അല്മായശബ്ദം: വഴി തെറ്റിക്കുന്ന പരീക്ഷകര്‍?: ‘ ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്’ എന്ന ശീര്‍ഷകത്തില്‍ ശ്രി. ജോയി ഒറവണക്കുളം (USA) എഴുതിയ ഒരു കത്തിന്‍റെ കൈയ്യെഴുത്തു പ്രതിയുടെ ...
"ദൈവമേ നിന്റെ സഭയെ നീ കാട്ടാളന്മാരിൽനിന്നു രക്ഷിക്കാൻ ഇനിയെത്ര നാളെടുക്കും എന്ന് വിതുമ്പിപ്പോകുന്നു." എന്ന സക്കറിയാസ് നെടുംകനാലിന്റെ ഈ വിതുമ്പൽ എത്ര ശരിയെന്നു ആരുകണ്ടു ? പക്ഷെ ഈ വിവരദോഷി പുരോഹിതവര്ഗത്തെ കണ്ടു ആ മനസു വേദനിക്കുന്നുണ്ടായിരുന്നു,സത്യം ! യെരുസലേം ദേവാലയത്തിലെ കള്ള കയ്യാപ്പാവിനെ കണ്ടു ചാട്ടവാര്‍ ക്രിസ്തു എടുത്തപോലെ അച്ചായന് എരിവും കണ്ടേക്കാം ! പക്ഷെ ഇവരുടെ ചവറു പ്രസംഗകസര്‍ത്തു കേള്‍ക്കാന്‍ പള്ളികളില്‍ "പെണ്‍പട" ഉള്ളിടത്തോളം കാലം ഇവറ്റകള്‍ അവിടെ കസറുകതന്നെ ചെയ്യും ! ആയതിനാല്‍ ഈ പാതിരിപ്പാമ്പുകള്‍ക്ക് അവ്വയെപ്പോലെ മേയാന്‍അനുവദിക്കാതെ , സ്വന്തം പെണ്ണുങ്ങളെ പള്ളിനിന്നും ,പള്ളിഭക്തിയില്‍ നിന്നും രക്ഷപെടുത്താന്‍ ശ്രമിക്കുക ..
ഉപദേശിക്കായാലും പാതിരിക്കായാലും എന്നും എവിടെയും അവ്വാമാരെ മതി കൈകാര്യം ചെയ്യാന്‍ ! വീട്ടിലുള്ള സ്ത്രീകള്‍ പള്ളിഭക്തിയില്‍ മുഴുകാതിരിക്കാന്‍ നാം പ്രത്യേക കരുതലെടുക്കുക ! വീടുകളില്‍ ഇനിയും പതിവായ ഭഗവത്ഗീതാപാരായണം ചെയ്തു പള്ളിഭക്തിയില്‍നിന്നും ദൈവഭക്തിയിലേക്കവരെ ഉയര്‍ത്തുക ! കത്തനാരുടെ കസ്ടടിയില്‍കിടന്നു വിതുമ്പുന്ന പാവം ക്രിസ്തുവിനെ നമുക്ക് പിന്നെ കാണാന്‍ കഴിയും !ക്രിസ്തുവിന്റെ ആത്മോപദേശമറിയാന്‍ ഒരുവന്‍ ഗീത ഒന്നാമതായി മനസിലാക്കട്ടെ! ,ആത്മജ്ഞാനമില്ലാത്ത പതിരിപ്പുറകെ പോകുന്ന (പള്ളിയില്പോകുന്ന) ഈ തലമുറയെ നമുക്ക് രക്ഷിക്കാം
No comments:
Post a Comment
Note: only a member of this blog may post a comment.