന്നിടെന്നില്‍ ..
അവനീശതാതന്‍ നിന്നെ മണവാട്ടിയാക്കി ,
നീയാ ഉടയോനെ ഉദരേ പേറി : മുലയൂട്ടി മാതാവായി!
അടിയാനൊരഭയം നീയേ..അലിവാര്‍ന്നിടെന്നില്‍.."
അമല(പരിശുദ്ധ) അവള്‍ മാത്രമായിരിക്കെ ,ദാ വീണ്ടുമൊരു അമലമാതാവിനെ ഒരു ഭയവുമില്ലാതെ 'അഭയയെപ്പോലെ വീണ്ടും കാലമുറക്കി...."മണവാട്ടി" ആയെങ്കിലും മണവാളനെ ഒന്ന് പുണരാനോ അതുമൂലം മുലയൂട്ടി ഒരിക്കലെങ്കിലും മാതാവാകാനോ കഴിയാതെ പോകുന്ന ഈ അമലമാതാവിനെ/മാതാക്കളെ കാലമിനിയും മനനങ്ങളില്‍ കരുതേണ്ടിയിരിക്കുന്നു ! ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന ഓരോ കുഞ്ഞും ഭാരതാംബയുടെ മക്കളായതിനാൽ, ഇന്നാട്ടിലെ പെണ്പെരുമയെ ഒരു സംഘടനയുടെ ലൈംഗീകവിഴുപ്പു മനസിന്റെ ഗര്‍ഭത്തില്‍ ജീവനാന്ത്യത്തോളം പേറുന്ന ഈ ബലിമൃഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മിലോരോരുത്തരിലും ജന്മനാ നിക്ഷിപ്തമാണ് പ്രിയരേ..
അല്ലാഞ്ഞാല്‍, മനുഷ്യനെ "പാപികള്‍" എന്നു ഉറക്കെ വിളിച്ചു കളിയാക്കുന്ന ഈ 'മഹാപാപികളായ പാതിരിപ്പാമ്പുകളെ' ഭയന്ന് യൂറോപ്പിലെപ്പോലെ പള്ളികള്‍ താനേ നശിക്കുന്ന കാഴ്ച കേരളത്തിലും അരികെ അരികെ അരികെ ...
No comments:
Post a Comment
Note: only a member of this blog may post a comment.