''ദൈവനീതി'' എന്തെന്നറിയാത്ത ഇടയന്മാർ!
''നീതിക്കായി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തി വരും'' എന്ന് [വി.മത്തായി അഞ്ചിന്റെ ആറിലും],''നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലായെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല'' എന്ന് [വി.മത്തായി അഞ്ചിന്റെതന്നെ ഇരുപതിലും] കർത്താവ് മൊഴിഞ്ഞതു ഒരിക്കലും വായിച്ചിട്ടില്ലാത്ത സഭാനേതാക്കളേ, നിങ്ങൾക്ക് ഹാ കഷ്ടം!
''കാനോൻ'' നിയമത്തിലാശ്രയിക്കുന്ന കർദ്ദിനാളും, ''ഇന്ത്യൻ പീനൽ കോഡിൽ'' ആനന്ദിക്കുന്ന കാതോലിക്കായും ''ദൈവനീതി'' അറിഞ്ഞവരല്ല നിശ്ചയം! ആയതിനാൽ ''അവർ നിത്യനരകത്തിനു യോഗ്യരെന്നു'' കർത്താവരുളിചെയ്യുന്നു! കുരുടന്മാരായ അവരെ അന്ധമായി വിശ്വസിച്ചു പിന്പറ്റുന്ന ജനമേ, നീയും നിത്യാനന്ദമെന്ന സ്വർഗീയതയിൽ ഒരുനാളും കടക്കുകയില്ല നിശ്ചയം!
മനുഷ്യ നിർമ്മിതികളായ ഈ നിയമങ്ങൾക്കു എത്രയോ ഉയരെ ഉയരെയാണ് ''ദൈവനീതി''യെന്നു ഇനിയെങ്കിലും നിങ്ങൾ അറിഞ്ഞു കൊൾവീൻ! ''സ്വർഗ്ഗരാജ്യം നീതിയും സമാധാനവും സന്തോഷവുമാണെന്നു'' നിങ്ങൾ ഒരുനാളും വായിച്ചിട്ടില്ലയോ? അൾത്താരയിൽ നിന്നും കോടതിത്തിണ്ണയിലേക്കും, അവിടെനിന്നും വീണ്ടും കാശുവാരാന് അൾത്താരയിലേക്കും മെഴ്‌സിഡീസിൽ പറക്കുന്ന അതിമോഹികളേ, നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
''കപടഭക്തിക്കാരെപ്പോലെ പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതെന്ന്'' കാലേകൂട്ടി നിങ്ങളെ ഞാൻ വിലക്കിയതിനാലല്ലോ, യഹൂദപൗരോഹിത്യം എന്ന് അന്ന് കുരിശിൽത്തറച്ചതു? ഞാൻ ''അരുതെന്ന്'' പറഞ്ഞ പള്ളികൾ നിങ്ങൾ നാടാകെ പണിതു, നാടിന്റെ കാശു കളഞ്ഞിട്ടു ഒടുവിൽ നാറ്റക്കേസുമായി കോടതികൾ നിരങ്ങുന്നു! ''ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിപ്പീന്'' എന്ന എന്റെ കല്പന മറന്നു, നിങ്ങൾ എന്റെ ജനത്തെ തെരുവിലും പള്ളികളിലും തമ്മിൽ തല്ലിക്കുന്നു!
കൂദാശപുസ്തകം മലർത്തിയാൽ കാശു കീശയിലാക്കുന്ന നിങ്ങളുടേതാണീ അധർമ്മത്തിന്റെ പണം എന്ന് അവകാശപ്പെടാൻ ആരാണ് നിങ്ങളെ ഉപദേശിച്ചത്? ളോഹയുടെ കളറും തൊപ്പിയുടെ ഷേയ്പ്പും മാറ്റിമാറ്റി നിങ്ങൾ എന്നെ അപമാനിക്കാൻ കാക്കത്തൊള്ളായിരം സഭകളുണ്ടാക്കി! സ്വയം രാജാവായി / രാജകീയ പൗരോഹിത്യവും കല്പിച്ചു, കൊടിവച്ച കാറുകളിൽ പായുന്നു!
എന്റെ സമാധാനം ഞാൻ നിങ്ങള്ക്ക് തരികയില്ല എന്ന് സ്വർഗത്തെച്ചൊല്ലി ഞാൻ സത്യം ചെയ്യുന്നു!
നിങ്ങളുടെ ഇവിടുത്തെ സ്വർഗ്ഗരാജ്യം അവസാനിച്ചിരിക്കുന്നു എന്ന് സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു!''എന്ന് യേശുവെന്ന കുരിശിതൻ വിലപിക്കുന്നു! samuelkoodal 9447333494
''നീതിക്കായി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തി വരും'' എന്ന് [വി.മത്തായി അഞ്ചിന്റെ ആറിലും],''നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലായെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല'' എന്ന് [വി.മത്തായി അഞ്ചിന്റെതന്നെ ഇരുപതിലും] കർത്താവ് മൊഴിഞ്ഞതു ഒരിക്കലും വായിച്ചിട്ടില്ലാത്ത സഭാനേതാക്കളേ, നിങ്ങൾക്ക് ഹാ കഷ്ടം!
''കാനോൻ'' നിയമത്തിലാശ്രയിക്കുന്ന കർദ്ദിനാളും, ''ഇന്ത്യൻ പീനൽ കോഡിൽ'' ആനന്ദിക്കുന്ന കാതോലിക്കായും ''ദൈവനീതി'' അറിഞ്ഞവരല്ല നിശ്ചയം! ആയതിനാൽ ''അവർ നിത്യനരകത്തിനു യോഗ്യരെന്നു'' കർത്താവരുളിചെയ്യുന്നു! കുരുടന്മാരായ അവരെ അന്ധമായി വിശ്വസിച്ചു പിന്പറ്റുന്ന ജനമേ, നീയും നിത്യാനന്ദമെന്ന സ്വർഗീയതയിൽ ഒരുനാളും കടക്കുകയില്ല നിശ്ചയം!
മനുഷ്യ നിർമ്മിതികളായ ഈ നിയമങ്ങൾക്കു എത്രയോ ഉയരെ ഉയരെയാണ് ''ദൈവനീതി''യെന്നു ഇനിയെങ്കിലും നിങ്ങൾ അറിഞ്ഞു കൊൾവീൻ! ''സ്വർഗ്ഗരാജ്യം നീതിയും സമാധാനവും സന്തോഷവുമാണെന്നു'' നിങ്ങൾ ഒരുനാളും വായിച്ചിട്ടില്ലയോ? അൾത്താരയിൽ നിന്നും കോടതിത്തിണ്ണയിലേക്കും, അവിടെനിന്നും വീണ്ടും കാശുവാരാന് അൾത്താരയിലേക്കും മെഴ്‌സിഡീസിൽ പറക്കുന്ന അതിമോഹികളേ, നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
''കപടഭക്തിക്കാരെപ്പോലെ പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതെന്ന്'' കാലേകൂട്ടി നിങ്ങളെ ഞാൻ വിലക്കിയതിനാലല്ലോ, യഹൂദപൗരോഹിത്യം എന്ന് അന്ന് കുരിശിൽത്തറച്ചതു? ഞാൻ ''അരുതെന്ന്'' പറഞ്ഞ പള്ളികൾ നിങ്ങൾ നാടാകെ പണിതു, നാടിന്റെ കാശു കളഞ്ഞിട്ടു ഒടുവിൽ നാറ്റക്കേസുമായി കോടതികൾ നിരങ്ങുന്നു! ''ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിപ്പീന്'' എന്ന എന്റെ കല്പന മറന്നു, നിങ്ങൾ എന്റെ ജനത്തെ തെരുവിലും പള്ളികളിലും തമ്മിൽ തല്ലിക്കുന്നു!
കൂദാശപുസ്തകം മലർത്തിയാൽ കാശു കീശയിലാക്കുന്ന നിങ്ങളുടേതാണീ അധർമ്മത്തിന്റെ പണം എന്ന് അവകാശപ്പെടാൻ ആരാണ് നിങ്ങളെ ഉപദേശിച്ചത്? ളോഹയുടെ കളറും തൊപ്പിയുടെ ഷേയ്പ്പും മാറ്റിമാറ്റി നിങ്ങൾ എന്നെ അപമാനിക്കാൻ കാക്കത്തൊള്ളായിരം സഭകളുണ്ടാക്കി! സ്വയം രാജാവായി / രാജകീയ പൗരോഹിത്യവും കല്പിച്ചു, കൊടിവച്ച കാറുകളിൽ പായുന്നു!
എന്റെ സമാധാനം ഞാൻ നിങ്ങള്ക്ക് തരികയില്ല എന്ന് സ്വർഗത്തെച്ചൊല്ലി ഞാൻ സത്യം ചെയ്യുന്നു!
നിങ്ങളുടെ ഇവിടുത്തെ സ്വർഗ്ഗരാജ്യം അവസാനിച്ചിരിക്കുന്നു എന്ന് സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു!''എന്ന് യേശുവെന്ന കുരിശിതൻ വിലപിക്കുന്നു! samuelkoodal 9447333494
No comments:
Post a Comment
Note: only a member of this blog may post a comment.