Tuesday 20 January 2015

അല്മായശബ്ദം: 'വിവാഹത്തിന്റെപേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് ...

അല്മായശബ്ദം: 'വിവാഹത്തിന്റെപേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് ...: മോർ കൂറിലോസ് മെത്രാപ്പോലീത്താ, 'ഓരോ പുറത്താക്കലിലൂടെയും ക്രിസ്തുവിനെത്തന്നെയാണ് പുറത്താക്കിക്കൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കി രൂപത ഈ...

തൊപ്പിവച്ചാല്‍ പോലീസുകാരന്‍ സര്‍ക്കാരാകുന്നതുപോലെ , ളോഹ ധരിച്ചാല്‍ വേറുംകാളക്കത്തനാര് കര്‍ത്താവാകുന്ന ഈ സെറ്റപ്പില്‍ നിന്നും അടുത്തതലമുറ രക്ഷപെടാന്‍ ജോസഫ്‌ മാത്യുസാറ് പറഞ്ഞ "ക്രിസ്ത്യനിയല്ലാത്ത പെണ്‍ പിള്ളേരെ വിവാഹം കഴിക്കാൻ നാം തയ്യാറാകണം." അതുപോലെ മറിച്ചും ! സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ പത്രോച്ചന്റെ കയ്യില്‍ ക്രിസ്തു കൊടുത്തു എന്ന് ബൈബിളില്‍ എഴുതിചേര്‍ക്കുകവഴി, പാപമോചനാധികാരം  വഷളന്‍പാതിരിയുടെ കൈവശമുന്ടെന്നു മനനമില്ലാത്ത ഇരുകാലിയാടുകള്‍ വിശ്വസിക്കുന്നതുമൂലം, വലിയ ഒരു അടിമച്ചങ്ങല മനുഷ്യമനസുകളെ മരണത്തോളം ബന്ധിച്ചിരിക്കുന്നു!  "കര്‍മ്മഫലം" ഇല്ലാതെയാക്കാന്‍ കത്തനാരുടെ കൈവശമുള്ള "കൂദാശ" മതിയാവുകയില്ല എന്ന്             ഭാരതവേദാന്തം വാത്മീകിരാമായനത്തിലൂടെ നമ്മോടു പറഞ്ഞെങ്കിലും, സപ്തര്ഷികളുടെ നാവിന്‍ തുമ്പില്‍ നിന്നും കേട്ട ഈ സത്യം  ,കാട്ടാളന്‍ രക്നാകരന്‍ മാനസാന്തരപ്പെടുവാന്‍ ഇടയായെങ്കിലും  നമ്മുടെ പിതാമഹന്മാര്‍ മനസിലാക്കിയില്ല ! തന്മൂലം ചക്കാത്തിനൊരു പാപമോചനവും സ്വര്‍ഗ്ഗവും കത്തനാര്‍ക്കിത്തിരി കൂദാസക്കാശ  കൊടുത്തു ചുളുവില്‍ ഒപ്പിചെടുക്കാമെന്നു നാം വ്യാമോഹിക്കുന്നു ! ചതിപറ്റി ചേട്ടായികളെ ചതിപറ്റി! പാതിരി നമ്മെ പറ്റിച്ചു ! രക്ഷപെടാന്‍ മിശ്രവിവാഹം ഇനി ഉത്തമം ! പിന്നെ മാമോദീസാ വേണ്ടാ ; ജ്ഞാനത്തില്‍ മനസിനെ പിന്നീട്സ്നാനം ചെയ്‌താല്‍ മതി ! വിവാഹധൂര്‍ത്തില്ല; സര്ക്കാര് സാക്ഷി ! ശവത്തിന്റെ പേരില്‍ പള്ളിപ്പറമ്പില്‍ തല്ലുകൂടണ്ടാ; ജഡരാഗ്നിയില്‍ നിന്നും ഉണര്‍ന്ന ഈ ശരീരം അഗ്നിയില്‍ സമര്‍പ്പിച്ചാല്‍ മതി ! കത്തനാരുടെ പുകവീശലും സ്വാഹ! അങ്ങിനെ നമ്മളും മനുഷ്യരാകും .......

No comments:

Post a Comment

Note: only a member of this blog may post a comment.