Friday 15 June 2018

ഒരു വാക്കു 

ആത്മീകാന്ധതയാകുന്ന അത്യന്ത താമസിൽപെട്ടുഴലും ലോകത്തിനു, "ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു" എന്ന് തിരുവായ് മൊഴിഞ്ഞാശ്വസിപ്പിച്ച ലോകഗുരുവായ ശ്രീ. യേശുദേവന്റെ നിയോഗപ്രകാരം, ''സാമുവലിന്റെ സുവിശേഷം രണ്ടാം ഭാഗം" ലോക മനസാക്ഷിക്ക് മുൻപിൽ സവിനയം സമർപ്പിക്കുവാൻ എന്നെ യോഗ്യനാക്കിയ പ്രപഞ്ച ചൈതന്യത്തെ വണങ്ങിക്കൊണ്ട് , ഈ കുറിമാനം ഞാനിതാ സമർപ്പിക്കുന്നു!

ആഗോള ക്രിസ്തീയതയ്ക്കു അപമാനമായി മാറിയ ആഭാസപൗരോഹിത്യം, ''എരിതീയിൽ എണ്ണയൊഴിക്കുമാറ്‌ '' അനുദിനം ചെയ്തുകൂട്ടുന്ന കൊടും ക്രൂരതകൾ, അതിനീച കർമ്മങ്ങൾ സാക്ഷിയായി ഞാനീ രചന വായനക്കാരുടെ [നീചപൗരോഹിത്യത്തിന്റെ ഇരകളായ ഇരുകാലിയാടുകളുടെ] ഇടനെഞ്ചിലെ ഇരുളകറ്റാനായി സമർപ്പിക്കുന്നു! 

2016 നവമ്പർ ഏഴാം തീയതി പ്രസിദ്ധീകരിച്ച ''സാമുവലിന്റെ സുവിശേഷത്തിന്റെ'' തുടർവായനയ്‌ക്കായി മനസുകളെ മനക്കണ്ണു തുറക്കുവീൻ... ''തമസോമാ ജ്യോതിർഗമായാ''!  

പോംവഴി ഒന്നേയുള്ളൂ , ''നിങ്ങൾ കപടഭക്തിക്കാരെപ്പോലെ പ്രാർത്ഥിക്കാൻ പള്ളികളിൽ പോകരുതേ''  എന്ന വി.മത്തായി ആറിന്റെയഞ്ചിലെ ക്രിസ്തുവിന്റെ തിരുവചനം അനുസരിക്കുക !  

''സമാസംഗീതം ''/ ''അപ്രിയ യാഗങ്ങൾ'' / ''സാമുവലിന്റെ സുവിശേഷം'' പുസ്തകങ്ങളുടെ കോപ്പികൾക്കായി ബന്ധപ്പെടുക ,
സാമുവേൽകൂടൽ. 9447333494   

No comments:

Post a Comment

Note: only a member of this blog may post a comment.