Monday 21 December 2015

കൂദാശക്കെട്ടുകൾ !

കൂദാശക്കെട്ടുകൾ !

ഒരിക്കൽ ഒരിടത്ത് ഒരു മനുഷ്യൻ ഒരു കഴുതസവാരിക്ക് പോയി . യാത്ര തീരും മുൻപേ അതിഭയങ്കരമായ കാറ്റും മഴയും വരികയാൽ , അടുത്തുകണ്ട വീട്ടിൽ ഇയാൾ മഴ നനയാതെ അഭയം തേടി . മഴയത്ത് തന്റെ കഴുത്ത ഓടിപോയെങ്കിലോ എന്ന ആശങ്ക കാരണം അയാള് വീട്ടുടയനോട് 'കഴുതയെ കെട്ടിയിടാൻ ഇത്തിരി കയർ' ചോദിച്ചു . ഉത്തരമായി വീട്ടുടയൻ ,"ഇവിടെ കയറില്ല പക്ഷെ ഞാൻ കഴുതയെ കെട്ടിയിട്ടുകൊള്ളാം" എന്ന് വഴിയാത്രക്കാരനോട് പറഞ്ഞിട്ട്, കഴുതയെ അടുത്ത മരത്തിന്റെ മൂട്ടിലേക്ക് തെളിച്ചു.. മരത്തിന്റെ മൂട്ടിൽ എത്തിയ കഴുതയെ അയാൾ കയറുകൊണ്ട് കഴുതയുടെ കഴുത്തിലും, തുടർന്ന് ആ കയർ  മരത്തിലും  കെട്ടിയിടുന്നതായി കൈകൊണ്ട്  ആഗ്യം കാണിച്ചു മടങ്ങി.. മഴ തോരുംവരെ കഴുത്ത അവിടെത്തന്നെ കെട്ടിയിടപ്പെട്ട  കഴുതകണക്കെ നിലയുറപ്പിച്ചു! .
 മഴ തോർന്നതു കാരണം വഴിയാത്രക്കാരൻ യാത്ര തുടരാൻ ഒരുങ്ങി കഴുതയെ തെളിച്ചു, കഴുത്ത അനങ്ങുന്നില്ല ! ഒടുവിൽ അരിശം മൂത്ത് അടിച്ചു . അടി കൊണ്ടിട്ടും കഴുതയ്ക്   ചലനമില്ല, അനങ്ങുന്നുമില്ല! സഹികെട്ട് യാത്രക്കാരൻ വീട്ടുടയനെ വിളിച്ചു "താങ്കള് എന്താണ് എന്റെ കഴുതയെ ച്യ്തത് ,വല്ല ദുർമന്ത്രവാദവും ആണോ" എന്ന് കയർത്തു! ഉടനെ വീട്ടുടയൻ  കഴുതയുടെ അരികിൽ വന്നു, അതിനെ മരത്തിൽ നിന്നും കെട്ടഴിച്ചു വിടുന്നതായി കൈകൊണ്ടു ആഗ്യം കാണിച്ചു പുറകിൽ ഒരു കൊച്ചടിയും കൊടുത്തു..കഴുത്ത ഓടടാ ഓട്ടം! 
      
പള്ളിയിൽ പാതിരി ഈ മാതിരി 'കൂദാശ' കെട്ടുകൊണ്ട് ജനമാകുന്ന കഴുതമനസുകളെ  കെട്ടിയിട്ടിരിക്കയാണ്‌ സത്യം! ഇനിയും ക്രിസ്തു വന്നു "ഇതുകെട്ടല്ല ,പുരോഹിതന്റെ ചെപ്പടി വിദ്യയുമല്ല ,പിന്നെയോ നിങ്ങളുടെ 'ആത്മീയ അന്ധത' ഒന്ന് മാത്രമാണെന്ന് വാദിച്ചാലും അതിയാനു വീണ്ടും കുരിശുമരണം ഫലം !
ഒല്ലൂരിലെ മനനമുള്ളവൻ  ഈ കിട്ടിയ തക്കം നോക്കി കള്ളപ്പുരോഹിതന്റെ അടിമത്തത്തിൽനിന്നും കള്ളക്കൂടാശ കെട്ടുകളിൽ നിന്നും ഒരിക്കലായി രക്ഷപെടുവാൻ "ഘര് വാപ്പാസി" അനുകരിക്കും! ഒല്ലൂരിൽ ഇതിനു തുടക്കം കുറിച്ചാൽ കേരളമാകെ അതിന്റെ ഫലം ലഭിക്കും നിശ്ചയം ! മേലിൽ ഈ 'പുരോഹിത'/ തെമ്മാടിക്കൾ പാവം ജനമെന്ന ഇരുകാലി ആടുകളെ തൊടാനും ഒന്ന് അറയ്ക്കും!      

ഒരിക്കൽ അബ്രഹാം പിതാവായ തേരഹിന്റെ മതം വെടിഞ്ഞതുപോലെ / പണ്ട് നമ്മുടെ ഇന്ത്യൻ പിതാക്കന്മാർ  അവരുടെ പിതാക്കന്മാരുടെ സനാതനമതം വെടുഞ്ഞു, ഈ അവിഞ്ഞ പാതിരിപ്പുരകെ പോയതുപോലെ, ഇപ്പോഴിതാ ഈ ഒല്ലൂർ കുടുംബത്തിനും ഒരു സുവർന്ണാവസരം വന്നിരിക്കുന്നു , മടങ്ങിപോകാൻ! പള്ളിയിലെ ദൈവത്തെ അറിയാത്ത പാതിരിയുടെ 'ജല്പനക്കൂദാസ' വെടിഞ്ഞു ഓടുവാൻ /സബ് രെജിസ്ടർ ഓഫീസിൽ (സര്ക്കാര് സാക്ഷി വിവാഹിതരാകുവാൻ) ദൈവമായി തന്ന ഈ സുവര്ന്നകാലം പാഴാക്കരുതേ ...  ഘര് വപ്പാസി.!  

No comments:

Post a Comment

Note: only a member of this blog may post a comment.