''അഗ്നിപർവതം പുകഞ്ഞു , ഭൂചക്രവാളങ്ങൾ ചുവന്നു ;
മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിരിഞ്ഞു''
എന്ന പഴയ സിനിമാഗാനം ഇന്ന് ''ക്രിസ്തീയതയില്ലാത്ത വെപ്പാട്ടിസഭകൾക്കു'' അവയുടെ ശവസംസ്കാര ഗാനമായി ഇനിയും പാടാമെന്നെനിക്കു തോന്നുന്നു!
പൗരോഹിത്യമെന്ന കാമാർത്തിമൂത്ത അഗ്നിപർവതം സഭകളാകെ, പള്ളികളാകെ പുകഞ്ഞു പൊട്ടാറായി നിൽക്കുന്നു! ചിലയിടങ്ങളിൽ അല്ലറചില്ലറ പൊട്ടലും ചീറ്റലും നടത്തി ദുർഗന്ധമെന്ന നാണക്കേടിന്റെ ലാവാ ഒഴുക്കുന്നു ! വിശ്വാസികളുടെ മനസിന്റെ ചക്രവാളങ്ങൾ വികാരഭരിതമായി സങ്കടംമൂലം ചുവക്കുന്നു! സഭയുടെ മരണമെന്ന കാലഗുഹയിൽ ആരുമാരുമറിയാതെ ക്രിസ്തുവെന്ന സ്നേഹഗായകന്റെ രക്തത്തിലെ സുവിശേഷപുഷ്പം വിരിയുന്നു പുതിയനിയമ ശുഭകാലപുലരിയ്ക്കായി! സ്തോത്രമേശുവെ ...
നാളിതുവരെ പൗരോഹിത്യം പള്ളിയിൽ ചെന്ന കുറ്റത്തിന്, നമ്മുടെ വായിൽ തിരുകിയ ദാവീദിന്റെ അന്പത്തിയൊന്നാം സംകീർത്തനം, ഇനിയും പാതിരിമാർക്കു വഴിനീളെ പാടിപ്പാടി നടക്കാം ളോഹയുടെ നിറഭേദമില്ലാതെ.! ''അതിക്രമത്തിൽ ഞാൻ ഉരുവായി , പാപത്തിൽ സഭയെന്നെ ഗർഭംധരിച്ചു , എന്റെ പാപമെപ്പോഴുമെൻന്റെ മുന്പിലിരിക്കുന്നു,'' എന്നൊക്കെ! ഹിന്ദുമൈത്രി പരിഹസിച്ചു താളമടിക്കട്ടെ ! ക്രിസ്തുവിനാശ്വാസമായി! ഹാവൂ ..
മലീമസമായ പൗരോഹിത്യത്തിന്റെ പാപമൂറുന്ന നാവിനാലുള്ള കൂദാശാജല്പനങ്ങൾ ഉപേക്ഷിച്ചു പള്ളിവിട്ടോടിയ ഭാഗ്യവാന്മാരേ, ഓരോ ഗ്രാമത്തിലുമുള്ള 'വെറൈറ്റി' പള്ളികളിൽനിന്നും ഓരോ കുടുംബം കൂടി ഒരു ''ക്രിസ്തീയ കൂട്ടായ്മ'' ഉണ്ടാക്കുവീൻ ! അവരവരുടെ ശവദാഹം അവരവരുടെ വീട്ടുവളപ്പിൽ ഹിന്ദുസഹോദരങ്ങളെപ്പോലെയാകട്ടെ !സ്വന്തമായി മണ്ണില്ലാത്തവർക്കു ഓരോ ജില്ലാ തോറും സർക്കാരിന്റെ പൊതുശ്മശാനത്തിൽ ശവദാഹം നടത്താം ! ''കണ്ണീരെന്തിനു വാനമ്പാടി മണ്ണുമണ്ണായ് മറയുമ്പോൾ"? ''ആത്മാവവനെ ഏൽപ്പിച്ചവനായ ദൈവത്തിങ്കലേക്കു ചെന്നുചേരും'' എന്ന് സോളമനും പഞ്ഞിട്ടുണ്ടല്ലോ! പിന്നെന്തിനു പേടിക്കാൻ ? ഗീത വായിക്കൂ .. സ്വയമറിഞ്ഞു
ചുണക്കുട്ടികളാകൂ.. പാതിരി പണിയെടുത്തിനിയും ജീവിക്കട്ടെ !
വ്യഭിചാരിയോസന്മാരെ നാറുന്ന കുപ്പായമൂരിക്കാതെ വീണ്ടും ഭദ്രമായ ആസനങ്ങൾ കൊടുക്കുന്ന വാവാമാരേ, നിങ്ങള്ക്ക് കൈകൂലിയായിക്കിട്ടിയ ബെൻസൂകാറ് വിറ്റു [''നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുത്തിട്ടു എന്റെ കുരിശു എടുത്തു എന്റെ പിന്നാലെ വരിക''] ഇനിയെങ്കിലും നിങ്ങൾ എളിമയുള്ള ക്രിസ്തീയരാകുവീൻ! കേരളത്തിലൊരു വാവ ''അതിയാനെ കാലനെടുത്താൽ തിരുശേഷിപ്പാകാൻ പോകുന്ന അതിയാന്റെ ശരീര ഭാഗങ്ങൾ പള്ളികളിൽനിന്നും അഡ്വാൻസ് കാശുവാങ്ങി തീറെഴുതിക്കൊടുക്കുന്നതായി'' ഒരു പാതിരി കുമ്പസാരിച്ചെന്നോടു സത്യം ! ''സഭ മുടിഞ്ഞടീ പെമ്പളേ'' ! samuelkoodal 9447333494
മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിരിഞ്ഞു''
എന്ന പഴയ സിനിമാഗാനം ഇന്ന് ''ക്രിസ്തീയതയില്ലാത്ത വെപ്പാട്ടിസഭകൾക്കു'' അവയുടെ ശവസംസ്കാര ഗാനമായി ഇനിയും പാടാമെന്നെനിക്കു തോന്നുന്നു!
പൗരോഹിത്യമെന്ന കാമാർത്തിമൂത്ത അഗ്നിപർവതം സഭകളാകെ, പള്ളികളാകെ പുകഞ്ഞു പൊട്ടാറായി നിൽക്കുന്നു! ചിലയിടങ്ങളിൽ അല്ലറചില്ലറ പൊട്ടലും ചീറ്റലും നടത്തി ദുർഗന്ധമെന്ന നാണക്കേടിന്റെ ലാവാ ഒഴുക്കുന്നു ! വിശ്വാസികളുടെ മനസിന്റെ ചക്രവാളങ്ങൾ വികാരഭരിതമായി സങ്കടംമൂലം ചുവക്കുന്നു! സഭയുടെ മരണമെന്ന കാലഗുഹയിൽ ആരുമാരുമറിയാതെ ക്രിസ്തുവെന്ന സ്നേഹഗായകന്റെ രക്തത്തിലെ സുവിശേഷപുഷ്പം വിരിയുന്നു പുതിയനിയമ ശുഭകാലപുലരിയ്ക്കായി! സ്തോത്രമേശുവെ ...
നാളിതുവരെ പൗരോഹിത്യം പള്ളിയിൽ ചെന്ന കുറ്റത്തിന്, നമ്മുടെ വായിൽ തിരുകിയ ദാവീദിന്റെ അന്പത്തിയൊന്നാം സംകീർത്തനം, ഇനിയും പാതിരിമാർക്കു വഴിനീളെ പാടിപ്പാടി നടക്കാം ളോഹയുടെ നിറഭേദമില്ലാതെ.! ''അതിക്രമത്തിൽ ഞാൻ ഉരുവായി , പാപത്തിൽ സഭയെന്നെ ഗർഭംധരിച്ചു , എന്റെ പാപമെപ്പോഴുമെൻന്റെ മുന്പിലിരിക്കുന്നു,'' എന്നൊക്കെ! ഹിന്ദുമൈത്രി പരിഹസിച്ചു താളമടിക്കട്ടെ ! ക്രിസ്തുവിനാശ്വാസമായി! ഹാവൂ ..
മലീമസമായ പൗരോഹിത്യത്തിന്റെ പാപമൂറുന്ന നാവിനാലുള്ള കൂദാശാജല്പനങ്ങൾ ഉപേക്ഷിച്ചു പള്ളിവിട്ടോടിയ ഭാഗ്യവാന്മാരേ, ഓരോ ഗ്രാമത്തിലുമുള്ള 'വെറൈറ്റി' പള്ളികളിൽനിന്നും ഓരോ കുടുംബം കൂടി ഒരു ''ക്രിസ്തീയ കൂട്ടായ്മ'' ഉണ്ടാക്കുവീൻ ! അവരവരുടെ ശവദാഹം അവരവരുടെ വീട്ടുവളപ്പിൽ ഹിന്ദുസഹോദരങ്ങളെപ്പോലെയാകട്ടെ !സ്വന്തമായി മണ്ണില്ലാത്തവർക്കു ഓരോ ജില്ലാ തോറും സർക്കാരിന്റെ പൊതുശ്മശാനത്തിൽ ശവദാഹം നടത്താം ! ''കണ്ണീരെന്തിനു വാനമ്പാടി മണ്ണുമണ്ണായ് മറയുമ്പോൾ"? ''ആത്മാവവനെ ഏൽപ്പിച്ചവനായ ദൈവത്തിങ്കലേക്കു ചെന്നുചേരും'' എന്ന് സോളമനും പഞ്ഞിട്ടുണ്ടല്ലോ! പിന്നെന്തിനു പേടിക്കാൻ ? ഗീത വായിക്കൂ .. സ്വയമറിഞ്ഞു
ചുണക്കുട്ടികളാകൂ.. പാതിരി പണിയെടുത്തിനിയും ജീവിക്കട്ടെ !
വ്യഭിചാരിയോസന്മാരെ നാറുന്ന കുപ്പായമൂരിക്കാതെ വീണ്ടും ഭദ്രമായ ആസനങ്ങൾ കൊടുക്കുന്ന വാവാമാരേ, നിങ്ങള്ക്ക് കൈകൂലിയായിക്കിട്ടിയ ബെൻസൂകാറ് വിറ്റു [''നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുത്തിട്ടു എന്റെ കുരിശു എടുത്തു എന്റെ പിന്നാലെ വരിക''] ഇനിയെങ്കിലും നിങ്ങൾ എളിമയുള്ള ക്രിസ്തീയരാകുവീൻ! കേരളത്തിലൊരു വാവ ''അതിയാനെ കാലനെടുത്താൽ തിരുശേഷിപ്പാകാൻ പോകുന്ന അതിയാന്റെ ശരീര ഭാഗങ്ങൾ പള്ളികളിൽനിന്നും അഡ്വാൻസ് കാശുവാങ്ങി തീറെഴുതിക്കൊടുക്കുന്നതായി'' ഒരു പാതിരി കുമ്പസാരിച്ചെന്നോടു സത്യം ! ''സഭ മുടിഞ്ഞടീ പെമ്പളേ'' ! samuelkoodal 9447333494
No comments:
Post a Comment
Note: only a member of this blog may post a comment.