Thursday 6 December 2012

ദൈവം ആത്മാവാണ്! അറിവാണ്! ആനന്ദമാണ്!


 കലഞ്ഞൂര്‍                   സാമുവല്‍ കൂടല്‍
28-07-2012

ദൈവത്തെ അറിഞ്ഞോന് പള്ളിയും പാസ്റ്ററും വേണ്ടാ; കര്‍ത്താവിന്റെ കരളറിഞ്ഞവന് കത്തനാരെയും വേണ്ടാ! ഒരു പള്ളിയും പുരോഹിതനും കുര്‍ബാനയുമില്ലാതെ അബ്രഹാം ദൈവത്തോട് കൂടിയായിരുന്നു എന്ന് വിശ്വസിക്കുന്നവരോട്, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കരുത്, പകരം അവനെ മനസിനെ ഉണര്‍ത്തുന്ന ചൈതന്യമായി സ്വയമുള്ളില്‍ അനുഭവിച്ചാസ്വാദിച്ഛാനന്ദിക്കണം. എനിക്കൊരു ഭാര്യയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നതിന് പകരം എല്ലാ ദിവസവും അവളുടെ സ്‌നേഹം ഞാന്‍ ആസ്വദിക്കുന്നു. എനിക്ക് കണ്ണുണ്ട്, കാതുണ്ട് എന്ന വിശ്വാസത്തിലുപരി അവയുടെ അനുഭവാസ്വാദനാന്ദമാണ് സത്യം. ഈശാവാസമിതം സര്‍വ്വം, എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്ന എല്ലാമാകുന്ന ശക്തിയാണ് ദൈവം! അല്ലാതെ പാതിരി പറയുന്ന വ്യക്തിയല്ല ദൈവം. ദൈവം ഉണ്ട് എന്നാകരുത്, ദൈവമേയുള്ളു എന്നാകണം ചിന്തയില്‍ സദാ. 
ഞാനും പിതാവും ഒന്നാകുന്നു, ഞാന്‍ അബ്രഹാമിനു മുമ്പേ ഉണ്ടായിരുന്നു, എന്ന ക്രിസ്തുവിന്റെ സത്യവാങിന്റെ ഉള്‍പ്പൊരുള്‍ യഹൂദപുരോഹിതന്മാര്‍ മനസിലാക്കിയില്ല. ഭാരതത്തിന്റെ അഹം ബ്രഹ്മാസ്മി എന്ന മനസിന്റെ കണ്ടെത്തല്‍ പറഞ്ഞ യേശുവിനെ അവര്‍ ദൈവനിഷേധി എന്നാക്ഷേപിച്ചു. ദൈവത്തെ സ്വയം ഉള്ളിലറിഞ്ഞു എന്നതാണ് നസറായന്‍ ചെയ്ത ആദ്യ കുറ്റം. രണ്ടാമതായി പുരോഹിതന്റെ ചൂഷണത്തില്‍പ്പെട്ട ജനതയോട് കരുണ തോന്നി അവരെ രക്ഷിക്കാന്‍ അവന്‍ ഓരോ മനസുകളോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ പള്ളികളിലും തെരുകോണുകിലും നിന്നു പ്രാര്‍ത്ഥിക്കാന്‍ ഇഷ്ടപ്പെടരുത്. നീയോ, അറയില്‍ കയറി വാതിലടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. വി. മത്തായി 6 ന്റെ 5 മുതല്‍ പ്രാര്‍ത്ഥനയെക്കുറിച്ച് ഒരു സ്റ്റഡി ക്ലാസ് ക്രിസ്തു എടുത്തു തന്നെങ്കിലും നാമിന്നുവരെ അത് പഠിച്ചില്ല, അവനെ അനുസരിച്ചുമില്ല. പകരം പാതിരിയും പാസ്റ്ററും പറഞ്ഞു തന്ന കപടതകളില്‍ വിശ്വസിച്ച് കുരുടന്മാരായ വഴികാട്ടികളെ പിന്‍പറ്റി കുഴിയില്‍ വീഴുന്ന തലമുറകളാണ് കാലാന്തരത്തോളം. 
പള്ളിയില്‍ പോകരുതെന്നു പറഞ്ഞ ക്രിസ്തു, പള്ളിയില്‍ ചമ്മട്ടിയെടുത്ത ക്രിസ്തു പള്ളികള്‍ സ്ഥാപിച്ചിട്ടില്ല, ഉണ്ടാക്കുവാന്‍ പറഞ്ഞിട്ടുമില്ല. കുര്‍ബാന സ്ഥാപിച്ചിട്ടില്ല, ചൊല്ലാന്‍ പറഞ്ഞുമില്ല. പക്ഷെ കുര്‍ബാന (ത്യാഗം) ചെയ്യാന്‍ പറഞ്ഞു, നല്ല ശമരായനെപ്പോലെ! നാമതു ചെയ്യുന്നുമില്ല. ത്രികാലജ്ഞാനിയായ യേശു താന്‍ കുരിശില്‍ മരിക്കും മുമ്പെ പെസഹപെരുന്നാളില്‍ നാളത്തെ ദുര്‍ദിനത്തെയോര്‍ത്ത് ഒരു കാവ്യബലി തലേന്ന് നടത്തിയതാണ് സെഹ്യയോന്റെ വന്‍ മാളികയില്‍! ലെബനാനി കുബൂസെടുത്ത് ഇത് എന്റെ ശരീരമെന്നും മുന്തിരി ചാറിന്റെ പാത്രമെടുത്ത് ഇത് എന്റെ രക്തമെന്നും നിങ്ങള്‍ ഇതു വാങ്ങി ഭക്ഷിപ്പീന്‍, എന്റെ ഓര്‍മ്മക്കായി നിങ്ങളും ഇപ്രകാരം ചെയ്യുവീന്‍ എന്ന് തന്റെ വിലാപകാവ്യം സ്‌നേഹത്തിന്റെ രാഗത്തില്‍ ത്യാഗം സ്ഥാപിക്കുവാനായി ആ രാത്രി നസറായന്‍ പാടി! ഈ ത്യാഗകവിതയുടെ ആത്മാവ് കണ്ടെത്താതെ കുബുദ്ധികളായ പാതിരിമാര്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഷിഫ്റ്റ് കുര്‍ബാനകള്‍ ചൊല്ലുന്നത് കണ്ട്, കുര്‍ബാന ചൊല്ലാനല്ല, ചെയ്യുവീന്‍ നിങ്ങളെന്റെ ഓര്‍മ്മക്കായ് കാലത്തോളം എന്നേശു വിതുമ്പുന്നു എന്നു ഞാനും പാടി. ത്തിന്റെ അന്നത്തെ യൂണിവേഴ്‌സിറ്റികളായിരുന്ന നളന്ദ, തക്ഷശിലകളില്‍ ഭാരതജ്ഞാനം പഠിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നത് സത്യം തന്നെയെന്ന് നമ്മള്‍ താനേ സമ്മതിച്ചു പോകും!. കിണറ്റിലെ തവളകളാകാതെ നമുക്കും അവനെപ്പോലെ അറിവിന്റെ കായലും കടിലും തേടാം ഭാരതത്തില്‍. യൂറോപ്പമേരിക്ക തുടങ്ങിയ ക്രിസ്ത്യാനികള്‍ കൂടുതലുള്ള രാജ്യങ്ങളിലെ ലൈംഗികാരാജകത്വം, കുത്തഴിഞ്ഞ കുടുംബജീവിതം, കുറ്റകൃത്യങ്ങള്‍ എന്തേ ഭാരതത്തില്‍ കുറഞ്ഞു പോയി? ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. സത്യജ്ഞാനവും ഉന്നത സംസ്‌കാരവും മാനവര്‍ക്ക് ചുരത്തിയ പുണ്യമാതാവാണ് ഭാരതം!
അല്‍മായശബ്ദം ഇലക്ട്രിക് ലൈബ്രറിയില്‍ സാമുവല്‍ കൂടലിന്റെ സാമസംഗീതം മുന്നൂറ് കവിതകളുടെ ഒരു സമാഹാരം ബുക്കായി ചേര്‍ത്തിട്ടുണ്ട്. അറിയുവാനാശിക്കുന്ന മനസുകള്‍ അതിലൂടെ കടന്നു പോകു ആനന്ദിക്കാം. ഈ ചിന്തകളെ സാധുകരിക്കാന്‍ മുപ്പതിലേറെ കവിതകള്‍ ംംം.മൊൗലഹസീീറമഹ.രീാ വെബ്‌സൈറ്റിലും മൊൗലഹസീീറമഹ@ഴാമശഹ.രീാ എന്ന എമരല യീീസ ലെ ഫോട്ടോ ആല്‍ബങ്ങളിലും നോക്കിയാലേറെ നന്ന്. 140 വിഷ്വല്‍ മ്യുസിക്കല്‍ ആല്‍ബംസും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദയവായി ഇത് കാണുക. കര്‍ത്താവിലാനന്ദിക്കുക. നന്ദി, ശുഭം

No comments:

Post a Comment

Note: only a member of this blog may post a comment.